തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് പ്രിയാ മണി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുള്ള നടിയാണ് പ്രിയാ മണി. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയർ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങളും പ്രിയാ മണി സ്വന്തമാക്കിയിട്ടുണ്ട്. 2017ലായിരുന്നു പ്രിയാ മണി വിവാഹിതയാകുന്നത്. മുസ്തഫയാണ് പ്രിയയുടെ ഭർത്താവ്. ഫാമിലി മാനിലൂടെ ഒടിടിയിലും പ്രിയാ മണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും സൂക്ഷ്മതയോടെയാണ് പ്രിയാ മണി തിരഞ്ഞെടുക്കുന്നത്. നിലവിൽ ബെംഗളൂരുവിലാണ് പ്രിയ താമസിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡ്സിൽ പങ്കെടുക്കാൻ പ്രിയാ മണി എത്തിയിരുന്നു. കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു പ്രിയാ മണി എത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചിരുന്നു താരം. കറുപ്പണിയുന്ന സ്ത്രീകൾ കളർഫുൾ ജീവിതം നയിക്കുമെന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പ്രയാ മണി പറഞ്ഞത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിന്…
Read MoreDay: April 5, 2021
ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍ ! ലൗജിഹാദ് നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന് യുവതി…
ലൗജിഹാദ് നിയമം ചുമത്തി ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന പരാതിയുമായി യുവതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാരം(മധ്യപ്രദേശ് ധര്‍മ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. യഥാര്‍ഥ…
Read Moreഅപകടകാരി, മഅദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്കെതിരേ സുപ്രീംകോടതിയുടെ ഗുരുതര നിരീക്ഷണം. മഅദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുള്ള ആളാണെന്നും അപകടകാരിയാണെന്നും ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ നിരീക്ഷിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും അവിടെ താമസിക്കാനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശം. ചീഫ് ജസ്റ്റീസിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് വി.സുബ്രഹ്മണ്യൻ, അഭിഭാഷകനായിരുന്നപ്പോൾ മഅദനിക്ക് വേണ്ടി കേസിൽ ഹാജരായിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
Read Moreഅര്‍ധസെഞ്ച്വറിയ്ക്ക് ഒരു റണ്‍സ് അകലെ ക്യാച്ചില്‍ പുറത്തായി ! ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു ബാറ്റ്സ്മാന്റെ രോഷം തീര്‍ക്കല്‍; വധശ്രമത്തിന് കേസ്…
അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ ക്യാച്ചില്‍ പുറത്തായ ബാറ്റ്സ്മാന് ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു. ഫീല്‍ഡറുടെ നില ഗുരുതരമാണ്. ബാറ്റ്സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന് പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിനെ ബാറ്റ് കൊണ്ട് സച്ചിനെ അടിയ്ക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ സച്ചിന് അബോധാവസ്ഥയിലായി. മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. സച്ചിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സച്ചിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. സഞ്ജയ് സ്ഥലംവിട്ടതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreസിപിഎമ്മിലോ സിപിഐയിലോ പ്രവര്‍ത്തിച്ചതു കൊണ്ടുമാത്രം ആരും ഇടതുപക്ഷമാവുന്നില്ല ! ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായല്ലാതെ ഇവിടെ ഒരാള്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ പറ്റില്ലെന്നാണ് പലരും പറയുന്നത്; ജോയ് മാത്യു…
ഇടതുപക്ഷ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജോയ് മാത്യു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും സിനിമയ്ക്കു സമാനമായി സൂപ്പര്‍താര പരിവേഷം ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ചാര്‍ത്തി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അവഗണിക്കാന്‍ കാരണം ഇന്ന് കേരളത്തിലുള്ള ഒട്ടെല്ലാ മാധ്യമപ്രവര്‍ത്തകരും കമ്യൂണിസ്റ്റ് യുവജന സംഘടനകളുടെ മുന്പ്രവര്ത്തകരായതിനാലാണെന്നും ജോയ് മാത്യു പറഞ്ഞു. സിപിഎമ്മിലോ സിപിഐയിലോ അംഗത്വമെടുത്തതു കൊണ്ടു മാത്രം ആരും ഇടതു പക്ഷമാവുന്നില്ലെന്നും. തന്റെ അഭിപ്രായത്തില്‍ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ഏറ്റെടുക്കുന്നില്ലെന്നും അതിനാല്‍ ഇടതുപക്ഷം എന്ന സംജ്ഞ തന്നെ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ബുദ്ധിജീവികള്‍…
Read Moreമനസാക്ഷിയിൽ അവർ വേണ്ട..! “ബിജെപി വോട്ട് സി.ഒ.ടി. നസീറിന് തന്നെ’: തലശേരിയിൽ മനഃസാക്ഷി വോട്ട് തള്ളി വി. മുരളീധരൻ
കോഴിക്കോട്: തലശേരിയിൽ മനസാക്ഷി വോട്ടിന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി കണ്ണൂർ ജില്ലാ നേതൃത്വത്തെ തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിന് തന്നെയെന്ന് മുരളീധരൻ പറഞ്ഞു. സി.ഒ.ടി നസീറിന് പിന്തുണ നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി ജില്ലാ നേതൃത്വം രാവിലെ രംഗത്തെത്തിയത്. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് പറഞ്ഞത്.
Read Moreമകളുടെ പിണക്കം; വിജയകുമാർ പറയുന്നു
മകൾ മുത്തുഗൗ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷേ ദൗർഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷൻ എന്ന് പറയുന്ന വിഷയത്തെക്കുറിച്ച് ഇപ്പോഴാണ് ഞാൻ അറിയുന്നതെന്ന വിജയകുമാർ. ഞാൻ ഇതേക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി ഇവാനിയോസ് കോളേജിൽ പോയപ്പോൾ അവർ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്സാണ്. അപ്പോൾ ആ കുട്ടികളുടെ സ്വപ്നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാൻ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മൾക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു.
Read Moreജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് മമ്മൂക്ക
മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് അദ്ദേഹം. മമ്മൂക്കയുടെ കൂടെ എല്ലാക്കാലത്തും അഭിനയിക്കുന്നത് ഭയങ്കര ആവേശം നൽകുന്നതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമാണ്. മധുരരാജയിൽ ആണ് എനിക്ക് എറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് മമ്മൂക്കയുമായി പങ്കിടാൻ കഴിഞ്ഞത്. എനിക്ക് കൂടൂതൽ പെർഫോമൻസ് ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു മധുരരാജ. ഞാൻ 2002ൽ ഒരു ടെലിവിഷൻ അവതാരകനായിട്ട് വന്ന ഒരു ആളാണ്. ആ സമയത്ത് ഒരു മ്യൂസിക്കൽ ആൽബം റിലീസ് ചെയ്യാൻ മമ്മൂക്ക എറണാകുളത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. അന്നാണ് മമ്മൂക്കയെ ആദ്യമായാണ് നേരിൽ കാണുന്നത്. അന്ന് ആ ഓഡിറ്റോറിയത്തിലെത്തി. ഒരു ചാനലാണ് പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ചാനലിലെ ഒരംഗമായിരുന്നത് കൊണ്ട് മമ്മൂക്ക വന്നപ്പോൾ എനിക്ക് സ്റ്റേജിന്റെ അടുത്ത് പോയി നിൽക്കാൻ പറ്റിയെന്ന് പ്രശാന്ത്
Read Moreലൈവ് റിപ്പോര്‍ട്ടിംഗിനിടെ മൈക്ക് തട്ടിയെടുത്ത് ‘പട്ടിയുടെ ഷോ’ ! വീഡിയോ വൈറലാകുന്നു…
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പല മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്നാണ് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി രസകരമായ വീഡിയോകളും പുറത്തു വന്നിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുള്ളത്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും കാമറാമാന്…
Read Moreകരഞ്ഞ് പോയ നിമിഷം; ഇപ്പോഴും ഇതൊക്കെ നിലനിൽക്കുന്നുവെന്ന് വിലാസിനി
നാടകത്തിൽ നിന്നു സിനിമയിലെത്തിയ നടിയാണ് കുട്ട്യേടത്തി വിലാസിനി. മധു, പ്രേം നസീർ തുടങ്ങിയ പഴയകാല നായകന്മാരുടെ കൂടെ അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ള വിലാസിനിയുടെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. നടി പ്രിയരാമനൊപ്പം ഒരു സീരിയലിൽ ഒന്നിച്ച് പ്രവർത്തിച്ചതിനെ കുറിച്ചും അന്ന് സെറ്റിലുണ്ടായ പ്രവൃത്തികളെ കുറിച്ചുമൊക്കെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വിലാസിനി പറയുന്നത്.അന്നും വലിയ താരങ്ങൾ വലിയവരാണ്. അവർക്ക് അവരുടേതായ സ്ഥാനവും അംഗീകാരങ്ങളുമുണ്ട്. പ്രിയരാമൻ ഒരു സീരിയൽ എടുത്തു. പാവക്കൂത്ത് എന്ന പേരിൽ. അധികം സ്ത്രീകളൊന്നും ഇല്ലായിരുന്നു. അതിൽ നായിക ഇല്ലെന്ന് വേണമെങ്കിൽ പറയാം. പ്രിയരാമൻ നിർമാതാവ് ആയിരുന്നു. ഭർത്താവ് രഞ്ജിത്തും ഒപ്പമുണ്ട്. ഒരു ദിവസം വർക്ക് കഴിഞ്ഞ് വലിയ ആളുകളെ ഒക്കെ ഇങ്ങനെ കയറ്റി വിടും. ബാക്കി ഉള്ളവരൊക്കെ വണ്ടിക്ക് വേണ്ടി ഇങ്ങനെ കാത്ത് നിൽക്കുകയാണ്. എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന്…
Read More