കാസര്‍ഗോഡ്: ബംഗളുരു കേന്ദ്രീകരിച്ച് കേരളത്തിലേക്കു മാരക മയക്കുമരുന്നായ എംഡിഎംഎയുടെ മൊത്തവിതരണം നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതി അറസ്റ്റില്‍. നൈജീരിയ ലാഗോസ് സ്വദേശിനി ഹഫ്സ റിഹാനത്ത് ഉസ്മാന് എന്ന ബ്ലെസിംഗ് ജോയി(23)യെയാണ് ബേക്കല്‍ ഡിവൈഎസ്പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളുരുവിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22നു ഉദുമ പള്ളത്തുവച്ച് നടന്ന വാഹനപരിശോധനയില്‍ കാറില്‍നിന്നു 150 ഗ്രാം എംഡിഎംഎയുമായി ചെമ്മനാട് തെക്കില്‍ സ്വദേശി അബൂബക്കര്‍ (35), ഭാര്യ അമീന അസ്ര (23), ബംഗളുരു സ്വദേശികളായ എ.കെ.വസീം(32), സൂരജ് (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയന്‍ യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയഅന്വേഷണത്തിനൊടുവിലാണ് ബംഗളുരു യെലഹങ്കയിലെ ഫ്ളാറ്റില്‍നിന്നു ചൊവ്വാഴ്ച രാത്രി 9.30ഓടെ ഹഫ്സയെ അറസ്റ്റ് ചെയ്യുന്നത്. ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read MoreCategory: Top News
എന്നെ വനിതാ ഡോക്ടർ പരിശോധിച്ചാൽ മതി; ആശുപത്രിയിലെത്തി മധ്യവയസ്കന്റെ പരാക്രമം; പേടിച്ച് പുറത്തേക്ക് ഓടി രോഗികൾ; സംഭവം കൽപറ്റയിൽ
കൽപ്പറ്റ: വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈത്തിരി താലൂക്ക് ആശുപത്രി ഒപിയിൽ അക്രമാസക്തനായ രോഗിക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. ലക്കിടി പൊക്കൻമൂല വേലായുധനെതിരേ(57)യാണ് കേസ്. ഇയാൾ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വേലായുധൻ ആശുപത്രിയിലെത്തിയത്. ഇയാൾ ബഹളംവച്ചതോടെ പരിഭ്രാന്തരായ മറ്റു രോഗികൾ ഇറങ്ങിയോടി. ഒപിയിൽ പരിശോധന മുടങ്ങി. വേലായുധനെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ജീവനക്കാർ നടത്തിയ ശ്രമം വിജയിച്ചില്ല. ഒച്ചപ്പാടിനൊടുവിൽ ഒപിയിൽനിന്നു പോയ ഇയാൾ വൈകുന്നേരം ഭാര്യയെയും കൂട്ടി വനിതാ ഡോക്ടറെ കാണാൻ ആശുപത്രിയിൽ തിരിച്ചെത്തിയതായി ജീവനക്കാർ പറഞ്ഞു.
Read Moreജീവന്റെ വിലയറിയാത്തവൻ; ആംബുലന്‍സിന് മുന്നില്‍ കാര്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം; യാത്ര തടസപ്പെടുത്തിയത് കിലോമീറ്ററുകളോളം
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ കാര്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം. കാര്‍ ഇടയ്ക്കിടെ ബ്രേക്കിട്ട് കിലോമീറ്ററുകളോളം ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് സംഭവം. രക്തസമ്മര്‍ദം കുറഞ്ഞതിനെതുടര്‍ന്ന് ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് രോഗിയുമായി പോയ ആംബുലൻസിനാണ് തൊട്ടുമുന്നില്‍ പോയ കാര്‍ മാര്‍ഗതടസം സൃഷ്ടിച്ചത്. രോഗിയുടെ ബന്ധുക്കള്‍ പോലീസിനും ആര്‍ടിഒയ്ക്കും പരാതി നല്‍കിയതിനെതുടർന്ന് വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്തിയ ശേഷം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Read Moreചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; മരച്ചീനി തോട്ടത്തിൽ കണ്ടെത്തിയത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ
പത്തനംതിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കവിയൂര്‍ ആഞ്ഞിലിത്താനത്താണ് സംഭവം. മരച്ചീനി കൃഷി ചെയ്യുന്ന പറമ്പിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പുലർച്ചെ അഞ്ചരയ്ക്ക് കുഞ്ഞിന്റെ കരച്ചില് കേട്ട പ്രദേശവാസികള്‍ തിരുവല്ല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreചാറ്റിംഗ് വഴി പ്രണയം, ലോഡ്ജിൽ പീഡനം; എല്ലാം കഴിഞ്ഞപ്പോൾ യുവതിയുമായി അകന്നു; വഞ്ചിക്കപ്പെട്ട പെൺകുട്ടി യുവാവിനെതിരേ കേസെടുത്തു
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 20 കാരിയെ വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കതിരൂർ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പിലാത്തറ സ്വദേശിനിയായ 20 കാരിയുടെ പരാതിയിൽ കതിരൂർ സ്വദേശി റുഷൈദ് ഖാലിദിനെതിരെയാണ് പോലീസ് കേസെടുത്തത്. 2018ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് നിരന്തരമുള്ള ചാറ്റിംഗിലൂടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. തുടർന്ന്, 2022 സെപ്റ്റംബറിൽ യുവതിയെ റുഷൈദ് കണ്ണൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയും ഇതിനുശേഷം യുവതിയുമായി യുവാവ് അകലുകയുമായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോഴാണ് പരാതി നൽകിയതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read Moreമകളുടെ ഫോൺ വിളിയെത്തിയില്ല; അന്വേഷിച്ചെത്തിയ ഉമ്മ കണ്ടത് ജീവനറ്റമകളെ; മതപാഠശാലയിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന്
ബാലരാമപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയിൽ അൽ അമൻ മദ്രസയിൽ വിദ്യാർഥിനിയായ അസ്മിദമോളെ (17) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി. എഎസ്പി ഫറോഷിന്റെ നേതൃത്യത്തില്‍ ബാലരാമപുരം, കാഞ്ഞിരംകുളം സിഐ മാരും കൂടി ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മതപഠന ശാലയിലെ ഉസ്താദ്, പ്രിന്‍സിപ്പല്‍, സഹ വിദ്യാര്‍ഥികള്‍,പരിസരവാസികള്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാര്‍ച്ച് നടത്തി. വള്ളക്കടവ് വലിയവിളാകം വീട്ടിൽ നാസറുദീൻ -റഹ്മത്ത് ബീവി ദമ്പ തികളുടെ മകൾ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോ ടെയാണ് സംഭവം. തന്നെ വന്ന് കൂട്ടികൊണ്ട് പോകണമെന്ന് അസ്മിദ ഫോൺ വഴി ഉമ്മയെ അറിയിച്ചിരുന്നു. സംഭവ ദിവസം നാലരയോടെ ഉമ്മ റഹ്മത്ത് ബീവി മകളെ കാണാൻ മദ്രസയിൽ എത്തിയിരുന്നു. കുട്ടിയെ കാണണമെന്ന് അറിയിച്ചെങ്കിലും ബാത്ത് റൂമിലാണെന്ന് പറഞ്ഞ് കാണാൻ അനുവദിച്ചില്ലെന്ന് മാതാവ്…
Read Moreആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് അംഗീകാരം; പരമാവധി ശിക്ഷ ഏഴ് വർഷം തടവ്; കുറഞ്ഞ ശിക്ഷ ആറു മാസം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന വ്യവസ്ഥകളോടെയാണ് ഓർഡിനൻസ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ ആറ് മാസം തടവും കൂടിയ ശിക്ഷ ഏഴ് വർഷം തടവുമാണ്. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിപണി വിലയുടെ ആറിരട്ടിവരെ ഈടാക്കുന്നതുമാണ് വ്യവസ്ഥ. വാക്കുകൾ കൊണ്ടള്ള അധിക്ഷേപത്തിനും ശിക്ഷലഭിക്കും. സുരക്ഷാ ജീവനക്കാർക്കും ആശുപത്രിയിൽ പരിശീലനത്തിനെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും നിയമത്തിന്റെ ആനുകുല്യം ലഭിക്കും. മെഡിക്കൽ, നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് യുവ ഡോക്ടർ വന്ദനാദാസ് കുത്തേറ്റ് മരിച്ചതിനെ തുടർന്ന് ഐഎംഎയും കെജിഎംഒയും പി.ജി. ഡോക്ടർമാരും ഉൾപ്പെടെയുള്ള സംഘടനകൾ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഒ.പി. ബഹിഷ്കരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോയിരുന്നു. ഓർഡിനൻസ് പുറത്തിറക്കാമെന്ന സർക്കാരിന്റെ ഉറപ്പിൻമേലാണ് ഡോക്ടർമാർ…
Read Moreയുവതികൾ ഇരുന്ന സീറ്റിൽ ചേർന്നിരുന്ന് യുവാവിന്റെ നഗ്നതാ പ്രദർശനം;അലറിവിളിച്ച് പെൺകുട്ടികൾ; നടക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സഹയാത്രികയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി സവാദ് ആണ് പിടിയിലായത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ സവാദ് രണ്ട് യുവതികൾ ഇരുന്നിരുന്ന സീറ്റിലാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ ഒരു യുവതിയുടെ ശരീരത്തോട് ചേർന്നിരുന്ന ഇയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സംഭവം നടന്നയുടൻ യുവതി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ചാടിയിറങ്ങി. തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Moreശബ്നയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 1.17 കോടിയുടെ സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തി; കുന്നമംഗലം കാരിയുടെ തന്ത്രം പോലീസിന്റെ എടുത്ത് ഫലിച്ചില്ല…
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്ന(33)യാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വസ്ത്രത്തിനുള്ളില്‍ മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1,884 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയ ഷബ്ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ ചോദ്യംചെയ്യലിനോട് സഹകരിച്ചത്. ഇത് മനസിലാക്കിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
Read Moreകുടുംബജീവിതം തകര്‍ക്കാന്‍ നോക്കി ! യുവതിയ കഴുത്തറുത്തു കൊന്ന യുവാവിന്റെ മൊഴി…
പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊന്ന് യുവാവ്. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നില്‍ക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പോലീസിനോടു വെളിപ്പെടുത്തി. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു. ഡിവൈഎസ്പി. പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ…
Read More