സിജോ പൈനാടത്ത്കൊച്ചി: എന്തിനും വിലനിര്ണായാവകാശമുള്ള സര്‍ക്കാര്‍ അനാഥ മൃതദേഹങ്ങള്‍ക്കും വില നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന അനാഥ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൈമാറാന്‍ കൊടുക്കേണ്ടത് 40000 രൂപ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വില ഈടാക്കി കൈമാറിയത് 158 മൃതദേഹങ്ങളെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 2017 ഓഗസ്റ്റ് ഒന്നു മുതല്‍ 2021 ഒക്ടോബര്‍ 31 വരെ ജനറല്‍ ആശുപത്രിയില്‍ അവകാശികളില്ലാതെ എത്തിയത് 267 മൃതദേഹങ്ങളാണ്. ഇതില്‍ 154 മൃതദേഹങ്ങള്‍ വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണു നല്‍കിയത്. രണ്ടെണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു കൈമാറിയെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ പറയുന്നു.ഒരു മൃതദേഹത്തിനു 40,000 രൂപയാണ് ഈടാക്കിയത്. മൃതദേഹങ്ങള്‍ കൈമാറിയ ഇനത്തില്‍ ജനറല്‍ ആശുപത്രിയ്ക്കു കഴിഞ്ഞ നാലു വര്‍ഷം കൊണ്ടു ലഭിച്ചത് 62,40,000 രൂപയാണ്. മോര്‍ച്ചറിയുടെയും ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നതെന്നു എറണാകുളം…
Read MoreCategory: Top News
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! കോവിഡ്ക്കാലത്ത് 1500 രൂപയുടെ തെര്‍മല്‍ സ്കാനര്‍ സര്‍ക്കാര്‍ വാങ്ങിയത് 5400 രൂപയ്ക്ക്; പുറത്തു വരുന്നത് വന്‍ അഴിമതിക്കഥകള്‍…
കോവിഡ്കാല അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഞെട്ടുകയാണ്. ഒരു ദുരന്തത്തെപ്പോലും മുതലെടുക്കുന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്. പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതിലെ അഴിമതിയുടെ വിവരങ്ങളും പുറത്തു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മര്‍ സ്കാനറിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മല്‍ സ്കാനര്‍ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നതിനായി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനറാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ…
Read Moreകഷ്ടപ്പെട്ടു നേടിയ പോലീസ് ജോലിയ്ക്കു പോകണ്ടായെന്ന് ഭര്‍ത്താവ് ! വിവാഹത്തിന്റെ 22-ാം നാള് ഭര്‍ത്താവിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍; ശേഷം ആത്മഹത്യയും…
ഭര്‍ത്താവിനെ കൊല്ലാന്‍ നല്കിയ ക്വട്ടേഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള…
Read Moreഎൻട്രൻസ് കൊച്ചിംഗ് സെന്റിലെ എക്സിക്യൂട്ടീവുകൾ, പക്ഷേ ഗ്യാസ് സിലിണ്ടർ കണ്ടാൽ മോഷ്ടിക്കും; കാട്ടക്കടയിലെ മാന്യൻമാർ കുടുങ്ങിയതിങ്ങനെ…
നെടുമങ്ങാട്: എക്സിക്യൂട്ടീവ് ലുക്കിൽ കറങ്ങി നടന്ന് വീടുകളിൽ നിന്നും ചായ കടകളിലെയും ഗ്യാസ് സിലിണ്ടറുകൾ മോഷണം നടത്തി വന്ന രണ്ടുപേരെയും മോഷ്ടിച്ച സിലിണ്ടറുകൾ വാങ്ങി വില്പന നടത്തി വന്നിരുന്നയാളെയും വലിയമല പോലീസ് അറസ്റ്റു ചെയ്തു. കാട്ടാക്കട സ്വദേശി ഷിബിൻ ജോസ് (27), കല്ലറ താളികുഴി സ്വദേശി അഖിൽ (31), പിരപ്പൻ കോട് സ്വദേശി ബാലകൃഷ്ണൻ നായർ (81) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച വലിയമല മന്നൂർ കോണത്ത് വീടിനു മുന്നിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ മോഷണം പോയി. വീട്ടുക്കാർ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സ്കൂട്ടറിൽ രണ്ടുപേർ വന്ന് ഗ്യാസ് സിലിണ്ടർ എടുത്തുകൊണ്ടുപോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഖിലിനും ഷിബിൻ ജോസിനും ആണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞത്. ഇവരുടെ പേരിൽ ഒന്‍പത് കേസുകൾ വെഞ്ഞാറമൂട്, ആര്യനാട്, നെടുമങ്ങാട്, അരുവിക്കര സ്റ്റേഷനു കളിലാ യുണ്ട്..…
Read Moreഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചേക്കും ! പ്രതിസന്ധി അതിജീവിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പ്…
ഇന്ത്യയെ ഭീതിയിലാഴ്ത്തി രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. ഈ അവസരത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നല്‍കിയത്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാങ് പറഞ്ഞു. കോവിഡ് വാക്സീന് ബൂസ്റ്റര്‍ ഡോസിന് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്ക്കെതിരേ 70-75 ശതമാനം സംരക്ഷണം നല്കാന് സാധിക്കുമെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിക്കേണ്ടിയിരുന്നതായും ഡോ. കാങ് പറഞ്ഞു. ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരുന്നു. വാക്സീന് എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന്…
Read Moreപെൺകുട്ടികളെ വട്ടമിട്ടു സെക്സ് റാക്കറ്റുകൾ; ഓൺലൈൻ കാലത്തു തുടങ്ങിയ സൗഹൃദങ്ങൾ വലിയ ചതിക്കെണിയാകാൻ സാധ്യത; മാതാ-പിതാക്കൾക്ക് മുന്നറിപ്പു നൽകി പോലീസ്
കോഴിക്കോട്: കോവിഡ് കാലം തീര്‍ത്ത ഓണ്‍ ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പെൺകുട്ടികൾക്കും മാതാപിതാക്കൾ ക്കും ജാഗ്രതാ നിർദേശവുമായി പോലീസ്. ഓൺലൈൻ ക്ലാസുകളുടെ സമയത്തു കുട്ടികൾ പതിവിലേറെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തിരുന്നു. ക്ലാസുകൾ അവസാനിച്ച ശേഷവും പലരും മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ തയാറായിട്ടില്ല. ഒാൺലൈൻ കാലത്തു സൃഷ്ടിച്ച സൗഹൃദങ്ങൾ പെൺകുട്ടികൾക്കു വലിയ ചതിക്കെണിയാകാൻ സാധ്യതയുണ്ടെന്നു പോലീസ്. ഇക്കാര്യത്തിൽ പെൺകുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു. ഒാൺലൈൻ സൗഹൃദങ്ങൾ ചതിക്കെണിയിലാക്കുന്ന സംഭവങ്ങൾ സമീപകാലത്തു വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വലിയൊരു വിഭാഗത്തിന്റെ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തത്കാലത്തേക്കെങ്കിലും മാറിയെങ്കിലും ഫോണ്‍ നമ്പറുകള്‍ തേടിപ്പിടിച്ചും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയും ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന കാര്യം രക്ഷിതാക്കള്‍ ഗൗരവമായി എടുക്കണം. ഇപ്പോഴും മൊബൈൽ ഫോണുകൾ കുട്ടികൾ സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇതു ഗൗര വത്തോടെ കണക്കി ലെടുക്കണം.…
Read Moreമൂന്നു വിവാഹം കഴിച്ചിട്ടും കുട്ടികളില്ല ! നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് പിടിയില്‍…
ആദ്യ മൂന്ന് വിവാഹബന്ധങ്ങളിലും കുട്ടികളില്ലായിരുന്നതോടെ 13കാരിയെ കല്യാണം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറത്തറിഞ്ഞത്. സംഭവത്തില്‍ ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്. രാധാകൃഷ്ണന് (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള് വുമന്‍ പോലീസ് അറസ്റ്റുചെയ്തു. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന് കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന് വിവാഹം ഉറപ്പിച്ചു. സ്കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി. വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു.…
Read Moreഎന്തിനാണ് എന്‍ജിനിയര്‍മാർ? നൂറു രൂപയ്ക്ക് റോഡ് നിര്‍മിക്കാന്‍ കരാറുണ്ടാക്കിയാല്‍ പകുതിത്തുക പോലും റോഡിനുവേണ്ടി ചെലവിടുന്നില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുമായി ബന്ധപ്പെട്ട പരാതികളില്‍ പൊതുമരാമത്തു വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും എന്‍ജിനിയര്‍മാര്‍ക്കു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും മികച്ച റോഡുകളുണ്ടാക്കാനും കഴിയുന്നില്ലെങ്കില്‍ എന്തിനാണ് എന്‍ജിനിയര്‍മാരെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍, റോഡുകള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ എന്‍ജിനിയര്‍മാര്‍ രാജിവച്ചു പോകണമെന്നു നേരത്തേ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. റോഡുകള്‍ തകര്‍ന്നു തരിപ്പണമാകുന്നതുവരെ എന്‍ജിനിയര്‍മാര്‍ എവിടെയാണെന്നു കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നുതുടങ്ങുന്ന ഘട്ടത്തില്‍തന്നെ അറ്റകുറ്റപ്പണികള്‍ക്ക് സമയമായെന്ന് എന്‍ജിനിയര്‍മാര്‍ അറിയേണ്ടേ? റോഡുകള്‍ പൊളിയുന്നതു മഴ പെയ്യുന്നതുകൊണ്ടൊന്നുമല്ല. റോഡ് പൊളിഞ്ഞാല്‍ കാരണം പറയാന്‍ മഴയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് പലരും. പാലക്കാട്-ഒറ്റപ്പാലം റോഡ് നോക്കൂ. എത്ര വര്‍ഷമായി ഒരു പൊട്ടല്‍ പോലുമുണ്ടോ? മലേഷ്യന്‍ എന്‍ജിനിയര്‍ നിര്‍മിച്ചതാണ്. മികച്ച റോഡു നിര്‍മിച്ച അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവന്നു. ഇവിടെ നൂറു രൂപയ്ക്ക് റോഡ്…
Read Moreഒമിക്രോൺ അഭൂതപൂർവമായ രീതിയിൽ പടരുന്നു; ഗുരുതരമായ രോഗം അല്ലെങ്കിൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകർക്കും
ജനീവ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ അഭൂതപൂർവമായ രീതിയിൽ ലോകമെമ്പാടും വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതിരിക്കുന്നത്. പലരും കണ്ടെത്താതെ ഒമിക്രോൺ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോൺ വൈറസ് ഉണ്ടാക്കുന്ന അപകടത്തെ നമ്മൾ കുറച്ചുകാണുകയാണ്. ഗുരുതരമായ രോഗം അല്ലെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകർക്കും വിധം കേസുകളുടെ എണ്ണം പെരുകിയേക്കും. കോവിഡ് വ്യാപനം തടയാൻ ബൂസ്റ്റർ ഡോസുകൾക്കാവും. എന്നാൽ ഗുരുതരമായ രോഗമോ മരണമോ സാധ്യതയില്ലാത്ത ഗ്രൂപ്പുകൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത്, വിതരണ പരിമിതികൾ കാരണം ഇപ്പോഴും പ്രാഥമിക ഡോസുകൾക്കായി കാത്തിരിക്കുന്ന ഉയർന്ന അപകടസാധ്യതയുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നു- ടെഡ്രോസ് അഥാനം പറഞ്ഞു. ഒമിക്രോൺ വകഭേദം മൂലം ആശുപത്രിവാസവും മരണവും വർധിക്കുമെന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. യുകെയിൽ ആദ്യ ഒമിക്രോൺ മരണം തിങ്കളാഴ്ച സ്ഥിരീ കരിച്ചിരുന്നു.
Read Moreനിപയെ പ്രതിരോധിക്കാന്‍ 550 രൂപയ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക് ! പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആരോപണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന്റെ തുടക്കത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആരോപണം. നിപയെ പ്രതിരോധിക്കുന്നതിനായി 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ കെഎംഎസ് സിഎൽ, കോവിഡ് തുടക്കമായതിനു പിന്നാലെ 1550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു ഒരു ചാനൽ പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നു. കന്പനിക്ക് ഒൻപത് കോടി രൂപ മുൻകൂറായി നൽകണമെന്നു ഫയലിൽ രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നിപയെ പ്രതിരോധിക്കാൻ 2014 മുതൽ കെറോൺ എന്ന കന്പനിയിൽ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. പക്ഷിപ്പനി ഉണ്ടായിരുന്ന കാലത്തും ഈ കന്പനിയിൽ നിന്നുള്ള പിപിഇ കിറ്റാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച 2020 ജനുവരി 29നു കെറോൺ എന്ന കന്പനിയിൽ നിന്നു 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങുന്നതിനായി സർക്കാർ ഓർഡർ നൽകിയിരുന്നു. എന്നാൽ, പർച്ചേസ് ഓർഡർ നൽകിയത്…
Read More