ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ഹർജി; വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ 1650 വില്ലേജ് ഓഫിസുകളില്‍ ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സമര്‍പിച്ച ഹര്‍ജിയില്‍ വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് തൃശൂര്‍ സ്വദേശി ഷാജി കോടങ്കണ്ടത്തിലാണ് ഹര്‍ജിക്കാരന്‍. സംസ്ഥാനത്തെ 1550 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വേ നടത്തുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങാന്‍ 168 കോടി രൂപയ്ക്ക് ടെന്‍ഡര്‍ വിളച്ച ശേഷം 289.5 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതിനുള്ള ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 807.98 കോടി രൂപയാണ്. ഇതിന്‍റെ ആദ്യഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത് 339.438 കോടി രൂപയാണ്. ടെന്‍ഡര്‍ നടപടിയിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പല ഉപകരണങ്ങളും വാങ്ങിയതിന് പിന്നാലെ തകരാറിലായി. സര്‍വേയ്ക്കായി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും…

Read More

ആദ്യം കയ്ക്കും പിന്നെ മധുരിക്കും… നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല; ചൂരലിനെ മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല. അധ്യാപകൻ നൽകുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികൾ പരിശോധിക്കണം. വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ…

Read More

മദ്യപിച്ചെന്നു കരുതി മാത്രം ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാവില്ല ! നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി…

വാഹനാപകടത്തില്‍ പെടുന്ന ആള്‍ക്ക് മദ്യപിച്ചതിന്റെ പേരില്‍ മാത്രം ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കുന്നത് നീതിരഹിതമെന്ന് ഹൈക്കോടതി. അമിത അളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം അര്‍ഹമായ ഏഴു ലക്ഷം രൂപ നല്‍കാനുള്ള ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. 2009ല്‍ ദേശീയപാതയിലൂടെ ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടൂറിസ്റ്റ് ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചില്‍ ബൈക്ക് യാത്രക്കാരന്‍ ശരിയായ വശത്തുകൂടെയാണ് പോയതെന്ന് വ്യക്തമാക്കിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍…

Read More

ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതിനെ ബലാല്‍സംഗമായി കണക്കാക്കാനാവില്ല ! സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം…

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ നവനീത് എന്‍ നാഥിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച് അഭിഭാഷക നല്‍കിയ കേസിലാണ് ജാമ്യം. വിവാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന്, ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടു. ലിവ് ഇന്‍ ബന്ധത്തില്‍ വിള്ളല്‍ വീണു എന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് ഒരാള്‍ പിന്‍മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ലിവ് ഇന്‍ ബന്ധങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും അതു തുടര്‍ന്നു പോവാനാവില്ലെന്നു കണ്ട് ഒരാള്‍ പിന്‍മാറിയാല്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലൈംഗിക ബന്ധം സ്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന്…

Read More

അതു ശരി…കള്ളുഷാപ്പിനടുത്ത് വീട് വയ്ക്കുകയും വേണം ഒപ്പം സ്വകാര്യതയും വേണം ! വീട്ടമ്മയോട് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വീട്ടമ്മയുടെ വാദം പാടെതള്ളി ഹൈക്കോടതി. ഈ വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വൈക്കം റേഞ്ച് പരിധിയിലുള്ള ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍. 1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയോജ്യമായ…

Read More

മദ്രസാ അധ്യാപകര്‍ക്ക് എന്തിന് പെന്‍ഷന്‍ നല്‍കണം എന്ന് ഹൈക്കോടതി ! മതകാര്യങ്ങള്‍ക്കു വേണ്ടി എന്തിനാണ് സര്‍ക്കാര്‍ പണം ചെലവാക്കുന്നതെന്നും കോടതിയുടെ ചോദ്യം…

കേരള മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി.മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്. കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മദ്രസ അധ്യാപര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് കോടതിയെ സമീപിച്ചത്. ഖുറാനെക്കുറിച്ചും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ സി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി പൊതുപണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ തത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാര്‍…

Read More

80:20 അനുപാതം ഒഴിവാക്കണമെന്ന് സമസ്ത ! എന്നിട്ട് 100 ശതമാനവും മുസ്ലിം വിഭാഗത്തിനു നല്‍കണം എന്ന് ആവശ്യം…

ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നിരവധി പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്. വിധി പ്രസ്താവം കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും മുസ്ളിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്ളിം വിഭാഗത്തിനു മാത്രമായി നല്‍കണമെന്നും സമസ്ത സംവരണ സമിതിഭാരവാഹികള്‍ പറഞ്ഞു. 80:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കാര്യങ്ങള്‍ വിശദീകരിച്ചു ധവള പത്രം പുറത്തിറക്കുകയും ചെയ്യണം. മുസ്ലിം-ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. എല്ലാ മേഖലയിലും പിന്നാക്കം നില്‍ക്കുന്ന മുസ്ളിം ജനവിഭാഗത്തെ കൂടുതല്‍ പിന്നാക്കം തള്ളാനുള്ള സാഹചര്യമാണുള്ളത്. ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതി തീരുമാനിച്ചിട്ടുണ്ട്. സമാന അഭിപ്രായമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സമസ്ത…

Read More

ചായ വേണേല്‍ സ്വയം ഉണ്ടാക്കി കുടിക്കൂ ! ചായ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഭാര്യയെ തല്ലുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി…

ചായ ഉണ്ടാക്കി നല്‍കിയില്ല എന്നതുകൊണ്ട് ഭാര്യയെ തല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്തുവോ അല്ലെന്ന്, നരഹത്യാ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഭര്‍ത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. വിവാഹം സമത്വത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തില്‍ പറഞ്ഞു. ഭാര്യ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാണ്. കോടതി പറഞ്ഞു. 2013ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അകതര്‍ എന്നയാള്‍ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചായയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തര്‍ അടിച്ചത് എന്നായിരുന്നു പ്രതിഭാഗം വാദം. ഇതു നിലനില്‍ക്കില്ലെന്നും മകളുടെ മൊഴിയടക്കമുള്ള…

Read More

ചോദ്യം ചെയ്യാം പക്ഷെ അറസ്റ്റ് ചെയ്യാനാവില്ല ! വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി;ആശ്വാസത്തോടെ മലയാളി ആരാധകര്‍…

വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ ചോദ്യം ചെയ്യാനാകൂ. പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി നടി വഞ്ചിച്ചെന്നാണ് പരാതി. 2016 മുതല്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു 12 തവണയായി 29 ലക്ഷം രൂപ വാങ്ങിയശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് പരാതിക്കാരന്‍. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരണ്‍ജീത് കൗര്‍ എന്ന പേരില്‍ അന്ധേരിയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ…

Read More

കേസ് കെട്ടിക്കിടക്കുന്നത് അപ്പോള്‍ ജഡ്ജിമാരുടെ കുറ്റമാണോ ? കുഴി മരണത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തെ പുച്ഛിച്ചു തള്ളി മന്ത്രി സുധാകരന്‍

പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്‌നം. അങ്ങനെയുളളപ്പോള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരേയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് കോടതി അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചത്. യദുലാല്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചപ്പോള്‍ നേരിട്ടോ അല്ലാതെയോ കോടതിയും പരാജയമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. ഇനിയും എത്രയാളുകളുടെ ജീവന്‍ പൊലിഞ്ഞാലാണ് റോഡുകള്‍ നന്നാവുകയെന്ന്…

Read More