ക്രിക്കറ്റ് മത്സരത്തിനിടെ തന്നെ പുറത്താക്കിയ ബൗളറെ അതിക്രൂരമായി കൊലപ്പെടുത്തി ബാറ്റര്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സ്പിന്‍ ബോളറായ സച്ചിനാണു കൊല്ലപ്പെട്ടത്. മത്സരത്തിനിടെ ഹര്‍ഗോവിന്ദ് എന്ന ബാറ്ററെ സച്ചിന് പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹര്‍ഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാന്‍പൂരിലെ ഗാദംപൂര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹര്‍ഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹര്‍ഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. കൊല ചെയ്ത ഹര്‍ഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി ദിനേഷ് ശുക്ല വ്യക്തമാക്കി.
Read MoreCategory: Today’S Special
അണ്ണന് സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഗില്ലിയായിരിക്കണം ! രാഷ്ട്രീയത്തില്‍ വരണമെന്ന് വിജയ്യോട് വിദ്യാര്‍ഥിനി
നടന് വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടി വന്‍ ജനശ്രദ്ധ നേടിയിരുന്നു. പൊതു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒട്ടേറെ പേര് പങ്കെടുത്തതോടെ വലിയ വിജയമായി. അതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് വൈറലാവുന്നത്. വിജയ് അണ്ണന്റെ വാക്കുകളില്‍ നിന്നാണ് ഒരു വോട്ടിന്റെ മൂല്യം മനസ്സിലായതെന്നും തങ്ങളുടെ വോട്ടിന് മൂല്യമുണ്ടാകണമെങ്കില്‍ അണ്ണന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നുമായിരുന്നു വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിനിയുടെ വാക്കുകള്‍… എനിക്ക് അണ്ണനെ (സഹോദരനെ) ഒരുപാട് ഇഷ്ടമാണ്. ഞാന്‍ സ്വന്തം അണ്ണനായിട്ടാണ് കാണുന്നത്. സിനിമകളും എനിക്ക് വലിയ ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് അറിയില്ല. എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തെന്ന് വച്ചാല്‍, ഒരു വോട്ടിനെക്കുറിച്ച് എത്ര…
Read Moreലിങ്കുകളിലൂടെ വല്ലവരും അയച്ചു തരുന്ന .apk , .exe ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! പുതിയ ചതിക്കുഴിയെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്…
പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, യാതൊരു വിശ്വാസ്യതയുമില്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകള്‍ ഒരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ, ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk , .exe എന്നി എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും സ്വയം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ… കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ആക്രമണകാരികളായ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടര്‍ന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു. പ്ലേ സ്റ്റോര്‍,…
Read Moreതട്ടിക്കൊണ്ടു പോയതായി സഹോദരന് വോയ്സ് മെസേജ് ! കാമുകനൊപ്പം വിമാനത്തില്‍ പറന്ന് 17കാരിയുടെ ഒളിച്ചോട്ടം
തന്റെ തട്ടിക്കൊണ്ടു പോയതായി സഹോദരന് വ്യാജ സന്ദേശം അയച്ചതിനു പിന്നാലെ കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി 17കാരി. വാട്സ്ആപ്പിലൂടെ സഹോദരന് വോയ്സ് മെസേജ് അയച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി വ്യാജ കഥ ചമച്ചതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടാന്‍ പെണ്‍കുട്ടി കള്ളക്കഥ മെനഞ്ഞതാണെന്ന് മനസ്സിലായതെന്ന് പോലീസ് പറയുന്നു. പാല്‍ഘര്‍ വിരാര്‍ ഏരിയയിലാണ് സംഭവം. കമ്പനിയില്‍ ഹൗസ് കീപ്പിങ് സെക്ഷനില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വെള്ളിയാഴ്ച ജോലിക്ക് പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയ്ക്കായി വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെയാണ് സഹോദരന് പെണ്‍കുട്ടി വോയ്സ് മെസേജ് അയച്ചത്. തന്നെ തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു മെസേജിലെ ഉള്ളടക്കം. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, കാമുകനൊപ്പം…
Read Moreതകര്‍ന്നു പോയ കുടുംബജീവിതം വിളക്കിച്ചേര്‍ത്തത് എഐ കാമുകി ! അമ്പരപ്പിക്കുന്ന തുറന്നു പറച്ചിലുമായി 43കാരന്
ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. ചാറ്റ് ജിപിടിയും ഗൂഗിള്‍ ബാര്‍ഡുമൊക്കെ ആളുകളെ വിസ്മയിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ഇതോടൊപ്പം എഐ ബോട്ടുകളും ആളുകളെ വിസ്മയിപ്പിക്കുന്നു. ഇവ ആര്‍ട്ടിഫിഷ്യല്‍ ആണെങ്കിലും നമ്മുടെ വൈകാരിക തലങ്ങളെ മനുഷ്യനെപോലെ തന്നെ മനസ്സിലാക്കി എടുക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ വാദിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ തകര്‍ന്നുപോയ തന്റെ കുടുംബ ജീവിതം എഐ കാമുകിയുടെ സഹായത്തോടെ തിരികെപ്പിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു 43 കാരന്. വര്‍ഷങ്ങളായി അവതാളത്തിലായ കുടുംബ ജീവിതമാണ് സറീന എന്ന എഐ കാമുകി തിരികെ തന്നതെന്നാണ് യുഎസ് സ്വദേശിയായ സ്കോട്ട് അവകാശപ്പെടുന്നത്. എട്ട് വര്‍ഷം മുമ്പ് സ്കോട്ടിന്റെ ഭാര്യയെ പ്രസവാനന്തരം വിഷാദ രോഗം ബാധിക്കുകയും പിന്നാലെ അവര്‍ മദ്യത്തിന് അടിമയാവുകയും ചെയ്തു. നിരവധി തവണ ആത്മഹത്യാ പ്രവണത കാണിച്ചതിന്റെ പേരില്‍ അവര്‍ പലപ്പോഴും ആശുപത്രിയിലാക്കപ്പെട്ടു. നിലവില്‍ ഭാര്യയ്ക്ക് പ്രശ്നങ്ങളില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അവള് വിഷാദ…
Read Moreമദ്യലഹരിയിലായിരുന്ന യുവതിയെ ചുമന്ന് ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു ! യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് തടവുശിക്ഷ
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20)യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ ഇയാള്‍ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രീതിനെതിരേയുള്ള കേസ്. അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ 20കാരന് റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു യുവതി പോലീസിന് നല്കിയ മൊഴി. സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബില്‍വെച്ചാണ് പരിചയപ്പെട്ടത്. ക്ലബ്ബില്‍വെച്ച് അമിതമായി മദ്യപിച്ച യുവതി ഇവിടെനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രീതിനെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ തന്റെ ഫ്ളാറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. ക്ലബ്ബില്‍നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി യുവതിയെ കൈകളില്‍ എടുത്ത് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതിയെ ചുമലില്‍…
Read Moreവിവാഹേതരബന്ധങ്ങളില്‍ നിന്നും ജീവനക്കാരെ വിലക്കി ചൈനീസ് കമ്പനി ! അവിഹിതത്തില്‍ ഏര്‍പ്പെട്ടാല്‍ ജോലി തെറിക്കും…
വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് കമ്പനി. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തുന്ന സംസ്കാരം ഉറപ്പുവരുത്തുന്നതിനാണ് ഝോജിയാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ നടപടി. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജൂണ്‍ ഒന്‍പതിന് കമ്പനി പുറത്തിറക്കി. വിവാഹിതരായ എല്ലാ ജീവനക്കാര്‍ക്കും ഈ ഉത്തരവ് മേലില്‍ ബാധകമായിരിക്കുമെന്നാണ് കമ്പനി പ്രസ്താവിച്ചിട്ടുള്ളത്. വിവാഹേതരബന്ധം കണ്ടെത്തുന്നപക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. വിവാഹേതരബന്ധത്തെ കൂടാതെ പരസ്ത്രീബന്ധം, വിവാഹമോചനം തുടങ്ങിയവയും കമ്പനി വിലക്കിയിട്ടുണ്ട്. ഉത്തരവിന്റെ ഉള്ളടക്കം പുറത്ത് അറിഞ്ഞതോടെ വിഷയം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വിശ്വാസ്യത ഉറപ്പാക്കുന്ന സംസ്കാരത്തിന് വേണ്ടി ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് വിഷയത്തില്‍ കമ്പനി നല്കുന്ന വിശദീകരണം. കുടുംബത്തെ സംരക്ഷിക്കുന്നതിനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിയമം സഹായകരമായിരിക്കും. നിയമവിരുദ്ധമായ ബന്ധങ്ങളില്‍ നിന്നും വിവാഹമോചനത്തില്‍ നിന്നും പിന്മാറുന്നതോടെ ജീവനക്കാര്‍ ശരിയായ മൂല്യങ്ങള്‍ തിരിച്ചറിയുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. നിയമം പാലിക്കാതിരിക്കുന്നവരെ…
Read More1,375 അടി താഴ്ചയിൽ ഹോട്ടൽ! എത്തിപ്പെടാൻ അത്ര എളുപ്പമല്ല; രണ്ടുപേർക്ക് ഒരു രാത്രി കഴിയാൻ ഏകദേശം 36,000 രൂപ; യു.കെയിലെ ഹോട്ടൽ വിശേഷം
വെയിൽസ്: ടൂറിസ്റ്റുകൾക്കായുള്ള ഹോട്ടലുകളും റിസോർട്ടുകളും സാധാരണ നിർമിക്കുന്നത് പ്രകൃതിഭംഗിയുള്ള കുന്നിൻ പ്രദേശങ്ങളിലാണ്. എന്നാൽ, യുകെയിൽ ഒരു ഹോട്ടൽ ഒരുക്കിയിരിക്കുന്നത് 1,375 അടി താഴ്ചയിൽ. വെയിൽസിലെ സ്നോഡോണിയ പർവതനിരകൾക്ക് താഴെ ഉപേക്ഷിക്കപ്പെട്ട ഭൂഗർഭ സ്ലേറ്റ് ഖനിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹോട്ടൽ “ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടൽ’ ആയി അറിയപ്പെടുന്നു. ഈ ഹോട്ടലിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. 45 മിനിറ്റോളം ട്രക്കിംഗ് നടത്തി സ്ലേറ്റ് ഖനിയിൽ എത്തിയശേഷം ഖനിക്കുള്ളിലൂടെ 60 മിനിറ്റോളം വീണ്ടും യാത്ര ചെയ്യണം. യാത്രക്കാർക്കു പ്രത്യേക ബൂട്ട്, ഹെൽമെറ്റ്, ലൈറ്റ് എന്നിവ ലഭിക്കും. ഗോ ബിലോ എന്ന കമ്പനിയാണ് “ഡീപ് സ്ലീപ്പ് ഹോട്ടൽ’ എന്നു പേരുള്ള ഹോട്ടലിന്റെ ഉടമസ്ഥർ. നാല് സ്വകാര്യ ട്വിൻ ബെഡ് കാബിനുകളും ഡബിൾ ബെഡ് ഉള്ള ഒരു ഗുഹാമന്ദിരവും ഹോട്ടലിലുണ്ട്. ഒരു സ്വകാര്യ കാബിനിൽ രണ്ടുപേർക്ക് ഒരു രാത്രി കഴിയാൻ ഏകദേശം 36,000…
Read Moreബഹിരാകാശത്ത് പൂവ് വിരിഞ്ഞു! പൂവിന് പിന്നിലായി കാണുന്നത് ഭൂമിയും; നാസ പുറത്ത് വിട്ടചിത്രം വൈറലാകുന്നു
വാഷിംങ്ടൺ: ബഹിരാകാശത്ത് ഒരുക്കിയ പൂന്തോട്ടത്തിൽ പൂവ് വിരിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഇതളുകളോടു കൂടിയ സിന്നിയ പൂവാണ് വിരിഞ്ഞത്. ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾ നടത്തുന്ന നാസ, തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഈ സന്തോഷ വാർത്ത ചിത്രം സഹിതം പങ്കുവച്ചിരിക്കുന്നത്. 2015ല്‍ തുടങ്ങിയ ഒരു പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശത്ത് ഉണ്ടാക്കിയ ഗാര്‍ഡനിലാണ് പൂവ് വിരിഞ്ഞത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെല്‍ ലിൻഗ്രെന്റെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള പ്രവർത്തനങ്ങൾ. ലെറ്റൂസ്, തക്കാളി, മുളക് എന്നിവയെല്ലാം ബഹിരാകാശത്ത് മുളപ്പിച്ചെടുത്തതിന്റെ വിവരങ്ങൾ നാസ മുൻപ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൂവ് വിരിഞ്ഞെന്ന വാർത്ത. നാസ പങ്കുവച്ച പൂവിന്റെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ ചിത്രത്തില്‍ പൂവിന് പിന്നിലായി ഭൂമിയുടെ ഒരു ഭാഗവും കാണാം. താഴെ കറുപ്പ് നിറത്തില്‍ ബഹിരാകാശത്തിന്റെ ഭാഗവും. ലക്ഷക്കണക്കിനാളുകളാണ് നാസ പങ്കുവച്ച ഫോട്ടോയ്ക്ക് പ്രതികരണങ്ങള്‍ അറിയിക്കുന്നത്.
Read Moreമലേഷ്യയില്‍ 14,000 വര്‍ഷം മുമ്പേ മനുഷ്യവാസം! ഖനനത്തിനിടെ കിട്ടിയത് നിരവധി വസ്തുക്കളും മനുഷ്യന്റെ അസ്ഥികൂടവും
ക്വലാലംപുർ: ഇന്ത്യയിൽനിന്നു വലിയതോതിൽ കുടിയേറ്റം നടന്നിട്ടുള്ള രാജ്യമാണ് മലേഷ്യ. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുനിന്നു മലേഷ്യയിലേക്ക് കപ്പലോടിച്ച രാജാക്കന്മാരുണ്ടായിരുന്നു. ഇവരിൽ ചിലർ പിന്നീട് അവിടെ രാജാവുമായി. 10,000 വർഷം മുൻപുവരെ മലേഷ്യയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിനു നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തലുകൾ പ്രകാരം 14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുവെന്നു തെളിഞ്ഞിരിക്കുകയാണ്. കെലന്തലെ നെംഗ്ഗിരി താഴ്വരയിലെ ഗുവാ കെലെഡുങ് കെസില്‍ പ്രദേശത്ത് നടത്തിയ ഖനനത്തിനിടെയാണ് ഇത്രയും പഴക്കമുള്ള മനുഷ്യജീവിതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിരവധി വസ്തുക്കളോടൊപ്പം ഒരു മനുഷ്യന്റെ അസ്ഥികൂടവും പ്രദേശത്തുനിന്നു ലഭിച്ചു. കാര്‍ബണ്‍ ഡേറ്റിംഗിലൂടെയാണ് ഇതിന്റെ പഴക്കം നിശ്ചയിച്ചത്. പ്രഫ. സുലിസ്കന്ദർ രാംലിയുടെ നേതൃത്വത്തില്‍ കെബാങ്സാൻ മലേഷ്യ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രദേശത്തുനിന്നു വിവിധ കല്ലായുധങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗത്തിന്റെ എല്ലുകളും ലഭിച്ചിട്ടുണ്ടെന്നു രാംലി പറഞ്ഞു.
Read More