ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു…
Read MoreCategory: Top News
തുടര്‍നടപടികളുമായി ഗതാഗത വകുപ്പ് ! ജൂണ്‍ അഞ്ചു മുതല്‍ കാമറ തെളിയും; നിലവിൽ പ്രതിദിനം രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ കാമറയിൽ…
കോഴിക്കോട്: എഐ കാമറയ്ക്ക് ക്ലീന്‍ചിറ്റുമായി വ്യവസായ വകുപ്പ് എത്തിയതോടെ ജൂണ്‍ അഞ്ചുമുതല്‍ നിരത്തുകളില്‍ കാമറ തെളിയുമെന്നുറപ്പായി. സര്ക്കാരരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്ക്കിടെതന്നെ കാമറ പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം. വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ കാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണെന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയയ്ക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ ഇപ്പോൾ കാമറയിൽപ്പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയയ്ക്കേണ്ടി വരും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടീസ് അയയ്ക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ ഒരു ദിവസം അയയ്ക്കാനാവു. അതിനാൽ…
Read Moreസെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് ! രാപകല്‍ സമരവുമായി ബിജെപിയും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം. സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരവും ബിജെപി നടത്തുന്ന രാപ്പകല്‍ സമരവുമാണ് തലസ്ഥാനത്ത് ഇന്നു നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം. യുഡിഎഫ് സമരത്തില്‍ മുന്നണിയിലെ എംഎല്‍എമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട ്. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെതന്നെ തലസ്ഥാന നഗരത്തില്‍ എത്തിയിരുന്നു. രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവര്‍ത്തകര്‍ വളഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകാനെത്തിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന്…
Read Moreഇറാനില്‍ തൂക്കിക്കൊല തുടരുന്നു ! മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച മൂന്നു യുവാക്കളെ തൂക്കിലേറ്റി…
മതപ്പോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി(22) മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മൂന്നു യുവാക്കളെക്കൂടി തൂക്കിലേറ്റി ഇറാന്. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനില്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം ഏഴായി.’ദൈവത്തിനെതിരായ യുദ്ധത്തില്‍ പങ്കെടുത്തു’ എന്ന കുറ്റത്തിനാണു മാജിദ് കസേമി, സാലാ മിര്‍ഹഷമി, സയീദ് യഗൗബി എന്നിവരെ ഭരണകൂടം വധിച്ചത്. കഴിഞ്ഞ നവംബര്‍ 16ന് ഇസ്ഫഹാനിലെ പ്രതിഷേധത്തിനിടെ മൂന്നു സുരക്ഷാ ജീവനക്കാരെ ഇവര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നു മിസാന്‍ ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റില്‍ പറയുന്നു. നവംബറില്‍ അറസ്റ്റിലായ ഇവര്‍ക്കെതിരേ ജനുവരിയിലാണു വിധിയുണ്ടായത്.ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി, കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആണ് മരിച്ചത്. തുടര്‍ന്ന് രാജ്യത്തും പുറത്തും വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മഹ്സ അമിനിയുടെ40ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പോലീസ്…
Read Moreകണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഹോട്ടൽ ഉടമ ലക്ഷപ്രഭുവു;വളർച്ച ഹോട്ടലിലെ ലാഭം കൊണ്ടാണെന്നുള്ളത് വിശ്വസിക്കാതെ പോലീസ്; പരിശോധനയിൽ കണ്ടെത്തിയത്…
കണ്ണൂർ: എടചൊവ്വയിലെ വീട്ടിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയായ കാസർഗോഡ് സ്വദേശി ഇബ്രാഹിം കഞ്ചാവ് കടത്തുന്നത് ഹോട്ടലിന്റെ മറവിലെന്ന് പോലീസ്. കണ്ണൂരിലെ രണ്ട് ഹോട്ടലുകളുടെ നടത്തിപ്പുകാരനാണ് ഇയാൾ. ഈ ഹോട്ടലുകളുടെ മറവിലാണ് ഇയാൾ വിൽപന നടത്തി വന്നത്. കണക്കിൽ കവിഞ്ഞ പണം എവിടെ നിന്നു വരുന്നെന്ന് പല തവണ ഇയാളോട് ചോദിച്ചപ്പോൾ ഹോട്ടൽ ബിസിനസ് നല്ല മെച്ചം ഉണ്ടെന്നായിരുന്നു മറുപടി. തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ച് വന്നപ്പോഴാണ് കഞ്ചാവ് വിൽപന നടത്തുന്നതായി സൂചന ലഭിച്ചത്.പിന്നീടുള്ള അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടവും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തും പോലീസ് കണ്ടെത്തിയത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താനുപയോഗിച്ച വാഹനം പോലീസ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി കണ്ണൂരിലെത്തിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇബ്രാഹിമിന് കൂട്ടാളികൾ ഉണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഇബ്രാഹിം കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങൾ കൂടി ഇനി…
Read Moreകൊല്ലണ്ട, കാൽ തല്ലിയൊടിച്ചാൽ മതി; യുവാവിനെതിരെ ക്വട്ടേഷൻ നൽകി അമ്മയും മകളും; അക്രമം നടന്നിട്ട് ഒരു മാസം; ക്വട്ടേഷൻ നൽകിയവരെ കണ്ടെത്താനാവാതെ പോലീസ്
തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ മുഖ്യപ്രതികളായ അമ്മയെയും മകളെയും സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും പിടികൂടാനായില്ല. ആക്രമണം നടത്തിയ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർക്ക് ക്വട്ടേഷൻ നൽകിയ ഇഞ്ചിയാനി സ്വദേശികളായ മിൽക്കയും മകൾ അനീറ്റയുമാണ് ഒളിവിൽ കഴിയുന്നത്. പല ഒളിസങ്കേതങ്ങളിലായാണ് ഇവർ കഴിയുന്നതെന്നാണു സൂചന. ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനു (44) നേരേയാണ് കഴിഞ്ഞ 26ന് ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാൽ തല്ലിയൊടിക്കാനാണ് ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ ചേരാനല്ലൂർ ചൂരപ്പറന്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറന്പിൽ ശ്രീജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീടിനു സമീപമുള്ള ഇടറോഡിൽകൂടി നടന്നുവരികയായിരുന്ന ഓമനക്കുട്ടനെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലിനിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. മിൽക്കയും ഓമനക്കുട്ടനുമായി…
Read Moreസിനിമാ ചിത്രീകരണം തടസപ്പെടുത്തി ഇടത് അനുകൂല സംഘടന; ഷൂട്ടിംഗ് നടക്കണമെങ്കിൽ ചോദിക്കുന്ന പണം തരണം; നോക്കുകൂലി നൽകേണ്ട ഗതികേടെന്ന് അണിയറക്കാർ
കട്ടപ്പന: ഇടത് അനുകൂല വ്യാപാരസംഘടന സിനിമാ ചിത്രീകരണം തടസപ്പെടുത്തിയതായി പരാതി. പണം നൽകിയില്ലെങ്കിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. കട്ടപ്പനയിൽ ചിത്രീകരണം പുരോഗമിക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാപാരി സംഘടനാ നേതാക്കൾ തടഞ്ഞു. മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ അണിയറപ്രവർത്തകർ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചിത്രീകരണം എതിർത്തതെന്നു സിനിമാ പ്രവർത്തകർ പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസാന എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. രണ്ടു ദിവസം മുന്‍പ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ചാണ് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയത്. തുടർന്ന് ഇന്നലെ രാവിലെ ആറോടെ പ്രധാന അഭിനേതാക്കളും യൂണിറ്റും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തിയപ്പോൾ ഒരു വിഭാഗം വ്യാപാരികൾ ഇവരെ തടയുകയായിരുന്നു. അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് നടത്തുന്നതെന്ന് സംവിധായകൻ പറഞ്ഞെങ്കിലും സംഘടനാനേതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നു. 30,000…
Read Moreഅണിഞ്ഞൊരുങ്ങിയെത്തും തിരക്കുള്ള ബസുകളിൽ കയറും; താലൂക്ക് സർവേയർക്ക് നഷ്ടം 2.82 ലക്ഷത്തിന്റെ സ്വർണം; തൊടുപുഴക്കാർ ഭീതിയിൽ
തൊടുപുഴ: സർക്കാരിന്റെ താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ പങ്കെടുത്തു മടങ്ങിയ താലൂക്ക് സർവേയറുടെ സ്വർണാഭരണങ്ങൾ സ്വകാര്യബസിൽ അപഹരിച്ചു. തൊടുപുഴ താലൂക്ക് സർവേയറായ ഏനാനല്ലൂർ അന്പാട്ടുമോളയിൽ അജിത പുരുഷോത്തമന്റെ 2,82,000 രൂപയുടെ 45 ഗ്രാം സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 15ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടന്ന താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ പങ്കെടുത്തു മടങ്ങിയപ്പോഴായിരുന്നു മാലയും മോതിരവും കമ്മലും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെ മങ്ങാട്ടുകവലയിലുള്ള സെൻട്രൽ ബാങ്കിൽ പോകുന്നതിനായി അജിത വെങ്ങല്ലൂർ ഷാപ്പുംപടി ഭാഗത്തുനിന്നു സ്വകാര്യബസിൽ കയറി കാഞ്ഞിരമറ്റം ജംഗ്ഷനിലിറങ്ങി. പിന്നീട് മങ്ങാട്ടുകവലയിലുള്ള ബാങ്കിലെത്തി ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കുന്നതിനായി ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടമായെന്നു മനസിലായത്. പിന്നീട് തൊടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. തിരക്കുള്ള ബസിൽ കയറിയതിനാൽ ആഭരണങ്ങൾ…
Read Moreചീട്ടെടുത്തതും ഒരു മുറിയിലേക്ക് പോയതും…വീണ്ടും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തി സന്ദീപ്; അന്ന് സംഭവിച്ചതെന്തെന്ന് പോലീസിനോട് വിശദീകരിച്ചു
കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തെ കുറിച്ച് സന്ദീപ് പോലീസിനോട് വിശദീകരിച്ചു. ആദ്യം ആശുപത്രിയിൽ ഒപി ടിക്കറ്റെടുക്കുന്ന ഭാഗത്തേക്കാണ് സന്ദീപിനെ കൊണ്ടുപോയത്.വന്ദനയെ കൊല്ലാൻ ഉപയോഗിച്ച കത്രിക എവിടെ നിന്ന് കിട്ടിയെന്നും ഉപേക്ഷിച്ചത് എവിടെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. കഴിഞ്ഞ ദിവസം, പ്രതിയെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ അയല്‍വാസി ശ്രീകുമാറിന്റെ വീട്ടിലേക്കാണ് തെളിവെടുപ്പിന് ആദ്യം എത്തിച്ചത്. ഇവിടെ നിന്നാണ് സംഭവദിവസം സന്ദീപ് പോലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും. പ്രതിയുടെ കാലിന് പരിക്ക് സംഭവിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
Read Moreഅനാശാസ്യ കേന്ദ്രം നടത്തിപ്പ്: രണ്ട് യുവതികളുൾപ്പെടെ മൂന്നു പേർ അറസ്റ്റില്‍; കൊച്ചിയിൽ കേന്ദ്രം നടത്തിയിരുന്നത് ബംഗാൾ സ്വദേശികൾ
കൊച്ചി: നഗരത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് അന്യ സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ ഗോപാല്‍, ബിഷ്ണു, അസം സ്വദേശി യാക്കൂബ് അലി എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ എറണാകുളം നോര്‍ത്ത് പോലീസ് തയാറായില്ല. എറണാകുളം അംബേദ്കര്‍ കോളനിയിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തിലാണ് ബുധനാഴ്ച നോര്‍ത്ത് പോലീസ് പരിശോധന നടത്തിയത്. പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്ന അന്യ സംസ്ഥാനക്കാരായ രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. ഇവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. അനാശാസ്യ കേന്ദ്രത്തില്‍നിന്ന് ഗര്‍ഭ നിരോധന ഉറകള്‍, പണം, ഉത്തേജക മരുന്നുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More