വര്‍ക്കെല്ലാം കഴിഞ്ഞിട്ട് ഫാമിലി എന്നതല്ല. ഇത് രണ്ടും ബാലന്‍സ്ഡായി പോവുക എന്നതാണ്. ക്രിയേറ്റീവ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ നമുക്ക് സമയമുണ്ട്. ജോലിയില്‍നിന്നു റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി. നമ്മള് ഇല്ലെങ്കിലും കമ്പനി നിലനില്ക്കും. പക്ഷേ, ഫാമിലിയില്‍ റീപ്ലേസ്മെന്റ് ് ഈസിയല്ല. എല്ലാം മനസിലാക്കി പോകണം. ആവശ്യം വരുമ്പോഴും, പ്രശ്നം വന്നാലും കൂടെ നില്ക്കാന് കുടുംബം മാത്രമേയുള്ളൂ. അന്നത്തെ ആരോഗ്യപ്രശ്നങ്ങളൊക്കെ ഇപ്പോള്‍ മാറി. എപ്പോഴും ബിസിയായിരിക്കുക എന്ന പോളിസിയിലൊക്കെ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട് ഞാന്‍. കിട്ടിയ സാധനം മാക്സിമം നന്നായിട്ട് കൊണ്ടുപോവുക. അപ്പോഴും പ്രൈയോറിറ്റി മറക്കരുത്. ഷെഡ്യൂള്‍ ഇടുന്ന സമയത്ത് രണ്ട് ദിവസം യാത്ര വേണ്ടെന്നു വയ്ക്കാറുണ്ട്. നേരത്തെ കലണ്ടര്‍ പ്ലാനില്ലായിരുന്നു. ഇപ്പോള്‍ എനിക്കറിയാം. ഏതൊക്കെ ദിവസങ്ങളിലാണ് ഫ്രീ എന്നതൊക്കെ. ഫ്രീഡമായാണ് ഞാന്‍ പണത്തെ കാണുന്നത്. പണമില്ലെങ്കില്‍ അങ്ങനെയൊരു ഫ്രീഡം കിട്ടില്ല. നോ പറയേണ്ടിടത്ത് കൃത്യം നോ പറയുന്ന…
Read MoreTag: malayalam cinema
അമ്മയുടെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് കൽപന ആദ്യം ഒപ്പുവച്ചു; കല്പനയുടേത് നിലപാടുള്ള വ്യക്തിത്വമായിരുന്നെന്ന് വിനയൻ
കൽപന വിടപറഞ്ഞിട്ട് പത്തുവർഷം. കാലം എത്ര പെട്ടന്നാണ് കടന്നുപോകുന്നത്. ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിരുന്ന കല്പനയെ മറക്കാൻ കഴില്ല. അദ്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കല്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു. ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കല്‍പനയ്ക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്. പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു “അദ്ഭുതദ്വീപ്’ പ്ലാൻ ചെയ്യുന്നത്. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്, പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്? നമുക്കതല്ലേ അറിയു, അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കല്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു. ആ വിലക്ക് പൊളിയുകയും ചെയ്തു. പൃഥ്വിയോട് സംഘടന…
Read Moreദക്ഷിണേന്ത്യൻ ചിത്രങ്ങൾ കരുത്തുറ്റത്; ഹിന്ദി സിനിമയ്ക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടെന്ന് പ്രകാശ് രാജ്
നിലവിലെ സാഹചര്യത്തിൽ മലയാളം, തമിഴ് സിനിമകൾ വളരെ കരുത്തുറ്റ ചിത്രങ്ങളാണ് നിർമിക്കുന്നത്. എന്നാൽ, ഹിന്ദി സിനിമയ്ക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടു. മാഡം ടുസാഡ്സ് മ്യൂസിയത്തിലെ പ്രതിമകളെപ്പോലെ കാണാൻ എല്ലാം മനോഹരമാണ്. പക്ഷേ പ്ലാസ്റ്റിക് പോലെ കൃത്രിമവുമാണ്. എന്നാൽ, ദക്ഷിണേന്ത്യയിൽ ഇപ്പോഴും കഥകളുണ്ട്. തമിഴിലെ പുതിയ സംവിധായകർ ദളിത് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് വലിയ പ്രതീക്ഷ നൽകുന്നു. മൾട്ടിപ്ലക്സുകളുടെ വരവോടെ ബോംബെ സിനിമാ വ്യവസായം നഗരപ്രദേശങ്ങളിലെ പ്രേക്ഷകർക്ക് വേണ്ടി മാത്രമായി സിനിമകൾ നിർമിക്കാൻ തുടങ്ങി. ഇന്ന് സിനിമ എന്നാൽ വെറും പണവും പുറംമോടിയുമായി മാറി. പേജ്-03 സംസ്കാരത്തിന് പിന്നാലെ പോയ ബോളിവുഡിന് ബിഹാറിലെയും രാജസ്ഥാനിലെയും ഗ്രാമീണ ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്വാതന്ത്ര്യാനന്തര കാലത്ത് “അമർ അക്ബർ ആന്റണി’ പോലുള്ള സിനിമകൾ സമൂഹത്തിൽ ഐക്യവും മതേതരത്വവും വളർത്തിയിരുന്നു. എന്നാൽ, ഇന്നത്തെ സിനിമകൾ വെറും റീൽസുകളിലും സെൽഫ് പ്രമോഷനുകളിലും പണത്തിലും മാത്രമാണ്…
Read Moreമോഹൻലാൽ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്; മമ്മൂട്ടിയുടെ എല്ലാ സിനിമയും ഇഷ്ടമാണ്; മഞ്ജു പിള്ള സൂപ്പർ സ്റ്റാറുകളെ താരതമ്യം ചെയ്തതോ?
എനിക്ക് ആദ്യമൊക്കെ മമ്മൂക്കയെ പേടിയായിരുന്നു. മമ്മൂക്ക ഭയങ്കര സ്ട്രിക്റ്റാണെന്നൊക്കെയായിരുന്നു കേട്ടത്. അതുകൊണ്ട് മിണ്ടാനൊക്കെ പേടിയായിരുന്നു. മഴയെത്തും മുന്‍പേ ഒക്കെ ചെയ്ത സമയത്ത് നമ്മുടെ സാറിനോടൊക്കെ തോന്നുന്ന പേടിയായിരുന്നു. ഇപ്പോൾ മമ്മൂക്ക കുറച്ചുകൂടി ഫ്രണ്ട്ലിയായി. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. നിറക്കൂട്ട്, ആൾക്കൂട്ടത്തിൽ തനിയെ, യാത്ര, വിധേയൻ, മതിലുകൾ, ബിഗ് ബി അങ്ങനെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫാൻ ഗേൾ മൊമന്റായതുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ചു പറയുന്നത്. ലാലേട്ടനും ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ,അന്നും ഇന്നും എന്നും ഞാൻ മമ്മൂക്കയുടെ ഫാനാണ്. ഞാൻ ഒരു കാര്യത്തിലും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്റെ പ്രൊഡക്ഷൻ ആരംഭിച്ചപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടൊന്നുമില്ല, പക്ഷ ബെസ്റ്റ് വിഷസ് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. കാണുമ്പോൾ മോളെക്കുറിച്ചൊക്കെ ചോദിക്കും. പിന്നെ എന്റെ അപ്പൂപ്പൻ എസ്.പി. പിള്ള മരിച്ചപ്പോൾ ആകെ വന്ന ഹീറോ മമ്മൂക്കയാണ്. വേറെ ആരും…
Read Moreവിനയന്റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരേ അന്വേഷണത്തിനു നിർദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സംവിധായകന് വിനയന് നേരിട്ട് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് നടപടി.തന്റെ സിനിമയായ ‘19-ാം നൂറ്റാണ്ടിന്’അവാര്‍ഡ് നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന് നേരത്തേ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന് പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും വിനയന് പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്. വിനയന്റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ രഞ്ജിത്തിനെതിരേ അന്വേഷണത്തിനു നിർദേശിച്ച് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സംവിധായകന് വിനയന് നേരിട്ട്…
Read Moreരാധ വിട്ടുപോകാതെ ഒന്നരമാസത്തോളം കൂടെയുണ്ടായിരുന്നു; ഇനി അങ്ങനെയായിപ്പോകുമോയെന്ന് ഭയന്നിരുന്നെന്ന് ദിലീപ്
ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു. ഞാണിന്മേല് പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാല്‍ കൈയില്‍നിന്നു പോകും. മാത്രമല്ല അവരുടെ ഇമോഷന്‍സ് ഞാന്‍ കണ്ടിട്ടുമില്ല. ഇമോഷന് ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.അതുപോലെതന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനില്‍നിന്നു മാറാന്‍ സമയമെടുത്തു. ആദ്യം ഞാന്‍ ഒന്ന് പേടിച്ചുപോയി. ലാല്‍ ജോസിന്റെ അടുത്തിരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്.എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു. എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാന്‍ ഇനി ഇങ്ങനെതന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്കുശേഷം ഞാന്‍ ചെയ്തത് സ്പീഡാണ്. അതില്‍ അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. -ദിലീപ്
Read Moreമേലേടത്ത് രാഘവന് നായരുടെ വാത്സ്യമേറ്റുവാങ്ങാൻ തുടങ്ങിയിട്ട് മുപ്പത് വർഷം
ഋഷി മലയാളക്കര ആ വാത്സല്യമേറ്റുവാങ്ങാന് തുടങ്ങിയിട്ട് ഇപ്പോള്‍ മുപ്പതുവര്ഷമാകുന്നു. മേലേടത്ത് രാഘവന് നായര്‍ മലയാള സിനിമയ്ക്ക് നല്കിയ വാത്സല്യം!! വാത്സല്യം എന്ന് ഗൂഗിളില്‍ മലയാളത്തില്‍ ടൈപ്പു ചെയ്തു കൊടുത്താല്‍ വാത്സല്യം എന്ന സിനിമയെക്കുറിച്ചാണ് ആദ്യം തെളിയുക. പിന്നീടുമാത്രമേ ശബ്ദതാരാവലിയും മറ്റും വരുന്നുള്ളു. അതാണ് മലയാളത്തില്‍ വാത്സല്യം എന്ന സിനിമക്കുള്ള സ്ഥാനം. എത്രവട്ടം കണ്ടാലും മതിവരാത്ത, കണ്ണുനനയിപ്പിക്കുന്ന, നെഞ്ചില്‍ നോവേറ്റുന്ന മമ്മൂട്ടി ചിത്രം – വാത്സല്യം. എ.കെ.ലോഹിതദാസ് എഴുതിയ മണ്ണും മനുഷ്യനും കഥാപാത്രങ്ങളായുള്ള സിനിമ. കൊച്ചിന്‍ഹനീഫയുടെ സിനിമജീവിതത്തിലെ ഏറ്റവും നല്ല ചിത്രം. ഇന്നും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ പലവട്ടം കണ്ടതാണെങ്കിലും വീണ്ടുമിരുന്ന് കാണുന്ന സിനിമ.. ഉറങ്ങാതെ വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ ഉറക്കാന്‍ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണമെന്ന് വാത്സല്യത്തോടെ ഇപ്പോഴും പാടുന്ന എത്രയോ അമ്മമാര്‍ ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.. മുപ്പതുവര്‍ഷം മുന്പിറങ്ങി ഇപ്പോഴും നമ്മുടെ ഇഷ്ടം പിടിച്ചുപറ്റുന്ന വാത്സല്യം…
Read Moreആരാകും മികച്ച നടനും നടിയും; കടുത്ത മത്സരവുമായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നടനും നടിയും ആരെന്ന് ഇന്നറിയാം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ആണ് ജേതാക്കളെ പ്രഖ്യാപിക്കുക.’ മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസിൽ ടോവിനോ എന്നിവരും മാറ്റുരയ്ക്കുന്നുണ്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്, ഭീഷ്മപർവം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് തുണയായതെങ്കിൽ ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയമികവാണ് കുഞ്ചാക്കോ ബോബനെ അവസാന റൗണ്ടിലെത്തിച്ചത്. അപ്പനിലെ പ്രകടനത്തിന്റെ ബലം അലൻസിയറിന് തുണയാകുമോയെന്നും ഇന്നറിയാം.ദർശന രാജേന്ദ്രൻ, ദിവ്യപ്രഭ എന്നിവരാണ് മികച്ച നടിമാരുടെ വിഭാഗത്തിൽ…
Read Moreഇതാണ്ടാ പോലീസ്..! ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം; ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്ന് കമ്മീഷണര്‍ കെ. സേതു
കൊച്ചി: ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കു പിന്നാലെ. രാമൻ. ലഹരി ഉപയോഗിക്കുന്ന താരങ്ങളെയെല്ലാം പോലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതു. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴോ ഉപയോ ഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടു ക്കുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇവര്‍ മയക്കുമരുന്ന് ഏത് സ്ഥലത്ത് വച്ച് ഉപയോഗിച്ചാലും അത് കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര് ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിനെ വിന്യസിച്ച ശേഷം ലഹരി ഉപയോഗം കുറഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന്…
Read Moreടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതി
2018 എന്ന സിനിമയിലൂടെ ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതിയാണെന്ന് നടി റോഷ്ന ആൻ റോയ്. പ്രളയകാലത്ത് എല്ലാ പ്രവർത്തനങ്ങൾക്കുമായി ഇറങ്ങിത്തിരിച്ച താരത്തെ എല്ലാവരും ചേർന്നു പ്രളയം സ്റ്റാർ എന്നു വിളിച്ച് പരിഹസിച്ചപ്പോൾ ഇന്ന് അതേ പ്രളയം അടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ കളിയാക്കവർ തന്നെ ടൊവിനോയ്ക്കു വേണ്ടി കയ്യടിക്കുകയാണെന്ന് റോഷന പറയുന്നു. കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സർവതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവീനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്. താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി. സിനിമ…
Read More