കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്. കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തി പെണ്‍കുട്ടി പോലീസിനോട് മാപ്പ് പറഞ്ഞതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. നീറ്റ് പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. ഇവിടെവച്ച് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്നാണ് മനസിലായത്. ഇത് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. പെണ്‍കുട്ടിക്ക് അനുമോദനങ്ങള്‍ നേര്‍ന്ന് നാട്ടില്‍ ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നു. പിന്നീട് നാട്ടിലെത്തി ഫലം പരിശോധിച്ചപ്പോഴാണ് ആദ്യം ഫലം പരിശോധിപ്പപ്പോള് പിഴവ് വന്നെന്ന് വ്യക്തമായത്. ഇതോടെ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി ക്ലാസിലെത്തുകയായിരുന്നു. ഇവിടെയെത്തി സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്ക്കയച്ചെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍…
Read MoreCategory: Top News
കത്രിക വയറ്റിലെങ്കിൽ റിപ്പോർട്ട് ഫയലിലും കുടുങ്ങി..! വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി; കത്രികയും മന്ത്രിയും വീണ്ടും ചർച്ചയാകുമ്പോൾ…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വെളിച്ചം കാണാതെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്. രോഗിയില്‍ നിന്ന് തെളിവെടുത്ത് രണ്ട് മാസമായിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല. മന്ത്രിയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ലെന്ന് പരാതിക്കാരിയായ ഹര്‍ഷീന പറഞ്ഞു. നിലവില്‍ ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് ഹര്‍ഷീന വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ശേഷമേ ഇനി ആശുപത്രിയില്‍നിന്ന് മടങ്ങൂവെന്ന് യുവതി പ്രതികരിച്ചു. കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞയിടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreഅമ്മ കൊല്ലപ്പെട്ടു, ഭർത്താവ് മരിച്ചു ! ഒന്നിനു നിലയില്ലാക്കയത്തിൽ മുങ്ങി നരബലിക്ക് ഇരയായ റോസ്ലിയുടെ മകൾ മഞ്ജു; പുറകെ ഒന്നായി ദുരന്തങ്ങൾ
ഗാന്ധിനഗർ: അമ്മ കൊല്ലപ്പെട്ടു, അമ്മയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയപ്പോൾ സഹോദരൻ അപകടത്തിൽപ്പെട്ടു, എല്ലാത്തിനും തുണയായി കൂടെയുണ്ടായിരുന്ന ഭർത്താവ് ജീവനൊടുക്കി. അഞ്ചുവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ടു എങ്ങോട്ടു പോകണമെന്നറിയാതെ യുവതി വിഷമഗർത്തത്തിൽ. ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്ലിയുടെ മകൾ മഞ്ജുവാണ് എങ്ങോട്ട് പോകണമെന്നറിയാതെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു സമീപത്ത് അഞ്ചു വയസ് പ്രായമുള്ള കുഞ്ഞുമായി കരയുന്നത്. റോസ്ലിയുടെ മൃതദേഹം കഴിഞ്ഞ അഞ്ചിനു മഞ്ജുവും ഭർത്താവ് ബിജുവും ചേർന്നു ബിജുവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അങ്കമാലി കറുകുറ്റി അട്ടാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ഇതിനിടയിൽ റോസ്ലിയുടെ മകൻ സഞ്ജു ഒരപകടത്തിൽപെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വിവരം അറിഞ്ഞ് ബുധനാഴ്ച രാത്രി ബിജുവും മഞ്ജുവും ആശുപത്രിയിലെത്തി. വ്യാഴാഴ്ച പുലർച്ചെ ബിജു വാടകയ്ക്ക് താമസിക്കുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക് മടങ്ങി. കോട്ടയം മെഡിക്കൽ കോളജിലുണ്ടായിരുന്ന മഞ്ജു പിന്നീട് ഭർത്താവിന്റെ ആത്മഹത്യയാണ് അറിയുന്നത്. ഉടൻതന്നെ…
Read Moreകടക്ക് പുറത്ത്..! കോക്പിറ്റിൽ കയറി; ഷൈൻ ടോം ചാക്കോയെ വിമാനത്തിൽനിന്നും ഇറക്കിവിട്ടു; വൈദ്യപരിശോധനയ്ക്കു വിധേയമാക്കും
അബുദാബി: ദുബായിയിൽ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ ഇറക്കിവിട്ടു. ഷൈൻ ടോമിനെ കൂടാതെ വിമാനം കേരളത്തിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 ന് കൊച്ചിയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ഷൈൻ ടോം ഉൾപ്പെടെയുള്ള സിനിമ സംഘം പുതിയ ചിത്രം ഭാരത സർക്കസിന്റെ ദുബായ് പ്രമോഷൻ ഇവന്റിന്റെ ഭാഗമായാണ് ദുബായിയിൽ എത്തിയത്. തിരിച്ച് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്തിൽ കയറിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എമിഗ്രേഷൻ നടപടി പൂർത്തിയാക്കി വിമാനത്തിൽ കയറിയ ഷൈൻ നേരെ കോക്പിറ്റിൽ പ്രവേശിക്കുകയായിരുന്നു. അസ്വാഭാവിക നടപടി ശ്രദ്ധയിൽപ്പെട്ട വിമാന ജീവനക്കാർ ഷൈനെ പിടികൂടി വിമാനത്തിൽനിന്നും പുറത്താക്കി. ഇദ്ദേഹത്തെ എമിഗ്രേഷൻ വിഭാഗത്തിന് കൈമാറി. ഷൈനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനു ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്.
Read Moreപഠനവൈകല്യമുള്ള പതിനേഴുകാരിയെ വശീകരിച്ച് സ്വന്തം ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവാവ് പിടിയിൽ
കൊച്ചി: പഠനവൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്.വിജയ് ശങ്കറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രത്തിനു സമീപം പുതിയവീട്ടിൽ പി.എ. സജീബ്(39) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ വിദേശത്തായതിനാൽ എറണാകുളത്ത് സുഹൃത്തിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. പുല്ലേപ്പടിയിലുള്ള ഒരു സ്ഥാപനത്തിൽ കംപ്യൂട്ടർ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് എളംകുളത്ത് ഇയാൾ ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവല്യ ലാഭമൊന്നുമില്ല എങ്കിലും കസ്റ്റമേഴ്സിന് ഒരു സുഖം! ശനിയും ഞായറും എസി ഹാളൽ കാബറെ ഒരുക്കി കോട്ടയത്തെ ബാർ; മുതലാളിയുടെ ഉദ്ദേശം ഇങ്ങനെ…
കോട്ടയം: ഇത്രയും നാളും ഒരു പെഗിന് ഒരു മുട്ട. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നെല്ലാമാണ് ബാറുകളിൽനിന്ന് കേട്ടിരുന്നത്. ഇപ്പോൾ മത്സരം കടുത്തു. കോട്ടയത്ത് ധാരാളം ബാറുകൾ മുന്തിയ സൗകര്യങ്ങളുമായി എത്തിക്കഴിഞ്ഞു. സ്ത്രീകൾക്കു വരെ പുകവലിച്ചു തള്ളാൻ സൗകര്യം ഒരുക്കാനും ഡിജെ പാർട്ടി നടത്തി മദ്യം വിറ്റഴിക്കാനും ബാറുകൾ മത്സരിക്കുകയായിരുന്നു. ഇതിനിടയിൽ, ബാറുകളിൽ യുവതികളെ മദ്യം വിളന്പാനും നിർത്തി കച്ചവടം പൊടിപ്പൊടിപ്പിക്കുന്നുമുണ്ട്. കോട്ടയത്തും പരിസര പ്രദേശങ്ങളിലും യുവതികൾ ബാറിൽ സേവനം തുടരുന്നു. ഇതൊരു വിജയമായി കണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നു ധാരാളം യുവതികൾ എത്തുന്നുണ്ട്.ഇതിനിടയിൽ മദ്യപാനികളെ ആകർഷിക്കാൻ കാബറെ ഡാൻസുമായി കോട്ടയം നഗരത്തിലെ ഒരു ബാർ രംഗപ്രവേശം ചെയ്തിരിക്കുന്നു. കാബറെ ഡാൻസിന് ഇതരസംസ്ഥാനത്തു നിന്നുമാണ് യുവതികളെ മുതലാളി എത്തിച്ചിരിക്കുന്നത്. ശനിയും ഞായറും എസി ഹാളിലാണ് കാബറെ ഒരുക്കിയിരിക്കുന്നത്. വല്യ ലാഭമൊന്നുമില്ല എങ്കിലും കസ്റ്റമേഴ്സിന് ഒരു സുഖം, അതിലൂടെ മദ്യവില്പന ഇത്രയും…
Read Moreകഞ്ചാവ് മാഫിയയുടെ ശല്യത്താൽ പൊറുതിമുട്ടി റസ്റ്ററന്റ് പൂട്ടേണ്ട ഗതികേട്; നാട് വിട്ട് തിരികെ പോകാനൊരുങ്ങുന്ന കോട്ടയത്തെ പ്രവാസിക്ക് അധികാരികളോട് പറയാനുള്ളത്…
കോട്ടയം: കഞ്ചാവ് മാഫിയയുടെ ശല്യത്താൽ പൊറുതി മുട്ടിയ പ്രവാസി വ്യവസായി തന്റെ സംരംഭം അടച്ചുപൂട്ടി തിരികെ പോകാനൊരുങ്ങുന്നു. ഏറ്റുമാനൂര്‍ -നീണ്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂക്കന്‍സ് മീന്‍ ചട്ടി റസ്റ്ററന്റ് ഉടമ ജോർജ് വർഗീസ് ആണ് റസ്റ്ററന്റിൽ കഞ്ചാവ് മാഫിയയുടെ ശല്യം മൂലം പ്രവർത്തിക്കാനാവാത്ത അവസ്ഥയിൽ സംരംഭം അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. നിലവിൽ മൂന്നു ഷെഫുകൾ അടക്കം 18 പേർക്കു നേരിട്ടു തൊഴിൽ നൽകുന്ന സ്ഥാപനമാണ് അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നതെന്നു റസ്റ്ററന്റ് ഉടമ ഇല്ലത്തുപറമ്പില്‍ ജോര്‍ജ് വര്‍ഗീസ് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. അതിരന്പുഴ കോട്ടമുറി ഭാഗത്തുനിന്നെത്തുന്ന സംഘമാണ് റസ്റ്ററന്റിൽ പതിവായി പ്രശ്നമുണ്ടാക്കുന്നതെന്നാണ് ഉടമയുടെ പരാതി. റസ്റ്ററന്റിൽ എത്തുന്നവരെ മർദിക്കുക, ഭീഷണിപ്പെടുത്തുക, വാഹനങ്ങൾ ആക്രമിക്കുക, ചീത്തവിളിക്കുക തുടങ്ങിയവ പതിവാണെന്നും ഇതുമൂലം ഫാമിലി ആയിട്ടു വരുന്നവരൊക്കെ വീണ്ടും റസ്റ്ററന്റിലേക്കു വരാൻ മടിക്കുകയാണെന്നും ജോർജ് പറഞ്ഞു. സ്റ്റാഫിനെ ചീത്ത വിളിക്കുന്നതു…
Read Moreകരഞ്ഞ് തളർന്ന കൂടുംബത്തിന് മുന്നിലേക്ക് റിപ്പോർട്ട് എത്തി; അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പുഴവ് മൂലമല്ല: ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയ റിപ്പോര്‍ട്ട് തള്ളി കുടുംബം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് തള്ളി കുടുംബം. ഡോക്ടര്‍മാരെ രക്ഷിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് കുടുംബം ആരോപിച്ചു. പ്രസവസമയത്ത് സീനിയര്‍ സര്ജന് തങ്കു കോശി ആശുപത്രിയില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും കുടുംബം അറിയിച്ചു. കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ (22) യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച നാലോടെയാണ് കുട്ടിമരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ട്രോമാക്കെയറിലായിരുന്ന അപര്‍ണ ബുധനാഴ്ച പുലര്‍ച്ചെ നാലോടെ മരിച്ചെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലം കുഞ്ഞിനോടൊപ്പം അമ്മയും മരിച്ചെന്നാണ് ആരോപണം. അതേസമയം ഒരുതരത്തിലുമുള്ള ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കൈമാറിയ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവിവരം അറിയിക്കുന്നതില്‍…
Read Moreശിരോവസ്ത്രം ധരിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം: എൻജിനീയറിംഗ് വിദ്യാർഥികളെ സസ്പൻഡ് ചെയ്തു
മംഗളൂരു: ശിരോവസ്ത്രം ധരിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തംചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് കർണാടകത്തിൽ നാല് എൻജിനിയറിംഗ് വിദ്യാർഥികളെ കോളജ് അധികൃതർ സസ്പൻഡ് ചെയ്തു. തീർത്തും അനുചിതമായ നടപടിയാണു വിദ്യാർഥികളുടേതെന്ന് ഏതാനുംപേർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടിയെടുത്തത്. ദബാംഗ് സിനിമയിലെ പ്രശസ്തമായ ഒരു ഗാനത്തിനാണ് ശിരോവസ്ത്രമണിഞ്ഞ വിദ്യാർഥികൽ നൃത്തംചെയ്തത്. കഴിഞ്ഞ ബുധനാഴ്ച കോളജിലെ ഒരു പൊതുപരിപാടിക്കുശേഷമാണ് നൃത്തരംഗം ചിത്രകരിച്ചത്.
Read Moreമുഹമ്മദ് ഷാഫി ലൈംഗികവൈകൃതങ്ങളുടെ ആശാന് ! പൂജയും ബലിയുമൊക്കെ ലൈലയുമായി വേഴ്ച നടത്താന്‍ മെനഞ്ഞ തന്ത്രം; ഇലന്തൂരില്‍ നടന്നത് നരബലിയല്ലെന്ന് നിഗമനം…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ടക്കൊല നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു. പത്മ വധക്കേസില്‍ അടുത്ത മാസം കുറ്റപത്രം നല്‍കുമെന്നാണ് പ്രതീക്ഷ. റോസിലി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കാലടി പോലീസ്. കാര്യങ്ങള്‍ കുറ്റപത്രത്തിലേക്കെത്തുമ്പോള് നരബലി ആരോപണം തള്ളിക്കളയുകയാണ് പോലീസ്. ലൈംഗികവൈകൃതങ്ങളുടെ ഉസ്താദായ ഷാഫി തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പല രീതിയില്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നാണ് ഇലന്തൂരിലെ ലൈലയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫി ഒരു പ്രത്യേകതരം സൈക്കോപാത്ത് ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തനിക്കിഷ്ടപ്പെട്ട സ്്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുക എന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു. ലൈലയുമായി ഇലന്തൂരിലെ വീട്ടില്‍ വേഴ്ച നടത്തുമ്പോള്‍ കാഴ്ചക്കാരനായി ഭഗവല്‍സിംഗിനെ ഇരുത്തിയിട്ടുണ്ടായിരുന്നു. സദാസമയവും പലവിധ ലഹരിയിലായിരുന്ന ഭഗവല്‍ സിംഗ് ലൈംഗികവേഴ്ച ലൈവായി കാണുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നരബലിയുടെ മറവില്‍ തന്റെ ലൈംഗികാഗ്രഹ പൂരണം നടത്തുകയാണ്…
Read More