സ്വന്തം ലേഖകന്‍ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കറുത്ത മാസ്കും വസ്ത്രങ്ങളും ധരിക്കരുതെന്ന നിര്‍ദേശം ആരു നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍. കോഴിക്കോട് ഉള്‍പ്പെടെ വന്‍ വന്‍ ജനാവലി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്കിനും വസ്ത്രങ്ങള്‍ക്കും ‘അനൗദ്യോഗിക’ വിലക്കുണ്ടായിരുന്നു. കറുപ്പ് മാസ്ക് ധരിച്ചു വന്ന മാധ്യമപ്രവര്‍ത്തകനോട് വേറെ മാസ്കില്ലേ എന്നുചോദിക്കുന്ന അവസ്ഥയും ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്പോള്‍ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍ ഉണ്ടാക്കിയതെന്ന ചോദ്യം ആഭ്യന്തരവകുപ്പില്‍ പുതിയ വിവാദത്തിന് ഇട നല്‍കിയിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോട് ഇതുമായി ബന്ധപ്പെട്ട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിന്‍വലിച്ചത്. എന്നാല്‍ ഇതെല്ലാം ആരുടെ ഇഷ്ടപ്രകാരമായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. കറുപ്പ് തന്നെ…
Read MoreCategory: Top News
നാല് വര്‍ഷത്തേക്ക് സൈനികരാകാം ! അഗ്നിപഥ് പദ്ധതിയില്‍ അഗ്നിവീര്‍ ആയി 45,000 പേരെ നിയമിക്കും; വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍…
സൈനിക റിക്രൂട്ട്മെന്റില്‍ ചരിത്രപരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുപ്രകാരം ഇനി യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് സൈനികരാവാം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് വെളിപ്പെടുത്തി. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്കരിച്ചിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം എന്നതാണ് പുതിയ പരിഷ്കാരത്തിന്റെ ഗുണം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെന്ഷന് ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും…
Read Moreഗൂഢാലോചനാ കേസ് റദ്ദാക്കണം! സ്വപ്നയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ഹർജിയിലെ ആരോപണം ഇങ്ങനെ…
കൊച്ചി: മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പുറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി.സി. ജോർജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് എടുത്തിട്ടുള്ളത്. ഹർജിയിലെ ആരോപണം ഇങ്ങനെ മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ, മറ്റു പലഉദ്യോഗസ്ഥർ എന്നിവർ യുഎഇ കോണ്‍സുലേറ്റുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഹർജിയിൽ…
Read Moreപ്രവാചകനിന്ദയ്ക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശവുമായി മുസ്ലിം സംഘടനകള്‍ ! നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസയച്ച് കൊല്‍ക്കത്ത പോലീസ്…
പ്രവാചക നിന്ദയ്ക്കെതിരേ രാജ്യവ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സമുദായാംഗങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍. വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നുള്ള സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതായാണു വിവരം. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നു ഝാര്‍ഖണ്ഡില്‍ രണ്ടു പേര് പോലീസിന്റെ വെടിയേറ്റ് മരിക്കുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇസ്ലാമിനെ നിന്ദിക്കുന്നവര്ക്കെതിരേ ഒരുമിച്ചു നില്‍ക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണ്. അതേസമയം, സമാധാനം നിലനിര്‍ത്തുക എന്നതും വളരെ പ്രധാനമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ജമായത്ത് -ഇ-ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ മുതിര്‍ന്ന അംഗം മാലിക് അസ്ലാം പറഞ്ഞു. ബി.ജെ.പി. നേതാക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡാലും പ്രവാചകന് മുഹമ്മദ് നബിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍നിന്നായി നാനൂറോളം പേര് അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും…
Read Moreവീണ്ടും ദുരഭിമാനക്കൊല! മിശ്രവിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ സഹോദരനും ബന്ധുവും വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാന കൊല. മിശ്രവിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ സഹോദരനും ബന്ധുവും വെട്ടിക്കൊന്നു. കുംഭകോണത്താണ് സംഭവം. ശരണ്യ, മോഹൻ എന്നിവരാണ് മരിച്ചത്. പെൺകുട്ടിയുടെ സഹോദരൻ ശക്തിവേൽ ഇവരെ വിരുന്നിനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ശക്തിവേലും ബന്ധു രഞ്ജിത്തും ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ, രഞ്ജിത്തുമായി ശരണ്യയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ പെൺകുട്ടി മോഹനെ വിവാഹം ചെയ്തത് രഞ്ജിത്തിന് പ്രതികാരം തോന്നാൻ കാരണമായി. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികൾ കുംഭകോണം പോലീസിൽ കീഴടങ്ങുകയായിരുന്നു.
Read Moreഇന്നു ലോക രക്തദാന ദിനം; ട്രാന്‍സ്ജെന്‍ഡറിനു രക്തദാനത്തിനു വിലക്ക്! മാര്‍ഗരേഖയില്‍ ആശയക്കുഴപ്പം
സിജോ പൈനാടത്ത് കൊച്ചി: ‘ഞങ്ങളും മനുഷ്യരല്ലേ… നിയമപ്രകാരമുള്ള തടസങ്ങള്‍ പരിഹരിച്ചശേഷം സന്നദ്ധരക്തദാനം നടത്താന്‍ ആഗ്രഹിക്കുന്ന ഞങ്ങള്ക്കിടയിലുള്ളവരെ കാണാതെ പോകരുത്.’ ട്രാന്സ്ജെന്ഡര്മാര്ക്കായുള്ള എന്‍ജിഒ ബിഫോറിന്റെ കോ ഓര്‍ഡിനേറ്റര്‍ ഉത്തര ഷിജുവിന്റേതാണ് ഈ വാക്കുകള്‍ . ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കു രക്തദാനം നടത്താമോ? സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അധികൃതരോടു ഇതു ചോദിച്ചാല്‍ തടസമില്ലെന്ന മറുപടിക്കൊപ്പം അതില്‍ റിസ്ക് ഫാക്ടറുകളുണ്ട് എന്നുകൂടി കൂട്ടിച്ചേര്‍ക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ദേശീയ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷനും ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലും ചേര്‍ന്നു ബ്ലഡ് ബാങ്കുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖയില്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കു രക്തദാനം അനുവദനീയമല്ലെന്നു വ്യക്തമാക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണു രക്തദാനരംഗത്തെ നിയമപ്രശ്നങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ദേശീയതലത്തിലുള്ള രക്തദാന മാര്‍ഗരേഖയില്‍ രക്തദാതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നതിലെ പന്ത്രണ്ടാം നമ്പറിലാണ് ട്രാന്‍സ്ജെന്‍ഡറിന്റെ രക്തം സ്വീകരിക്കരുതെന്നു സൂചിപ്പിക്കുന്നത്. റിസ്ക് ബിഹേവിയര്‍ ഉള്ള വിഭാഗത്തിലാണ്…
Read Moreമുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധം ! യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ട് ഇ പി ജയരാജന്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കയറിയത്. കണ്ണൂരില്‍ നിന്നും ഇരുവരും കയറിയപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. ആര്‍സിസിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യാത്രാ രേഖകളും കൃത്യമായിരുന്നതിനാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.
Read Moreപ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ കുവൈറ്റ് നാടു കടത്തും ! അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും ഉള്ളതായി വിവരം…
ഇന്ത്യയ്ക്കെതിരേ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് പ്രതിഷേധം…
Read Moreപ്രവാചകന്റെ മകളുടെ കഥ പറയുന്ന ലേഡി ഓഫ് ഹെവന്‍ സിനിമ നിരോധിക്കണമെന്ന് ഉപദേഷ്ടാവ് ! ഇയാളെ പുറത്താക്കി ബ്രിട്ടണ്…
പ്രവാചകന്റെ മകളുടെ കഥ പ്രതിപാദിക്കുന്ന ലേഡി ഓഫ് ഹെവന്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളെ പിന്തുണച്ച പിന്തുണച്ച സ്വതന്ത്ര ഉപദേഷ്ടാവിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദവിയില്‍ നിന്ന് മാറ്റി. ഇസ്ലാം വിദ്വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം തേടിയിരുന്ന ഇമാം ഖാരി അസിമിനെയാണ് നീക്കിയത്. ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമാണ് ഖാരി അസിം. ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിര്‍ അല്‍ ഹബീബ് സംവിധാനം ചെയ്ത’ലേഡി ഓഫ് ഹെവന്‍’ നിരോധിക്കണമെന്ന ആവശ്യത്തെയാണ് ഖാരി അസിം പിന്തുണച്ചത്. ഇങ്ങനെ ചെയ്തതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാര്‍ദത്തിനും എതിരായ നിലപാട് ഇമാം കൈക്കൊണ്ടുവെന്നും അതിനാല്‍ പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജൂണ്‍ മൂന്നിനാണ് ‘ ലേഡി ഓഫ് ഹെവന്‍’ റിലീസ് ചെയ്തത്. ഇസ്ലാമിക ചരിത്രത്തെ തെറ്റായി കാണിക്കുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ബ്രിട്ടനിലെ തിയറ്ററുകളില്‍…
Read Moreപ്രായപൂർത്തിയാകും മുമ്പേ യുവാവിനൊപ്പം ഒളിച്ചോടി; പിന്നീട് പതിനെട്ടാം വയസിൽ ഒരുമിച്ചു താമസിച്ചു തുടങ്ങിയപ്പോൾ ക്രൂരമർദനം; പ്രതീക്ഷിച്ച ജീവിതം കൈവിട്ടപ്പോൾ മകനെ തനിച്ചാക്കി യുവതി ചെയ്തത് കണ്ടോ
വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വെഞ്ഞാറമൂട് ചക്കക്കാട് അഭിരാം ഭവനിൽ അഭിരാമിനയാണ് പോലീസ് പിടികൂടിയത്. അഭിരാമിനൊപ്പം താമസിച്ചിരുന്ന ഗൗരി (21) യെ കഴിഞ്ഞദിവസമാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തിൽ അഭിരാം നിരന്തരമായി മദ്യപിച്ചെത്തി ഗൗരിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു എന്നും യുവാവിന്റെ ക്രൂരപീഡനം സഹിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. ഗൗരി പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ അഭിരാം വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോവുകയും തുടർന്ന് ബന്ധുക്കളും ചൈൽഡ് ലൈൻ പ്രവർത്തകരും ഇടപെട്ട് ഇരുവരെയും കണ്ടെത്തി പെൺകുട്ടിയെ ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷമാണ് വീണ്ടും ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.നിലവിൽ മൂന്നു വയസായ ഒരു ആൺകുഞ്ഞും ഇവർക്കുണ്ട്. എന്നാൽ ഇവർ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. ഇതിനിടയിൽ പലതവണ…
Read More