തിരുവനന്തപുരം കഠിനംകുളത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡനം നടത്തിയ മൂന്നു പേര് പിടിയില്‍. ഹോസ്റ്റലില്‍ കയറി ബലംപ്രയോഗിച്ച് മദ്യം നല്കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഠിനംകുളം പോലീസാണ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്. വലിയതുറ സ്വദേശികളാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ പരിസരത്ത് ബൈക്കുകള്‍ കണ്ട് സംശയം തോന്നിയ പോലീസ് പരിശോധിക്കുന്നതിനിടെ സംഘം മതില് ചാടി പോലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടികളെ എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.
Read MoreCategory: Top News
എനിക്കിനി അമ്മേ കാണാനൊക്കത്തില്ലേ..! തെരുവു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരേ റാബിസ് വാക്സിൻ; വാക്സിൻ നൽകാൻ വലയ്ക്കുള്ളൽ പിടികൂടിയ അമ്മയുടെ അടുത്തെത്തിയ നായക്കുട്ടി നൊമ്പരമാകുന്നു…
കോട്ടയം: തെരുവു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരേയുള്ള റാബിസ് വാക്സിന് നല്കി മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കോട്ടയം നഗരസഭയിലെ 24-ാം വാര്‍ഡ്. തിരുവാതുക്കല്‍, മാന്താര്‍, പള്ളിക്കോണം, എരുത്തിക്കല്‍, പുത്തനങ്ങാടി എന്നീ ഭാഗങ്ങളിലാണ് ഇന്നലെ അന്‍പതോളം തെരുവ് നായ്ക്കളെ പിടികൂടി വാക്സിന് നല്‍കിയത്. വാര്‍ഡ് കൗണ്‍സിലര്‍ ടോം കോര അഞ്ചേരില്‍ മുന്‍കൈയെടുത്താണ് ‘ഓപ്പറേഷന് സേഫ്’ എന്ന് പേരില്‍ ഐഡിയ എബിസിവൈ എന്ന സ്വകാര്യ സ്ഥാപനം വഴി തെരുവു നായ്ക്കള്‍ക്കു വാക്സിന് നല്‍കിയത്. 375 രൂപ വാക്സിന് ചാര്‍ജ് ഉള്‍പ്പെടെ 405 രൂപയാണ് ഒരു തെരുവ് നായയ്ക്കു കുത്തിവയ്പ് എടുക്കുന്നതിനു ചെലവാകുന്നത്. നിലവില്‍ ഈ തുക കൗണ്‍സിലര്‍ ടോം കോര അഞ്ചേരിലിന്റെ നേതൃത്വത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് സേഫ് പദ്ധതിക്കാവശ്യമായ പണം നല്‍കിയത്. ജില്ലയില്‍ അടുത്തയിടെ തെരുവുനായയുടെ കടിയേറ്റ് കൂടുതല്‍ പേര് ചികിത്സ തേടിയ വൈക്കത്ത് നിന്നാണ് സ്വകാര്യ ഏജന്‍സി സംഘമെത്തിയത്. പ്രത്യേക തരം…
Read Moreവിദേശത്ത് നിന്നു മടങ്ങിയെത്തിയ യുവാവിന് കൊവിഡും മങ്കിപോക്സും ഒപ്പം എയിഡ്സും ! മൂന്ന് മാരക വൈറസുകള്‍ ഒരാളില്‍ ലോകത്ത് തന്നെ ആദ്യം…
ലോകത്ത് കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ല. അതേ സമയം മങ്കിപോക്സ് വ്യാപകമാവുന്നുമുണ്ട്. ചുരുക്കം ചിലരില്‍ ഒരേ സമയം കോവിഡും മങ്കിപോക്സും സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ ഇറ്റലിയിലുള്ള 36കാരന് ഒരേ സമയം മങ്കിപോക്സ്, കൊവിഡ് 19, എച്ച്.ഐ.വി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ജേണല്‍ ഒഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. രോഗിക്ക് പനി, തൊണ്ടവേദന, ക്ഷീണം, തലവേദന, ഞരമ്പിന്റെ ഭാഗത്ത് വീക്കം എന്നിവ ഉണ്ടായിരുന്നു. സ്പെയിനിലെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മൂന്ന് ദിവസത്തിന് ശേഷം യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. രോഗം മൂര്‍ഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതര്‍ റഫര്‍ ചെയ്തു. പരിശോധനാ…
Read Moreദിലീപ് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം ! ഷോണ്‍ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
ജിബിൻ കുര്യൻ കോട്ടയം: ദിലീപ് കേസിൽ വ്യാജ സ്ക്രീൻ ഷോട്ടുകളുണ്ടാക്കി അന്വേഷണത്തെ വഴി തെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാപഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോണ്‍ ജോർജി (ചാക്കോച്ചൻ)ന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഇന്നു രാവിലെയാണ് ഈരാറ്റുപേട്ട ചേന്നാടു കവലയിലുള്ള പ്ലാത്തോട്ടത്തിൽ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമെത്തിയത്. വ്യാജ സ്ക്രീൻ ഷോട്ട് നിർമിച്ച ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തുകയാണ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോർജ് സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. റെയ്ഡ് നടന്നു കൊണ്ടിരിക്കുന്ന സമയം വീട്ടിൽ പി. സി. ജോർജും ഭാര്യ ഉഷയും ഷോണ്‍ ജോർജും ഭാര്യ പാർവതിയുമുണ്ട്. റെയ്ഡ് വിവരമറിഞ്ഞ നിരവധി ജനപക്ഷം പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്.
Read Moreമുസ്ലിം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നതോ തലാക്ക് ചൊല്ലുന്നതോ തടയാന്‍ കോടതിയ്ക്കാവില്ല ! ഹൈക്കോടതിയുടെ നിരീക്ഷണം…
ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ തലാക്ക് ചൊല്ലുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബക്കോടതിയ്ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹര്‍ജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി മൂന്നാം തലാക്ക് ചൊല്ലുന്നതില്‍നിന്നു ഹര്‍ജിക്കാരനെ വിലക്കി. വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീല്‍. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമ പ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം…
Read Moreവീട്ടുകാര്‍ അറിഞ്ഞു ആ മരണം കൊലപാതകമാണെന്ന്..! രണ്ട് വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ കൊല്ലപ്പെട്ട ഡെൻസിയുടെ കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു
ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെൻസിയുടെ റീപോസ്റ്റുമോർട്ടം ആരംഭിച്ചു. സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ആർഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഡെൻസി മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാർ അറിയുന്നത്. വാഹനാപകടത്തിലാണ് മരണമെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണെന്നും അറിയിച്ചു. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസിക്ക് ജോലി. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഷൈബിൻ അഷറഫ്, ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു. നിലമ്പൂർ ഡിവൈഎസ്പി സാജു കെ. എബ്രഹാമിന്റെ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോർട്ടം നടത്താൻ…
Read Moreഅമ്മയ്ക്ക് എലിവിഷം നൽകി കൊന്നു തള്ളിയത് സ്വത്തിന് വേണ്ടി; ഭർത്താവ് അറിയാതെ ഇന്ദുലേഖയുടെ കടം എട്ടുലക്ഷം; അച്ഛനെ കൊല്ലാനുള്ള പ്ലാൻ പൊളിഞ്ഞത് ആ ഒറ്റക്കാരണം…
കുന്നംകുളം: കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58) യാണു മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണു രുഗ്മിണി മരിച്ചത്. എട്ടു ലക്ഷം രൂപയുടെ ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തി സ്ഥലം കൈക്കലാകുന്നതിനുള്ള ശ്രമത്തിലായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്നു ഡോക്ടർമാർ നടത്തിയ പരിശോധനയിലാണു ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഇതോടെ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പോലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണു മകൾ ഇന്ദുലേഖ കുടുങ്ങിയത്. ചായയിൽ എലിവിഷം ചേർത്തു നല്‍കുകയായിരുന്നു. ഇന്ദുലേഖയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ട്. സ്ഥലം കൈക്കലാക്കി വിൽക്കാനായിരുന്നു പദ്ധതി. ഇതിന്റെ പേരിൽ അമ്മയുമായി നേരത്തെ വഴക്കുണ്ടായിരുന്നു. അതേസമയം, യുവതി അച്ഛനെയും കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി അച്ഛന്…
Read Moreഭാര്യാ ഭര്ത്താക്കന്മാരെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുക്കും ! അകത്തു നടക്കുന്നത് വേറെ പരിപാടി;കേരളം ആശങ്കയില്‍…
ജോണ്സണ് വേങ്ങത്തടം കോട്ടയം: സ്ത്രീകളെ മറയാക്കിയുള്ള മയക്കുമരുന്ന് കച്ചവടതന്ത്രം കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. ലഹരി കടത്ത് കേസില്‍ പുറത്തു വരുന്ന സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പിടിയിലാകുന്ന സ്ത്രീകളാകട്ടെ 20 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവതികളാണ്. പ്രേമം നടിച്ചു വിദ്യാര്‍ഥിനികളെയും യുവതികളെയും വീഴ്ത്തുന്ന സംഘം ലഹരിക്കടിമയാക്കി രംഗത്തിറക്കുകയാണ്. എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫെറ്റമിന്‍), ഹഷീഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാംപ് (ലൈസര്‍ജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് യുവതികളുടെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. ഇത്തരം സംഘങ്ങളില്‍ എംഡിഎംഎ ഉപയോഗിക്കുന്നവരുടെയും വില്ക്കുന്നവരുടെയും എണ്ണമാണ് അധികമെന്നും നര്‍ക്കോട്ടിക് ബ്യൂറോ, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നു. കാക്കനാട്ടിലും തൊടുപുഴയിലും കഴിഞ്ഞ വര്‍ഷം കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നാണ് ഒന്നേകാല്‍ കിലോ എംഡിഎംഎയുമായി അഞ്ചുപേരെ എക്സൈസും കസ്റ്റംസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തില്‍…
Read More55കാരിയെ കുടിയേറ്റക്കാരന് ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു ! വെട്ടിലായി ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി
ഉക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച് വിവാദത്തിലായി ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വളരെ മുന്നിലുള്ള ജിയോര്‍ജിയ മെലോനിയാണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ട്വിറ്റര്‍. ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്. എന്നാല്‍, ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം. ഞായറാഴ്ചയാണ് 55-കാരിയായ ഉക്രൈന് സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഇറ്റലിയിലെത്തിയ ഗിനിയന്‍ അഭയാര്‍ഥിയാണ് കേസിലെ പ്രതി. വഴിയോരത്തുവെച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന ഒരാളാണ് ഇതിന്റെ…
Read Moreഓണക്കാലത്ത് തൊഴിലാളികളെ പട്ടിണിക്കിടാനാവില്ല ! ശമ്പളം നല്കാന് കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി…
ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ പട്ടിണിക്കിടാനാവില്ലെന്നും ജീവനക്കാര്‍ക്ക് ശമ്പളംനല്കുന്നതിന് 103 കോടി രൂപ അടിയന്തരമായി നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ഈ തുക സെപ്തംബര്‍ ഒന്നിന് മുമ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്കാന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക നല്‍കണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സഹായമില്ലാതെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്. ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും പത്ത് ദിവസം കൂടി സമയം വേണമെന്നും മാനേജ്മെന്റ് കോടതിയില്‍…
Read More