മുത്തപ്പന് മുസ്ലിം യുവതിയെ അനുഗ്രഹിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോ വൈറലായതോടെ തനിക്കു നേരെ വിമര്‍ശനശരങ്ങളാണുണ്ടായതെന്ന് റംലത്ത്. തന്റെ മുന്നിലെത്തിയ മുസ്ലിം യുവതിയെയും മകളെയും ” നീ വേറെയല്ലെന്നും ഇങ്ങ് വാ”യെന്നും സ്നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന് ചെയ്തത്. കാസര്‍ഗോഡ് വലിയപറമ്പ സ്വദേശിനിയായ റംലത്തിനേയാണ് മുത്തപ്പന് തെയ്യം ആശ്വസിപ്പിച്ചത്. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസില്‍ പേറിയാണ് റംലത്ത് മുത്തപ്പന്റെ സന്നിധിയിലെത്തിയത്. മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയില്‍ കരുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ താന്‍ മാത്രമേ മുസ്ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയില്‍ പറയുന്നുണ്ട്. മാറി നില്‍ക്കുന്നതിനിടെയാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് തോന്നിയോ എന്നു ചോദിച്ചാണ് റംലത്തിനെ മുത്തപ്പന് ചേര്‍ത്ത് പിടിച്ചത്. രണ്ട് വര്‍ഷം മുമ്പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍…
Read MoreCategory: Today’S Special
27 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരികെയെത്തിയപ്പോള്‍ ഭാര്യ ബന്ധുവിന്റെ മകന്റെ ഒപ്പം പോയി ! മക്കള്‍ക്കും വേണ്ട; ചങ്കു തകര്‍ക്കും രാജേന്ദ്രന്റെ ജീവിതം…
ഗതികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി പണിയെടുക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഗള്‍ഫില്‍ താമസിക്കുന്ന മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ അപൂര്‍വമാണ്. ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന ഓരോ വ്യക്തിയ്ക്കും തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ബാധ്യതകള്‍ക്കു പിന്നാലെ ഒഴുക്കി അവര്‍ വാര്‍ധക്യത്തിലേക്കെത്തുമ്പോഴാവും ഗള്‍ഫില്‍ നിന്നു മടങ്ങുക. നാട്ടില്‍ ഭാര്യയും മക്കളും സുഖമായി ജീവിക്കുന്നുള്ളതാണ് അവരുടെ ആശ്വാസം.ഭാര്യയെയും മക്കളെയും ഒരു നിമിഷം പോലും ഓര്‍ക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. എന്നാല്‍ പ്രവാസ ലോകത്ത് വര്‍ഷങ്ങളോളം നിന്ന് നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും പലപ്പോഴും തിരിഞ്ഞു നോക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാസാമാസം ശമ്പളത്തിന് മുക്കാല്‍പങ്കും അയച്ചുകൊടുത്തു. അങ്ങനെ നാട്ടിലെത്തിയപ്പോള്‍ അയാള്‍ അറിഞ്ഞത് ഭാര്യ മറ്റൊരാളുടെ കൂടെ പൊറുതി തുടങ്ങിയെന്ന്. ഇത് രാജേന്ദ്രന്റെ കഥയാണ്…25 വര്‍ഷം മുമ്പാണ്…
Read Moreപീഡിപ്പിച്ച വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക ! ലൈംഗിക പീഡനകേസ് തള്ളിക്കളഞ്ഞ് കോടതി;ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു…
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതോടെ കുറ്റവിമുക്തയായി അധ്യാപിക. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടു കൂടി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളിക്കളയുകയായിരുന്നു. 2019 ഫെബ്രുവരിയിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന വിവരം പുറത്തായത്. ജനുവരി 14നും 21നും ഇടയ്ക്ക് നിരവധി തവണ ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. അന്ന് അധ്യാപികയായ ബെയിലി ടര്‍ണറുടെ പ്രായം 23 വയസ്സും വിദ്യാര്‍ഥിയുടെ പ്രായം 19 വയസുമായിരുന്നു. സംഭവം പുറത്തായതോടെ കൂടി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബെയ്ലിയെ പിരിച്ചു വിട്ടു.അധ്യാപികയുടെ വീട്ടില്‍ വച്ച് ആയിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച ശേഷം അധ്യാപികയ്ക്ക് എതിരെയുള്ള കുറ്റം കോടതി തള്ളിക്കളയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍ കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്കാന് കഴിയില്ല എന്ന്…
Read Moreതമിഴ്നാട്ടിൽ മാത്രമല്ല തണ്ണിമത്തൻ, ഇങ്ങു പായിപ്പാട്ടും കിട്ടും..! നൂറുമേനി വിളവിൽ ചിലവിന്റെ മൂന്നിരട്ടി ലാഭം; സന്തോഷം പങ്കുവച്ച് ജോൺസൺ
ബെന്നി ചിറയിൽചങ്ങനാശേരി: ഇതര സംസ്ഥാനങ്ങളിൽ നിന്നു വൻതോതിൽ തണ്ണിമത്തൻ കേരളത്തിലേക്ക് വന്നിറങ്ങുന്പോൾ ചങ്ങനാശേരി താലൂക്കിലെ പായിപ്പാടിനും പറയാനുണ്ട് നൂറുമേനി വിളഞ്ഞ തണ്ണിമത്തൻ വിശേഷങ്ങൾ. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു തണ്ണിമത്തങ്ങയാണ് പായിപ്പാട് അയിത്തമുണ്ടകം പാടശേഖരത്ത് വിളഞ്ഞത്. പായിപ്പാട് കൊച്ചുപള്ളിക്കു സമീപം അടവിച്ചിറ ജോണ്സണ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പാടത്താണ് ലക്ഷക്കണക്കിനു രൂപയുടെ നല്ല മധുരമുള്ള തണ്ണിമത്തൻ വിളഞ്ഞത്. 15 ദിവസത്തിനിടെ മൂന്നുലക്ഷത്തോളം രൂപയുടെ തണ്ണിമത്തൻ വിറ്റു കഴിഞ്ഞു. ഇനിയും അത്രത്തോളം വിലയ്ക്കുള്ള കായ്കൾ വിൽക്കാനുണ്ടെന്ന് ഈ കർഷകൻ പറയുന്നു. സ്ഥിരമായി പടവലവും ചീരയുമാണ് ജോണ്സൻ പാടത്ത് കൃഷി ചെയ്തിരുന്നത്. പരീക്ഷണാർഥമാണ് ഇക്കുറി തണ്ണിമത്തൻ നട്ടത്. ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്ത് തണ്ണിമത്തൻ വിത്ത് 12,000 രൂപയ്ക്ക് വാങ്ങിയാണ് പാടത്ത് നട്ടത്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ കടലപ്പിണ്ണാക്ക്, കോഴിക്കാ ഷ്ഠം തുടങ്ങിയ ജൈവവളങ്ങളാണ് പ്രയോഗിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന വിഷലിപ്തമായ തണ്ണിമത്തന് കിലോയ്ക്ക് 35…
Read Moreലേഡി ഇൻ യെല്ലോ സാരി! മഞ്ഞസാരിക്കാരി വീണ്ടും; റീന വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; റീനയ്ക്കൊപ്പം സെൽഫിയെടുക്കാനും ജനം തിരക്കുകൂട്ടി
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മഞ്ഞ സാരിയുടുത്ത് ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലേഡി ഇൻ യെല്ലോ സാരി എന്ന പേരിൽ അന്ന് ഫേസ്ബുക്കിലും വാട്സ് ആപ്പിലും മറ്റും നിറഞ്ഞു നിന്ന യുവതി ഉത്തർപ്രദേശിലെ ലക്നൗവിലെ പിഡബ്ലിയുഡി ഉദ്യോഗസ്ഥ റീന ദ്വിവേദി ആയിരുന്നു. അന്ന് തന്റെ വേഷത്തിലൂടെ തെരഞ്ഞെടുപ്പ് വാർത്തകൾക്കൊപ്പം റീനയും ഇടംപിടിച്ചു. ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് റീന വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശ് നിയമസഭാ ഇലക്ഷനിലെ നാലാംഘട്ടത്തിനു മുന്‍പായി ചൊവ്വാഴ്ച ഡ്യൂട്ടിക്കെത്തിയ റീന ദ്വിവേദിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അന്ന് മഞ്ഞസാരിയാണെങ്കിൽ ഇന്ന് കറുത്ത സ്ലീവ്ലെസ് ടോപ്പും ഹൈ വെയ്സ്റ്റ് പാന്റും ആണ് വേഷം. പുതിയ വേഷത്തേയും നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്. റീനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും. റീനയ്ക്കൊപ്പം സെൽഫിയെടുക്കാനും ജനം തിരക്കുകൂട്ടിയെന്നാണ് വിവരം.
Read Moreഞാന്‍ കുളിസീനില്‍ അഭിനയിക്കുമ്പോള്‍ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ചിരുന്നു, പക്ഷേ..! ഷക്കീല മലയാള സിനിമകളില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്…
സ്കൂളില്‍ പഠിക്കുന്ന സമയത്തുപോലും അധ്യാപകര്‍ ഭാവിയില്‍ എന്താവണമെന്ന് ചോദിച്ചാല്‍പോലും ഞാന്‍ പറഞ്ഞിരുന്നത് ഹൗസ് വൈഫ് എന്നായിരുന്നു. ഡോക്ടര്‍, എൻജിനിയര്‍ എന്നുപോലും പറയാനുള്ള കഴിവ് അന്നെനിക്ക് ഉണ്ടായിരുന്നില്ല. മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിക്കാന്‍ വരുന്നവര്‍ ഒന്നും എന്നോട് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. ഞാന്‍ കുളിസീനില്‍ അഭിനയിക്കുന്പോള്‍ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ചിരുന്നു. പക്ഷെ ഞാന്‍ അഭിനയിച്ച് പോയശേഷം എന്റെ ദേഹത്തിന് ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം അറിഞ്ഞശേഷമാണ് മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. -ഷക്കീല
Read Moreരണ്ടാളുടെയും രണ്ടാം വിവാഹം! ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ മറ്റ് തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകരുതല്ലോ ? വിവാഹത്തെക്കുറിച്ച് മനസുതുറന്ന് അഞ്ജലി നായർ
വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ ഉത്സവമാക്കാനോ താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ മറ്റ് തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകരുതല്ലോ എന്ന് കരുതിയാണ് വിവാഹിതരായ കാര്യം ഏവരെയും അറിയിച്ചത്. ഒരുവർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്. അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടാളുടെയും രണ്ടാം വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു. മുന്‍പൊരു അനുഭവം ഉള്ളതിനാൽ ഈ വിവാഹക്കാര്യം അറിയുമ്പോൾ സോഷ്യൽ മീഡിയ എന്തൊക്കെ കള്ളക്കഥകളാണ് മെനയുക എന്നോർത്ത് നല്ല പേടിയുണ്ടായിരുന്നു. വ്യക്തിജീവിതത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടുള്ള ആളാണ് ഞാൻ. അവൾ വീണ്ടും കുഴിയിലേക്ക് ചാടി എന്നൊക്കെയാകും കമന്റുകൾ വരിക. മോൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതി. അതുകൊണ്ടാണ് വിവാഹക്കാര്യം എല്ലാവരെയും അറിയിക്കാമെന്ന് ചിന്തിച്ചത്. -അഞ്ജലി നായർ
Read Moreഅവന്റേതായ ലോകത്ത് സന്തോഷവാനും ലളിതമായിട്ടുള്ളൊരു വ്യക്തി, അതാണ് അവന്! രശ്മിക മന്ദാനയുടെ വിവാഹം ഈ വര്‍ഷം; പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…
ഗീതാഗോവിന്ദം എന്ന ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദനയും. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ചു. ഇതിനിടയില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വിവാഹം എന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ ഇപ്പോൾ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള പുതിയ ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കരിയറുമായി മുന്നോട്ടു പോകുന്നതുകൊണ്ട് ഉടനെ വിവാഹമില്ലെന്ന് രശ്മിക മുന്‍പു പറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷംതന്നെ വിവാഹം ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളോളം നീണ്ട പ്രണയം വിവാഹത്തിലെത്തിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുണ്ട് എന്നാണ് പുതിയ വിവരങ്ങള്‍. ഈ വര്‍ഷം അവസാനത്തോടു കൂടി വിവാഹം നടത്താനാണ് താരങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് എന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ടാളും അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന്…
Read Moreതെങ്ങോലയിൽ ഫുൾബോൾകളിച്ച്സൂപ്പർ താരങ്ങൾ; വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മുഹമ്മദ് തൻസീലിനെ എത്തിച്ചത് പ്രശസ്തിയുടെ കൊടുമുടിയിൽ…
അങ്ങാടിപ്പുറം: മുഹമ്മദ് തൻസീലിന് ഒരു തെങ്ങോല കിട്ടിയാൽ മതി. അതിൽ നിമിഷങ്ങൾ കൊണ്ട് ഗാന്ധിജിയും നെഹ്റുവും മുഖ്യമന്ത്രി പിണറായി വിജയനും ഫുട്ബോൾ താരങ്ങളായ മറഡോണയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും ഓസിലും സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ദുൽഖറും വിജയും ടൊവിനോയുമെല്ലാം ചിത്രങ്ങളായി തെളിഞ്ഞു വരും. ആലിലയിലും പ്ലാവിലയിലും തേക്കിലയിലുമെല്ലാം നിമിഷനേരം കൊണ്ടു ചിത്രങ്ങൾ വിരിയിക്കുന്ന പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വണ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തൻസീലിന്റ ചിത്രവിദ്യകൾ കൂട്ടുകാർക്കും നാട്ടുകാർക്കുംഅത്ഭുതമാണ്. കോവിഡ് കാലത്ത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ലീഫ് ആർട്ടിലേക്ക് ഈ കലാപ്രതിഭയെ എത്തിച്ചത്. ഇലയിൽ മാർക്കർ പേന ഉപയോഗിച്ച് ചിത്രം വരച്ചശേഷം ബ്ലേഡുകൊണ്ടു ഇലയുടെ ഭാഗങ്ങൾ മുറിച്ചെടുത്താണ് രൂപങ്ങൾ ഒരുക്കുന്നത്. ചിത്രരചനാ പരിശീലനം നേടിയിട്ടില്ലെങ്കിലും ഇരുകൈകൾകൊണ്ടും ചിത്രം വരയ്ക്കാൻ തൻസീലിനു പ്രത്യേക വിരുതുണ്ട്. ചിരട്ടയിലും പേപ്പറിലും കലാശിൽപങ്ങളൊരുക്കാറുമുണ്ട്. തന്റെ ഈ കഴിവുകൊണ്ട്…
Read Moreതിയറ്ററുകളില്‍ ‘ആറാട്ട് ’കാലം! ആറാട്ടിന് പിന്നാലെ ഭീഷ്മപര്‍വവും തിയറ്ററിലേക്ക്, ആവേശം പകരാന്‍ ‘തലയും’; വരാനിരിക്കുന്നതെന്ന് ആവേശം നിറയുന്ന കാഴ്ച
സ്വന്തം ലേഖകന്‍ കോഴിക്കോട്: മോഹന്‍ലാല്‍ നിറഞ്ഞാടിയ ആറാട്ടിന് പിന്നാലെ തിയറ്ററുകളില്‍ തരംഗമാകാന്‍ മമ്മുട്ടിചിത്രം ഭീഷ്മപര്‍വവും. ചിത്രം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രതിസന്ധികാലത്ത് പ്രതീക്ഷ പകര്‍ന്നാണ് മോഹന്‍ ലാല്‍- ബി ഉണ്ണികൃഷ്ണന് ടീമിന്റെ ആറാട്ട് എന്ന ചിത്രം റിലീസ് ചെയ്തത്. പക്കാ മാസ് എന്റര്ടെയ്ന്റായി റിലീസ് ചെയ്ത ചിത്രം മൂന്നുദിവസം കൊണ്ട് 18 കോടിയോളം കളക്ട് ചെയ്തു. സോഷ്യല്‍ മീഡിയ വഴിയും മറ്റും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് ചിത്രത്തിന് ഗുണകരമായത്. ഡീ ഗ്രേഡിംഗ് ഒരു ഭാഗത്ത് നടക്കുമ്പോഴും തിയറ്ററില്‍ ആളെ എത്തിക്കാന്‍ ചിത്രത്തിന് കഴിഞ്ഞത് തിയറ്ററുകള്‍ക്കും ആശ്വാസമായി. വലിമൈ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്ത് ചിത്രം വലിമൈ കേരളത്തില്‍ മാത്രം 235 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തി. അജിത്ത് ആരാധകര്‍ ഏറെയുള്ള കേരളത്തില്‍ ചിത്രം നേട്ടം കൊയ്യുമെന്നാണ് സൂചനകള്‍.…
Read More