കോട്ടയം: തിരുവോണത്തിന് ഇനി എട്ടുനാള്‍ മാത്രം. ഓണാഘോഷത്തില്‍ പ്രധാനം പൂക്കളമൊരുക്കലാണ്. പതിവുപോലെ ഇത്തവണയും മലയാളിക്ക് പൂക്കളമൊരുക്കാന് അന്യസംസ്ഥാനത്തുനിന്നാണ് പൂക്കളെത്തുന്നത്. തമിഴ്നാട്ടിലെ തോവാള, ശീലയംപെട്ടി, കമ്പം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ബന്ദിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ബന്ദിയും ചെണ്ടുമല്ലിയും ജമന്തിയും വാടാമുല്ലയും എത്തുന്നത്. ഇത്തവണ പൂക്കളുടെ വില വര്‍ധിച്ചിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ നിറത്തിലുളള ബന്ദിക്ക് കിലോ 150 രൂപ മുതല്‍ 200 രൂപ വരെയാണ് വില. വാടാമുല്ല കിലോയ്ക്ക് 200 രൂപയും അരളിക്ക് 400 മുതല്‍ 500 രൂപയുമാണ് വില. മുല്ലപൂവിനും മീറ്ററിനാണ് വില. ഒരു മീറ്ററിനു 80 രൂപ നല്‍കണം. അന്യ സംസ്ഥാനപൂക്കള്ക്കൊപ്പം ഇത്തവണ വിപണയില്‍ നാടന്‍ പൂക്കളുമെത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വാകത്തനം, പുതുപ്പള്ളി, കല്ലറ, നീണ്ടൂര്‍, ചങ്ങനാശേരി, വൈക്കം പ്രദേശങ്ങളില്‍ നിരവധി പൂന്തോട്ടങ്ങളുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കര്‍ഷകരും ഇത്തവണ തമിഴ്നാട്ടില്‍നിന്നു ബന്ദി തൈകള്‍ വാങ്ങി…
Read MoreCategory: All News
ഓണക്കാഴ്ച…
വിളവെടുപ്പിന് പാകമായ ശീലയംപെട്ടിയിലെ ബന്തിപ്പൂപാടം…
Read Moreമാവേലി നാടു വാണീടും കാലം…
സീമ മോഹന്ലാല്കേരളം ആഘോഷദിനങ്ങളാല് ഉണരുന്ന കാലമാണ് ഓണദിനങ്ങള്‍. ഓണത്തിന്റെ ഐതീഹ്യങ്ങളില്നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു മഹാബലി എന്ന അസുര ചക്രവര്‍ത്തിയുടെ കഥ. മഹാബലിയുടെ വരവേൽപ്പിന്റെ ഓര്‍മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ പാടിപ്പുകഴ്ത്തിയാണ് ഓരോ ഓണവും കടന്നുപോകുന്നത്. ഓണത്തപ്പനെന്നും മാവേലിയെന്നുമുള്ള പേരുകളിലും മഹാബലി അറിയപ്പെടുന്നു. വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമാണ് മഹാബലി. അസുര രാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. മഹാബലിയ്ക്ക് ബാണാസുരന് എന്നൊരു മകനും ഉണ്ടായിരുന്നു. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ വലിയ ഭക്തനായിരുന്നു മഹാബലി. നീതിമാനും സത്യസന്ധനുമായ മഹാബലിയുടെ പ്രസിദ്ധി പല നാടുകളിലേക്കും പടര്‍ന്നതോടെ ഇതില്‍ അസൂയ പൂണ്ട ദേവന്മാര് മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ വളര്‍ച്ച തടയുന്നതിനുള്ള സഹായം തേടി. ദാനശീലനായ മഹാബലിക്ക് മുന്നിൽ വാമനന് എന്ന് പേരുള്ള ബ്രാഹ്മണനായി…
Read Moreഓണക്കാഴ്ച…
നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം ചെയ്തതെന്നതിന്റെ ചെറുസൂചന പോലുമില്ല ! തുറന്നടിച്ച് ജി. സുധാകരന്
പൊതുമരാമത്ത് വകുപ്പിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ആലപ്പുഴയില്‍ എട്ടു പാലങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ചു. 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി.സുധാകരന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച്…
Read Moreദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരിഓയിലിനെ നാണിപ്പിക്കുന്ന വെളിച്ചെണ്ണയും ! സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read Moreരാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെന്ന് ഗുലാംനബി ആസാദ് ! സ്വാഗതം ചെയ്ത് സംഘപരിവാര്‍ സംഘടനകള്‍
രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന പ്രസ്താവനയുമായി ഡി.പി.എ.പി. (Democratic Progressive Azad Party) ചെയര്മാന് ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരില്‍ കാണാന്‍ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരില്‍നിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഡ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആസാദ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഗുലാം നബിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആള്ക്കാര് മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. എന്നാല്‍ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരില്‍ കാണാന്‍ സാധിക്കുന്നത്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങള്‍ ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവര്‍ ഇസ്ലാമിലേക്ക് മതം…
Read Moreവാതിൽപ്പടി സേവനം അവതാളത്തിൽ ! കുട്ടനാട്ടിലെ റേഷൻ വിതരണം മുടങ്ങും
മങ്കൊമ്പ്: സൗജന്യ ഓണക്കിറ്റുകളുടെ വിതരണമടക്കം ഉപേക്ഷിച്ചതിനുപിന്നാലെ റേഷൻകടകളിൽ അവശ്യവസ്തുക്കളുമെത്തുന്നില്ലെന്നു പരാതി. ഓണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും വിതരണം ചെയ്യേണ്ട സാധനങ്ങൾ ഇതുവരെയും റേഷൻ കടകളിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് ചില്ലറ റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നത്. ഓണം പ്രമാണിച്ചു നീല, വെള്ള കാർഡുടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരിയും ആട്ടയുമടക്കം താലൂക്കിലെ 60 ശതമാനം കടകളിലും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല. റേഷൻ കടകൾക്കു സാധനങ്ങളെത്തിക്കേണ്ട ഡോർ ഡെലിവറി സമ്പ്രദായത്തിലെ അപാകതകളാണ് സാധനങ്ങളെത്താൻ വൈകുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. പുതിയ കരാറുകാരാണ് ഡോർ ഡെലിവറി സേവനത്തിനായി കരാർ എടുത്തിട്ടുള്ളത്. സാധനങ്ങളെത്തിക്കുന്നതിൽ ഇവർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിലവിലെ സ്ഥിതി തുടരുന്നത് ഓണക്കാലത്തു കൂടുതൽ ബുദ്ധമുട്ടുകളുണ്ടാക്കുമെന്ന് ഇവർ പറയുന്നു. മാസാവസാനം ഓണത്തിനുശേഷം റേഷൻ കടകൾ അവധിയായതിനാൽ, ഈ മാസത്തെ റേഷൻ വാങ്ങാൻ കാർഡുടമകൾക്ക് ഇനിയും വെറും 10 ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് വ്യാപാരികളും…
Read Moreഇപ്പോള്‍ എല്ലാവര്ക്കും സന്തോഷമായില്ലേ ! വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീര നന്ദന്
നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര നന്ദന്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വര്‍ഷമായി ദുബായിലെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരുന്നു. എപ്പോഴാണ് വിവാഹം എന്നതാണ് മീര പലപ്പോഴും നേരിടുന്ന ഒരു ചോദ്യം. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ കാര്യങ്ങള്‍ എല്ലാം തനിച്ച് നോക്കാന്‍ പറ്റുന്നുണ്ട് എന്ന് പറഞ്ഞ നടി , വിവാഹത്തിന് പൂര്‍ണമായി റെഡിയായിട്ടില്ല എന്നാണ് ഇപ്പോഴും പറയുന്നത്. എന്റെ കാര്യങ്ങള്‍ നോക്കാനെല്ലാം പഠിച്ചു എന്നത് സത്യമാണ്. പക്ഷെ കല്യാണം കഴിക്കാന്‍ ഞാന്‍ റെഡിയായിട്ടില്ല. മാനസികമായി ഒരാള്‍ കല്യാണത്തിന് റെഡിയാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. ഒരാളെ ഇംപ്രസ് ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ താന്‍ അമ്പേ പരാജയമാണെന്നും മീര പറഞ്ഞു. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി…
Read Moreആസ്തി 1 ബില്യണ്‍ ഡോളര്‍ ! പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീ ‘പാക്കിസ്ഥാനിലെ മുകേഷ് അംബാനി’യുടെ മരുമകള്‍
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാനാവും. എന്നാല്‍ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ശോഷണീയമായ നിലയിലാണ് ഇന്നുള്ളത്. നിലനില്‍പ്പിനായി ഐഎംഎഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പാകിസ്ഥാനില്‍ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണ്. ആകെ രക്ഷയുള്ളത് സെലിബ്രിറ്റികള്‍ക്ക് മാത്രം. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്റ ഹസ്സന് മാന്‍ഷ അത്തരത്തിലൊരു സെലിബ്രിറ്റിയാണ്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനായ മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സന്. പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവര്‍. പാകിസ്ഥാനിലെ വസ്തുവകകളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടല്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന്റെ സിഇഒയാണ് ഇഖ്റ…
Read More