കണ്ടു മുട്ടിയപ്പോൾ മുതൽ മൊട്ടിട്ട പ്രണയം. പിന്നെ ഒന്നും ആലോചിച്ചില്ല ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. പറഞ്ഞു വരുന്നത് രണ്ട് ദമ്പതികൾ തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ്. 2020ലാണ് ദമ്പതികൾ പരിചയത്തിലാകുന്നത്. പിന്നീടങ്ങോട്ട് പങ്കാളികളെ പങ്കിട്ട് ജീവിക്കാൻ അവർ തീരുമാനിച്ചു. അലീഷയും ടൈലർ റോജേഴ്സും വിവാഹിതരും ഏഴും എട്ടും വയസുള്ള കുട്ടികളുടെ മാതാപിതാക്കളുമാണ്. എന്നാൽ ഷോൺ, തയാ ഹാർട്ട്ലെസ് എന്നീ ദമ്പതികളുമായി അടുത്തതോടെ നാലുപേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. യുഎസിൽ നിന്നുള്ള ഇവർ 2020ലാണ് ഒന്നിച്ച് താമസം ആരംഭിച്ചത്. പിന്നീട് ഏഴും എട്ടും മാസങ്ങളുടെ വ്യത്യാസത്തിൽ അലീഷയും തായയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. തങ്ങളുടെ കുട്ടികളുടെ യഥാർത്ഥ പിതാവ് ആരാമെന്ന് അലീഷയ്ക്കും തയായ്ക്കും അറിയില്ല. കുട്ടികൾക്ക് ഇത് അറിയാൻ താൽപര്യമുള്ള ഘട്ടം എത്തുമ്പോൾ കണ്ടെത്താൻ സഹായിക്കും എന്നാണ് ഇരു ദമ്പതികളുടെയും നിലപാട്. ഈ ഘട്ടത്തിൽ കുട്ടികളുടെ പിതാവ് ആരെന്ന് അന്വേഷിച്ചു പോകുന്നതിൽ…
Read MoreCategory: Today’S Special
പ്രണയത്താല്‍ നിറഞ്ഞു കവിയുന്നവര്ക്കായി ഒരു ദിനം…
അജിത് ജി നായര്‍ പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കപ്പെടുന്നവര്‍ക്കും പ്രണയിക്കാനാഗ്രഹിക്കുന്നവര്ക്കുമൊക്കെ വേണ്ടി ഒരു ദിനം. അതാണ് വാലന്റൈന്‍സ് ഡേ. എല്ലാവര്‍ഷവും ഫെബ്രുവരി 14നാണ് ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്. ഈ ദിവസം ലോകാമെമ്പാടുമുള്ള കമിതാക്കള്‍ തങ്ങളുടെ പ്രണയേതാവിന് പ്രിയപ്പെട്ട സമ്മാനങ്ങള്‍ നല്കുന്നു. ചിലരാകട്ടെ തങ്ങളുടെ പ്രേമഭാജനത്തോടു വിവാഹാഭ്യര്‍ഥന നടത്താനുള്ള അവസരമായും പ്രണയദിനത്തെ കരുതുന്നു. സമീപകാലത്ത് പൊട്ടിമുളച്ച ഒരു ആഘോഷമായി ചിലരെങ്കിലും വാലന്റൈന്‍സ് ദിനത്തെ കരുതുന്നുണ്ട്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണെന്ന് വിളിച്ചോതുന്നതാണ് വാലന്റൈന്‍സ് ഡേയുടെ ചരിത്രം. വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രമായി വ്യാഖ്യാനിക്കപ്പെടുന്ന നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. സെന്റ് വാലന്റൈന്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെ പേരില്‍ നിന്നുമാണ് വാലന്റൈന്‍സ് ഡേ പിറവിയെടുത്തത് എന്നതാണ് പ്രബലമായ ഒരു വിശ്വാസം. ദുരന്തപര്യവസായിയായ ഒരു കഥയും ഇതിനു പിന്നിലുണ്ട്, ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് റോമില്‍ വാലന്‍ന്റൈന്‍ എന്ന ആളായിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം…
Read Moreദിലീപും കാവ്യയ്ക്കും മൂന്ന് വിവാഹത്തിനുള്ള യോഗമുണ്ട് ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജ്യോതിഷന്…
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിന് കഴിഞ്ഞ കുറേനാളായി കഷ്ടകാലമാണ് കേസില്‍ നിര്‍ണായക ദിനങ്ങള്‍ ആണ് ഇനി വരാനിരിക്കുന്നത്. കേസിന്റെ തുടര്‍ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. കേസില്‍ ഏറ്റവും സുപ്രധാനമായ സാക്ഷികളെയാണ് ഈ ഘട്ടത്തില്‍ വിസ്തരിക്കുന്നത്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരെ ഫെബ്രുവരി 16ന് വീണ്ടും വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴി എന്തായിരിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. മഞ്ജു വാര്യര്‍ മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. അതേ സമയം ഇപ്പോഴിതാ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഒരു ജ്യോല്‍സ്യന്റെ പ്രവചനമാണ് കലിയുഗ ജ്യോതിഷന് എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. സന്തോഷ് നായര്‍ ഒരു യൂട്യൂബ് ചാനലിലൂടെയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ജ്യോതിഷന്റെ…
Read Moreവിവാഹമെന്ന സങ്കല്‍പ്പത്തോട് ഒട്ടും യോജിക്കാന്‍ പറ്റുന്നില്ല ! വിവാഹം ഇല്ലാതെ ജീവിക്കാന്‍ പറ്റുന്ന ഒരാള്‍ വന്നാല്‍ ഒരുകൈ നോക്കാമെന്ന് ഹണിറോസ്…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാള സിനിമയില്‍ അരങ്ങേറിയത്. ഇപ്പോഴിതാ തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ഹണിയുടെ പരാമര്‍ശം. ഹണിയുടെ വാക്കുകള്‍ ഇങ്ങനെ…’വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം കാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവര്‍ വേറെയുണ്ടാവും. ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്ക്കുകയായിരിക്കും. അവരത് എന്ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ല. നമ്മളെ…
Read Moreജോലി ഇല്ലെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ! ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനും നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമെന്ന് ഹൈക്കോടതി…
ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണെന്ന് കര്‍ണാടക ഹൈക്കോടതി. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്. നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത്…
Read Moreപടക്കം വച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം ! അലാം അടിച്ചതോടെ മോഷണത്തില്‍ നിന്ന് പിന്‍വാങ്ങി; പ്രതിയ്ക്കായി തിരച്ചില്‍…
പാലക്കാട് മണ്ണാര്‍ക്കാട് പടക്കം വച്ച് എടിഎം മെഷീന് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം ആണ് പ്രതി ആക്രമിച്ചത്. എന്നാല്‍ അലാമടിച്ചതിനാല് മോഷണ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്കുമണിഞ്ഞാണ് മോഷ്ടാവ് എടിഎം കൗണ്ടറിലെത്തിയത്. തുടര്‍ന്ന് എടിഎമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടുകയായിരുന്നു. പടക്കം പൊട്ടിയതോടൊപ്പംതന്നെ എടിഎമ്മിലെ അലാമും ഉച്ചത്തില്‍ മുഴങ്ങി. അതോടെ മോഷ്ടാവ് അവിടെനിന്ന് സ്ഥലംവിടുകയായിരുന്നു. അലാമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ പോലീസെത്തുംമുന്നേതന്നെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഇവിടാരും കറി തന്നില്ല ! അമ്മാവന് കറി നല്‍കിയില്ലെന്നു പറഞ്ഞ് കല്യാണവേദിയില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍…
വിവാഹവേദിയില്‍ അടിപൊട്ടുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. പപ്പടമില്ലാത്തതിന്റെ ഉള്ള പപ്പടത്തിന്റെ വലിപ്പം കുറഞ്ഞതിന്റെയുമൊക്കെ പേരില്‍ ആളുകള്‍ ഏറ്റുമുട്ടിയതിന്റെ വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ ഒരു കല്യാണത്തല്ലാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. കല്യാണപന്തലില്‍ സദ്യ വിളമ്പുമ്പോള്‍ വരന്റെ അമ്മാവന് കറി വിളമ്പാതിരുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഒരു ലക്ഷത്തിലധികം പേര് കണ്ട വീഡിയോയില്‍ നിരവധി പേരാണ് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. വരന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവിന് പനീര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആരംഭിച്ച തര്‍ക്കമാണ് പിന്നീട് വടിയും ബെല്‍റ്റും ഉപയോഗിച്ചുള്ള അക്രമത്തില്‍ കലാശിച്ചത്. ആളുകള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിവാഹത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read Moreകോളജ് വിദ്യാര്‍ഥികളെയും ആരോഗ്യമുള്ള പുരുഷന്മാരെയും മാടിവിളിച്ച് ബീജദാന ക്ലിനിക്കുകള്‍ ! സഹായധനമായി നല്‍കുന്നത് കണ്ണുതള്ളുന്ന തുക…
ശാരീരികമായ പല കാരണങ്ങള്‍ കൊണ്ട് കുട്ടികളുണ്ടാവാത്തവര്‍ പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത് ബീജദാന ക്ലിനിക്കുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമവിധേയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ധാരാളം ക്ലിനിക്കുകള്‍ ഇന്നുണ്ട്. ഇത്തരത്തില്‍ ബീജം ദാനം ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴിതാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് ബീജം ദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ബീജദാന ക്ലിനിക്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണെങ്കിലും ചൈനയില്‍ ജനന നിരക്ക് കുറയുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായിട്ടാണ് സ്പേം ബാങ്കുകള്‍ ഇതിനെ കാണുന്നത്. ബെയ്ജിംഗിലും ഷാങ്ഹായിലും ഉള്‍പ്പടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് അടുത്തിടെ കോളേജ് വിദ്യാര്‍ത്ഥികളോട് ബീജദാനം നടത്താനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്ബോയില് ഇതേക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അതിലെ ട്രെന്‍ഡിംഗ് ടോപ്പിക്ക് ആയി മാറുകയാണ് ബീജദാനം എന്നാണ് ചൈനയിലെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി…
Read Moreകാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം തള്ളിനീക്കി കൂറ്റന്‍ ട്രക്ക്; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍…
ഉത്തര്‍പ്രദേശില്‍ കാറിനെ കൂറ്റന്‍ കണ്ടെയ്നര്‍ ട്രക്ക് തള്ളിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മീററ്റിലാണ് സംഭവം. ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ ട്രക്ക് കാറിനെ തള്ളിക്കൊണ്ടു പോയത്. തക്കസമയത്ത് കാറില്‍ ഉണ്ടായിരുന്ന നാലുപേരും പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത് കൊണ്ട് വന്‍ദുരന്തം ഒഴിവായി. 22 വീലുള്ള കണ്ടെയ്നര്‍ ട്രക്ക് ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു. ട്രക്ക് ഡ്രൈവറെ നോക്കി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് വഴിയാത്രക്കാര്‍ ഒച്ചവെച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ പോലീസ് പിന്തുടര്ന്ന് ട്രക്ക് നിര്‍ത്തിയ്ക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു.
Read Moreഎഴുതി കൈതളര്‍ന്നു ! മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ്…
മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ വിധിച്ച് തൃപ്പൂണിത്തുറ പോലീസ്.ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണയാണ് പൊലീസ് ഇമ്പോസിഷന്‍ എഴുതിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും, അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയാണ് ചെയ്യുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമ്പോഴും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു പോലീസിന്റെ വ്യത്യസ്ഥമായ ഒരു നടപടി. ഏതാണ്ട് അമ്പതോളം ഡ്രൈവര്‍മാരെ കൊണ്ടാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വച്ച് പോലീസ് ഇമ്പോസിഷന്‍ എഴുതിച്ചത്. അതേസമയം, പോലീസ് ഇമ്പോസിഷന്‍ എഴുതിച്ച നടപടിക്കെതിരെയും ചിലര്‍ രംഗത്തെത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടിടത്ത് ഇത്തരം നടപടികള്‍ പ്രാകൃതമാണെന്നാണ് ഇവരുടെ വാദം.
Read More