ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നല്കിയ ശേഷം രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയെക്കരുതി ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി. പീഡനക്കേസുകളില്‍, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്കിയ വിവിധ കോടതി ഉത്തരവുകളാണ് ജസ്റ്റിസ് കെ. ബാബു സ്റ്റേ ചെയ്തത്. ദത്തു നല്‍കിയശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്കുന്ന ഉത്തരവുകള്‍ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) വിക്റ്റിമ്സ് റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി സര്‍ക്കാരിന്റെയും കെല്‍സയുടെയും റിപ്പോര്‍ട്ട് തേടി 21നു പരിഗണിക്കാന്‍ മാറ്റി. പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ.പാര്‍വതി മേനോന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്സോ കോടതി, രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്…
Read MoreCategory: All News
സിനിമയുടെ റിലീസ് ദിവസം തിയേറ്ററിൽ സാരിയുടത്ത് സുന്ദരിയായി സംവിധായകൻ; വീഡിയോ
സിനിമയുടെ പ്രദർശനദിവസം സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് സംവിധായൻ രാജസേനൻ. ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ ഷോ കാണാനായിട്ടാണ് പെൺവേഷം കെട്ടി രാജസേനൻ എത്തിയത്. കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചത്. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ഞാനും പിന്നൊരു ഞാനും. ചിത്രത്തിന്റെ തിരക്കഥയും രാജസേനൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം സാംലാൽ പി. തോമസ്, എഡിറ്റർ വി. സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട്- സാബു റാം.കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ്.…
Read Moreവന്ദേഭാരതിന്റെ ശൗചാലയത്തില്‍ കയറി വാതിലടച്ച് യുവാവ് ! പുറത്തെത്തിക്കാന്‍ റെയില്‍വേയ്ക്ക് ചെലവായത് ഒരു ലക്ഷം രൂപ
വന്ദേഭാരത് ട്രെയിനിലെ ശൗചാലയത്തില്‍ കയറി വാതിലടച്ചിരുന്ന യുവാവ് റെയില്‍വേയ്ക്ക് ഉണ്ടാക്കിയത് ഒരു ലക്ഷം രൂപയുടെ നഷ്ടം. വാതില്‍ പൊളിച്ച് യുവാവിനെ പുറത്തെത്തിച്ചതിലൂടെയാണ് ഒരു ലക്ഷത്തിന്റെ നഷ്ടമുണ്ടായതെന്ന് റെയില്‍വേ വ്യക്തമാക്കുന്നത്. യുവാവിനെ ആര്.പി.എഫ്. ചോദ്യംചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെറ്റല്‍ ലെയറുകളുള്ള ഫാബ്രിക്കേറ്റഡ് ലോക്ക് തകര്‍ത്താണ് യുവാവിനെ പുറത്തെത്തിച്ചത്. സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന പൂട്ടാണ് വാതിലിന് ഉള്ളത്. യുവാവ് തന്റെ ടി ഷര്‍ട്ട് ഉപയോഗിച്ച് സെന്സര്വരുന്ന ഭാഗത്തിനു മുകളില്‍ക്കൂടി വാതില്‍ കൂട്ടിക്കെട്ടിയിരുന്നതിനാല് സെന്‍സര്‍ പ്രവര്‍ത്തിച്ചില്ല. ഇതോടെയാണ് വാതില്‍ കുത്തിപ്പൊളിക്കേണ്ടിവന്നത്. ഇതിനായെത്തിയ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് ഷിഫ്റ്റ് അലവന്‍സായി അമ്പതിനായിരത്തോളം രൂപ അനുവദിക്കേണ്ടിവരും. ഇതിനും കുത്തിപ്പൊളിച്ച വാതിലിനുമായാണ് ഒരുലക്ഷം രൂപ റെയില്‍വേയ്ക്ക് ചെലവാകുന്നത്. കാസര്‍കോട്ടുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലെ (20633) ശൗചാലയത്തിലാണ് ഉപ്പള മംഗല്‍പ്പാടി കല്യാണിനിലയത്തില് ചരണ്‍ (27) ഒളിച്ചിരുന്നത്. 261 കിലോമീറ്റര്‍ പിന്നിട്ടശേഷം…
Read Moreകോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു
സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…
Read Moreഎട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കുതറി ഓടിയതിനാൽ രക്ഷപ്പെട്ടു; രണ്ടംഗസംഘം എത്തിയത് ഓട്ടോയിൽ
പഴയങ്ങാടി: മാട്ടൂൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ രണ്ടംഗസംഘം വിദ്യാർഥിയെ കയറ്റിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായത്. വിദ്യാർഥി ബഹളം വച്ച് കുതറി ഓടുകയായിരുന്നു. വിദ്യാർഥിയുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ സാധിച്ചില്ല. പ്രതികളെ കണ്ടെത്തി നിയമപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സിഐ സന്തോഷ് കുമാർ, എസ്ഐ രൂപ മധുസൂധനൻ എന്നിവർ കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.സ്കൂളും പരിസരവും സന്ദർശിച്ച പോലിസ് സംഘം സമീപമുള്ള സിസി ടിവികൾ പരിശോധിച്ച് ചില സൂചനകൾ ലഭിച്ചതായി പറഞ്ഞു.
Read Moreകെഎസ്ആർടിസി: മരണമടഞ്ഞ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നല്കാൻ നടപടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യാൻ നീക്കം. ജീവനക്കാർ മരണപ്പെട്ടാൽ അനന്തരാവകാശികളുടെ അപേക്ഷയും മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഒരു മാസത്തിനകം തന്നെ ജില്ലാ ഓഫീസർമാർ ചീഫ് ഓഫീസിൽ എത്തിക്കണമെന്നാണ് ഇന്നലെ ഇറക്കിയ ഉത്തരവ്. മരണപ്പെട്ട ജീവനക്കാരുടെ പേരു് അടിയന്തിരമായി എ ആൻഡ് വി വിഭാഗം ഒഴിവാക്കുകയും വേണം. ഏതെങ്കിലും ജീവനക്കാരുടെ മരണ വിവരം എ ആൻഡ് വി വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഉടൻ തന്നെ യൂണിറ്റ് ഓഫീസർമാർ ഈ വിവരം ചീഫ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. പേഴ്സണൽ ആക്സിഡന്റ് ബനിഫിറ്റ് ക്ലെയിം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനന്തരാവകാശികൾക്ക് എത്രയും വേഗം ലഭ്യമാക്കാനാണ് നീക്കം. ലവിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിരമിച്ച ജീവനക്കാർക്കും അർഹതയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാനും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. സമീപകാലത്ത് വിരമിച്ച…
Read Moreആക്രമണം അഴിച്ചുവിട്ട് തെരുവു നായ്ക്കള്‍ ! കൊച്ചിയില്‍ കടിച്ചു കൊന്നത് 65 താറാവുകളെ…
കണ്ണമാലിയില്‍ തെരുവുനായ്ക്കള്‍ 65 താറാവുകളെ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശന് വളര്‍ത്തുന്ന താറാവുകളെയാണ് നായകള്‍ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശന് പറയുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകള്‍ ചോര വാര്‍ന്ന് ചത്തു കിടക്കുന്നതാണ് ദിനേശന് കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടില്‍ കടിയേറ്റ് ചില താറാവുകള്‍ പിടക്കുന്ന കാഴ്ചയാണ് കണ്ടത്. അതിനിടെയാണ് 65 ഓളം താറാവുകള്‍ ചത്തു കിടക്കുന്നതു കാണുന്നത്. രണ്ട് വര്‍ഷമായി ദിനേശന് ഉപജീവനത്തിനായി താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം പ്രദേശത്ത് അതിരൂക്ഷമാണെന്ന് ദിനേശന് വ്യക്തമാക്കി.
Read Moreഅരിക്കൊമ്പന് കന്യാകുമാരി വന്യജീവിസങ്കേതത്തില്‍ ! ഇവിടം അരിക്കൊമ്പന് പ്രിയപ്പെട്ടതാകും എന്ന് വനംവകുപ്പ്
കോട്ടൂര്‍ സുനില്‍ കാട്ടാക്കട: അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചന. റേഡിയോ കോളര്‍ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോതയാര്‍ ഡാമിനടുത്താണ് അരിക്കൊമ്പന് ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കന്യാകുമാരി വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്‍ക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. നേരത്തെ മുത്തുക്കുഴി വയല്‍ പ്രദേശത്താണ് ആന നിന്നിരുന്നത്. നല്ല തണുപ്പുള്ള പ്രദേശമാണിത്. മൂന്നാറിനേക്കാള്‍ തണുപ്പ് ഇവിടെ അനുഭവപ്പെടും. ഈ ഭാഗത്ത് ഏക്കറുകണക്കിന് പ്രദേശം പുല്ല് വളര്‍ന്നു കിടപ്പുണ്ട്. മാത്രമല്ല ചെറിയ തടാകങ്ങളുമുണ്ട്. മനുഷ്യ സാന്നിധ്യമില്ലാത്ത…
Read More“പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നു’
ബുവെനോസ് ഐറിസ് (അർജന്റീന): അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക്. ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടാണ് മെസിയുടെ കൂടുമാറ്റം. ഇംഗ്ലീഷ് മുൻ താരം ഡേവിഡ്ബെക്കാമിന്റെ ഉടമസ്ഥയിലുള്ളതാണ് ഇന്റർ മയാമി ക്ലബ്. മുന്‍ ക്ലബായിരുന്ന ബാഴ്സലോണയിലേക്കു പോകാനായിരുന്നു ആഗ്രഹമെന്നു പറഞ്ഞ മെസി, പണമായിരുന്നു ലക്ഷ്യമെങ്കില്‍ സൗദിയിലേക്ക് പോകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. “ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. അതില്‍ ഞാന്‍ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോള്‍ അന്ന് അനുഭവിച്ചതുപോലുള്ള അവസ്ഥയില്‍ ഒരിക്കല്‍ കൂടി ആകാന്‍ ആഗ്രഹിച്ചില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ തന്നെയും കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു.’-മെസി പറഞ്ഞു.
Read Moreഹരിത ‘ഭാവന’ നിരീക്ഷണം..!
ഹരിത ‘ഭാവന’ നിരീക്ഷണം..! നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ക്കു പ്രകൃതിയുടെ ബുദ്ധിയില്‍ ഒരു പച്ചപ്പ്. റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ കാമറകൾ പരിസ്ഥിതി ദിനത്തില്‍ മിഴി തുറക്കുമ്പോൾ ഇതാ ഒരു ഹരിതചിത്രം. പാലാ- രാമപുരം റോഡില്‍ മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന എഐ കാമറ കാടുകയറിയ നിലയില്‍. – ദീപിക.
Read More