തിരുവനന്തപുരം: സിനിമ-സീരിയൽ നടി അപർണ നായരുടെ മരണത്തിൽ കൂടുതൽ മൊഴികൾ പരിശോധിക്കും. അപർണയുടെ മരണവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പ്രതിചേർക്കണോ എന്നും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർനടപടികളിലേക്കു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറയുന്നു. അതേസമയം ഇതുവരെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കരമന തളിയിലെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരെ ബന്ധുക്കൾ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നസമയത്തായിരുന്നു തൂങ്ങിയ നിലയിൽ കണ്ടെ ത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ബന്ധുക്കളിൽ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Read MoreCategory: All News
പത്ത് ലൈറ്റ് ഉള്ളവർ രണ്ടെണ്ണം അണച്ചാൽ മതി ! ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ബുദ്ധിയുപദേശിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. പത്ത് ലൈറ്റ് ഉള്ളവർ രണ്ട് ലൈറ്റുകളെങ്കിലും അണച്ച് സഹകരിച്ചാൽ ലോഡ് ഷെഡിംഗോ പവർകട്ടോ ഇല്ലാതെ മുന്നോട്ട് പോകാനാവുമെന്ന് മന്ത്രി പറഞ്ഞു. വാഷിംഗ് മെഷീൻ, ഗ്രൈൻഡർ തുടങ്ങിയവ വൈകുന്നേരങ്ങളിൽ ഒഴിവാക്കണം. വൈകുന്നേരം വൈദ്യുതി ഉപകരങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകണം. ലോഡ് ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നിയന്ത്രണമില്ലാതെ മുന്നോട്ടു പോയാൽ എന്തു ചെയ്യാനാകും എന്നും മന്ത്രി ചോദിച്ചു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും. 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ഉപയോഗിക്കുന്നത്. പുതിയ ജലവൈദ്യുത പദ്ധതിയെപ്പറ്റി പറഞ്ഞാൽ പോലും വിവാദമുണ്ടാവുകയാണ്. ഉത്പാദനമേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കണമെന്നാണ് ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി വൈദ്യുതി ബോർഡും…
Read Moreഡയാന രാജകുമാരിയുടെ കാമുകന്റെ പിതാവ് അന്തരിച്ചു
ലണ്ടൻ: ഹാരോഡ്സ് മുൻ ഉടമയും ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തിൽകൊല്ലപ്പെട്ട കാമുകൻ ദോദിയുടെ പിതാവുമായ മുഹമ്മദ് അൽ ഫായിദ് (94) അന്തരിച്ചു. ഈജിപ്ത്യൻ വ്യവസായി ആയ ഫായിദ്, ഫുൾഹാം ഫുട്ബോൾ ക്ലബിന്റെ മുൻ ഉടമ കൂടിയാണ്. സിനിമ നിർമാതാവ് കൂടിയായിരുന്ന മകൻ ദോദിയുടെ മരണം കൊലപാതകമായിരുന്നെന്ന് വിശ്വസിച്ചിരുന്ന ഫായിദ് ഇതു തെളിയിക്കാൻ വലിയ നിയമപോരാട്ടമാണു നടത്തിയത്. മുസ്ലിമായ ദോദിയിൽ ഡയാനയ്ക്കു കുട്ടി ഉണ്ടാകാതിരിക്കാൻ ഫിലിപ്പ് രാജകുമാരന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കൊലപാതകമാണെന്നായിരുന്നു ആരോപണം. ദോദിയും ഡയാനയും കാറിൽ സഞ്ചരിക്കുന്പോൾ പപ്പരാസികൾ പിന്തുടരുകയും കാർ അപകടത്തിൽപ്പെടുകയുമായിരുന്നു. പാരീസിലുണ്ടായ അപകടത്തിൽ ദോദിയും ഡയാനയും മരിച്ചു. മകന്റെ 26-ാം ചരമവാർഷികത്തിനു പിന്നാലെയാണ് ഫായിദിന്റെ മരണം.
Read Moreകരിപ്പൂരിൽ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉത്തരപ്രദേശ് സ്വദേശിയില്‍നിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തില്‍ അന്വേഷണം യുപിയിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) കോഴിക്കോട് യൂണിറ്റാണ് കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി ഉത്തരപ്രദേശ് മുസാഫര്‍ നഗര്‍ സ്വദേശി രാജീവ് കുമാറിനെ (27) അറസ്റ്റ് ചെയ്തത്. 3.49 കിലോഗ്രാം കൊക്കെയ്നും 1.296 കിലോഗ്രാം ഹെറോയിനുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു യുപിയിലെ ഡിആര്‍ഐ യൂണിറ്റിന് വിവരം കൈമാറിയിട്ടുണ്ട്. നേരത്തെ ഇയാള്‍ ഇടപെട്ട മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസിന്റെ വിവരങ്ങള്‍ അവിടെനിന്ന് ശേഖരിക്കും. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കും. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിലേറെ ആളുകള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് കൊക്കെയ്ന്‍, ഹെറോയിന്‍ അടക്കമുള്ള ലഹരിവസ്തുക്കള്‍…
Read Moreമണർകാട് പള്ളിയിൽ എട്ടു നോമ്പ് തിരുനാളിന് നാളെ കൊടിയേറും
മണര്‍കാട്: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനു നാളെ കൊടിയേറും. ഇ ന്നു സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിനു തുക്കമാകും. എട്ടിന് സമാപിക്കും.നാളെ മുതല്‍ 14 വരെ എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ഒന്നു മുതല്‍ ഏഴു വരെ 12ന് ഉച്ചനമസ്കാരവും വൈകിട്ട് അഞ്ചിനു സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന്, മൂന്ന്, അഞ്ചിന് വൈകിട്ട് 6.30ന് ധ്യാനം. ഒന്നിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്കു എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30നു കൊടിമരം ഉയര്‍ത്തും.രണ്ടിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു പൗലോസ് മാര്‍ ഐറേനിയോസ് മുഖ്യകാര്കത്വം വഹിക്കും. വൈകിട്ട് 6.30ന്…
Read More16കാരനെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍ ! ജാമ്യത്തിലിറങ്ങിയത് ഒരുമാസം മുമ്പ്
ബങ്കളം കൂട്ടുപ്പുന്നയില് പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുന്ന സ്വദേശി തമ്പാന് (65) ആണ് മരിച്ചത്. 16കാരനെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇന്നു രാവിലെ വീട്ടിനകത്ത് തമ്പാനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് മാസം ആയിരുന്നു ഉയര്‍ന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് 16കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreബിയറിന് പ്രിയമേറിയതോടെ വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ മുടക്കി ഫ്രാന്‍സ് ! കോവിഡ് വൈന്‍ വ്യവസായത്തെ തകര്‍ത്തതിങ്ങനെ…
വൈനിന്റെ ലോകതലസ്ഥാനമായ ഫ്രാന്‍സില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത വൈന്‍ പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ ചെലവഴിച്ചിരിക്കുകയാണ് ഫ്രാന്‍സ്.രാജ്യത്ത് ബിയറിന് ജനപ്രീതി വര്‍ധിച്ചതോടെ വൈന്‍ വ്യവസായം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ വൈന്‍ ഉത്പാദകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടം ഇത്തരത്തില്‍ വന്‍തുക ചെലവിടുന്നത്. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിച്ചതും വൈനിന്റെ അമിതോദ്പാദനവുമാണ് ഉത്പാദകര്‍ക്ക് വിനയായത്. വൈന്‍ ഉത്പാദനത്തിന് പേരു കേട്ട നഗരങ്ങളായ ബോര്‍ഡോയിലും ലാന്ഗ്യുഡോകിലും പ്രതിസന്ധി രൂക്ഷമാണ്. ഉത്പാദനച്ചെലവിനേക്കാള്‍ വളരെ കുറവാണ് വിപണിയില്‍ വൈനിന് വിലയെന്നും ഇത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്നും ഉത്പാദകര്‍ പറയുന്നു. റഷ്യന്‍- ഉക്രൈന് യുദ്ധവും ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്പ്പടെ വില വര്‍ദ്ധിച്ചതുമൊക്കെ പ്രതിസന്ധിയ്ക്കു കാരണമായി. നശിപ്പിക്കുന്ന വൈനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കഹോള്‍ സാനിറ്റൈസര്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ശുചീകരണ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാനാകും…
Read Moreഇതൊരു അടിപൊടി ഓഫറല്ലെ! 199 രൂപയ്ക്ക് കഴിക്കാം അണ്‍ലിമിറ്റഡ് താലി; ഒറ്റ നിബന്ധന മാത്രം…
സാധനങ്ങളുടെ വിലക്കയറ്റം ഉയരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വിലയും കുത്തനെ ഉയരുകയാണ്. ഇങ്ങനെയുള്ളപ്പോൾ തെരുവിലെ ചെറുകിട ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ചെറിയ തുകയ്ക്ക് വയറും മനസും നിറയെ രുചികരമായ ഭക്ഷണം കഴിക്കാമെന്നത് തന്നെയാണ് ഇത്തരം കടകളുടെ പ്രത്യേകതയും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫരീദാബാദില്‍ നിന്നുള്ള ഒരു തെരുവിലെ ഭക്ഷണ കച്ചവടക്കാരന് തന്റെ കടയില്‍ വിശന്നെത്തുന്നവര്‍ക്ക് വെറും 199 രൂപയ്ക്ക് നല്‍കുന്നത് അണ്‍ലിമിറ്റഡ് വെജ് താലിയാണ്. ഫരീദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് ഔട്ട്ലെറ്റിലാണ് ഈ കട. എന്നാല്‍ 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് താലി തരുമ്പോള്‍ ഒരു വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. താലി പങ്കിട്ട് കഴിക്കാതെ ഒറ്റക്ക് അവിടെ ഇരുന്ന് തന്നെ കഴിക്കണമെന്നതാണ് വ്യവസ്ഥ. ഈ അപൂർവ ഓഫറിനെക്കുറിച്ചുള്ള വീഡിയോ പ്രശസ്ത ഫുഡ് ബ്ലോഗര്‍ ഫുഡി വിശാല്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചു.…
Read Moreആർപ്പോ… ഇർറോ….
ആർപ്പോ… ഇർറോ….കോട്ടയം സിഎംഎസ് കോളജിൽ നടന്ന ഓണാഘോഷത്തിൽനിന്ന്. -അനൂപ് ടോം ഓണാഘോഷത്തോടനുബന്ധിച്ച് മേഴ്സി കോളജിൽ എത്തിയ മാവേലി വേഷധാരി വടം വലി മത്സരത്തിൽ – അനിൽ കെ. പുത്തൂർ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന് – ബ്രില്യൻ ചാൾസ്
Read Moreബൈക്കില്‍ പോകുമ്പോള്‍ തലയില്‍ കടുത്ത വേദന ! ഹെല്‍മറ്റ് ഊരി നോക്കിയപ്പോള്‍ കണ്ടത് ഉഗ്രവിഷമുള്ള പാമ്പിനെ; യുവാവിന് അദ്ഭുത രക്ഷപ്പെടല്‍
ഹെല്‍മറ്റില്‍ കയറിയ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ യുവാവിന് അദ്ഭുത രക്ഷപ്പെടല്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പിന്റെ കടിയേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കവേ തലയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഹെല്‍മറ്റ് പരിശോധിച്ചപ്പോഴാണ് അകത്ത് വിഷപ്പാമ്പിനെ കണ്ടത്. വെള്ളിക്കെട്ടന് പാമ്പാണ് ഹെല്‍മറ്റില്‍ കയറിക്കൂടിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ രാഹുലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ രാഹുല്‍ 24 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
Read More