യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്‍ രക്ഷാ സമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്നും റഷ്യ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു. നബെന്സിയയുടെ വാക്കുകള്‍ ഇങ്ങനെ…റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് രാവിലെ 6.00 മുതല്‍ 130 ബസുകള്‍ കാത്തുനില്‍ക്കുകയാണ്. യുക്രൈനിലെ ഹാര്‍കിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെക്ക്പോയന്റുകളില് ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെല്ഗോറോഡിലെത്തിച്ച് വിമാനമാര്‍ഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെന്‍സിയ സുരക്ഷസമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. യുക്രൈന്റെ…
Read MoreCategory: Top News
ആ ആറു പേര് വേട്ടയാടുന്നു ! മരിച്ചാല്‍ ഇതു മരണമൊഴായി കണക്കാക്കണം; തുറന്നു പറച്ചിലുമായി അഞ്ജലി റീമാദേവിന്റെ ലൈവ് വീഡിയോ…
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ പ്രതി സ്ഥാനത്തുള്ള കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് പുതിയ വീഡിയോയുമായി വീണ്ടും രംഗത്ത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാല്‍ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വീഡിയോയില്‍ പറയുന്നത്. പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേര്‍ക്കെതിരെയാണ് ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ യുവതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് വീഡിയോ പുറത്തുവിട്ടത്. അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ…കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവര്ക്ക് ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവല്‍ നില്ക്കും, അവര്‍ നേരിട്ടു കണ്ടിട്ടുണ്ട്, ബിപി ഗുളിക എന്നു പറഞ്ഞ് മെഡിസിന് ബോക്സില്‍ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നത്…
Read Moreമണം പിടിച്ച് ഡോൺ കഞ്ചാവ് ബാഗ് കണ്ടെത്തി, പ്രതിയാരെന്നു കൃത്യമായി കാണിച്ചുകൊടുത്തു ചേതക്കും;കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തുകാരനെ കുടുക്കി പോലീസ് നായകൾ
കോട്ടയം: കഞ്ചാവ് വേട്ടയ്ക്ക് പോലീസ് നായയുടെ ഇടപെടലും. ഇന്നലെ നാലു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേർന്നു പിടികൂടിയതിൽ പോലീസ് നായയുടെ ഇടപെടൽ ശ്രദ്ധേയം. ഒറീസ സ്വദേശി പരേഷ് നായിക് (29) ആണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം 6.30നു ഷാലിമാർ എക്സ്പ്രസിൽ വന്നിറങ്ങിയ പരേഷിന്റെ ബാഗിൽനിന്നും പോലീസ് നായ മണം പിടിച്ചു കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലാബ്രഡോർ ഇനത്തിൽപെട്ട കഞ്ചാവ് കണ്ടെത്തുന്ന സ്നിഫർ വിഭാഗത്തിൽ പെട്ടതാണ് ഡോണ്‍. റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിട്ടിരുന്ന ബാഗുകളിൽനിന്നും കഞ്ചാവ് ഒളിപ്പിച്ച ബാഗ് ഡോണ്‍ കണ്ടെത്തി. സൂപ്പർ പോലീസ് നായ ചേതക്കാണ് കഞ്ചാവുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. ബാഗ് കണ്ടെത്തിയിട്ടും ഉടമയെ തിരിച്ചറിയാൻ കഴിയാതെ നിന്ന പോലീസിനു പ്രതിയാരെന്നു കൃത്യമായി ചേതക്ക് കാട്ടിക്കൊടുത്തു. ബൽജിയം മെലിനോയിസ് ഇനത്തിൽപെട്ട ട്രാക്കർ നായയാണ്…
Read Moreസ്വകാര്യഭാഗത്ത് ടാറ്റു ! ആര്‍ട്ടിസ്റ്റിനേതിരേ ഒരു യുവതി കൂടി പരാതി നല്കി; സുജീഷ് ബംഗളുരുവിലേക്ക് മുങ്ങിയതായി സൂചന…
കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേയുള്ള ലൈംഗികാരോപണ പരാതികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു യുവതി കൂടി ഇയാള്‍ക്കെതിരേ പരാതി നല്കി. പരാതികള്‍ വര്‍ധിച്ചു വരുന്നതോടെ പ്രതിയെ ഉടന്‍ പിടികൂടുമെന്നു കമ്മിഷണര്‍ അറിയിച്ചു.’മീടു’ ആരോപണം ഉന്നയിച്ച അഞ്ചു യുവതികളാണ് ഇതുവരെ പരാതി നല്‍കിയത്. അതേസമയം സുജീഷ് ബെംഗളൂരുവിലേക്കു കടന്നതായി സൂചനയുണ്ട്. വീടുപണിയുമായി ബന്ധപ്പെട്ടു ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരുവിലേക്കു പോയെന്ന വിവരമാണു പോലീസിനു ലഭിക്കുന്നത്. എന്നാല്‍ പോലീസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊച്ചി ഇടപ്പള്ളിയിലെ ഇന്ക് ഫെക്റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ യുവതികളുടെ പരാതിയില്‍ പാലാരിവട്ടം, ചേരാനെല്ലൂര്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കമ്മിഷണറെ കണ്ട യുവതികള്‍ പരാതി നല്കാന് തയാറാണെന്ന് അറിയിച്ചു. തുടര്‍ന്ന് നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ വിശദമായ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റര്‍ ചെയ്തു. മീടു ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഒളിവില്‍…
Read Moreപ്രേമിച്ച് വിവാഹം കഴിച്ചിട്ട് ഏഴുമാസം; കടലിൽ ചാടി ജീവനൊടുക്കാൻ എത്തിയ യുവതിക്ക് രക്ഷകരായി ആഴിമല ക്ഷേത്ര ഭാരവാഹികൾ
വിഴിഞ്ഞം: വീട്ടുകാരറിയാതെ കടലിൽ ചാടി ജീവനൊടുക്കാൻ എത്തിയ യുവതിക്ക് ആഴിമല ക്ഷേത്ര ഭാരവാഹികളുടെ അവസരോചിതമായ ഇടപെടൽ പിന്തിരിപ്പിച്ചു. ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ച ശേഷം യുവതിയെ പോലീസിന്റെ സഹായത്തോടെ ഭർത്താവിനൊപ്പം വിട്ടയച്ചു. ഇന്നലെ രാവിലെ ഏഴരയോടെ വിഴിഞ്ഞം ആഴിമലയിലാണ് സംഭവം. വട്ടപ്പാറ സ്വദേശിയായ യുവതിയാണ് കടലിൽ ചാടാനായി എത്തിയത്. ക്ഷേത്രത്തിന് സമീപത്ത് നിന്ന് അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളിലേക്ക് പോകാനിറങ്ങിയ യുവതി തൊട്ടടുത്ത് കണ്ട ലോട്ടറി കച്ചവടക്കാരനോട് ഫോൺ വിളിക്കാനുള്ള സഹായം തേടി. ഫോൺസംസാരത്തിൽ പന്തികേട് തോന്നിയ കച്ചവടക്കാരൻ ഉടൻ തന്നെ ക്ഷേത്ര സെക്രട്ടറിയെ വിവരമറിയിച്ചു. ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികൾ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി കാര്യമന്വേഷിച്ചു. ഏഴ് മാസങ്ങൾക്ക് മുൻപ് പ്രേമിച്ച് വിവാഹിതയായ യുവതി അഞ്ച് മാസം ഗർഭിണിയാണെന്നും വീടുവയ്പുമായുള്ള പ്രശ്നമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും സഹായിക്കാനെത്തിയവരെ അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ച് സമാധാനപ്പെടുത്തിയ ശേഷം യുവതിയെ കമ്മിറ്റി…
Read Moreദിവ്യയും സുഹൃത്തുക്കളും പോളണ്ടിലെത്തിയെങ്കിലും…! ദിവ്യയുടെ മടങ്ങിവരവിനായി കരളുരുകും പ്രാർഥനയോടെ കുടുംബം
തൊടുപുഴ: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പലായനം ചെയ്ത മകളെക്കുറിച്ചോർത്ത് ഉള്ളുരുകി കഴിയുകയാണ് വണ്ണപ്പുറം ചേലച്ചുവട് അരീക്കൽ ജോസഫും അച്ചാമ്മയും. ഇവരുടെ ഇളയ മകളായ ദിവ്യ ജോസഫ് യുദ്ധക്കളമായി മാറിയ കാർക്കീവിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ട് അതിർത്തി രാജ്യമായ പോളണ്ടിലെത്തിയത്. കാർക്കീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെടുന്നതിനു മുന്‍പാണ് ദിവ്യ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘം ഇവിടെനിന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ദിവ്യയും കൂട്ടുകാരായ സുഹൃത്തുക്കളും പോളണ്ടിലെത്തിയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാനുള്ള ലിസ്റ്റിലുൾപ്പെടാത്തതിനാൽ ഇപ്പോഴും അവിടെ ക്യാന്പിൽ കഴിയുകയാണ്. നൂറുകണക്കിനാളുകൾ കഴിയുന്ന ക്യാന്പിൽ പരിമിതമായ ഭക്ഷണവും വെള്ളവും ഉപയോഗിച്ച് ദുരിതത്തിലാണിവർ. കാർക്കീവിലെ നാഷണൽ മെഡിക്കൽ യൂണിവഴ്സിറ്റിയിലെ മൂന്നാംവർഷ മെഡിസിൻ വിദ്യാർഥിനിയാണ് ദിവ്യ. കീവിൽ യുദ്ധം ആരംഭിച്ചതു മുതൽ ദിവ്യയും മറ്റു വിദ്യാർഥികളും ബങ്കറുകളിലേക്ക് മാറിയിരുന്നു. ഇതിനിടെയാണ് റഷ്യൻ സേന കാർക്കീവിനെ ലക്ഷ്യമിട്ടത്. ഇതോടെ ഇവിടെയുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി…
Read Moreമറ്റ് രണ്ടു മക്കളേയും ബന്ധുക്കൾ തിരികെ നൽകിയെങ്കിലും..! നോക്കാൻ ഏൽപ്പിച്ച മകളെ വിട്ടു നൽകുന്നില്ലെന്ന് അമ്മയുടെ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
എരുമപ്പെട്ടി: നോക്കാൻ ഏൽപ്പിച്ച മകളെ ബന്ധുക്കൾ തിരികെ നൽകുന്നില്ലെന്ന് പരാതി. ചാവക്കാട് പാലയൂർ വലിയപുരക്കൽ ദുർഗാദേവിയാണ് തന്റെ 11 വയസ് പ്രായമുള്ള മകളെ തിരിച്ചു കിട്ടാൻ നിയമ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ആറുവർഷം മുൻപ് ഭർത്താവ് മരിച്ചപ്പോഴാണ് ദുർഗാദേവി തന്റെ മൂന്ന് മക്കളെ നോക്കി വളത്താൻ ബന്ധുക്കളെ ഏൽപ്പിച്ചത്. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ദുർഗാദേവിയുടേയും മക്കളുടേയും കഷ്ടപ്പാട് കണ്ട് ബന്ധുക്കൾ കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. അന്ന് അഞ്ചു വയസ് പ്രായമുണ്ടായിരുന്ന മകളെ ഏറ്റവും അടുത്ത ബന്ധുവാണ് ഏറ്റെടുത്തത്. പിന്നീട് ഇവർ കുട്ടിയെ മറ്റൊരു ബന്ധുവിന് കൈമാറുകയായിരുന്നുവെന്ന് പറയുന്നു. മകളെ ഏറ്റെടുത്തവർ പിന്നീട് കുട്ടിയെ കാണുന്നതിനോ സംസാരിക്കുന്നതിനോ അനുവദിക്കാറില്ലെന്നും യുവതി പറയുന്നു. മകളെ സ്കൂളിൽ ചെന്ന് കാണുന്നതിനു പോലും വിലക്കിയിരിക്കുകയാണ്. ഇതിനിടയിൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. കുട്ടികളെ വളർത്താൻ പ്രാപ്തയായപ്പോഴാണ് കുട്ടികളെ ആവശ്യപ്പെട്ട് ഇവർ ബന്ധുക്കളെ സമീപിച്ചത്. മറ്റ്…
Read Moreഭര്‍ത്താവ് മെഹ്നാസുമായി പ്രശ്നങ്ങളുണ്ടായിരുന്നു..! റിഫ ദുബായിലെത്തിയത് സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: വ്ളോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഭര്‍ത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇവർ നൽകുന്ന സൂചന. റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭര്‍ത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല. ജോലി കണ്ടെത്താനാണ് ഇരുവരും ചേര്‍ന്നു മൂന്നു മാസം മുന്‍പ് സന്ദര്‍ശക വിസയിലെത്തിയത്. ഇതിനിടയില്‍ റിഫയ്ക്ക് പര്‍ദ കടയില്‍ ജോലി ശരിയായി. എന്നാല്‍ ജോലി ലഭിക്കാതിരുന്ന മെഹനാസിന്റെ വിസ കാലാവധി അവസാനിക്കാറായിരുന്നു. തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയ പ്രമോഷണല്‍ വിഡിയോകള്‍ വഴി റിഫയ്ക്ക് വരുമാനം ലഭിച്ചിരുന്നു. പണമെല്ലാം…
Read Moreവിവാഹവാഗ്ദാനം നൽകി ഒരുമിച്ചു ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു; യുവാവിന് മുട്ടന്‍പണി; പാലായില്‍ നടന്ന സംഭവം ഇങ്ങനെ…
പാലാ: വിവാഹ വാഗ്ദാനം നൽകി മൂന്നു വർഷക്കാലം ഒരുമിച്ച് ജീവിച്ചശേഷം യുവതിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് പിടിയിൽ. അകലകുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍ അറസ്റ്റ് ചെയ്തത്. 2015 ൽ വിവാഹിതയായ പീരുമേട് സ്വദേശിനിയായ യുവതി ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ മൂലം പിരിഞ്ഞ് താമസിക്കവേ പ്രതിയായ ഹരികൃഷ്ണനുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പിൽ 2018 മുതൽ യുവതി ജെസിബി ഓപ്പറേറ്ററായ പ്രതിയോടൊപ്പം താമസിക്കവേ ഗർഭിണിയായി. ഇതിനിടെ പ്രതി കൊല്ലത്ത് നഴ്സിംഗ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് നഴ്സിംഗ് വിദ്യാർഥിനിയുമായി വിവാഹം ഉറപ്പിച്ചു എന്നും യുവതിയോട് പറഞ്ഞു. 2022 ജനുവരിയിൽ യുവതി ഒരു കുഞ്ഞിനു ജന്മം നൽകി. തുടർന്ന് പ്രതി യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചു. സിഡബ്ല്യുസിയിൽ പരാതി നൽകിയ യുവതിയും കുഞ്ഞും കുറേക്കാലം വണ്ടൻപതാലുള്ള ആശ്രമത്തിൽ താമസിച്ചു. തുടർന്ന് അവിടെ…
Read Moreകമന്റടിച്ചത് ചോദ്യം ചെയ്തു; പാലായിൽ ഗർഭിണിയെ ചവിട്ടിവീഴ്ത്തിയ നാലംഗ സംഘം അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പാലാ: ഗർഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേൽപ്പിക്കുകയും ഭർത്താവിനെ മർദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ പിടിയിൽ. പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം. വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്. ഞൊണ്ടിമാക്കൽ കവലയിലാണ് സംഘം വർക്ക്ഷോപ്പ് നടത്തുന്നത്. യുവതിയും ഭർത്താവും നടന്നു പോകുന്പോൾ വർക്ക്ഷോപ്പിൽനിന്ന് കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ഭർത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാൻ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിനെ വിളിക്കാൻ തുടങ്ങിയ ദന്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടർന്ന് 22 ആഴ്ച ഗർഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടർന്ന് ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍…
Read More