വടക്കാഞ്ചേരി (തൃശൂർ): അകമലയിൽ വിനോദയാത്രയ്ക്കുപോയ ബസ് റോഡിൽ നിന്ന് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ 30 വിദ്യാർഥിനികൾക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. പെരുന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്കു വിനോദയാത്ര പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നിമറിഞ്ഞ് അകമല ക്ഷേത്രത്തിന് സമീപം 20 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ബസ് മറിഞ്ഞ ഉടനെ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനുള്ളിൽ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരിന്തൽമണ്ണ ആനമങ്ങാട് യത്തീംഖാനയിൽ നിന്ന് തിരുവനന്തപുരം ബീമാപള്ളിയിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ഇവർ. ബസിൽ 35 പെൺകുട്ടികളും മുതർന്ന 15 പേരുമടക്കം 50 പേർ യാത്രക്കാരായി ഉണ്ടായിരുന്നു.അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും…
Read MoreCategory: Loud Speaker
വൈദികനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ! മുസ്ലിംലീഗ് നേതാവ് പിടിയില്‍…പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് തണുപ്പന്‍ സമീപനമെന്ന് ആക്ഷേപം…
മലപ്പുറം എടക്കരയില്‍ വൈദികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മില്ലുംപടി അമ്പലപ്പറ്റ ഷിഹാബ് പിടിയിലായി. എടക്കര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി. ഗീവര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ചത്. ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ബൈക്കില്‍ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വൈദികന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉടനെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പുറത്തിറങ്ങുകയോ അന്വേഷിക്കുകയോ ചെയ്തില്ല. സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വത്തിനും അറസ്റ്റ് വൈകുന്നതിനുമെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു പൊടുന്നനെയുള്ള അറസ്റ്റ്.
Read Moreവിവാഹം ക്ഷണിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു! പിന്നീട് രാഷ്ട്രീയ നേതാവിന് കാഴ്ചവച്ചു…
തന്റെ വിവാഹം ക്ഷണിക്കാനായി ക്ഷണക്കത്തുകളുമായി വീട്ടില്‍ നിന്നിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി. മൂന്ന് പേര് ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും രാഷ്ട്രീയ നേതാവിന് കാഴ്ചവെയ്ക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഏപ്രില്‍ 18നാണ് സംഭവം. ഏപ്രില്‍ 21ന് നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ സമീപത്തെ വീടുകളില്‍ നല്‍കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് രാഷ്ട്രീയ നേതാവിന് തന്നെ കാഴ്ച വെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ നേതാവും ദിവസങ്ങളോളം പീഡിപ്പിച്ചു. അതിന് ശേഷം തന്നെ മറ്റൊരാള്‍ക്ക് വിറ്റതായും യുവതിയുടെ പരാതിയിലുണ്ട്. തൊട്ടടുത്തുള്ള ജില്ലയിലെ ഗ്രാമത്തില്‍ മറ്റൊരാളിന്റെ ഒപ്പം താമസിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. അവിടെ വച്ച് യുവതി ഫോണില്‍ വിളിച്ച്…
Read More‘സിബിഐ-5’നെ തിയറ്ററിൽ തകർക്കാൻ ശ്രമം നടന്നു, പക്ഷേ..! സംവിധായകൻ കെ. മധു പറയുന്നു…
തിരുവനന്തപുരം: മമ്മൂട്ടി ചിത്രമായ ‘സിബിഐ-5’നെ തകർക്കാൻ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ സം ഘടിതമായ കുപ്രചാരണം നടന്നെന്ന് സംവിധായകൻ കെ. മധു. സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാനും തിയറ്ററിൽ പരാജയപ്പെടുത്താനും ചില കോണുകളിൽ നിന്നു ശ്രമങ്ങളുണ്ടായി. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് യുവാക്കളും കുടുംബപ്രേക്ഷകരും സി നിമ ഏറ്റെടുത്തുകഴിഞ്ഞെന്നും കെ. മധു കൂട്ടിച്ചേർത്തു. സിബിഐ സിനിമയുടെ അണിയറ ശിൽപികളെ ആദരിക്കാൻ ‘അഞ്ചാം വരവിന് ആദരം’ എന്ന പേരിൽ തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം.
Read Moreആനവണ്ടി ഇനി മിന്നിത്തിളങ്ങും..! കെഎസ്ആർടിസി രണ്ട് എഞ്ചിൻ റീ കണ്ടീഷനിംഗ് പ്ലാന്റ് സ്ഥാപിക്കുന്നു; കഴുകി വൃത്തിയാക്കാൻ വാഷിംഗ് യൂണിറ്റും
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : കെഎസ്ആർടിസി ലൈലൻഡിന്റെയും ടാറ്റയുടെയും സഹകരണത്തോടെ രണ്ട് എൻജിൻ റീ കണ്ടീഷനിംഗ് പ്ലാന്റുകൾ സ്ഥാപിക്കുന്നു. വർക്ക് ഷോപ്പുകളുടെ നവീകരണവും ഉടൻ തുടങ്ങും. യൂണിറ്റുകളിലായി നൂറോളം വർക്ക് ഷോപ്പുകളുള്ളത് നിർത്തലാക്കി തുടങ്ങി. ഇനി 22 വർക്ക് ഷോപ്പുകൾ മാത്രമേ ഉണ്ടാകൂ. ബസുകൾ കഴുകി വൃത്തിയാക്കാൻ വാഷിംഗ് യൂണിറ്റും വാങ്ങും. ലൈലൻഡിന്റെ സഹകരണത്തോടെ എടപ്പാൾ റീജിണൽ വർക്ക് ഷോപ്പിലാണ് ആദ്യത്തെ എഞ്ചിൻ റീ കണ്ടീഷനിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം നല്‍കുന്നതിന് ലൈലൻഡിന്റെ എൻജിനീയർമാരും മെക്കാനിക്കുകളും എടപ്പാളിൽ എത്തി ചേർന്നിട്ടുണ്ട്. ടാറ്റയുടെ സഹകരണത്തോടെ തിരുവനന്തപുരത്താണ് രണ്ടാമത്തെ എൻജിൻ നീ കണ്ടീഷൻ യൂണിറ്റ് സ്ഥാപിക്കുന്നത്. കെഎസ്ആർടിസിയിൽ വർക്ക്ഷോപ്പ് നവീകരണത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിംഗ് യൂണിറ്റ് വാങ്ങുന്നത് എന്ന് സിഎംഡി ബിജു പ്രഭാകരൻ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി…
Read Moreഅസാനി ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. അസാനി കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മദ്ധ്യകേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത. നാളെ രാവിലെ വരെ കേരളത്തിൽ സാമാന്യം വ്യാപകമായി മഴ പെയ്യും. ചൊവ്വാഴ്ചയ്ക്ക് ശേഷം അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറയും. പിന്നീട് വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങി ദുർബലമാകും. കേരളത്തിൽ…
Read Moreസർക്കാർ ഔട്ട്ലറ്റുകൾ വഴി കുറഞ്ഞ മദ്യം ലഭ്യമല്ല; വ്യാജമദ്യ വിൽപന വ്യാപകമാകാൻ സാധ്യതയെന്ന് എക്സൈസ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വിൽപന വ്യാപകമാകാൻ സാധ്യതയെന്ന് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് എക്സൈസ് സംസ്ഥാനത്തു കരുതൽ നടപടികൾ ആരംഭിച്ചു. സ്പിരിറ്റ് വില ഉയർന്നതോടെ വില കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം കന്പനികൾ അവസാനിപ്പിച്ചതാണ് വ്യാജ മദ്യവിൽപന വ്യാപകമാകാൻ കാരണമെന്നാണ് എക്സൈസ് കണ്ടെത്തൽ. സ്പിരിറ്റിന്റെ വില 53 രൂപയിൽ നിന്ന് 75 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യത്തിന്റെ വില വർധന ആവശ്യപ്പെട്ടു മദ്യക്കന്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വില ഉയർത്തിയില്ല. ഇതേ തുടർന്നു വില കുറഞ്ഞ ബ്രാൻഡുകളുടെ മദ്യ ഉത്പാദനം കുറയ്ക്കാൻ മദ്യകന്പനികൾ തയാറാകുകയായിരുന്നു. ബിവറേജസ്, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വില കുറഞ്ഞ മദ്യം ലഭിക്കാതാകുന്നതോടെ വ്യാജ മദ്യത്തിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. ഇതു തടയാനുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ലോബികളെ കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും എക്സൈസ് ശക്തമാക്കി. എക്സൈസ് വകുപ്പിന്റെ…
Read Moreട്വന്റി-20യും എഎപിയും തൃക്കാക്കരയിൽ മത്സരിക്കാനില്ല; പിൻമാറ്റത്തെ വി.ഡി സതീശൻ സ്വാഗതം ചെയ്തതിന്റെ കാരണം ഇതാണ്
കൊച്ചി: തൃക്കാക്കരയിൽ ട്വന്റി-20യും ആംആദ്മി പാർട്ടിയും മത്സരിക്കാനില്ലാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്വന്റി-20യുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. പി.വി. ശ്രീനിജൻ എംഎൽഎയെ ആയുധമാക്കി കിറ്റെക്സ് എന്ന സ്ഥാപനത്തെ സംസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യുഡിഎഫ് കൂട്ടുനിൽക്കില്ലെന്നും സതീശൻ പറഞ്ഞു.
Read Moreകെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളും ! പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി…
കഴിഞ്ഞ മാസത്തിന് സമാനമായി മേയ് മാസത്തിലും കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നീളുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. മേയ് ആറിന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സാഹചര്യങ്ങള്‍ പ്രതികൂലമാക്കിയിരിക്കുകയാണ്. പ്രതിസന്ധിയ്ക്കിടയിലും പത്തിന് മുന്‍പ് ശമ്പളം നല്‍കാമെന്ന് യൂണിയന് ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ വാക്കിന് വില കല്‍പ്പിക്കാതെ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് നടത്തുകയായിരുന്നു. പണിമുടക്ക് കാരണം അഞ്ച് കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന പണിമുടക്കിലേക്ക് നീങ്ങരുതെന്ന മന്ത്രിയുടെ ആവശ്യം നിരസിക്കപ്പെട്ടതോടെ വേതനം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന തലത്തിലേക്ക് ഗതാഗത മന്ത്രി എത്തി. അതേസമയം പ്രതിപക്ഷ യൂണിയനുകളുടെ സമരത്തില്‍ സിപിഐ ട്രേഡ് യൂണിയന് പങ്കെടുത്തതും വിവാദമായിട്ടുണ്ട്. എഐടിയുസി യൂണിയനില്‍ ഉള്‍പ്പെട്ടവര്‍ പണിമുടക്ക് ദിവസം ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഇത് വിവാദമായപ്പോള്‍ ജോലി ചെയ്താല്‍ കൂലി കിട്ടണം എന്ന്…
Read Moreലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും തെരഞ്ഞെടുപ്പിൽ ചർച്ചയാകും, വിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്ന്കെ. സുരേന്ദ്രൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി എ.എൻ. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത് പാർട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപി സംസ്ഥാന ഘടകം ഏകകണ്ഠമായി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ് രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വമെന്നും പരിചയപ്പെടുത്തൽ വേണ്ടാത്ത സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീകരവാദ ശക്തികളെ കൈയയച്ച് സഹായിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സമീപനം തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ചർച്ചാവിഷയമാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കൂടാതെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ചർച്ചയാകുമെന്നും സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.
Read More