സഹോദരിമാരായ അമ്മമാരുടെ സമ്മതത്തോടെ അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്മക്കളെയും അവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ച സംഭവത്തില്‍ ചെന്നൈയില്‍ പലചരക്കുകട നടത്തുകയായിരുന്ന പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാളിന്റെ കടയില്‍ നിന്ന് സൗജന്യമായി സാധനം ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാര്‍ തങ്ങളുടെ രണ്ട് മക്കളെയും പീഡിപ്പിക്കാന്‍ പെരുമാളിനെ അനുവദിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മമാരില്‍ ഒരാള്‍ക്ക് പെരുമാളുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കുട്ടികള്‍ വഴി ഇവരുടെ കൂട്ടുകാരികളെയും പെരുമാള്‍ പിന്നീട് പാട്ടിലാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പെരുമാളിന്റെ കടയിലെത്തി പരിശോധന നടത്തിയത്. ഇതേത്തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുമായുള്ള അശ്ലീല വീഡിയോ കണ്ടെത്തുകയായിരുന്നു. ഏതെങ്കിലും സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതായിരിക്കും ഇതെന്ന് ആദ്യം കരുതിയ പൊലീസ് പിന്നീട് മൊബൈല്‍ ദൃശ്യങ്ങളിലുള്ളത് പെരുമാള്‍ തന്നെയാണെന്ന് മനസിലാക്കി. ഇതിനു ശേഷം…
Read MoreCategory: Top News
പതിനേഴുകാരിക്ക് രണ്ടു കാമുകൻമാർ; പാലക്കാട്ടെ കാമുകൻ വൈക്കത്തെത്തി ശാരീരികമായി ഉപയോഗിച്ചു; തിരുവനന്തപുരത്തെ കാമുകനൊപ്പം ഒളിച്ചോടി; വൈക്കത്തുകാരി പെൺകുട്ടിയെ പീഡിച്ച ഇരുവർക്കെതിരേയും പോസ്കോ കേസ്
വൈക്കം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു ശാരീരികമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ 21കാരനെ വൈക്കം പോലിസ് അറസ്റ്റ് ചെയ്തു. വൈക്കത്തെ ഒരു ഉൾപ്രദേശത്തെ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് വണ്ടിത്താവളം സ്വദേശി രാജേഷാ(21)ണ് അറസ്റ്റിലായത്. ഫെയ്സ് ബുക്കിലൂടെ കൗമാരക്കാരിയുമായി പരിചയത്തിലായ യുവാവ് വൈക്കത്തെത്തി കായലോര ബീച്ചിൽ വന്ന് സംസാരിച്ചു പെണ്‍കുട്ടിയുമായുള്ള അടുപ്പം ശക്തമാക്കി. പിന്നീട് പെണ്‍കുട്ടിയുടെ വയോധികയായ ബന്ധു തനിച്ചു താമസിക്കുന്ന വീട്ടിൽ പെണ്‍കുട്ടിയുമായി പോയാണ് യുവാവ് കൗമാരക്കാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത തെന്ന് പോലിസ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുന്‍പ് പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരമറിഞ്ഞത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട വണ്ടിത്താവളംകാരൻ…
Read Moreയുവാക്കള്‍ക്കൊപ്പം വരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കുക പതിവ് ! ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൈസൂരു പീഡനക്കേസ് പ്രതികള്‍
മൈസൂരു പീഡനക്കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്. പെണ്‍കുട്ടി തങ്ങള്‍ക്കെതിരെ പരാതി നല്‍കില്ലെന്ന വിശ്വാസമാണ് ക്രൂരകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മൈസൂരില്‍ വെച്ച് മുമ്പും സമാനമായ പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിലൊന്നും ആരും ഇതുവരെ തങ്ങള്‍ക്കെതിരെ പരാതി ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കുറ്റകൃത്യം ചെയ്താലും ആരും പരാതിപ്പെടില്ല എന്നത് കണക്കിലെടുത്താണ് മൈസൂരിനെ സുരക്ഷിത നഗരമായി തങ്ങള്‍ കണ്ടത്. ഇവിടെ വെച്ച് തങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ ഇതുവരെ പരാതി ഉണ്ടായിട്ടില്ല. അതുപോലെ ഈ പെണ്‍കുട്ടിയും പരാതി നല്‍കില്ലെന്നാണ് വിചാരിച്ചതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയായതോടെ, കര്‍ണാടക ഡിജിപി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. കേസില്‍ ഉള്‍പ്പെട്ട ആറാമനു വേണ്ടി…
Read Moreചില്ലറ കഞ്ചാവ് വിൽപനയിലൂടെ നല്ലവരുമാനം കിട്ടിതുടങ്ങിയതോടെ മൊത്തക്കച്ചവടത്തിനിറ ങ്ങി; ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയേയും ബേക്കറിക്കടക്കാരനേയും പൊക്കി പോലീസ്
സ്വന്തംലേഖകന്‍ കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 20 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. തൃശൂര്‍ സ്വദേശിയും ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരുയുമായ ലീന(43), പാലക്കാട് പട്ടാമ്പി സ്വദേശി സനല്‍ (35) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ജില്ലാ നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡെന്‍സാഫ്) കുന്ദമംഗലം പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഗ്രാന്‍ഡ് ഐ 10 കാറും പോലീസ് പിടികൂടി.വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. രണ്ടു ദിവസമായി ഇവര്‍ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കുന്നമംഗലം സിഐ യൂസഫ് നടുത്തറേമ്മലും എസ്ഐ എ.അഷ്റഫും ഡെന്‍സാഫ് അംഗങ്ങളും ഇരുവരേയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധനയും ശക്തമാക്കിയിരുന്നു.അതിനിടെയാണ് ഇന്ന് രാവിലെ കാറുമായി പുറത്തിറങ്ങിയ ഇവരെ പിടികൂടിയത്. ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ ലീനയും ബേക്കറി ജീവനക്കാരനായ സനലും വര്‍ഷങ്ങളായി കഞ്ചാവ് വില്പന നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നത്.…
Read Moreഇന്ത്യയുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന് ! അഫ്ഗാനിസ്ഥാനില്‍ ശരിഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും…
ഇന്ത്യയുമായി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്. ഒരു സുപ്രധാന രാജ്യമെന്ന നിലയ്ക്കാണ് ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെതെന്ന് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കിയത്. അഫ്ഗാന് ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന് നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വലിയ പ്രാധാന്യം നല്കുന്നു, ആ ബന്ധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്’ സ്താനിക്സായിയെ ഉദ്ധരിച്ച് പാക് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും സ്താനിക്സായി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം അഫ്ഗാനിസ്താനില്‍ ശരീഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സര്‍ക്കാര്‍…
Read Moreസുഹൃത് ബന്ധം മറന്ന് കുത്തി വീഴ്ത്തിയത് ഒറ്റ കാരണം കൊണ്ട്; ഉളിക്ക് കുത്തിയെങ്കിലും കൂട്ടുകാരനെ രക്ഷിക്കാൻ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണപ്പെട്ടു; മൊഴിയായി പറഞ്ഞവാക്കുകൾ അജോയെ കുടുക്കി
മുണ്ടക്കയം ഈസ്റ്റ്: ഉളികൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മരണപ്പെട്ടയാളുടെ സുഹൃത്തിനെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. മരുതുംമൂട് ആലപ്പാട്ട് തങ്കച്ചൻ – ഓമന ദന്പതികളുടെ മകൻ ലിൻസൻ (34) ആണ് മരിച്ചത്. ലിൻസണിന്റെ സുഹൃത്ത് മരുതുംമൂട് കുഴുവേലി മറ്റത്തിൽ അജോ (36) നെയാണ് പെരുവന്താനം എസ്എച്ച്ഒ വി.ആർ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുകളായ ഇരുവരും അജോയുടെ മരുതുംമൂടിലെ ഫർണിച്ചർ വർക് ഷോപ്പിൽ ഒത്തു കൂടുന്നത് പതിവാണ്. 27നു ഉച്ചകഴിഞ്ഞ് ലിൻസണ് ഇവിടെ എത്തുകയും ഏറെ നേരം ഇവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ സ്ഥിരമായി തന്റെ വർക്ഷോപ്പിൽ വന്നിരിക്കുന്നത് ഒഴിവാക്കണമെന്ന് അജോ ലിൻസനോട് ആവശ്യപ്പെട്ടു. എന്നാൽ രാത്രി ഏഴോടെ ലിൻസണ് വീണ്ടും അജോയുടെ വർക്ഷോപ്പിൽ എത്തി. ഇവിടെ ഇട്ടിരുന്ന ദിവാൻ കോട്ടിൽ കിടന്ന ലിൻസനോട്…
Read Moreപിടികൂടിയാല്‍ കൊണ്ടേ പോകൂ ! ഡെല്‍റ്റയെ വെല്ലുന്ന അതിമാരക വൈറസ് പൊട്ടിപ്പുറപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; വാക്സിനുകള്‍ ഇതിനു മുമ്പില്‍ നിഷ്പ്രഭമാകും…
കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം. ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്. മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്,…
Read Moreഇരുപത്തിയൊമ്പതാം വയസിൽ മോഷണം നടത്തി മുങ്ങി; 23 വർഷം ഒളിവിൽ ; കോട്ടയത്ത് ഒളിവിൽ കഴിയുന്നതിനിടെ വിവാഹവും ; 52കാരൻ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞ് കുടുക്കിയത് ആതന്ത്രത്തിലൂടെ…
കൊരട്ടി: ഭവനഭേദന കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ കൊരട്ടി സിഐ ബി.കെ. അരുണും സംഘവും അറസ്റ്റുചെയ്തു.അന്നമനട സ്വദേശി കരയത്തുന്പിള്ളി വീട്ടിൽ മധു (52) വിനെയാണ് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്തുള്ള ഭാര്യ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. വെസ്റ്റ് കൊരട്ടിയിലെ ഒരു വീട്ടിൽ 1998 ജൂലൈ മാസം രാത്രി അതിക്രമിച്ചു കയറി വാതിലിന്റെ പൂട്ട് തകർത്ത് പണവും ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം നടത്തിയ കേസിലാണ് ഇയാൾ ഒളിവിൽ പോയത്. കേസിലെ അഞ്ചുപ്രതികളിൽ മൂന്നുപേരെ മോഷണത്തിനു ശേഷം ഏതാനും ദിവസങ്ങൾക്കകം പോലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതികളെ പിടികൂടിയതറിഞ്ഞ സംഘത്തലവൻ മധു ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തുടർന്ന് എറണാകുളം ജില്ലയിലെ കാക്കനാടും വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞുവരവെ ബ്രഹ്മമംഗലത്തെ സ്ത്രീയെ പരിചയപ്പെടുകയും വിവാഹം കഴിയ്ക്കുകയും അവരുടെ വീട്ടിൽ രഹസ്യമായി താമസിച്ചു വരികയുമായിരുന്നു. പിടിയിലാകാതിരിക്കാൻ പേര് കുട്ടൻ എന്നാണ് പറഞ്ഞിരുന്നതത്രേ.…
Read Moreഗ്രൂപ്പ്കളിയിൽ ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടാകാൻ ഞങ്ങളില്ല..! കോൺഗ്രസിൽ പ്രമുഖരും കൂടു മാറുന്നു; പുതിയ ത്രിമൂർത്തികളോട് അടുക്കുന്നു…
ഷാജിമോന്‍ ജോസഫ് കൊച്ചി: ഗ്രൂപ്പുകളുടെ ശക്തിചോരുന്നു എന്നു തിരിച്ചറിഞ്ഞതോടെ പുതിയ ലാവണം തേടി കോൺഗ്രസിൽ നേതാക്കളുടെ പരക്കംപാച്ചിൽ. അടിയുറച്ച പഴയ ഗ്രൂപ്പ് പോരാളികൾ വരെ ഗ്രൂപ്പുകളിൽ ഇനി അള്ളിപ്പിടിച്ചു കിടന്നാൽ ഭാവി വെള്ളത്തിലാകുമെന്ന തിരിച്ചറിവിൽ കൂടു മാറാനുള്ള തത്രപ്പാടിലാണ്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റും വി.സതീശനെ പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ചതിനു പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പുകളിൽ തുടങ്ങിയ പുകച്ചിൽ ഡിസിസി പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തോടെ ആളിക്കത്തുന്നു. കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുള്ള പൊട്ടിത്തെറി പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ നിയമനത്തെത്തുടര്‍ന്നു പാര്‍ട്ടിയുടെ അധികാര സമവാക്യങ്ങളിലുണ്ടായ മാറ്റത്തോടെതന്നെ എ, ഐ ഗ്രൂപ്പുകളില്‍നിന്ന് ഏറെക്കുറെ അകന്ന പല നേതാക്കള്‍ക്കും ഇപ്പോള്‍ കെ.സുധാകരന്, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ ത്രയത്തോടാണ് ആഭിമുഖ്യം. ഹൈക്കമാന്‍ഡില്‍ ശക്തമായ സ്വാധീനമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്‍ബലത്തില്‍ കെ. സുധാകരന്-വി.ഡി. സതീശന് കൂട്ടുകെട്ട് ശക്തി…
Read Moreസംഘം ചേർന്നെത്തും, കമിതാക്കളെ നോട്ടമിടും, ഇരയായതു നിരവധി യുവതികൾ! മൈസൂരു പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ ആക്രമിക്കപ്പെട്ടതു നിരവധി യുവതികളെന്നു സൂചന. മൈസൂരു പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതേ സംഘം തന്നെ പല യുവതികളെയും സമാനമായ രീതിയിൽ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പ്രതികളിൽനിന്നു ലഭിച്ചിരിക്കുന്നത്. അഞ്ചു പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഒരാളെകൂടി പിടികിട്ടാനുണ്ട്. മദ്യവുമായി എത്തും പതിവായി മദ്യവും വാങ്ങി ചാമുണ്ഡി ഹിൽസ് മേഖലയിലേക്ക് സംഘം എത്തുമായിരുന്നു. പ്രണയജോടികളെ ലക്ഷ്യമിട്ടാണ് ഇവർ വരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ചരിവുകളിലോ എത്തുന്ന പ്രണയജോടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ പണവും മറ്റും ആവശ്യപ്പെട്ടു സംഘം ഇവരെ സമീപിക്കും. പതുക്കെ ഇവരെ വളഞ്ഞുവച്ചു ശല്യം ചെയ്യാൻ തുടങ്ങും. പെൺകുട്ടിയുടെ കൂടിയെത്തുന്ന യുവാവ് ഇതിനെ എതിർക്കുകയോ തടയുകയോ ചെയ്യും. ഇതോടെ അക്രമാസക്തരായി മാറുന്ന സംഘം യുവാവിനെ മർദിച്ച് അവശനാക്കും. തുടർന്നു പെൺകുട്ടിയെ കടന്നുപിടിക്കും. കൂടെയെത്തുന്ന യുവാക്കളുടെ കൺമുന്നിൽ…
Read More