ഇന്ത്യയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 ആണ് ചൊവ്വാഴ്ച രാവിലെ ഹംബന്തോട്ട തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു. ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പി.സില്‍വ പറഞ്ഞു. ഹംബന്തോട്ടയില് ഓഗസ്റ്റ് 11നു കപ്പല്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. ഇതേപ്പറ്റി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത് ഇങ്ങനെ…’ചൈനീസ് കപ്പലിന്റെ വരവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങള്ക്കും തടസ്സമാകുന്ന സംഭവവികാസങ്ങള്‍…
Read MoreCategory: Top News
ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്ന് സന്ദേശം ലഭിച്ചു ! മകന്റെ ജീവനെടുത്തത് ഒപ്പം നടന്നവര്‍ തന്നെയെന്ന് അമ്മ…
മലമ്പുഴയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ ജീവനെടുത്തത് ഒപ്പം നടന്നവര്‍ തന്നെയെന്ന് അമ്മ എസ്. സുലേഖ. നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നവരും പിന്നീടു ബിജെപിയില്‍ ചേര്‍ന്നവരുമാണ് ഇവരെന്നാണ് സിപിഎം ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്നു വാട്സാപ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും പറഞ്ഞു. വീടിനടുത്തുള്ള നവീന്‍ എന്നയാളാണു സന്ദേശം അയച്ചതെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്. ബിജെപി അനുഭാവികളായ എട്ടുപേരാണു കൊലയ്ക്കു പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്കിയ മൊഴി. അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കൊലപാതകത്തിനു കാരണമായതു രാഷ്ട്രീയ വിരോധമാണോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഇന്നലെ രാവിലെയുള്ള നിലപാട്. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ…
Read Moreവില പറഞ്ഞ് ഉറപ്പിച്ചശേഷം ആഢംബര ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാൻ ഓടിച്ചു നോക്കി; തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് നിന്ന ഉടമയെ കബളിപ്പ് വിഷ്ണു മുങ്ങി; ചേർപ്പിൽ നിന്നും മുങ്ങിയ യുവാവിനെ പൊക്കിയത്…
ചേർപ്പ്: വില്പനയ്ക്കെന്ന പരസ്യം കണ്ട് ആഡംബര ബൈക്ക് വാങ്ങാനെന്ന വ്യാജേന വന്ന് ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു വിൽസനെയാണ് (24) ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണു പരസ്യം കണ്ട് യുവാവ് പാലയ്ക്കലിലെ സുഹൃത്തിനൊപ്പം വാഹനം വാങ്ങുന്നതിനായി കോടന്നൂർ സ്വദേശി ശ്യാം ചന്ദ്രബാബുവിനെ സമീപിച്ചത്. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ഓടിച്ചു നോക്കുവാൻ വാങ്ങി ബൈക്കുമായി പോകുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് ഇരുവരും ചതിക്കപ്പെട്ടതായി അറിയുന്നത്. തുടർന്ന് ഇവർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയേയും ബൈക്കും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ വാഹന മോഷണത്തിനും മലയാലപ്പുഴയിൽ അടിപിടി കേസിലും പ്രതിയായ വിഷ്ണു വിൽസൻ തൃക്കാക്കരയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ…
Read Moreആപ്പ് ഡൗൺലോഡ് ചെയ്തപ്പോഴെ ഇര വലയിൽവീണു..! മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് ലോൺ ആപ്പുകാരുടെ തട്ടിപ്പുതന്ത്രം; ലോൺ ആപ്പ് ചതിക്കുഴി ഒരുക്കുന്നതിങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ: ലോൺ എടുത്തയാളുടെ കൂടെ ജോലി ചെയ്യുന്ന യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി ലോൺ ആപ്പ് കന്പനിയുടെ തട്ടിപ്പുതന്ത്രം. ലോൺ എടുത്തതിന്റെ ഇരട്ടിയോളം തുക അടച്ചുതീർത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ ഭീഷണിക്കു വഴങ്ങാതിരുന്നതാണ് ഫോൺ ആപ്പുകാരെ ചൊടിപ്പിച്ചത്. യുവതി പരാതിയുമായി എത്തിയപ്പോൾ പോലീസ് നടത്തിയ അനേ്വഷണത്തിലാണു വ്യാജ നഗ്നചിത്രത്തിന്റെ ഉറവിടം വെളിവായത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ ചിത്രമാണ് ലോണെടുത്തയാളെ അപമാനിക്കാൻ ലോൺ ആപ്പുകാർ ഉപയോഗിച്ചത്. കുറ്റവാളികളെ കണ്ടെത്താൻ സൈബർ ക്രൈം പോലീസ് അനേ്വഷണം ഉൗർജിതമാക്കി. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണു തട്ടിപ്പുകാർ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നത്. ഇതു പരിശോധിച്ച വനിതാ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഫോട്ടോയിൽ കണ്ട യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളല്ല കുറ്റക്കാരനെന്നു വ്യക്തമായെങ്കിലും മൊബൈൽ ഫോൺ സൈബർ…
Read Moreഎല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയിലിടണമോ ? സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് കെ സുധാകരന്…
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read Moreസര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതെന്ന് റിപ്പോര്‍ട്ട് ! വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം…
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പനി, ഹൃദ്രോഗം, ആസ്ത്മ, വിവിധ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്കുന്ന മരുന്നുകള്‍ ഇവയെല്ലാം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ലാബുകളിലെ പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളെക്കുറിച്ചുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അവയുടെ ഉപയോഗവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ-മെഡിക്കല്‍ ഡയറക്ടറേറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഈ വിവരങ്ങളൊന്നും പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. തിരുവനന്തപുരം തൃശൂര്‍ എറണാകുളം എന്നിവടങ്ങിയലെ അനലിക്കല്‍ ലാബുകളില്‍ നടത്തി പരിശോധനയിലാണ് പാരസെറ്റമോള്‍ ഗുളികകള്‍, അമോക്സിസിലിന്‍ ഓറല്‍ സസ്പെന്ഷന്, ഒആര്‍എസ് പൗഡര്‍, ആസ്പിരിന്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍, ഇരുമ്പ്, ഫോളിക് ആസിഡുകള്‍ , സിറപ്പ്, എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വിതരണം ചെയ്യുന്നത് ആലപ്പുഴയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ്…
Read Moreറുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്ക്കെന്ന് ഇറാന് ! റുഷ്ദി ഇത് സ്വയം ക്ഷണിച്ചു വരുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്…
പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണെന്ന വാദവുമായി ഇറാന്. അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക വിശുദ്ധിയെ അപമാനിച്ചും 150 കോടി മുസ്ലിംകളുടെ വികാരം മറികടന്നുകൊണ്ടും സല്മാന് റുഷ്ദി ജനരോഷം സ്വയം വിളിച്ചു വരുത്തുകായിരുന്നുവെന്നു കനാനി പറഞ്ഞു. ”സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ അദ്ദേഹത്തെയും പിന്തുണയ്ക്കുവരെയുമല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്നു ഞങ്ങള്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. റുഷ്ദിയെ ആക്രമിച്ചയാളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതല്ലാത്ത വിവരങ്ങളൊന്നും ഇറാന്റെ പക്കലില്ല,” അദ്ദേഹം പറഞ്ഞു. വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ വെച്ചാണ് റുഷ്ദിയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എഴുപത്തി അഞ്ചുകാരനായ സല്മാന് റുഷ്ദി സുഖം പ്രാപിച്ചുവരികയാണ്. വെന്റിലേറ്ററില്‍നിന്നു മാറ്റിയ അദ്ദേഹത്തിനു സംസാരിക്കാന്‍…
Read Moreകുതിരവട്ടത്ത് നിന്ന് അന്തേവാസി രക്ഷപ്പെട്ടു ! വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ കയറി കൊന്ന കേസിലെ പ്രതി…
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്ന് രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. കൊലപാതകത്തിനു…
Read Moreസല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് പത്രങ്ങള്‍ ! വാര്‍ത്താ തലക്കെട്ടുകള്‍ ഇങ്ങനെ…
പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയെ ആക്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് മാധ്യമങ്ങള്‍. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാന് ദിനപത്രം ന്യൂയോര്‍ക്കില്‍ വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്മാന് റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. ‘ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം’ എന്നും ലേഖനത്തില്‍ പറയുന്നു. മറ്റൊരു ഇറാനിയന്‍ ദിനപത്രമായ വാതന്‍ എമറൂസില്‍ ‘സല്മാന് റഷ്ദിയുടെ കഴുത്തില്‍ കത്തി’ എന്നാണ് ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. ‘നരകത്തിലേക്കുള്ള വഴിയില്‍ സാത്താന്’ എന്ന തലക്കെട്ടോടെയാണ് ഖൊറാസാന്‍ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ പൊതുപരിപാടിക്കിടെയാണ് ഇറാന് സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ആരാധകനായ ഹാദി മാതര്‍ റുഷ്ദിയെ കുത്തിയത്.…
Read Moreഭര്‍ത്താവ് ഇറങ്ങിപ്പോയപ്പോള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി ‘പാമ്പ്’ ! നേരെ ഓടിച്ചു കയറ്റിയത് ട്രാന്‍സ്ഫോമറിലേക്ക്; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറുകയും ട്രാന്‍സ്ഫോമറിലേക്ക് കാറോടിച്ചു കയറ്റുകയും ചെയ്ത മധ്യവയസ്കന് റിമാന്‍ഡില്‍. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്ലിയെ (53) ആണു സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ആഷ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളികളുണ്ടെന്ന് പറയപ്പെടുന്ന ആഷ്്ലി ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. സംഭവത്തിന്റെ ഞെട്ടലില്‍നിന്നും കീര്‍ത്തന ഇതുവരെ മുക്തയായിട്ടില്ല. വ്യാഴാഴ്ച രാത്രി 10.50നാണ് സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീര്‍ത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവേ തട്ടുകടയില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്തു കാര്‍ നിര്‍ത്തി. മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറില്‍ നിന്നു വന്ന ആഷ്ലി ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറി.…
Read More