മോഹൻലാലിനോടൊപ്പം നമുക്കു പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ അന്ന് അഭിനയിക്കുമ്പോൾ പേടിയൊന്നും തോന്നിയിട്ടില്ല. ഭാഷാ പ്രശ്നം ഉള്ളതുകൊണ്ട് ഡയലോഗ് തെറ്റരുത്. അദ്ദേഹത്തെ മൂഡ് ഓഫ് ആക്കരുത് എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും കൂൾ ആയിരുന്നു. സംവിധായകനും (പത്മരാജൻ) കൂൾ ആയിരുന്നു. അങ്ങനെ ഒരു സംവിധായകന്റെ സിനിമയിൽ പുതുമുഖമായ എനിക്ക് അവസരം കിട്ടിയതേ വലിയ ഭാഗ്യമാണ്. റൊമാൻസും ഇന്റിമേറ്റ് സീനുകളും ഒക്കെ ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതിയെന്ന് ഉണ്ടായിരുന്നു. ഭാഷാ പ്രശ്നമുള്ളത് കൊണ്ടുതന്നെ അതിന്റെ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്ക് പോകാൻ പാടില്ല എന്നൊക്കെ ആയിരുന്നു മനസിൽ. -ശാരി
Read MoreTag: malayalam cinema
എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്; ഇവിടെ വരെയെത്തിച്ചത് ആ വിശ്വാസമെന്ന് അമല പോൾ
എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. ഹാർഡ് വർക്കിൽ എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം ആണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ് എന്ന് പറയുന്നത് ഡയറക്ടറുടെ ചോയ്സാണ്. സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് ആ സമയത്ത് ബ്രേക്ക് ആവശ്യമായിരുന്നു. തിരിച്ചുവന്നാൽ സിനിമയുണ്ടാകുമോ എന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയുണ്ടായിരുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ, പ്രസന്റിൽ മാത്രം എടുത്ത തീരുമാനമായിരുന്നു അത്. –അമല പോൾ
Read Moreവലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടുമെന്ന് ഇന്ദ്രൻസ്
വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്. സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം.…
Read More27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; പ്രദർശനത്തിന് 184 ചിത്രങ്ങൾ
തിരുവനന്തപുരം: 27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12000-ൽ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററുകളിലായി 70ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകൾ ഉള്ള ഓപ്പണ്‍ തിയറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്നൈറ്റ് സ്ക്രീനിംഗ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിന്റെ പ്രദർശനം. പ്രത്യേക സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും. മേളയുടെ ഭാഗമായി വിവിധതരം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ്…
Read Moreഹിഗ്വിറ്റ കോടതി കയറുന്നു; ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു. എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്‍പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്റെ എൻഒസി വേണമെന്ന്…
Read Moreചെറുപ്പത്തിൽ പഠിപ്പിസ്റ്റ്; അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു; ആദ്യം അഭിന യിച്ച് തുടങ്ങിയതെവിടെയെന്ന് പറഞ്ഞ് ലെന
വലുതാകുന്പോള്‍ ആരാകും എന്നൊന്നും എന്നോട് ആരും ചോദിച്ചിട്ടില്ല. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു. നാസയിലെ ശാസ്ത്രജ്ഞ ആകുമെന്നാണ് ടീച്ചര്‍മാരൊക്കെ കരുതിയിരുന്നത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്പോഴാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നെ എല്ലാവർക്കും മനസിലായി ഇനി ഈ കുട്ടിയെ അധികം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്. പൈലറ്റ് ആകണമെന്ന് ഞാന്‍ വീട്ടില്‍ പറയുമായിരുന്നു. പൈലറ്റ് ആവണമെങ്കില്‍ നല്ല എക്സ്പെന്‍സീവ് ആണ്. പതിനായിരക്കണക്കിന് പൈലറ്റ്സ് ജോലി ഇല്ലാതെ ഇന്ത്യയില്‍ നില്ക്കുന്നു എന്ന ഒരു വാര്‍ത്തയും അച്ഛന് എന്റെ മുന്പില് കൊണ്ടുവന്നു വച്ചു. അതോടുകൂടി ആ ആഗ്രഹം വേണ്ടെന്ന് വച്ചു. അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു. മൂന്നു വയസുള്ളപ്പോള്‍ മുതല്‍ കണ്ണാടിക്ക് മുന്നില്‍നിന്ന് മോണോ ആക്ട് ഒക്കെ ആയിരുന്നു. അമ്മ ഇത് കണ്ടിട്ട് കണ്ണാടിക്കു മുന്നില്‍ കര്ട്ടന് ഇട്ടു. എനിക്ക് എന്നെ സ്ക്രീനില്‍ കാണാനൊന്നും ഇഷ്ടമില്ല. -ലെന
Read Moreപൃഥ്വിരാജ് എന്റെ ഹീറോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്
എന്റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരന്‍. അതിനേക്കാള്‍ ഉപരി പൃഥ്വിരാജിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം സുകുവേട്ടന്റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ്. സമീപകാലത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ബ്രോ ഡാഡി, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സിനിമകളില്‍ പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിന്റെ തുടക്കം മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയര്‍ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയില്‍ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളര്‍ച്ചയെക്കുറിച്ച്. –ലാലു അലക്സ്
Read Moreഞാന്‍ ഒരു ആക്ടര്‍ ആണ്, സിനിമ പ്രമോട്ട് ചെയ്യുന്നത് അല്ലല്ലോ എന്റെ ജോലി; അമലാപോളിന്റെ വാക്കുകൾ വൈറലാകുന്നു
മലയാളത്തിലൂടെ വന്നു തെന്നിന്ത്യൻ താരറാണിയായി ഉയർന്നുവന്ന താരമാണ് അമല പോൾ. മലയാളത്തില്‍ സഹനായിക വേഷങ്ങളില്‍ അഭിനയിക്കവെ ആണ് അമല തമിഴ് സിനിമയിലേക്ക് കടക്കുന്നത്. മൈന എന്ന സിനിമയിലൂടെ വന്‍ ജനശ്രദ്ധ പിടിച്ചു പറ്റാൻ അമലയ്ക്കു കഴിഞ്ഞു. പിന്നീട് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നായിക ആയാണ് അമലയെ കാണുന്നത്. റണ്‍ ബേബി റണ്‍, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ അമല പോള്‍ വിജയക്കുതിപ്പ് തുടര്‍ന്നു. ഒരിടവേളയ്ക്കുശേഷം ഇപ്പോഴിതാ അമല പോള്‍ സിനിമകളില്‍ വീണ്ടും സജീവമാവുകയാണ്. ടീച്ചര്‍ എന്ന മലയാള സിനിമയാണ് അമലയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ. സിനിമയുടെ പ്രൊമോഷനുകളില്‍ പങ്കെടുത്ത് വരികയാണ് അമല, ഇതിന്റെ ഭാഗമായി താരം നല്കിയ അഭിമുഖത്തിലെ നടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്പോള്‍ ഇറിറ്റേഡഡ് ആവാറുണ്ട്. എന്നാൽ ചോദിക്കുന്ന വ്യക്തിയോട് ഇറിറ്റേറ്റഡ് ആവാറില്ല.…
Read More“ഹിഗ്വിറ്റ’: ഫിലിം ചേംബറിന്റെ അന്തിമ തീരുമാനം ആറിന്
കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ “ഹിഗ്വിറ്റ’യ്ക്ക് ആ പേരു നൽകുന്നതു സംബന്ധിച്ച് ഫിലിം ചേംബറിന്റെ അന്തിമതീരുമാനം ആറിന് ഉണ്ടാകും. സിനിമയ്ക്ക് ആ പേരു നൽകണമെങ്കിൽ, നോവലിസ്റ്റ് എൻ.എസ്. മാധവന്റെ അനുവാദം വേണമെന്നു ഫിലിം ചേംബർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ “ഹിഗ്വിറ്റ’യെന്ന പേരിനെ ചൊല്ലി എൻ.എസ്. മാധവനും ഹേമന്ത് ജി. നായരും തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഹിഗ്വിറ്റയെന്ന പേരിൽ സിനിമയുടെ റജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് തനിക്ക് ഫിലിം ചേംബർ ഉറപ്പുനൽകിയെന്ന് എൻ.എസ്. മാധവൻ പ്രതികരിക്കുകയുണ്ടായി. എന്നാൽ ഒരു അറിയിപ്പും തനിക്ക് ലഭിച്ചില്ലെന്നും സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ പ്രതികരണം. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ ഫിലിം ചേംബർ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹേമന്ത് വ്യക്തമാക്കി. “ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത്…
Read Moreഡയമണ്ട് നെക്ലേസ് ചെയ്തത് സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെ; ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും വിറയൽ വരുമെന്ന് അനുശ്രീ
പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല. ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂടി കുറച്ച് തരുമോയെന്ന് ചോദിച്ച്. നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല. നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും. മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.-അനുശ്രീ
Read More