പാൽവണ്ടി…മാഹിമദ്യം…ഓണാഘോഷം…ആഹാ ..! ചേറ്റുവയിൽ 50 ലക്ഷത്തിന്‍റെ  വിദേശ മദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്; മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്നത് ഓണാഘോഷം പൊടിപൊടിക്കാൻ

സ്വന്തം ലേഖകൻചേറ്റുവ: അന്പതു ലക്ഷം രൂപ വിലവരുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്പാറ ആറ്റിൻകുഴി വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കൽ നടയ്ക്കൽ കൗസ്തുഭം വീട്ടിൽ സജി(51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറ വില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്നതാണ് മദ്യമെന്ന് പിടിയിലായവർ പോലീസിനോടു പറഞ്ഞു. പാൽ വണ്ടിയിലായിരുന്നു ഇവർ മദ്യം കടത്തിയിരുന്നത്. വിവിധ ബ്രാൻഡുകളിലുള്ളതാണ് മദ്യം. സംസ്ഥാനത്ത് അടുത്തിടെ പോലീസ് നടത്തിയ വലിയ അനധികൃത വിദേശ മദ്യവേട്ടകളിലൊന്നാണ് ചേറ്റുവയിലേത്. മദ്യത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ഇവർക്ക് സാന്പത്തിക സഹായം നൽകുന്നവരെക്കുറിച്ചും മദ്യം വാങ്ങിവിൽക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കുള്ള മദ്യമാണ് പ്രതികൾ എത്തിച്ചിരുന്നതെന്നാണ് സൂചന.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ…

Read More

ഡ്രൈവിംഗ് ടെസ്റ്റിനിടെ ‘പെണ്‍കുട്ടിയെ കയറിപ്പിടിച്ച’ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍…

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍(എംവിഐ)ക്ക് സസ്‌പെന്‍ഷന്‍. പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

Read More

ദ്രൗപദി മുർമു രാഷ്ട്രപതിയായി അധികാരമേറ്റു; ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വനിത

  ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. രാവിലെ 10.15ന് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ പാർലമെന്‍റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിച്ച് സെന്‍ട്രൽ ഹാളിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അധ്യാപികയായിരുന്നു ദ്രൗപദി മുർമു. പിന്നീട് ജല വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്നു. 1997ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദ്രൗപദി മുർമു റായ്രംഗ്പൂർ പഞ്ചായത്ത് കൗണ്‍സിലറായി. 2000ൽ പഞ്ചായത്ത് ചെയർപേഴ്സണായി. ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു. ഒഡീഷയിൽ…

Read More

പ്രതിഷേധം കമന്‍റ് ബോക്സിൽ വരുംമുമ്പേ..! കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ ഔദ്യോഗിക എഫ്‌ബി പേജിന്‍റെ കമന്‍റ് ബോക്സ് പൂട്ടി

  ആലപ്പുഴ: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ടു പ്രതിസ്ഥാനത്തു വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സർക്കാർ നടപടി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്. നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്‍റെ ഭാര്യയാണ്. ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആലപ്പുഴ കളക്ടറേറ്റിലേക്ക് മാർച്ച് അടക്കം പ്രഖ്യാപിച്ചിരുന്നു. ചില മുസ്‌ലിം സംഘടനകളും ശ്രീറാമിനെ നിയമിച്ചതിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. കോടതി നടപടി നേരിടുന്നയാളെ മജിസ്റ്റീരിയൽ പദവിയുള്ള തസ്തികയിൽ നിയമിച്ചതിൽ നിയമ- സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് നിയമവിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയ തീരുമാനം തത്കാലം…

Read More

കോഴിക്കോട് ഏഴു വയസുകാരനെ മാതാവ് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി…

ഏഴുവയസുകാരനായ മകനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മാതാവ്. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സ്വദേശിനി ജുമൈലയാണ് മകന്‍ ഹംദാനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹംദാന്‍. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് യുവതി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഈ സംഭവം നടന്നത്. കുട്ടിയുടെ അമ്മയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഹംദാന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചതിനാലാണ് കുട്ടി മരണപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ് സമ്മതിക്കുകയായിരുന്നു.

Read More

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ! നിയമനം റദ്ദാക്കണമെന്ന് ആവശ്യം…

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു. ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും…

Read More

കേരളത്തിലും നിര്‍ഭയ മോഡല്‍ പീഡനം ! യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; രഹസ്യഭാഗത്ത് ബിയര്‍കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍…

കേരളത്തിലും നിര്‍ഭയ മോഡല്‍ പീഡനം. കുന്നംകുളത്ത് രണ്ടു മക്കളുടെ അമ്മയായ യുവതിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂര പീഡനം. സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുവിനെയും കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു. പഴുന്നാന ചെമ്മന്തിട്ട സ്വദേശിയെയും ഇയാളുടെ ബന്ധുവിനെയുമാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് പ്രതികള്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ബലാത്സംഗത്തിനും ഐ.ടി. ആക്ട് പ്രകാരവുമാണ് കുന്നംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ഇരുവരും അറസ്റ്റിലായത്. സംശയ രോഗമാണ് യുവതിയോട് ഇത്തരത്തിലൊരു…

Read More

മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിച്ചോട്ടെ; മയക്കുമരുന്നുമായി പിടിയിലായ യുവാവിന് പോലീസിന്‍റെ ക്രൂരമർദനം; അച്ഛന്‍റെ പരാതിയിൽ സ്പെഷല്‍ ബ്രാഞ്ച്  അന്വേഷണം

പയ്യന്നൂര്‍: മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കരിവെള്ളൂര്‍ അയത്രവയല്‍ സ്വദേശിയും ടൈല്‍സ്-കാറ്ററിംഗ് തൊഴിലാളിയുമായ കിണറ്റുകരയില്‍ അനൂപിന്‍റെ (38) അച്ഛൻ വടക്കേ വീട്ടില്‍ രാജനാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കിയത്. ഈ മാസം ഏഴിന് പുലര്‍ച്ചെ 4.15 ഓടെയാണ് അനൂപിനെ പിടികൂടിയതെന്നാണ് പോലീസിന്‍റെ രേഖയിലുള്ളത്. കരിവെളളൂര്‍ ആശുപത്രിക്ക് മുന്‍വശത്തെ റോഡില്‍ കണ്ടെത്തിയ അനൂപിനെയും സുഹൃത്തിനെയും പരിശോധിക്കുകയും നിരോധിത മയക്കുമരുന്നായ രണ്ടു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പിടികൂടിയതായുമാണ് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരിക്കുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സുസൂക്കി എര്‍ട്ടിഗ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. സ്‌റ്റേഷനിലെത്തിയപ്പോഴാണ്എന്നാല്‍, ആറിന് വൈകുന്നേരം അനൂപിനെയും സുഹൃത്തിനെയും പയ്യന്നൂര്‍ പോലീസ് കരിവെള്ളൂര്‍ ടൗണില്‍നിന്നും ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോയെന്നും രാത്രിയില്‍ മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട്…

Read More

പരിമിതമായ ജീവിത സാഹചര്യത്തിലും പഠിക്കാൻ സമർഥ; മകളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തിരുന്ന മാതാപിതാക്കൾ; പിന്നെ എന്തിന് ജിൻസി ജീവനൊടുക്കിയെന്ന് ചിന്തിച്ച് നാട്ടുകാർ

തലയോലപ്പറന്പ്: വെട്ടിക്കാട്ടുമുക്ക് പാലത്തിൽനിന്നു മൂവാറ്റുപുഴയാറിലേക്കു ചാടി ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർഥിനിയുടെ മരണകാരണം വിഷാദം മൂലമെന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ഇന്ന് പോലീസ് പരിശോധിക്കും. തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്ക് കുഴിയൻതടത്തിൽ കുഞ്ഞുമോന്‍റ മകൾ ജിൻസി (17) യാണു വ്യാഴാഴ്ച രാത്രി 12.30നു പാലത്തിൽനിന്നു പുഴയിലേക്കു ചാടിയത്. വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സ് രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പുലർച്ചെ 2.30നു മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തലയോലപ്പറന്പ് സെന്‍റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു. തിരുവനന്തപുരം നവോദയിൽ പ്ലസ് ടുവിനു പഠിക്കുന്ന ജിൻസി ഇന്നലെ പുലർച്ചെ ട്രെയിനിൽ സ്കൂളിലേക്കു പോകാനായി മാതാപിതാക്കളുമായി ചേർന്ന് വസ്ത്രങ്ങളടക്കം ബാഗിലാക്കിയിരുന്നു. മാതാപിതാക്കൾ ഉറങ്ങാൻപോയപ്പോൾ അടുക്കള വാതിൽ തുറന്നു പെണ്‍കുട്ടി അര കിലോമീറ്റർ അകലെയുള്ള വെട്ടിക്കാട്ടുമുക്ക് പാലത്തിലേക്ക് നടന്നു പോകുകയായിരുന്നു. ആ സമയം അതുവഴി ലോറിയുമായെത്തിയ വെട്ടിക്കാട്ടുമുക്ക് സ്വദേശി നവാസ് പെണ്‍കുട്ടിയെ…

Read More

റെയിൽവേ സ്റ്റേഷനിൽ കൂട്ടബലാത്സംഗം; റെയിൽവേ ജീവനക്കാരുടെ മുറിയിൽ ഊഴം കാത്ത് നിന്ന് യുവതിയെ   ശാരീരികമായി ഉപയോഗിച്ചത് നാലുപേർ; യുവതി നേരിട്ടത് കൊടും ക്രൂരത…

  ന്യൂഡൽഹി: തലസ്ഥാനത്തെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. 30 വയസുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. പുലർച്ചെ ഇലക്ട്രിക്കൽ മെയിന്‍റനൻസ് ജീവനക്കാർക്കുള്ള മുറിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം രണ്ടുപേർ മുറിക്ക് പുറത്ത് കാവൽ നിന്ന് ബലാത്സംഗത്തിന് സൗകര്യം ഒരുക്കിയതായും പോലീസ് പറഞ്ഞു. സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം ഇവരെ പോലീസ് പിടൂകൂടുകയായിരുന്നു. പ്രതികളെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടതായി ഡിസിപി (റെയിൽവേ) ഹരേന്ദ്ര സിംഗ്…

Read More