ഇറാനില്‍ ഭൂചലനം. ഇതേ സമയത്ത് തന്നെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ദക്ഷിണ ഇറാനില്‍ രാവിലെ 10.06 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം അനുഭവപ്പെട്ടതായി ദുബായ് നിവാസികള്‍ ട്വീറ്റ് ചെയ്യ്തിരുന്നു . ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ…
Read MoreCategory: Top News
വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ! വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്: വിവാഹവാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാർഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും റിയാസ് കുറിച്ചു. 2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങ്. രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയാണ് റിയാസ്. ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
Read Moreവി.ഡി.സതീശന് മുഖത്തടിച്ചു, പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഭീഷണി; ഗുരുതര വെളിപ്പെടുത്തലുമായി സ്വകാര്യ ബസുടമ അനിൽകുമാർ
പറവൂര്‍ സ്വദേശി കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും തുടര്‍നടപടി ഇഴയുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തി സ്വകാര്യ ബസുടമ രംഗത്ത്. പറവൂര്‍ ചിറ്റാറ്റുക്കര സ്വദേശി അനില്‍കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്.2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ഥിച്ച് വടക്കേക്കരയിലെ തന്റെ സ്ഥാപനത്തിലെത്തിയപ്പോഴാണ് സതീശൻ മർദിച്ചതെന്ന് അനില്‍കുമാര്‍ പത്രസ മ്മേളനത്തിൽ ആരോ പിച്ചു. തുടര്‍ന്ന് വടക്കേക്കര പോലീസിൽ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് ഭീഷണയുണ്ടെന്നും അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.2013ല്‍ ചെട്ടിക്കാട് സ്വദേശിയില്‍നിന്ന് ബസ് വാങ്ങുകയും ഇതില്‍ താന്‍ തട്ടിപ്പിനിരയാകുകയും ചെയ്തിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനൊപ്പം വി.ഡി. സതീശന്റെ പറവൂരിലെ ഓഫീസിലെത്തി ഇക്കാര്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെട്ടിക്കാട് സ്വദേശിയെ അവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനൊപ്പമാണ് താനെന്ന് പ്രതിപക്ഷനേതാവ് തന്നോട് പറഞ്ഞു.പിന്നീട് 2021ലെ…
Read Moreകുരങ്ങുപനി മറ്റൊരു കോവിഡായി മാറുമോ ? മങ്കിപോക്സ് പടരുന്നതിനെത്തുടര്‍ന്ന് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന…
മങ്കിപോക്സ് ലോകവ്യാപകമാവുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച്ച യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 72 മരണമാണ് ജൂണ്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു. കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതില്‍ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിര്‍ത്തുക, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍…
Read Moreസൈബർ വിദഗ്ധനെ ഒഴിവാക്കിയത് എന്തുകൊണ്ട് ? നടിയെ ആക്രമിച്ച കേസ്; ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നു പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന കേസിൽ ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തി. പലരെയും ഉപയോഗിച്ചാണ് ഈ ശ്രമം നടന്നത്. ലഭിച്ചിരിക്കുന്ന വോയ്സ് ക്ലിപ്പുകളിൽനിന്ന് ഇത് വ്യക്തമാണ്. ഫോണിൽ നിന്നു തെളിവുകൾ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അറിയിച്ചു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോണുകൾ 2022 ജനുവരി 31നാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ 2022 ഫെബ്രുവരി ഏഴിന് ഫോണിലെ ഫയലുകൾ ഇല്ലാതാക്കിയെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സൈബർ വിദഗ്ധനെ ഒഴിവാക്കിയത് എന്തുകൊണ്ട്? തെളിവ് നശിപ്പിച്ച കുറ്റത്തിന് എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് ജി. ശരത്തിനെ…
Read Moreഷാജ് കിരണ്‍ ഇന്ന് പോലീസിന് മുന്നിലേക്ക് ! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വീണ്ടും ഗുരുതരണ ആരോപണങ്ങളും മുന്നറിയിപ്പുകളുമായി സ്വപ്ന
കൊച്ചി: സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഇന്നു പോലീസിനു മുന്നിൽ ഹാജരാകും. സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് തമിഴ്നാട്ടിലേക്കു പോയ ഷാജ് കിരണ്‍ കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഫോണിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഇരുവരും തമിഴ്നാട്ടിലേക്കു പോയെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പോലീസ് ക്ലബിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തുക. അതേസമയം സ്വപ്നയുടെ ആരോപണങ്ങളെത്തുടർന്നുള്ള കേസിൽ ഷാജ് കിരണും ഇബ്രാഹിമും പ്രതികളല്ലെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർക്കെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും സർക്കാർ കോടതിയിൽ പറയുകയുണ്ടായി. ഇതേത്തുടർന്ന് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. തുടർന്നാണ് ഇരുവരും ഇന്ന് പോലീസിനു മുന്നിൽ ഹാജരാകുന്നതെന്നും സൂചനയുണ്ട്. സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറി അതേസമയം സ്വപ്നയുടെ രഹസ്യമൊഴി ഇഡി കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറി.…
Read More110 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം! കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ പേര്
റായ്പുർ: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. 110 മണിക്കൂർ നീണ്ടുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. 11 വയസുള്ള രാഹുൽ സാഹുവിനെയാണ് രക്ഷപ്പെടുത്തിയത്. സംസാര, കേൾവി പ്രശ്നങ്ങളുള്ള രാഹുൽ വീടിനു സമീപം കളിക്കുന്പോൾ 80 അടി ആഴമുള്ള കിണറിലേക്കു വീഴുകയായിരുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിലായിരുന്നു സംഭവം. അറുപതടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്.
Read Moreമണിക്കൂറുകളുടെ തെരച്ചില്‍! കാണാതായ മൂന്നരവയസുകാരിയെ കണ്ടെത്തി; രണ്ട് കിലോമീറ്റര്‍ അകലെയുള്ള തേയിലക്കാട്ടില്‍ നിന്ന്
ഇടുക്കി: ഇടുക്കി രാജകുമാരിയില്‍ കാണാതായ മൂന്നരവയസുകാരിയെ കണ്ടെത്തി. മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ വീടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തേയിലക്കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രണ്ട് കുട്ടികള്‍ ഒരുമിച്ച് തേയിലതോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മൂന്നു മണിയോടെയാണ് കുട്ടിയെ കാണാതായത്. രാത്രി വൈകിയും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിലാണ് കാണാതായ സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കുട്ടിയെ കണ്ടെത്തിയത്. കുട്ടി തനിയെ നടന്ന് ഇവിടെ എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ തേയിലതോട്ടത്തിലെ ജീവനക്കാരാണ്.
Read More“കൃപേഷിനെയും ശുഹൈബിനെയും ഓർമയില്ലേ”… യൂത്ത്കോൺഗ്രസുകാരെ കൊത്തിക്കീറുമെന്ന കൊലവിളിയുമായി സംസ്ഥാനത്ത് സിപിഎം അഴിഞ്ഞാട്ടം
കോഴിക്കോട്: കോഴിക്കോട്ട് കൊലവിളി മുദ്രാവാക്യവുമായി സിപിഎം. തീക്കൊടിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കൊത്തിക്കീറുമെന്ന് സിപിഎം മുദ്രാവാക്യം വിളിച്ചു. കൃപേഷിനെയും ശുഹൈബിനെയും ഓർമയില്ലേയെന്നും സിപിഎം ഭീഷണി മുഴക്കി. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെയും ഓഫീസുകൾക്ക് നേരെയും ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുകയാണ്. കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ഡിവൈഎഫ്ഐ കുപ്പിയെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഈസമയം അനന്തകൃഷ്ണന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട്; കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം. തീവ്രത കുറഞ്ഞ പെട്രോൾ ബോംബാണ് എറിഞ്ഞതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം…
Read Moreനാലും മൂന്നും ഏഴാള് കേറും…അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും ! കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ക്കു നേരെ അശ്ലീല പരാമര്‍ശവുമായി നെന്മാറ എംഎല്‍എ…
കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ ബാബു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതിനെയാണ് എംഎല്‍എ അശ്ലീല രീതിയില്‍ ചിത്രീകരിച്ചത്. സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍………. എത്ര നാണംകെട്ട സമരങ്ങളാണിവിടെയെന്നുമായിരുന്നു പരാമര്‍ശം.ആള് വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും എന്നുമാണ് കെ ബാബു പ്രസംഗിച്ചത്. തിങ്കളാഴ്ച രാത്രി നെന്മാറ പല്ലശ്ശനയില്‍ നടന്ന പ്രതിഷേധയോഗത്തിലായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് തെറ്റെന്നായിരുന്നു എംഎല്‍എയുടെ…
Read More