ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി, മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചു മൂന്നു ദിവത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം 150 കിലോമീറ്ററോളം അകലെ ഉപേക്ഷിച്ചു. അസമിൽ ഗുവാഹത്തിക്കു സമീപം വന്ദന കലിറ്റ എന്ന യുവതിയാണ് നിഷ്ഠൂരമായ കൊലപാതകം നടത്തിയത്. വന്ദനയുടെ ഭർത്താവ് അമർജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ഏഴു മാസം മുൻപു നടന്ന കൊലപാതകം തിങ്കളാഴ്ചയാണു പുറത്തറിഞ്ഞത്. വന്ദനയുടെ വിവാഹേതരബന്ധമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം. ഇരുവരെയും കൊലപ്പെടുത്തിയശേഷം വന്ദനയാണു മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. പിന്നീട് ഇവ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു. മൂന്നു ദിവസത്തോളം ഫ്രിജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ, വനന്ദയും കാമുകനും ചേർന്ന് അയൽ സംസ്ഥാനമായ മേഘാലയയിലെ ചിറാപുഞ്ചിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. അമർജ്യോതി ഡേയും മാതാവ് ശങ്കരിയെയും കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ വന്ദനതന്നെയാണ് കുറ്റസമ്മതം…
Read MoreDay: February 21, 2023
സ്ത്രീകൾക്കായി പുരുഷ മസാജർമാർ! കാൻവാസിംഗിനും പെൺകുട്ടികൾ; ഡോർ ടു ഡോർ സർവീസ്…
സീമ മോഹൻലാൽ നെക്ക് പെയിൻ റിലീഫ് മസാജ് എറണാകുളം പള്ളിമുക്ക് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കുന്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ മതിലിൽ വലിയ അക്ഷരത്തിലെഴുതിയിരിക്കുന്ന നെക്ക് പെയിൻ റിലീഫ് മസാജ് എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. വർഷങ്ങളായി കഴുത്തുവേദന മൂലം വിഷമിക്കുന്ന ലക്ഷ്മി ആ നന്പറിലേക്ക് വിളിച്ചു. ഫോണ്‍ എടുത്ത പെണ്‍കുട്ടി ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ റേറ്റും സേവനങ്ങളും പറഞ്ഞു. സ്ത്രീകൾതന്നെയല്ലേ മസാജ് ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ സ്ത്രീകൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്പായാണെന്നായിരുന്നു മറുപടി. ലൊക്കേഷനും അയച്ചുകൊടുത്തു. അപ്പോയിന്റ്മെന്റ് എടുത്ത ലക്ഷ്മി സഹപ്രവർത്തകയായ അധ്യാപികയ്ക്കൊപ്പം അവിടെയെത്തി. ആഡംബരരീതിയിൽ ക്രമീകരിച്ചിരിക്കുന്ന സ്പായിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂർ നേരമായിരുന്നു കഴുത്തിലെ മസാജ്. മസാജ് പൂർത്തിയാകാനുളള സമയമായപ്പോൾ തെറാപ്പിസ്റ്റായ പെണ്‍കുട്ടി ലക്ഷ്മിയോട് മാഡം, മറ്റെന്തെങ്കിലും സേവനം വേണോയെന്നു ചോദിച്ചു. ഇതുകൊണ്ട് കഴുത്തുവേദന കുറഞ്ഞാൽ മതിയെന്നു ലക്ഷ്മി പറഞ്ഞു. ജെന്റ്സ് തെറാപ്പിസ്റ്റിന്റെ സേവനം…
Read Moreമക്കൾ പട്ടിണി കിടക്കാതിരിക്കാൻ മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ…! പ്രായത്തിൽ പ്രശ്നമില്ല; എല്ലാം ഭർത്താവ് അറിഞ്ഞുകൊണ്ട്…
സീമ മോഹൻലാൽ ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. തങ്ങളുടെ തൊഴിലിനെ ബാധിക്കരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ശ്രുതി, സോന, ഇഷാനാ, സ്വാതി, സഫിയ (യഥാർഥ പേരുകളല്ല). നഗരത്തിലെ വിവിധ സ്പാകളിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നവർ. അവരെ പരിചയപ്പെടുത്തിയതാകട്ടെ ആലുവാക്കാരിയായ മറ്റൊരു തെറാപ്പിസ്റ്റും. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം മറൈൻഡ്രൈവിലെ കോഫി ഷോപ്പിലിരുന്ന് അവർ മനസ് തുറന്നു. അതിൽ ചിലർ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോൾ കണ്ണുനീരിന്റെ പ്രവാഹമായിരുന്നു. അറിഞ്ഞ് പണം തന്ന കസ്റ്റമർ വയനാടുകാരി ശ്രുതി ആത്മഹത്യാ മുനന്പിൽനിന്നാണ് ഈ ജോലിക്കാരിയായത്. ലഹരിക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മാസങ്ങൾ കഴിയും മുന്‍പേ അഞ്ചും എട്ടും വയസുള്ള കുഞ്ഞുങ്ങളുമായി ഭർതൃവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നവളാണ് 30കാരിയായ ശ്രുതി. ബന്ധുവായ സ്ത്രീയുമായി എറണാകുളത്തുവന്ന് കുറഞ്ഞ വാടകയുള്ള വീട്ടിൽ താമസം തുടങ്ങി. പത്രത്തിൽ പരസ്യം കണ്ടാണ് സ്പായിൽ ജോലിക്കായി ചേർന്നത്.…
Read Moreശമ്പള പരിഷ്കരണം നടപ്പാക്കിയ കെഎസ്ആർടിസി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് കളമൊരുങ്ങുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പത്ത് വർഷത്തിനുശേഷം ശമ്പള പരിഷ്കരണം നടപ്പാക്കിയ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും കളമൊരുങ്ങുന്നു. 2018-ലാണ് അവസാനമായി ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണത്താൽ അഞ്ചു വർഷമായി സ്ഥാനക്കയറ്റം നിർത്തി വച്ചിരിക്കയായിരുന്നു. 2022 ജനുവരി 13 -ന് അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായുണ്ടാക്കിയ സേവന-വേതന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനകയറ്റം നടപ്പാക്കുന്നത്. ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഡ്രൈവർ, സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ , വർക്ക് ഷോപ്പിലെ മെക്കാനിക്കുകൾ, ഓഫീസുകളിലെസ്പെഷ്യൽ അസിസ്റ്റന്റു മാർ തുടങ്ങിയ വിഭാഗം ജീവനക്കാരുടെ സ്ഥാനകയറ്റ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ഈ സീനിയോറിറ്റി പട്ടികയെക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും 24 – ന് മുമ്പ് ബോധിപ്പിക്കാനും ജീവനക്കാർക്ക് അവസരമുണ്ട്. 73 സെലക്ഷൻ ഗ്രേഡ് മെക്കാനിക്കുകൾക്ക് (ആട്ടോ ) ചാർജ് മാൻമാരായി പ്രമോഷൻ നല്‍കുകയും 42 ചാർജു മാൻമാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ടയർ വിഭാഗത്തിൽപ്പെട്ട രണ്ടു മെക്കാനിക്കു കൾക്ക്…
Read Moreക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി കോടതി
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ നിന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണന്‍ ,പി.എന്‍.ശ്രീരാമന് എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണന് വഴി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Moreഅട്ടപ്പാടി മധു കൊല്ലപ്പെട്ടിട്ട് നാളേക്ക് അഞ്ചു വര്‍ഷം: കേസിന്റെ അന്തിമവാദം തുടങ്ങി; പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ അന്തിമവാദം മണ്ണാര്‍ക്കാട് കോടതിയില്‍ ഇന്ന് തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു 127 സാക്ഷികളും പ്രതിഭാഗത്തുനിന്നു ആറു സാക്ഷികളുമാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി. 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. 77 പേര് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ചു വര്‍ഷം തികയും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്. നിരവധി നിയമ പോരാട്ടങ്ങളിലൂടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കേസ് അന്തിമ ഘട്ടത്തിലെത്തിച്ചത്. സാക്ഷികളുടെ നിരന്തരമായ കൂറുമാറ്റവും മധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമൊക്കെ കേസിന്റെ പ്രത്യേകതകളായിരുന്നു.
Read Moreപോക്സോ കേസില്‍ പ്രതിയായ റിട്ട.എസ് ഐയെ അതിജീവിതയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി !
പോക്സോ കേസില്‍ പ്രതിയായ റിട്ട. എസ്.ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. പുറ്റെക്കാട് പീസ് നെറ്റില്‍ കെ. പി. ഉണ്ണി (57) ആണു മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, റിട്ട.എസ്ഐ ആയ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ കെ.പി ഉണ്ണിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികളിലേക്ക് കടക്കാനാരിക്കെയാണ് പ്രതിയായ മുന്‍ എസ്.ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെച്ചൊല്ലി തര്‍ക്കം ! യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നു പേര് പിടിയില്‍…
ഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വലിയതുറ സ്വദേശി അരുണിനാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ ചാക്ക സ്വദേശികളായ രഞ്ജിത്, പ്രബിന്, ശ്യാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വേളിയില്‍ ഞായറാഴ്ച ദിവസം രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മര്‍ദനമേറ്റ അരുണും മര്‍ദിച്ച സംഘവും. ഹോട്ടലിലെ ജീവനക്കാരനോട് ചോദിച്ച ഗ്രേവി ആദ്യം ഇവര്‍ക്ക് നല്‍കിയത് അരുണ്‍ ചോദ്യം ചെയ്തിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി.തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ അരുണിനെ പിന്നാലെയെത്തി മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നെഞ്ചിലും വയറിലും തലയ്ക്കും അരുണിന് പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരുണിന്റെ ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read Moreപോരു കൂട്ടുന്ന പ്രസ്താവനകള്‍ വേണ്ട; പാലായിലെ സിപിഎം- കേരള കോണ്‍ഗ്രസ് പോര്: നേതൃത്വം ഇടപെട്ടു
കോട്ടയം: പാലാ നഗരസഭയിലെ സഖ്യകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമായതോടെ ഇരു പാര്‍ട്ടികളുടെയും ജില്ലാനേതൃത്വം വിഷയത്തില്‍ ഇടപെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും സിപിഎം ജി്ല്ലാ സെക്രട്ടറി എ.വി. റസലും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും അവരവരുടെ നേതാക്കളോട് പരസ്പരം പോരു കൂട്ടുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്കി. ഇന്നലെ വൈകിട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അങ്കണവാടി വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരേ കേരള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ ഒപ്പത്തിനൊപ്പംനിന്ന് പ്രതികരിച്ചു. ലോപ്പസ് മാത്യു പാര്‍ട്ടി കൗണ്‍സിലര്‍മാരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം ആകട്ടെ പാലായില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍…
Read Moreസ്ത്രീധനമായി പഴയ ഫര്‍ണിച്ചര്‍ നല്‍കിയെന്ന് ആക്ഷേപം ! വരന് എത്താഞ്ഞതിനെത്തുടര്‍ന്ന് കല്യാണം മുടങ്ങി…
സ്ത്രീധനമായി നല്കി ഫര്‍ണിച്ചര്‍ പഴയതാണെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ എത്താതെ പിന്മാറി വരന്. തെലങ്കാനയിലാണ് സംഭവം. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പോലീസ് പറഞ്ഞു. വിവാഹച്ചടങ്ങിന് അവര്‍ എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അവന്റെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്ണീച്ചറുകളാണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണത്തിനായി എല്ലാ വിരുന്നും ഒരുക്കിയിരുന്നു. നിരവധി പേരെയും ക്ഷണിച്ചു. എന്നാല്‍ വരന് ചടങ്ങിനെത്തിയില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണീച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ ഉപയോഗിച്ച ഫര്‍ണീച്ചര്‍ നല്കിയതിനാല് വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നെന്നും…
Read More