നാലുവയസ്സുകാരിയെ ചൂഷണത്തിനിരയാക്കിയെന്ന് ആരോപണം ! തൊഴിലാളിയെ ശരിക്ക് കൈകാര്യം ചെയ്ത് നാട്ടുകാരും വീട്ടുകാരും…

ഡല്‍ഹിയില്‍ നാലു വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന് സംശയിക്കുന്ന തൊഴിലാളിയെ ഡല്‍ഹിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഡല്‍ഹിയിലെ ബപ നഗര്‍ മേഖലയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. 25കാരനായ ഫാക്ടറി തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ബലാത്സംഗകുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ജീന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഈ 25കാരന്‍. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുരപലഹാരം നല്‍കി കൂട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് എത്തും മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാരും ഏതാനും പ്രദേശവാസികളും ഫാക്ടറിയില്‍ എത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

Read More

സാധനങ്ങള്‍ സൗജന്യമായി കിട്ടാന്‍ അമ്മമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പെരുമാളിന് കാഴ്ചവച്ചു ! പലചരക്ക് കടയുടമ പെറ്റിക്കേസില്‍ അകത്തായപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

സഹോദരിമാരായ അമ്മമാരുടെ സമ്മതത്തോടെ അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും അവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ച സംഭവത്തില്‍ ചെന്നൈയില്‍ പലചരക്കുകട നടത്തുകയായിരുന്ന പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാളിന്റെ കടയില്‍ നിന്ന് സൗജന്യമായി സാധനം ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാര്‍ തങ്ങളുടെ രണ്ട് മക്കളെയും പീഡിപ്പിക്കാന്‍ പെരുമാളിനെ അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കുട്ടികള്‍ വഴി ഇവരുടെ കൂട്ടുകാരികളെയും പെരുമാള്‍ പിന്നീട് പാട്ടിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പെരുമാളിന്റെ കടയിലെത്തി പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായുള്ള അശ്ലീല വീഡിയോ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായിരിക്കും ഇതെന്ന് ആദ്യം കരുതിയ പൊലീസ് പിന്നീട് മൊബൈല്‍ ദൃശ്യങ്ങളിലുള്ളത് പെരുമാള്‍ തന്നെയാണെന്ന് മനസിലാക്കി. ഇതിനു ശേഷം…

Read More

അമ്മയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍…

മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്‌ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്‌ഐക്കു വേണ്ടി സജീവമാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

Read More

13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ്…

Read More

സൈനികന്‍ ചമഞ്ഞ് വിവാഹം ചെയ്തത് നാലു സ്ത്രീകളെ ! 53 സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

സൈനികനാണെന്ന് വിശ്വസിപ്പിച്ച് നാലു സ്ത്രീകളെ വിവാഹം കഴിക്കുകയും വേറെ 53 സ്ത്രീകളെ ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്തയാള്‍ പിടിയില്‍. ഔറംഗബാദ് സ്വദേശിയായ യോഗേഷ് ഗെയ്ക്‌വാദാണ് അറസ്റ്റിലായത്. പീഡനത്തിനിരയാക്കിയ സ്ത്രീകളില്‍ നിന്നും ഇയാള്‍ ഓരോ ലക്ഷം രൂപ വീതം കൈക്കലാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ അമ്മയുടെ ചികില്‍സാ ആവശ്യത്തിനായി ഒരിക്കല്‍ ഇയാള്‍ സഹായിച്ചു. ഇങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാനാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും രണ്ട് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയാണ് ഇയാള്‍ ആളുകളെ വഞ്ചിച്ചു കൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

Read More

വീട്ടിലേക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്ത് കൊണ്ടുപോയത് കാട്ടിലേക്ക് ! 48 മണിക്കൂറിനിടെ തന്നെ 25 പേര്‍ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

48 മണിക്കൂറിനുള്ളില്‍ തന്നെ 25 പേര്‍ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെയ് ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫേസ്ബുക്കിലൂടെ സാഗറിനെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം വളര്‍ന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ്…

Read More

ഒപ്പിന് സ്പര്‍ശനം ! ഈ കോവിഡ് കാലത്തും വകുപ്പ് തലവനില്‍ നിന്നും അതിക്രമം നേരിട്ടു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനി…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പുമേധാവിയ്‌ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. മറ്റുപലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആരോപണവിധേയന്‍ വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നയാള്‍ക്കെതിരെയാണ് പരാതി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരു വെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്‍മാരുടെ ഒപ്പ് ആവശ്യമാണ്. ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. 2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട്…

Read More

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയ്ക്കു നേരെ ലൈംഗിക പീഡനശ്രമം ! യുവതിയെ കയറിപ്പിടിച്ച ടിടിആറിനെതിരേ പരാതി…

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ടിടിആറിന്റെ ശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ടിടിആര്‍ പിഎച്ച് ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

Read More

അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നു കിടന്നപ്പോള്‍ പീഡനം ! രാഹുല്‍ ചിറക്കലിനെ സംരക്ഷിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന് പീഡനത്തിരയായ യുവതി;സംവിധായകന് വിവരം ചോര്‍ത്തി നല്‍കുന്നത് പോലീസുകാരന്‍…

പീഡനക്കേസില്‍ അകപ്പെട്ട് ഒളിവില്‍ കഴിയുന്ന സഹ സംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പീഡനത്തിന് ഇരയായ യുവതി. എളമക്കര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും യുവതി ഒരു മാധ്യമത്തോടു പറഞ്ഞു. കൊച്ചി ഡിസിപ ഐശ്വര്യ ഡോംഗ്രെയുടെ മുമ്പിലെത്തിയപ്പോഴാണ് പോലീസുകാരന്റെ ചതി മനസ്സിലായതെന്നും സമാന പരാതിയുമായെത്തി മലപ്പുറം സ്വദേശിനിയുടെ വിവരങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചറിച്ചുവെന്നും യുവതി പറയുന്നു. ഈ സിവില്‍ പോലീസ് ഓഫീസര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചതിന്റെ രേഖകള്‍ അടക്കം പരാതിക്കാരിയുടെ കൈവശമുണ്ട്. പത്തനംതിട്ട സ്വദേശിനിയാണ് സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെതിരേ ബലാല്‍സംഗക്കേസ് നല്‍കിയിരിക്കുന്നത്. അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ പലരെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറഞ്ഞു. ആത്മഹത്യയ്്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴും…

Read More

വിവാഹ വാഗ്ദാനം നല്‍കി പല തവണ ലൈംഗികമായി ഉപയോഗിച്ചെന്ന് സീരിയല്‍ നടി ! സംഭവം ഇങ്ങനെ…

വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒരാള്‍ പല തവണ പീഡിപ്പിച്ചെന്ന പരാതിയുമായി സീരിയല്‍ നടി. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുംബൈ ഓഷിവാര സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി പ്രകാരം പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന, വഞ്ചന, മനപ്പൂര്‍വം അപമാനിക്കല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Read More