തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. മണിക്കുട്ടനെ പിന്നീട് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബസിനകത്ത് വച്ച് മുണ്ടഴിച്ച് കൈയിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreCategory: Top News
എന്നെ ഇവിടെ നിര്‍ത്തിയിട്ടു പോവുകയാണെങ്കില്‍ ഞാന്‍ കാണത്തില്ല അച്ഛാ ! പൊട്ടിക്കരഞ്ഞ് വിസ്മയ; കേസില്‍ നാളെ വിധി…
വിസ്മയ കേസില്‍ നാളെ കോടതി വിധി പറയാനിരിക്കെ കേസിലെ പ്രധാന തെളിവായ ശബ്ദരേഖയുടെ പകര്‍പ്പ് പുറത്ത്. ഭര്‍ത്താവ് കിരണ്‍ മര്‍ദിക്കുമെന്നും ഭര്‍തൃവീട്ടില്‍ താമസിക്കാനാകില്ലെന്നും അച്ഛനോടു വിസ്മയ കരഞ്ഞുപറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛനോടു സംസാരിച്ചതിന്റെ ശബ്ദരേഖയാണ് തെളിവായി നല്‍കിയത്. ‘എന്നെ ഇവിടെ നിര്‍ത്തിയിട്ടു പോവുകയാണെങ്കില്‍ ഞാന്‍ കാണത്തില്ല. അച്ഛന് നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാന്‍ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ… എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ… എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ…’ എന്നാണ് ശബ്ദരേഖയില്‍ കേള്‍ക്കുന്നത്. ഈ സമയത്ത് പിതാവ് ത്രിവിക്രമന്‍നായര്‍ വിസ്മയയെ ആശ്വസിപ്പിക്കുന്നതും വീട്ടിലേക്കു പോരൂ എന്നു പറയുന്നതും കേള്‍ക്കാം. സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. ഭര്‍ത്താവ്…
Read Moreപാര്‍ട്ടിയ്ക്ക് പിരിവ് നല്‍കിയില്ല ! ഹോട്ടല്‍ അടിച്ചു തകര്‍ത്ത് സിപിഐ പ്രവര്‍ത്തകര്‍;ദമ്പതികള്‍ക്ക് തെറിവിളിയും മര്‍ദ്ദനവും…
പാര്‍ട്ടിയ്ക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകരചിറ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകനും ഉഷയുമാണ് ഹോട്ടല്‍ നടത്തുന്നത്. 500 രൂപ പാര്‍ട്ടി പരിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണമെന്നും പരാതിയിലുണ്ട്. തിരുവല്ല പോലീസിലാണ് ദമ്പതികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. പോലീസിന് നല്കിയ പരാതി നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതായും ദമ്പതികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കട തല്ലിത്തകര്‍ത്തത്. തങ്ങളെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ദമ്പതികള്‍ പറയുന്നു. ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read Moreലക്ഷദ്വീപ് തീരത്തെ മയക്കുമരുന്ന് വേട്ട ! പ്രതികള്‍ക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍; ആയുധക്കടത്തും നടന്നിട്ടുണ്ടെന്ന് സംശയം…
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് തീരത്തോടടുത്ത് പുറംങ്കടലില്‍ നിന്നും 1500 കോടിരൂപ വില വരുന്ന ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പാക്കിസ്ഥാന് ബന്ധം സ്ഥിരീകരിച്ച് ഡി.ആര്.ഐ. ലക്ഷദ്വീപിലെ അഗത്തിതീരത്തിന് അടുത്ത് നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. സുജന്‍, ഫ്രാന്‍സിസ് എന്നി മലയാളികളാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. കേസില്‍ പ്രതികളായ നാല് തമിഴ്നാട് സ്വദേശികള്‍ക്ക് പാക്കിസ്ഥാന് ബന്ധമുണ്ടെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിരുന്നു. പാക്കിസ്ഥാനിലെ പഞ്ചസാരമില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. ഇറാനിയന്‍ ബോട്ടിലാണ് മയക്കുമരുന്ന് പുറം കടലില്‍ എത്തിച്ചത്. രണ്ട് മത്സ്യബന്ധന ബോട്ടുകളിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തിന് ഒപ്പം ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Read More‘മാഡം’ ഒരു പ്രഹേളികയാകും ! നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു;ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് വിലയിരുത്തല്‍…
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനമെന്ന് സൂചന. കേസിലെ അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ലെന്നും വിവരമുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണം സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ആരാണ് ‘മാഡം’ എന്ന ചോദ്യത്തിന് തീര്‍ത്തും പ്രസക്തിയില്ലാതാവുകയാണ്. ഇത് കേസ് വഴിതിരിച്ചു വിടാനുള്ള പദ്ധതിയായിരുന്നുവോ എന്നും സംശയിക്കപ്പെടുന്നു. കാവ്യയ്ക്കു പുറമെ ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈം ബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്.…
Read Moreഇന്ധനനികുതി കുറച്ചത് മറ്റു വഴികളില്ലാതെ ! ബിജെപി ഭരണ സംസ്ഥാനങ്ങളിൽപ്പോലും ജനങ്ങൾ പ്രതിഷേധിച്ചു
പ്രത്യേക ലേഖകൻ ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിവിട്ട് റിക്കാർഡിലെത്തിയതു പിടിച്ചുകെട്ടാൻ ഇന്ധനവില കുറയ്ക്കുകയല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു പോംവഴികളൊന്നും ഇല്ലായിരുന്നു. ഇന്ധന വില കൂടിയതാണ് രാജ്യത്താകെ വലിയ തോതിൽ വിലക്കയറ്റം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കാതെ തരമില്ലെന്നും സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ധന വില കുറച്ചെങ്കിലും അടുത്തിടെ കൂട്ടിയ ഓട്ടോ, ടാക്സി, ബസ് യാത്രാ നിരക്കുകളും ചരക്കു ഗതാഗത നിരക്കും കുറയ്ക്കാനിടയില്ല. ഫലത്തിൽ സാധനവിലകളിലും യാത്രാ ചെലവുകളിലും വലിയ ഇളവിനു സാധ്യത കുറവാണ്. പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില സെഞ്ചുറി കടന്നതോടെ രാജ്യത്താകെ വിലക്കയറ്റം പിടിവിട്ടു വർധിച്ചു. അരി, ഗോതന്പ്, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, പച്ചക്കറികൾ തുടങ്ങി അവശ്യ സാധനങ്ങളുടെ വില റിക്കാർഡിലെത്തി. കേന്ദ്ര സർക്കാരിന്റെ തന്നെ ഉപഭോക്തൃ വില സൂചികയും പണപ്പെരുപ്പത്തോതും കുത്തനെ കൂടിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഉപഭോക്തൃവില സൂചിക…
Read Moreഫാമിലിയായി ഇതാണല്ലേ പരിപാടി? മുക്കുപണ്ടം പണയംവച്ച സംഭവം! ശാലിനി ധൃതികൂട്ടിയപ്പോള്‍ നല്‍കിയത് 40,000 രൂപ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഗാന്ധിനഗർ: സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവതി നൽകിയത് വ്യാജ ആധാർ കാർഡും ഫോണ്‍ നന്പരും. കട്ടപ്പന വലിയാപറന്പ് മുകളേൽ ശാലിനി (22) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ആർപ്പൂക്കര പിണഞ്ചിറക്കുഴിയിലുള്ള കൂട്ടുകാരിയുമൊത്ത് പനന്പാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടത്തിൽ തീർത്ത ഒന്നരപവന്റെ മാല പണയം വയ്ക്കാൻ ശാലിനി എത്തിയത്. അച്ഛൻ ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്നു മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിലാണെന്നും അടിയന്തരമായി ശസ്ത്രക്രിയ നടത്തുന്നതിന് പണമില്ലാത്തതിനാലാണ് പണയം വയ്ക്കുന്നതെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ പറഞ്ഞുധരിപ്പിച്ചത്. കൂട്ടുകാരിയുടേതെന്ന പേരിൽ വ്യാജ ആധാർ കാർഡിന്റെ കോപ്പിയും ഫോണ്‍ നന്പരുമാണ് ഇവർ രേഖയായി കാണിച്ചത്. ശാലിനി പണത്തിനായി ധൃതികൂട്ടിയപ്പോൾ സ്ഥാപനത്തിലെ ജീവനക്കാരി 40,000 രൂപ പണയത്തുകയായും നൽകി. പിന്നീട് സംശയം തോന്നിയതോടെ പണയ വസ്തു പരിശോധിക്കുകയും മുക്കുപണ്ടമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥാപന…
Read Moreഅധിക ആശ്വാസം! പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രം കുറച്ചപ്പോൾ കേരളത്തിന് അധിക ആശ്വാസം; കേരളത്തില്‍ കുറയുന്നത്…
കോട്ടയം: കേന്ദ്രം പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചപ്പോൾ കേരളത്തിന് അധിക ആശ്വാസം. കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപ കുറയും. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാലാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറയും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും. ഞായറാഴ്ച രാവിലെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. കേന്ദ്രം പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താനാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നടപടി.
Read Moreഒരു ദിവസത്തെ തെരച്ചില്‍! പീഡന പരാതി നൽകി നാടുവിട്ട വിദ്യാർഥിനിയെ കണ്ടെത്തി; നാടുവിടാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകി നാട് വിട്ട വിദ്യാർഥിനിയെ കണ്ടെത്തി. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നുമാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി മാർച്ചിൽ പരാതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. ആഭ്യന്തര പരാതി പരിഹാര സമിതിയെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്ന് വിദ്യാർഥിനി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മജിസ്ട്രേറ്റിന് മുന്ന്ൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും.
Read Moreപിസി ജോര്‍ജ് എവിടെ ? പിസി ജോര്‍ജിനെ തേടി പോലീസ്; ഈരാറ്റുപേട്ടയിലെ വസതിയില്‍ പരിശോധന; അടുത്തുള്ള ബന്ധുവീടുകളിലും പരിശോധന
പാലാ: പി.സി. ജോർജിന്റെ വീട്ടിൽ പോലീസ്. ഈരാറ്റുപേട്ടയിലെ വസതിയിൽ പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹം വീട്ടിലുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പി.സി. ജോർജിന്റെ ബന്ധുക്കളുമായി പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി. ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തിരുന്നു. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. അതേസമയം, ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.
Read More