പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ഉറപ്പാക്കണമെന്ന് നടി നിമിഷ സജയൻ. ബാലികദിനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറുപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂർണരൂപം സ്ത്രീപക്ഷ നവകേരളംഇന്ന് ദേശീയ ബാലികദിനം! പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവൾക്കും വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ആവശ്യമാണ്. അത് ഉറപ്പാക്കേണ്ടതാണ്. നമുക്ക് പെൺകുട്ടികളെ കരുത്തരാക്കാം. ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം.നീതിയിലധിഷ്ഠിതമായ ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം.
Read MoreCategory: Today’S Special
അമ്പട കേമാ സണ്ണിക്കുട്ടാ ! അമ്മയുടെ ഫോണില്‍ കളിച്ച രണ്ടു വയസുകാരന് ഓര്‍ഡര്‍ ചെയ്തത് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍…
അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പയ്യന്റെ മാതാപിതാക്കള്‍. ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന് അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച്…
Read Moreതാലി മീല്‍സ് ‘സൗജന്യമെന്ന്’ പരസ്യം ! പത്തുരൂപ കൈമാറിയ 74കാരന് നഷ്ടമായത് ഒരു ലക്ഷം രൂപ;പുതിയ തട്ടിപ്പ് ഇങ്ങനെ..
മഹാരാഷ്ട്രയില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വ്യാപകമാവുന്നു. മുംബൈയില്‍ 74കാരന് ഒരു ലക്ഷം രൂപ നഷ്ടമായി. നൂറ് രൂപയുടെ താലി മീല്‍സ് ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് താലി മീല്‍സ് സൗജന്യമായി നല്‍കുമെന്ന പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയപ്പോഴാണ് തട്ടിപ്പിനിരയായത്. വയോധികന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കില്‍ കണ്ട വ്യാജ പരസ്യം കണ്ട് താലിമീല്‍സ് ഓര്‍ഡ് ചെയ്ത എന്‍ ഡി നന്ദ് ആണ് തട്ടിപ്പിന് ഇരയായത്. താലി മീല്‍സ് സൗജന്യമായി ലഭിക്കുന്നതിന് മുന്‍കൂറായി പത്തുരൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്കാന് പരസ്യത്തില്‍ പറയുന്നു. ബാക്കി 90 രൂപ ഡെലിവറി ചെയ്യുന്ന സമയത്ത് നല്കിയാല് മതിയെന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശ്വസനീയമായി തോന്നിയ 74കാരന് പത്തുരൂപ നല്കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം 49,760 രൂപ വീതം രണ്ടുതവണ ഈടാക്കിയതായി കാണിച്ച് എസ്എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ…
Read Moreരണ്ടാമതൊരു കുട്ടി വേണമെന്ന് ഭാര്യ വേണ്ട എന്ന് ഭര്‍ത്താവ് ! ഭാര്യ ആവശ്യം പതിവാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ വക മര്‍ദ്ദനം; ഭാര്യയുടെ വക പോലീസില്‍ പരാതി
രണ്ടാമതൊരു കുഞ്ഞു കൂടി വേണമെന്നു പറഞ്ഞതിനു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി.ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26-കാരിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടാമതൊരു കുട്ടി വേണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. അതുകൊണ്ടു കൂടിയാണ് യുവതിയുടെ ആവശ്യം നിരാകരിച്ച ഭര്‍ത്താവ് മര്‍ദ്ദിച്ചതും. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുത്തു അന്വേഷണം തുടങ്ങി. നാഗ്പുര്‍ സ്വദേശികളായ പരാതിക്കാരിയും ഭര്‍ത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്. അടുത്തവര്‍ഷം തന്നെ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് ഇതിനു സമ്മതിച്ചില്ല. തുടര്‍ന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭര്‍ത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാര്‍ വഴക്കിടുന്നതും പതിവായി. പിന്നാലെ മര്‍ദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ട് നെറ്റിയില്‍ അടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ്…
Read Moreബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്പെന്ഷന്…
പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത് കുമാര്‍, എ പി ടിപ്പു മുഹ്സിന്, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്.…
Read Moreഎന്തൊരു കരുതലാണ് ഈ സ്കൂളിന്! ആണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന് വാങ്ങുന്നതായി പണം അനുവദിച്ചു;അന്വേഷണം…
സാധാരണ പെണ്‍കുട്ടികള്‍ക്കാണ് സാനിറ്ററി നാപ്കിന് കൊണ്ട് ഉപയോഗമുണ്ടാവുകയെങ്കില് ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വാങ്ങാന്‍ ഫണ്ട് അനുവദിച്ച സ്കൂള്‍ അധികൃതര്‍ വെട്ടിലായിരിക്കുകയാണ്. ബീഹാറിലാണ് വേറിട്ട സംഭവം. ഹല്‍കോരി ഷാ ഹൈസ്കൂളിലാണ് ഫണ്ട് ചെലവഴിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള ‘പോഷക് യോജന’ പദ്ധതിയുടെ ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചെന്നാണ് ഉയര്‍ന്ന ആരോപണം. പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതേ ആവശ്യത്തിനായി ആണ്‍കുട്ടികള്‍ക്കും പണം അനുവദിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പുതിയ പ്രധാനാധ്യപകന് ഈ പൊരുത്തക്കേട് ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു.
Read Moreസ്വതന്ത്രമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാല്‍ പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്നു ലഭിച്ചു; ആ ദുരനുഭവം തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി
ഞാന്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോള ജില് കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന് വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിനുവേണ്ടി നിങ്ങള്‍ എത്ര പേര്‍ക്കു കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടന്‍ തന്നെ ഞാന്‍ തല്ലി. ശേഷമാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന് മോശമായി പറഞ്ഞു എന്ന് പറഞ്ഞു. പിന്നെ കൂട്ടത്തല്ലായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നല്‍കിയത്. സ്വതന്ത്രമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാല്‍ പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്നു ലഭിച്ചിരുന്നു. ഇതുപോലെ ബസിലെ മണി മുറിച്ച് കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പണ്ട് സാധനങ്ങളൊക്കെ വാങ്ങി ബസില്‍ വരുമ്പോള്‍ എന്റെ കൈയില്‍ മൂര്‍ച്ച കൂട്ടാനായി വീട്ടില്‍നിന്ന് തന്നയച്ച കത്തിയും ഉണ്ടായിരുന്നു.…
Read Moreഇസ്രയേലി ജയിലില്‍ ‘പുരുഷ ബീജം’ പുറത്തേക്ക് കടത്തിയത് ചിപ്സ് പാക്കറ്റില്‍ ! കുഞ്ഞിന് ജന്മം നല്‍കിയത് അനവധി സ്ത്രീകള്‍…
ഇസ്രയേലി ജയിലുകളിലെ ബീജ കള്ളക്കടത്തിനെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പലസ്തീനി യുവാവ്. ജറുസലേം പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു’. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്.…
Read Moreഉറങ്ങാന്‍ വേണ്ടി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറി ! കണ്ണു തുറന്നപ്പോള്‍ തമിഴ്നാട് അതിര്‍ത്തി;10 വയസുകാരന് പറ്റിയത്…
ഉത്സവപ്പറമ്പില്‍ അച്ഛനോടൊപ്പം കച്ചവടത്തിന്എത്തിയ പത്ത് വയസ്സുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പിന്നീട് കുട്ടിയെ കണ്ടെത്തിയെന്ന് വിവരം ലഭിച്ചതാവട്ടെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും. പന്തളം വലയികോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകന് കാര്‍ത്തിക്കിനെയാണ് കാണാതായത്. ക്ഷേത്രത്തിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കുട്ടി കയറി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കുട്ടി വണ്ടിയിലുള്ള കാര്യം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് 75 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ വണ്ടിയില്‍ കുട്ടിയെ കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ കുമാറിന്റെ കടയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കയറി കാര്‍ത്തിക് കിടന്നുറങ്ങുകയായിരുന്നു. കുട്ടി ലോറിയിലുള്ള കാര്യം അറിയാതെ ലോറിക്കാര് സിമന്റ് എടുക്കാനായി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. കുട്ടിയെ കാണാതെ പേടിച്ച് കുമാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസിനെയും വിവരം അറിയിച്ചു.…
Read Moreഒരുമിക്കാൻ തീരുമാനിച്ച മനസുകൾക്ക് നിയന്ത്രണങ്ങൾ തടസമായില്ല; ഇരുചക്ര വാഹനത്തിൽ എത്തി വിവാഹിതരായി കാർത്തികും രേഷ്മയും
പേരൂർക്കട: കോളജ് പഠനകാലത്ത് മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയപ്പോൾ വില്ലനായെത്തിയത് ഞായറാഴ്ചയിലെ കോവിഡ് നിയന്ത്രണം. പക്ഷേ ഒരുമിക്കാൻ തീരുമാനിച്ച മനസുകൾക്ക് നിയന്ത്രണങ്ങൾ തടസമായില്ല. ഇരുചക്രവാഹനത്തിൽ ക്ഷേത്രത്തിലെത്തി നിശ്ചയിച്ചപോലെ വിവാഹിതരായി തമിഴ്നാട് ഈറോഡ് സ്വദേശി കാർത്തിക്കും (27) മാനന്തവാടി സ്വദേശിനി രേഷ്മ പി. വർഗീസും (27). മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ 2016ൽ മൊട്ടിട്ട പ്രണയത്തിന് ഞായറാഴ്ച വള്ളക്കടവ് കാരാളി കളത്തുവിളാകം ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ ശുഭപര്യവസാനമാകുകയായിരുന്നു. ഇരുവരും ബിരുദാന്തരബിരുദത്തിന് പഠിക്കുന്ന കാലത്താണ് പ്രണയം മൊട്ടിട്ടത്. പഠനശേഷം തിരുവനന്തപുരത്ത് വരികയും ഒരുമിച്ച് തൊഴിൽ അന്വേഷിക്കുകയും ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നന്തൻകോട്ടുള്ള സ്വരാജ് ഭവനിൽ കാന്റീൻ ആരംഭിച്ചു. 2020-ൽ കോവിഡിനെ തുടർന്ന് കാന്റീൻ നഷ്ടത്തിലാകുകയും പൂട്ടുകയും ചെയ്തു. ഇപ്പോൾ പുളിമൂട് അംബുജ വിലാസം റോഡിൽ ഒരു ടേക്ക് എവേ ടീ ഷോപ്പ് നടത്തുകയാണ് കാർത്തികും രേഷ്മയും. അങ്ങിനെയിരിക്കെ…
Read More