ജലന്ധര്‍ (പഞ്ചാബ്): പഞ്ചാബിലെ ജലന്ധറില്‍ നാലു പെൺകുട്ടികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ് . ജലന്ധറിലെ തുകല്‍ ഫാക്ടറി ജീവനക്കാരനാണ് കോളജ് വിദ്യാര്‍ഥിനികളെന്നു സംശയിക്കുന്ന പെൺകുട്ടികളുടെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയായത്. മാധ്യമങ്ങളോടാണു യുവാവ് പീഡനവിവരം വെളിപ്പെടുത്തിയത്. എന്നാല്‍, പോലീസില്‍ പരാതിപ്പെടാന്‍ യുവാവ് തയാറായിട്ടില്ല. പെണ്‍കുട്ടികള്‍ ഉന്നതബന്ധങ്ങളുള്ളവരായിരിക്കുമെന്നും പരാതിപ്പെട്ടാല്‍ തന്റെ കുടുംബം തകരുമെന്നും ഭയന്നാണു യുവാവ് പരാതിപ്പെടാന്‍ മടിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ജലന്ധര്‍ സ്വദേശിയായ 32കാരന്റെ സമീപത്ത് കാര്‍ നിര്‍ത്തിയ പെണ്‍കുട്ടികള്‍ ഒരു പേപ്പര്‍ കാണിച്ച് അഡ്രസ് തിരക്കി. അയാള്‍ അഡ്രസ് വായിക്കുന്നതിനിടയില്‍ കാര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടി രാസപദാര്‍ഥങ്ങളടങ്ങിയ സ്പ്രേ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും കാണാന്‍ പറ്റാതായെന്നും തലകറക്കം പോലെ തോന്നിയെന്നും യുവാവു പറഞ്ഞു. കാറിലേക്കു വലിച്ചുകയറ്റിയ യുവാവിന്റെ കൈകാലുകള്‍ പെണ്‍കുട്ടികള്‍ ബന്ധിച്ചു. വാഹനം വനമേഖലയിലെത്തിയപ്പോള്‍ യുവാവിനെ പുറത്തിറക്കി. അവിടെവച്ചു പെണ്‍കുട്ടികള്‍…
Read MoreCategory: Top News
പണം തട്ടാൻ കോടതി ഉത്തരവും വ്യാജമായി നിര്‍മിച്ചു; സന്തോഷ് ഭവനത്തിലെ സന്തോഷും രമയും തട്ടിപ്പിനിരയാക്കിയത് സ്ത്രീകളെ; അമിത ലാഭം പ്രതീക്ഷിച്ച് പണം ഇറക്കിയവർക്ക് കിട്ടിയ പണിയിങ്ങനെ…
പത്തനംതിട്ട: വീട്ടമ്മമാരടക്കം നിരവധിപേരെ കബളിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പിനുവേണ്ടി കോടതി ഉത്തരവുകളും വ്യാജമായി നിര്‍മിച്ചു. ഒരുലക്ഷം രൂപ വായ്പയായി തന്നാല്‍ വന്‍തുക മടക്കി നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവത്തിലാണ് പ്രതികൾ കോടതി ഉത്തരവുകളും വ്യാജമായി നിർമിച്ചെന്നു കണ്ടെത്തിയത്. കേസിൽ സ്ത്രീയെയും സഹായിയായ പുരുഷനെയും കഴിഞ്ഞദിവസം കൊടുമണ്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.അറസ്റ്റിലായ കോന്നി വെള്ളപ്പാറ സ്വദേശിനിയായ കെ. രമ (44) കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടില്‍ സന്തോഷ്കുമാറിന്റെ ഭാര്യയാണ്. ഇവരുടെ സഹായി ഓട്ടോറിക്ഷ ഡ്രൈവറായ കോന്നി താഴം ചെങ്ങറ ചരുവിളവീട്ടില്‍ കുമ്പഴ ചരിവുപറമ്പില്‍ സജു (44)വും അറസ്റ്റിലായി. ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂര്‍ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം തനിക്കാണെന്നും 230 കോടിയോളം വിലവരുന്ന വസ്തു ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ടെന്നും വില വാങ്ങുന്നതിനുള്ള കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നല്കിയാല്, ബാങ്ക് വായ്പകള്‍ അടച്ചുകൊള്ളാമെന്നുമൊക്കെയാണ്…
Read Moreഗുരുവായൂരിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാൻ രാധകൃഷ്ണനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ
തൃശൂര്‍: ഗുരുവായൂരിൽ വിവാഹഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു. പാപ്പാന് രക്ഷപെട്ടത് അത്ഭുതകരമായി. ഈ മാസം 10നാണ് സംഭവം. ഗുരൂവായൂര്‍ അമ്പലത്തിനു പുറത്തുനിന്ന ആനയുടെ മുന്നില്‍ നിന്ന് ദമ്പതികള്‍ വിവാഹ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ പ്രകോപിതനായി വട്ടം തിരിഞ്ഞ ആന തൊട്ടടുത്ത് നിന്ന പാപ്പാൻ രാധാകൃഷ്ണനെ തുമ്പികൈ കൊണ്ട് വലിച്ചിടാന്‍ ശ്രമിച്ചു. തുമ്പികൈയുടെ പിടിത്തം കിട്ടിയത് പാപ്പാന്റെ മുണ്ടിലാണ്. മുകളിലോട്ട് ഉയർത്തുന്നതിനിടയിൽ താഴെ വീണ പാപ്പാൻ ഓടി രക്ഷപെടുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ തളച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂരില്‍ നടയ്ക്കിരുത്തിയ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
Read Moreഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാന്‍ ശ്രമം! പണികൊടുത്തത് മുന്‍ ഡ്രൈവര്‍ വിനു കുമാർ; സരിതയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: ഭക്ഷണത്തിൽ വിഷം ചേർത്ത് തന്നെ ഡ്രൈവർ കൊല്ലാൻ ശ്രമിച്ചുവെന്ന സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. മുന്‍ ഡ്രൈവര്‍ വിനു കുമാർ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നൽകിയെന്നാണ് സരിതയുടെ പരാതി. പലതവണയായി ഭക്ഷണത്തില്‍ രാസപദാര്‍ഥം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. താൻ മുന്‍പ് നല്കിയ പരാതിയില്‍പ്പെട്ട ആളുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സരിതയുടെ പരാതിയിലുണ്ട്. ഭക്ഷണത്തിലും ജ്യൂസിലും വിഷപദാര്‍ഥം കലര്‍ത്തി നൽകിയതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞതായും സരിത പരാതിയില്‍ പറയുന്നു.
Read More205.81 കോടി രൂപ! പ്രളയകാലത്ത് നൽകിയ അരിയുടെ പണം വേണം; കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം; പണം നൽകിയില്ലെങ്കിൽ…
ന്യൂഡൽഹി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ പണം തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 205.81 കോടി രൂപയാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേരളത്തിൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89,540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ പണം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
Read Moreരണ്ടാം ഭാര്യയിലെ മകനു വേണ്ട, ആദ്യ ഭാര്യയുടെ മകന് അച്ഛനെ വേണം! 17 വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ വെട്ടിക്കൊന്ന ഡിവൈഎസ്പി ഷാജി പുറത്തിറങ്ങുമോ ?
ന്യൂഡൽഹി: ജയില്‍ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസിലെ പ്രതി മുന്‍ ഡിവൈഎസ്പി ആര്. ഷാജി സുപ്രീംകോടതിയില്‍. ഒന്നാം ഭാര്യയിലെ മകന് രാഹുല്‍ മുഖാന്തരമാണ് ഷാജി സുപ്രീംകോടതിയെ സമീപിച്ചത്. 17 വര്‍ഷങ്ങളായി താന്‍ ജയിലിലാണെന്നും വിട്ടയക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ തവണ ജയില്‍ മോചനത്തിനായുള്ള ശിപാര്‍ശ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും രണ്ടാം ഭാര്യയിലെ മകന്റെ പരാതിയെ തുടര്‍ന്ന് തന്നെ പട്ടികയില്‍ നിന്നുമൊഴിവാക്കിയെന്ന് ഷാജി ആരോപിക്കുന്നു. ജയില്‍ മോചനത്തിന് താന്‍ അര്‍ഹനാണെന്നും ശിപാര്‍ശപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നും ഷാജി പറയുന്നു. തിങ്കളാഴ്ച ഹർജി കോടതി പരിഗണിച്ചേക്കും. നിലവില്‍ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഷാജി ജയിലില്‍ തുടരുകയാണ്. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയില്‍ മോചനത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്റെ അമ്മയ്ക്കും സുരക്ഷാ…
Read Moreറൈഡിന് പോകാമെന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോയി; മറൈൻ ഡ്രൈവിൽ വെച്ച് മോശമായി പെരുമാറി; കാമുകനെയും സുഹൃത്തിനെയും അകത്താക്കി പോലീസ്
കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. ഏലൂർ ഉദ്യോഗമണ്ഡൽ വള്ളോപ്പിള്ളി താഴേവീട്ടിൽ ഹരീഷ് (24), മരങ്ങാട്ട് വീട്ടിൽ മഹിന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയ്ശങ്കർ പോസ്കോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. കളമശേരി ഹോസ്റ്റലിന് സമീപത്ത് നിന്ന് ഇരുവരും ചേർന്ന് പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കാറിൽ കടത്തിക്കൊണ്ടുപോകുകയും എറണാകുളം മറൈൻ ഡ്രൈവ് വാക്ക് വേയിൽ എത്തിച്ച ശേഷം അപമര്യാദയായി പെരുമാറുകയുമായിരുന്നു. പെണ്‍കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഒന്നാം പ്രതിക്ക് പെണ്‍കുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നു. അതു മുതലെടുത്ത് പെണ്‍കുട്ടികളെ റൈഡിനു പോകാം എന്നു പറഞ്ഞ് വശീകരിച്ചു കൊണ്ടുപോകുകയായിരുന്നു. ഹരീഷിന്റെ സുഹൃത്തായ മഹീന്ദ്രയുടെ കാറിലാണ് പെണ്‍കുട്ടികളെ…
Read Moreപാറായി ബാബു; ഖാലിദിനെയും ഷമീറിനെയും കുത്തി വീഴ്ത്തി; അടിയേറ്റ് വീണ അളിയനേയും എടുത്തുകൊണ്ട് രക്ഷപ്പെട്ടത് ഉടുതുണിപോലുമില്ലാതെ; പ്രതികളെ റെക്കോർഡ് വേഗത്തിൽ അകത്താക്കി പോലീസ്
തലശേരി: നഗരമധ്യത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലക്കത്തിക്കിരയാക്കിയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിനു ശേഷം പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായതായും അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കുമെന്നും എഎസ്പി നിധിൻ രാജ് രാഷ്ട്രദീപികയോട് പറഞ്ഞു. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ.ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ എന്നിവരെ കുത്തികൊലപ്പെടുത്തിയ കേസിൽ റെക്കോർഡ് വേഗതയിലാണ് തലശേരി പോലീസ് മുഴുവൻ പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായ നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ വീട്ടിൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20), നിട്ടൂർ വെള്ളാടത്തിൽ പാറായി ബാബു എന്ന സുരേഷ് ബാബു (41), വടക്കുമ്പാട് തേരേക്കാട്ടിൽ അരുൺ…
Read Moreവിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ്; പുരുഷനെതിരെ മാനഭംഗകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി
കൊച്ചി: പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറിയാൽ പുരുഷനെതിരെ മാനഭംഗകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി. വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ് നിലനിൽക്കില്ലെന്നാണു കോടതി നിരീക്ഷിച്ചത്.വിവാഹിതയായ സ്ത്രീ ബന്ധം വേർപിരിയാതെ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്ന അറിവോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഈ സാഹചര്യത്തിൽ ബലാത്സംഗംക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് കൗസർ എടഗപ്പത്തിന്റേതാണ് നിരീക്ഷണം. പുനലൂർ പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നടപ്പാക്കാനാകാത്തതും നിയമവിരുദ്ധവുമായ വാഗ്ദാനമാണ് പരാതിക്കാരി സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ മാനഭംഗമായി കണക്കാക്കാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
Read Moreഭാര്യയും മാതാപിതാക്കളും ദാരിദ്ര്യത്തിൽ; ആസാമിൽ നിന്ന് വിയ്യൂരിലെത്തി തന്നെ കാണാൻ പ്രയാസം; ജയില്‍ മാറ്റത്തിനുളള അമീറുളിന്റെ അപേക്ഷ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തതിട്ടുള്ളത്. ജയില്‍ മാറ്റത്തിനായി അമീറുള്‍ നേരത്തെ ആസാം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഈ ആവശ്യം തള്ളിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍…
Read More