ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്. കടുവയെ വിദഗ്ധസംഘം പരിശോധിക്കുകയാണ്. കടുവ കെണിയിൽ കുടുങ്ങിയതോടെ ആശങ്ക ഒഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശവാസികളിൽ നിന്നും ഭീതി വിട്ടു മാറിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ചു പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് മൂന്നു കൂടുകൾ സ്ഥാപിച്ചു. കൂടാതെ പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകി. നാട്ടുകാർ വീടുകൾക്കു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. കെണിയിൽ കുടുങ്ങിയ കടുവയെ മൂന്നാറിലെ വനം വകുപ്പ് പരിസരത്തേയ്ക്ക് മാറ്റി. കടുവയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനായി വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘമാണ് പരിശോധിക്കുന്നത്. കടുവയുടെ ആരോഗ്യനില പരിശോധിക്കൻ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തി പരിശോധന നടത്തുകയാണ്. കടുവയെ…
Read MoreDay: October 5, 2022
യുവതിയും നവജാതശിശുവും മരിച്ച സംഭവം ! ചികിത്സാപ്പിഴവ്: മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട്: യാക്കര ചന്ദനക്കുറിശിയിലെ തങ്കം ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. അജിത്, പ്രിയദർശിനി, നിള എന്നീ ഡോക്ടർമാരാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. പിറ്റേന്ന് ഐശ്വര്യയും മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പോലീസ് കേസെടുത്തത്. ചികിത്സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മൊഴിയെടുക്കലും അറസ്റ്റും.
Read Moreകല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് പോലീസുകാരനടക്കം മൂന്നുപേർ മുങ്ങിമരിച്ചു
വിതുര : കല്ലാറിലെ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര് കയത്തിൽ പെട്ട് മരിച്ചു. ബീമാപള്ളി തൈക്കാപള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ്(30) സഹോദരനായ ജവാദ് (35) ഇവരുടെ സഹോദരിയുടെ മകനായ സഫ്വാൻ (16)എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ബന്ധുക്കളായ സുബിൻ, അസ്ന, സജീന,ഷെഹ് സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ബ്രൈമൂറിൽ എത്തിയത്. അവിടേയ്ക്ക് അനുമതി നിഷേധിച്ചതിനാൽ 12 മണിയോടെ കല്ലാറിലെ വട്ടക്കയത്തിൽ എത്തുകയായിരുന്നു . കുളിക്കുന്നതിനിടയിൽ അസ്ന(12) കയത്തിൽ അകപ്പെട്ടപോൾ രക്ഷിക്കാനിറങ്ങിയവരാണ് മരിച്ചത്. നാട്ടുകാർ ഓടിക്കൂടി അസ്നയെയും മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും ഫിറോസ്, ജവാദ്, സഫ്വാൻ എന്നിവർ മരിച്ചു. കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്തു ഗ്രാമപഞ്ചായത്തിന്റെ യും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ആറിൽ ഇറങ്ങിയത്. സ്ഥിരമായി മുങ്ങി…
Read Moreറോഡിൽ കിടന്നുറങ്ങിയ രണ്ടുപേർ കാർ കയറി മരിച്ചു
പരവൂർ : അർധരാത്രിയിൽ റോഡിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കളുടെ ശരീരത്തിൽ കൂടി കാർ കയറിയിറങ്ങി രണ്ടു പേരും മരിച്ചു. യുവാക്കളുടെ മരണത്തിനിടയാക്കിയ കാർ നിർത്താതെ പോയി.പരവൂർകോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35), പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിൽ സജാദ് (34) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30നാണ് അപകടം ഉണ്ടായത്. കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് മുന്നിൽ പരവൂർ- പാരിപ്പള്ളി റോഡിൽ ആണ് സംഭവം. സമീപത്തെ ക്ലബ്ബിൽ ഇരുപത്തിയെട്ടാം ഓണാഘോഷപരിപാടികൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും വീടുകളിലേയ്ക്ക് പോകാൻ തുടങ്ങുകയായിരുന്നു. ബൈക്ക് തകരാറിലായത് കാരണം ഇരുവരും റോഡിൽ വിശ്രമിക്കു കയാ യിരുന്നു. ഈ സമയത്ത് പാരിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരുടെയും ശരീരത്തിൽ കൂടി കയറി ഇറങ്ങി. കാർ നിർത്താതെ പോയി. അപകടത്തിന് ശേഷം പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് അപകടവിവരം…
Read Moreഎംസി റോഡിലേക്കുള്ള പ്രവേശനകവാടം ! വീതിക്കുറവിൽ ബുദ്ധിമുട്ടി വാഹനയാത്രക്കാർ
സംക്രാന്തി: സംക്രാന്തി-പേരൂർ റോഡിൽ നിന്നു പഴയ എംസി റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിലെ വീതിക്കുറവ് വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. എംസി റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതിനാൽ നിരവധി വാഹനങ്ങളാണ് സംക്രാന്തി ജംഗ്ഷനിൽ നിന്നും പേരൂർ റോഡിലുടെ തിരിഞ്ഞു പഴയ എംസി റോഡിലുടെ ഏറ്റുമാനൂർ ഭാഗത്തേക്കു സഞ്ചരിക്കുന്നത്. നാളുകൾക്കു മുന്‍പ് ഇവിടുത്തെ ഗതാഗത തിരക്ക് പരിഗണിച്ചു എംസി റോഡിൽനിന്നു സംക്രാന്തി റോഡിലേക്കു പ്രവേശിക്കുന്നതു വണ്‍വേയാക്കി മാറ്റി. ഇപ്പോൾ സംക്രാന്തി – പേരൂർ റോഡിലുടെ എംസി റോഡിലേക്ക് എത്തുന്നവർ സംക്രാന്തി ജംഗ്ഷനിൽ നിന്നും പഴയ എംസി റോഡിൽ പ്രവേശിച്ചു സംക്രാന്തി ലിറ്റിൽ ഫ്ളവർ പള്ളിക്കു മുന്നിലുള്ള വീതി കുറഞ്ഞ വഴിയിലുടെ എംസി റോഡിലേക്ക് പ്രവേശിക്കുകയാണ്. ഇവിടുത്തെ വീതിക്കുറവാണ് വാഹനയാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഏറ്റുമാനൂർ ഭാഗത്തുനിന്നു ധാരാളം വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പഴയ എംസി റോഡിലുടെ സംക്രാന്തി ഭാഗത്തേക്കും എത്തുന്നുണ്ട്. പേരൂർ ഭാഗത്തേക്കു…
Read MoreCam4 Evaluation Read Before You Join
Private chats price, on common, around $4.00 per minute. Cam4 tokens value between $0.13 and $0.20 each token, relying on the package you choose. Shop- Shows all performers at present online which have prerecorded videos for sale. You’ll should go through each area one at a time to see how much it costs each minute. The girls get ecstatic if you give them any type of hint. There You’ll meet the beautiful girl subsequent door or the sultry high-school trainer there. They could additionally be amateurs, however their look is…
Read Moreരണ്ടിടങ്ങളിലായി ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു
തൃശൂർ: തൃശൂരിൽ രണ്ടിടങ്ങളിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഇരിങ്ങാലക്കുടയിലെ സാംസ്കാരിക പ്രവർത്തകൻ ചന്ദ്രൻ വാര്യർ ഉൾപ്പെടെ മൂന്ന് മരണം. മരിച്ച മറ്റു രണ്ടുപേർ ഇതര സംസ്ഥാന സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുതുക്കാട് കുറുമാലി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി ചന്ദ്രൻ വാര്യർ (82) മരിച്ചത്. അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തന്റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്. സ്നേഹപൂർവ്വം എല്ലാവരും ‘ചന്ദ്രേട്ടൻ’ എന്നു വിളിച്ചിരുന്ന കെ.വി. ചന്ദ്രൻ വാര്യർ ഇന്നലെ രാവിലേയും കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മന്ത്രി ഡോ. ആർ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. റെയിൽവേ ലൈൻ മുറിച്ചു…
Read Moreപനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
പനച്ചിക്കാട്: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം നുകരാൻ ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ പ്രവാഹം. രാത്രി 12മുതൽ രക്ഷിതാക്കൾ കുട്ടികളുമായി ക്ഷേത്ര സന്നിധിയിലേക്കെത്തിക്കൊണ്ടിരുന്നു. പുലർച്ചെ നാലിനാണ് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലാണ് വദ്യാരംഭം കുറിക്കൽ നടക്കുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്ത് സ്ഥലത്തെത്തിയവർ കുട്ടികളുമായി തങ്ങളുടെ ഉൗഴത്തിനായി കാത്തു നിൽക്കുന്ന കാഴ്ചയാണ് ക്ഷേത്രത്തിനകത്തും പുറത്തും. ഹരിശ്രീ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആചാര്യ·ാരുടെ നിർദേശങ്ങൾ അനുസരിച്ച് ഇണങ്ങിയും, പിണങ്ങിയും, നിലവിളിച്ചുമാണ് കുരുന്നുകൾ അക്ഷര മധുരം നുകരുന്നത്. ഒപ്പം ദേവീ സന്നിധിയിലെ മണൽ തിട്ടയിൽ രക്ഷിതാക്കളും, ഭക്തജനങ്ങളും ഹരിശ്രീ കുറിക്കാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇന്നു വൈകുന്നേരം വരെ കുട്ടികളെ എഴുത്തിനിരത്താനുള്ള സൗകര്യം അധികൃതർ ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള നവരാത്രി കാലത്ത് അക്ഷരദേവതയുടെ സന്നിധിയിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. നവമി ദിനമായ ഇന്നലെയും,…
Read More800 രൂപയും ചെലവും ദിവസക്കൂലിയും തരൂ, ഞങ്ങളോടിച്ചോളാം വണ്ടി.. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട..! സ്വകാര്യ ബസ് ഡ്രൈവറുടെ പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി കിതയ്ക്കുമ്പോഴാണ് ഒരുവിഭാഗം ജീവനക്കാരുടെ പെരുമാറ്റവും ഇപ്പോൾ ചർച്ചയാകുന്നത്. ‘കെഎസ്ആർടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം’ എന്ന കുറിപ്പ് പങ്കിടുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ തങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്നാണ് കെഎസ്ആർടിസി എംഡിയോട് ഇയാൾ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം: 800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5,000ത്തിന് മുകളിൽ കലക്ഷൻ വന്നാൽ പിന്നീടുള്ള കലക്ഷന്‍ 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാൽ കലക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ……
Read More2018 മുതല്‍ ഒരുമിച്ച് താമസം; ലോഡ്ജില്‍ മുറിയെടുക്കും, ബൈക്കില്‍ കറങ്ങും! പിന്നെ നടക്കുന്ന ‘പരിപാടി’ ഇങ്ങനെ…
കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളെ കുടുക്കിയതിന്റെ ആശ്വാസത്തില്‍ പൊലീസ്. യുവതിയടക്കം രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസ് സംഘം. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്. കായംകുളം കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ ഷായും സരിതയുമാണ് അറസ്റ്റിലായത്. അന്‍വര്‍ ഷായ്ക്ക് ഇരുപത്തി മൂന്നും സരിതയ്ക്ക് ഇരുപത്തി രണ്ടും വയസാണ് പ്രായം. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എത്തിയ ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. 2018…
Read More