നടന് ടൊവിനോ തോമസിനെ ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി പോലീസ് കണ്ടെത്തിയ പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്. കൊല്ലം സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ രീതിയിലാണ് സംസാരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമത്തിലൂടെ അപമാനപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി ടൊവിനോ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റഗ്രാം ലിങ്കും നല്കി. കമ്മീഷണര്‍ക്ക് നല്കിയ പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Read MoreCategory: Loud Speaker
കുപ്രസിദ്ധ മോഷ്ടാവ് ‘വെള്ളംകുടി ബാബു’പിടിയില്‍; മോഷണത്തിനെത്തിയ പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടുപിടിച്ചു
അഞ്ചല്‍: കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍. ആയൂര്‍ ചുണ്ടമുകൾ ഭാഗത്ത് ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം വീട്ടില്‍ കവര്‍ച്ചക്കായി ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ രാത്രി 11ന് വീടിന്റെ മതില് ചാടിക്കടന്ന ബാബു കവര്‍ച്ചയ്ക്കായി ശ്രമം തുടങ്ങവേ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പ്രദേശവാസികൾ ഇയാളെ പിടികൂടി ചടയമംഗലം പോലീസിന് കൈമാറുകയുമായിരുന്നു. കവര്‍ച്ചയ്ക്കായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും കത്തിയും കണ്ടെടുത്തിട്ടുണ്ട്. വെള്ളംകുടി ബാബു എന്ന പേരിൽ അറിയപ്പെടുന്ന പ്രതിക്കെതിരേ കൊല്ലം ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം മോഷണ ശ്രമത്തിനിടെ ഇയാളെ കുളത്തുപ്പുഴ പോലീസും പിടികൂടിയിരുന്നു. അടുത്തിടെ കിഴക്കന്‍ മേഖലയില്‍ നടന്ന മോഷണങ്ങളുടെ പിന്നില്‍ ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. കസ്റ്റഡിയില്‍ എടുത്ത ബാബുവിനെ വിശദമായി ചോദ്യംചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കുമെന്ന്…
Read Moreതിരുവനന്തപുരത്തെ നാമജപക്കേസ് എഴുതിത്തള്ളിയേക്കും; നിയമോപദേശത്തിനുശേഷം തീരുമാനം
തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാർ നീക്കം. ഘോഷയാത്രയ്ക്ക് ഗൂഢലക്ഷ്യമില്ലെന്നും അക്രമം നടന്നില്ലെന്നും കാട്ടി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്നും ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. നിയമോപദേശം തേടിയശേഷമായിരിക്കും തുടർനടപടികൾ. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനെ അനുനയിപ്പിക്കാൻ കേസ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. സ്പീക്കർ എ.എൻ.ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപഘോഷയാത്ര നടത്തിയത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഗീത് കുമാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി കേസുമായി ബന്ധപ്പെട്ട നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യുകയും സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.…
Read Moreഏഴാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ! കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍
കോഴിക്കോട് പേരാമ്പ്രയില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പേരാമ്പ്ര വടക്കുമ്പാട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദനമേറ്റത്. ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് അധ്യാപകന് മര്‍ദിച്ചെന്നാണ് പരാതി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. ഓഗസ്റ്റ് 14ന് ആണ് കുട്ടിക്ക് മര്‍ദനമേറ്റത്. പ്രണവ് എന്ന അധ്യാപകനാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടേയോ അധ്യാപകന്റേയോ പ്രതികരണം ലഭ്യമായിട്ടില്ല.
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി.തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാനുളള തുക നല്‍കിയത് ഡിവൈഎഫ്ഐ
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജിന്റെ മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പിച്ചത്. കോട്ടയം ഡിസി ഓഫീസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു. എന്നിവര്‍ ജെയ്ക്കിനൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു. ഡിവെഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. 2016ല്‍ 26-ാം വയസിലാണ് ജെയ്ക് സി.തോമസ് ആദ്യമായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു എതിർ സ്ഥാനാര്‍ഥി. 2021ലും ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ജെയ്ക് ആയിരുന്നു മത്സരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന്…
Read More12കാരനായ വിദ്യാര്‍ഥി മദ്രസയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ! ഇമാം പോലീസ് പിടിയില്‍
പന്ത്രണ്ട് വയസ്സുള്ള വിദ്യാര്‍ഥിയെ മദ്രസയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കച്ചാര്‍ ജില്ലയിലെ ലൈലാംപൂരിലെ ഹവൈതാംഗിലെ ദാറുസ് സലാം ആലിയ മദ്രസയിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു . നമസ്കരിക്കാനായി വിദ്യാര്‍ത്ഥിയെ മുറിയില്‍ ഉളളവര്‍ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം മദ്രസ സീല്‍ ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിക്കും നാലിനുമിടയിലായിരിക്കാം സംഭവമെന്ന് കച്ചാര്‍ പോലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. ഇമാം ആയ മുക്കില്‍ റഹ്മാന് ഖാന് അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇമാം കുറ്റം സമ്മതിച്ചിട്ടില്ല. ഡോര്‍മിറ്ററിയില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ഖാന് കൊലപ്പെടുത്തിയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ…
Read Moreമലയാളികള്‍ക്ക് സ്വാതന്ത്ര്യദിന ‘സമ്മാന’വുമായി കെഎസ്ഇബി ! സെസ് നിരക്ക് കൂട്ടിയേക്കും
അണക്കെട്ടുകളില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞതോടെ സംസ്ഥാന വൈദ്യുതി വകുപ്പ് വന്‍ പ്രതിസന്ധിയിലാണ്. പുറമെ നിന്ന് അമിത വില നല്കി വൈദ്യുതി വാങ്ങുകയാണ് ഒരു പോംവഴി. ഈ അവസരത്തില്‍ കടുത്ത പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ വിളിച്ചു കൂട്ടുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുളള സമയപരിധി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞെങ്കിലും ,ഹൈക്കോടതി തടഞ്ഞതിനാല്‍ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിട്ടില്ല. പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ അതത് മാസം സെസ് പിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ടെങ്കിലും അത് യൂണിറ്റിന് 10 പൈസയായി റെഗുലേറ്ററി കമ്മിഷന് കുറച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാന്‍ കോടികള്‍ ചെലവായാലും സെസ് അധികം പിരിക്കാനാകാത്ത സ്ഥിതി. അതേ സമയം ,കേന്ദ്ര നിയമമനുസരിച്ച് പരിധിയില്ലാതെ സെസ് ഏര്‍പ്പെടുത്താനുമാകും. നഷ്ടം നികത്തുന്നതിന് നിയമപരമായി എന്ത് ചെയ്യാനാകുമെന്ന്…
Read Moreവിദ്യാര്‍ഥിയുടെ മരണത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റുകാര്‍ ! ഇടതുപക്ഷം വിദ്യാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് മമത
ജാദവ്പുര്‍ സര്‍വകലാശാലയില്‍ റാഗിംഗിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. വിദ്യാര്‍ഥിയുടെ മരണത്തിനുത്തരവാദി മാര്‍ക്സിസ്റ്റുകളാണെന്നും അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മമത ആരോപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടിലാണിവര് എന്നും മമത അഭിപ്രായപ്പെട്ടു. മാര്‍ക്സിസ്റ്റുകളാണ് ഇതിനു പിന്നില്‍. ബി.ജെ.പിയും കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ട് വെച്ചു പുലര്‍ത്തുന്ന അവരുടെ പ്രധാനശത്രു തൃണമൂലാണ്. ലജ്ജയുടെ ഒരു കണിക പോലും അവരില്‍ അവശേഷിക്കുന്നില്ല. ജാദവ്പുര്‍ സര്‍വകലാശാല അവര്‍ ‘ചെങ്കോട്ടയാക്കി’ മാറ്റി. അതുകൊണ്ടാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥിയ്ക്ക് അവന്റെ ശരീരത്തിലുണ്ടായിരുന്ന ഏലസ്സ് അഴിച്ചു മാറ്റേണ്ടി വന്നതെന്നും മമത പറഞ്ഞു. അവരുടെ കുത്തകാവകാശമായാണ് അവര്‍ സര്‍വകലാശാലയെ കാണുന്നത്. ക്യാമ്പസില്‍ പോലീസിനെ പ്രവേശിപ്പിക്കാനോ സിസിടിവി സ്ഥാപിക്കാനോ അവര്‍ അനുവദിക്കില്ല. ജാദവ്പുര്‍ പോലെ ഏറെ കീര്‍ത്തികേട്ട ഒരു സര്‍വകലാശാലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണവര്‍. ഗ്രാമങ്ങളില്‍ നിന്ന് വരുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് തങ്ങളുടെ…
Read Moreകാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ ! അധ്യാപകന്റെ പരാതിയില്‍ ആറുപേര്‍ക്ക് സസ്പെന്ഷന്
എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ അവഹേളിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആറ് പേര്‍ക്ക് സസ്പെന്ഷന്. കെ.എസ്.യു യൂണിറ്റ് വൈസ്.പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഫാസിലിനെ കൂടാതെ നന്ദന സാഗര്‍, രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്ലം എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അപമാനിക്കപ്പെട്ട അധ്യാപകന്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എച്ച്ഒഡി എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും കോളേജ് അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ തന്നെ പഠിച്ച് അധ്യാപകനായ ഡോ.പ്രിയേഷിനാണ് അപമാനം നേരിട്ടത്. സംഭവത്തെക്കുറിച്ച് പ്രിയേഷ് പറയുന്നതിങ്ങനെ… സംഭവം നിര്‍ഭാഗ്യകരമാണ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും ഞാന്‍ അറിഞ്ഞിരുന്നില്ല. അധ്യാപകന് എന്ന നിലയ്ക്ക് എനിക്ക് കൂടി സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുള്‍പ്പെട്ട കുട്ടികളെ തെറ്റ്…
Read Moreവഴിയിൽ തടഞ്ഞു നിർത്തി പതിമൂന്നുകാരിയെ കയറിപിടിച്ചു; അമ്പത്തെട്ടുകാരനായ വാവാച്ചനെ അകത്താക്കി പോലീസ്
അടിമാലി: പതിമൂന്നുകാരിയെ അപമാനിച്ച കേസിൽ അന്പത്തെട്ടു കാരൻ അറസ്റ്റിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സൂളിൽ നടന്ന കൗണ്‍സ ലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയിൽ നിന്നു മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തി. വഴിയിൽ തടഞ്ഞു നിർത്തി കയറിപ്പിടിച്ചു എന്നാണ് മൊഴി. പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More