കൊച്ചി: മദ്യം നല്കി അബോധാവസ്ഥയില്‍ ആക്കിയശേഷം യുവാവിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ. കേസുമായി ബന്ധപ്പെട്ട് ഇടുക്കി ചെറുതോട് തെയ്യക്കാട് വീട്ടില്‍ അഭിജിത്ത് (21) ആണ് പിടിയിലായത്. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചു പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചെടുത്ത പ്രതി, ഇയാളെ മദ്യപിക്കാനായി എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം പരാതിക്കാരന്റെ ഒന്നര പവന്റെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, ഹെഡ്സെറ്റ്, 60 പൗണ്ട്, 3000 രൂപ എന്നിവ മോഷ്ടിച്ചെടുത്തു. കൂടാതെ ഇയാളുടെ എടിഎം കാര്‍ഡ് എടുക്കുകയും മര്‍ദിച്ച് പിന് നമ്പര്‍ കൈക്കലാക്കിയ ശേഷം നാല് പ്രാവശ്യമായി 40,000 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. പ്രതിയില്‍നിന്നും…
Read MoreCategory: Top News
ബസിൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം; പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് ബസിൽനിന്ന് ഇറങ്ങിയോടി; ഒടുവിൽ സംഭവിച്ചത്…
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനകത്ത് വച്ച് കോളജ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. മുരുക്കുംപുഴ സ്വദേശി വിനോദ്കുമാർ (45) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറുപ്പെട്ട ബസ് ശ്രീകാര്യത്ത് എത്തിയപ്പോഴാണ് യുവാവ് അതിക്രമം കാട്ടിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസിൽ നിന്നിറങ്ങി ഓടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയും കണ്ടക്ടറും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅവിവാഹിത നാലുമാസം ഗർഭിണി; ഗർച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി; 19കാരിക്ക് ദാരുണാന്ത്യം
ഹിസാർ: ഗർഭച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി പെൺകുട്ടി മരിച്ചു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. 19കാരിയാണ് മരിച്ചത്. ഹിസാർ ജില്ലയിലെ അഗ്രോഹയിലെ മഹാരാജ അഗ്രസെൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. പെൺകുട്ടിയുടെ കുടൽ പുറത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും കിഡ്നിക്ക് തകരാറുണ്ടാരുന്നുവെന്നും ഗർഭപാത്രത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. വെന്റിലേറ്ററിലായിരുന്നു യുവതി ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരിച്ചത്.അവിവാഹിതയായിരുന്ന പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു. മാർച്ച് 14 നാണ് പെൺകുട്ടിയെ ബന്ധുക്കൾ ഗർഭച്ഛിദ്രത്തിനായി ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയെ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreഞാൻ നടത്തിയത് ഒരു ദിവസത്തെ സമരം, അതിന്റെ കേസ് കോടതിയിലും; യുഡിഎഫോ…’: വിചിത്ര ന്യായീകരണവുമായി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിന്നുകൊണ്ട് താന്‍ സമരം ചെയ്തതുകൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹത്തെ പരിഹസിച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹ മാ ധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെ ന്നുമായിരുന്നു വി.ശിവന്‍കുട്ടിയുടെ പ്രസ്താവന.
Read Moreകട്ടപ്പനയില്‍ അനുമോളെ കൊന്ന് കട്ടിലിനടിയില്‍ പൊതിഞ്ഞുവച്ചത് ഭര്‍ത്താവ്; ഭാര്യവീട്ടുകാര്‍ സംശയിച്ച് പരിശോധന നടത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച!!
കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാറില്‍ 27കാരിയുടെ മൃതദേഹം വീട്ടിലെ കട്ടിലിന്റെ അടിയില്‍ പൂഴ്ത്തി വച്ച നിലയില്‍. കട്ടപ്പന സ്വദേശി ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെന്ന അനുമോളിനെയ.ാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 27 വയസാണ് പ്രായം. ഭര്‍ത്താവ് ബിജേഷിനെയും രണ്ടു ദിവസമായി കാണാനില്ല. അനു മോളെ കാണാനില്ലന്ന് കാട്ടി ഭര്‍ത്താവും കുടുംബാംഗങ്ങളും പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷമാണ് കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. ബിജേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്. അനുമോള്‍ കോണ്‍വന്റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ്. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പോലീസ് തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ 19 നാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള…
Read Moreകണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഒടുക്കത്തെ ശബ്ദവും! വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ‘കൊമ്പനെ’ തളച്ച് നാട്ടുകാര്‍
ബംഗളൂരു: കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ ഫ്ലൂറസന്റ് നിറങ്ങൾ ഘടിപ്പിച്ച്, സ്പീക്കറുകളിൽ നിന്ന് വൻ ശബ്ദത്തിൽ പാട്ടുകൾ വച്ച് സഞ്ചരിക്കുകയായിരുന്ന “കൊമ്പൻ’ ബസിനെ കർണാകടയിൽ നാട്ടുകാർ തടഞ്ഞു. ബംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് നഗരപ്രാന്തത്തിൽ വച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ബസിലെ ഫിറ്റിംഗുകൾ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ച നാട്ടുകാർ, മുൻവശത്ത് പതിപ്പിച്ചിരുന്ന ഫ്ലൂറസന്റ് ഗ്രാഫിക്സ് സ്റ്റിക്കറുകൾ ടേപ്പ് കൊണ്ട് മറച്ചതിന് ശേഷമാണ് വിട്ടയച്ചത്. കേരളത്തിൽ നടന്ന അപകടങ്ങളെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിറത്തിലും രൂപത്തിലും മോട്ടർ വാഹന വകുപ്പ് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈ നിയന്ത്രണങ്ങൾ മറികടക്കാന്‍ കൊമ്പൻ ബ്രാൻഡ് ബസുകളുടെ റജിസ്ട്രേഷന് ഈയിടെയാണ് കര്‍ണാടകയിലേക്ക് മാറ്റിയത്. എന്നാൽ, ബസിലെ ഫിറ്റിംഗ്സുകൾ മാത്രമല്ല പ്രശ്നം ഉണ്ടാക്കിയതെന്നും വിദ്യാർഥികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കം മൂലമാണ് ബസ് തടഞ്ഞതെന്നും ബസുടമ വിശദീകരിച്ചു.
Read Moreഇര്‍ഫാനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സുഹൃത്തുക്കള്‍ ആര് ? 17-കാരന്റെ മരണം സുഹൃത്തുക്കൾ നൽകിയ ലഹരിവസ്തു ശ്വസിച്ചത് മൂലമെന്ന് ആരോപണം
തിരുവനന്തപുരം: പെരുമാതുറയിൽ ശാരീരിക അസ്വസ്ഥതകൾ മൂലം മരണപ്പെട്ട 17 വയസുകാരന് സുഹൃത്തുക്കൾ ലഹരിവസ്തു ശ്വസിക്കാൻ നൽകി അപായപ്പെടുത്തിയതായി കുടുംബം. തെരുവിൽ വീട്ടിൽ സുൾഫിക്കറിന്റെ മകൻ ഇർഫാന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം സുഹൃത്തുക്കൾ മാരകമായ ലഹരിവസ്തു ശ്വസിക്കാൻ നൽകിയെന്നും ഇത് മൂലമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതെന്നും ആരോപണമുണ്ട്. കൂട്ടിക്കൊണ്ട് പോയി ഒരു മണിക്കൂറിന് ശേഷം സുഹൃത്തുക്കൾ ഇർഫാനെ വീടിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു. വീട്ടിലെത്തിയ ഇര്ഫാന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താൻ ലഹരി ഉപയോഗിച്ചതായി ഇർഫാൻ ഡോക്ടറോടും വെളിപ്പെടുത്തിയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആരോഗ്യനില ഗുരുതരമായി. ഉടൻ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreരാജ്യത്ത് തൂക്കിക്കൊല നിര്‍ത്തുന്നു ? മറ്റുരീതിയില്‍ വധശിക്ഷ നടപ്പാക്കുന്നതു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി…
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. തൂക്കിലേറ്റുന്നതിനു പകരം മരുന്നു കുത്തിവെച്ചോ, വെടിവെച്ചോ, വൈദ്യുതി പ്രവഹിപ്പിച്ചോ കൊല്ലുന്നത് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തൂക്കിക്കൊല്ലുന്നത് കടുത്ത വേദനയുള്ള മരണമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. അതുകൊണ്ട് തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.…
Read Moreലഹരി വില്‍പ്പനക്കേസില്‍ നടി അറസ്റ്റില്‍ ! കൂടെ താമസിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു; ഇരുവരും താമസിച്ചിരുന്നത് ദമ്പതികളെന്ന വ്യാജേന…
ലഹരി വില്‍പ്പന നടത്തി വന്ന നാടകനടിയായ യുവതി പോലീസിന്റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരിവില്പന. 56 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ…
Read More“ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കും’;യുവതിയുടെ 23 പവന് തട്ടിയെടുത്ത കാമുകനും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ(28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എസ്.രതീഷ്, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷൊര്‍ണൂരില്‍നിന്ന് അറസ്റ്റു ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ അവരുടെ 23 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. മട്ടാഞ്ചേരിയില്‍ വച്ചാണ് സ്വര്ണാഭരങ്ങള് യുവതിയുടെ കൈയില്‍നിന്ന് വാങ്ങിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ സിപിഒമാരായ അജിലേഷ്, വിനീത്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.
Read More