മകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…

നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്‌കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും…

Read More

14 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങള്‍ ! മൂത്ത മകന് പ്രായം 28 വയസ്; ‘വലിയ’ സന്തുഷ്ട കുടുംബത്തിന്റെ കഥയിങ്ങനെ…

അങ്ങനെ കാത്തു കാത്തിരുന്ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. ഇത് കേട്ട് ഇത് ഇവരുടെ ആദ്യത്തെ കുഞ്ഞാണെന്ന് വിചാരിക്കരുത്. 14 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മിഷിഗണിലാണ് സംഭവം. ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ജനിക്കുന്നത്. കാതെറി ഷ്വാണ്ട്റ്റ് എന്ന അമ്മയാണ് പെണ്‍കുഞ്ഞിന് ഇപ്പോള്‍ ജന്മം നല്‍കിയിരിക്കുന്നത്. 3.4 കിലോ ഭാരമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് മാഗി ജെയ്ന്‍ എന്നാണ് പേരിട്ടത്. 14 ജ്യേഷ്ടന്മാരുള്ള ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. കാതെറിക്കും ഭര്‍ത്താവ് ജയ്ക്കും 45 വയസാണുള്ളത്. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്. മാഗിയുടെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍ ടെയ്‌ലറിന് 28 വയസ്സുണ്ട്. ടെയ്‌ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു വീടുമുണ്ട്. എന്തായാലും ഈ അമ്മ ഭാഗ്യവതിയാണെന്നാണ് ഏവരും പറയുന്നത്.

Read More

വീട്ടില്‍ നിന്ന് കാണാതായ മകള്‍ 20 ദിവസത്തിനു ശേഷം തിരികെയെത്തി; എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ പിതാവ്; ഒടുവില്‍ സംഭവിച്ചത്…

അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന സംശയത്തെത്തുടര്‍ന്ന് 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം. 45കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 25 മുതല്‍ പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 15ന് പെണ്‍കുട്ടി തിരികെയെത്തിയപ്പോള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടി പോയതാണെന്നു കരുതി വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല ഇതോടെ അടുത്ത ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ ഫോണ്‍മുഖേന പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിയാതെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പിതാവ്. അമ്മാവനും അച്ഛനും കാമുകന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. ഇതിനിടെ അമ്മാവന്റെ നിര്‍ബന്ധപ്രകാരം അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചു. വീട്ടില്‍ എത്തിയതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം…

Read More

കോളജില്‍ ജൂനിയറായി അച്ഛന്‍ എത്തിയാല്‍ എങ്ങനെയിരിക്കും ! അച്ഛനെ ജൂനിയറായി കിട്ടിയതില്‍ ത്രില്ലടിച്ച് നിയമ വിദ്യാര്‍ഥിനി; പോസ്റ്റ് വൈറല്‍…

പഠിക്കുന്ന കോളജില്‍ ജൂനിയറായി സ്വന്തം അച്ഛന്‍ അച്ഛനെ കിട്ടിയാല്‍ എന്തു രസമായിരിക്കും. മുംബൈയിലെ നിയമ വിദ്യാര്‍ഥിനിയാണ് അച്ഛനെ ജൂനിയറായി കിട്ടിയ ഭാഗ്യത്തില്‍ ത്രില്‍ അടിച്ചിരിക്കുന്നത്. ഫേസ്ബുക്കായ പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഈ മകള്‍ ‘ജൂനിയര്‍ അച്ഛനെ’ കുറിച്ചെഴുതിയ കുറിപ്പിന് വന്‍ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചെറുപ്പത്തില്‍ നിയമം പഠിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. കോടതിയും ഹിയറിംഗും കേസുകളുമൊക്കെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ല. പിന്നീടദ്ദേഹം ഒരു കണ്‍സല്‍ട്ടന്റായി. ഒരു മകളെ ഡോക്ടറും ഒരു മകനെ നിയമപഠനത്തിനു വിടുകയും ചെയ്തു. ഇളയ മകളും നിയമ പഠനം തുടങ്ങിയതോടെ അച്ഛന്‍ തന്റെ നടക്കാതെ പോയ സ്വപ്നം പൊടി തട്ടിയെടുത്തു. മകളുടെ നിയമപഠനത്തിലെ സൂക്ഷ്മ വിശദാംശങ്ങള്‍ വരെ ഈ പിതാവു ചോദിച്ചു മനസ്സിലാക്കുമായിരുന്നു. ഒടുവില്‍ നിയമം പഠിക്കണമെന്ന ആഗ്രഹം അച്ഛന്‍ മകളോടു പറഞ്ഞു. മകള്‍ പിതാവിനു…

Read More

പണത്തിനായി എന്തും ചെയ്യും ! ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ശരീര വില്‍പ്പന നടത്താന്‍ ഇടപാടുകാരെ കണ്ടെത്തിയത് ഓണ്‍ലൈന്‍ വഴി; കോളജ് പ്രൊഫസറുടെ മകളുടെ കഥ ഞെട്ടിപ്പിക്കുന്നത്…

പുതു തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍ അധ്യാപകരുടെ മക്കള്‍ തന്നെ വഴിതെറ്റിപ്പോയാല്‍ ആളുകള്‍ ആ അധ്യാപകനെക്കുറിച്ച് എന്തു വിചാരിക്കും. നല്ല അടക്കവും ഒതുക്കവുമുണ്ടെന്ന് വിചാരിച്ച മകളുടെ തനിനിറം പുറത്തായപ്പോള്‍ ഞെട്ടിയത് കോളജ് പ്രൊഫസറായ പിതാവ് മാത്രമല്ല നാട്ടുകാരും കൂടിയാണ്. ആഡംബര ജീവിതത്തിനു പണം കണ്ടെത്തുന്നത് ശരീരം വില്‍പ്പനയിലൂടെ, പിന്നെയും പണം വേണമെങ്കില്‍ ബ്ലാക് മെയിലിംഗും കവര്‍ച്ചയും. ക്രൈം ത്രില്ലര്‍ സിനിമകളെപ്പോലും വെല്ലുന്ന ജീവിതമാണ് ജയ്പൂര്‍ സ്വദേശി പ്രിയ സേത്ത് എന്ന 27കാരി നയിച്ചത്. ജയ്പൂരിലെ ബിസിനസുകാരനായ ദുഷ്യന്ത് ശര്‍മയെ (27) കൊന്ന് ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായതോടെയാണ് പ്രിയയുടെ ചോരക്കറ പുരണ്ട കഥ പുറം ലോകമറിയുന്നത്. പാലിയിലെ ഒരു സര്‍ക്കാര്‍ കോളേജ് പ്രൊഫസറുടെ മകളായ പ്രിയ ഇതെല്ലാം ചെയ്തത് ഒറ്റയ്ക്കല്ല. ഇരുപതുവയസുകാരനായ കാമുകന്‍ ദിക്ഷന്ത് കമ്രയും സുഹൃത്ത് ലക്ഷ്യ വാലിയയും (21)…

Read More

ജയലളിതയുടെ മകളാണെന്ന വാദവുമായി 37കാരി സുപ്രീം കോടതിയില്‍; ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യം; ഇതുവരെ രഹസ്യമാക്കി വച്ചത് ജയലളിതയുടെ അന്തസിന് ഇടിവു തട്ടാതിരിക്കാന്‍…

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന വാദവുമായി യുവതി രംഗത്ത്. ഇതു സംബന്ധിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് 37കാരിയായ അമൃത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 22ന് ബന്ധുക്കളായ എല്‍.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പമാണ് അമൃത ഹര്‍ജി നല്‍കിയത്. ജയലളിതയുടെ മുതിര്‍ന്ന സഹോദരി ഷൈലജയും അവരുടെ ഭര്‍ത്താവ് സാരഥിയുമാണ് തന്നെ വളര്‍ത്തിയതെന്നാണ് അമൃത ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജയലളിതയുടെ മരണ ശേഷമാണ് തന്നെ രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇതിനുശേഷം ജയയുമായുള്ള ബന്ധം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും വി.കെ ശശികലയും സംഘവും ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയായിരുന്നുവെന്ന് അമൃത പറയുന്നു. 1980 ആഗസ്റ്റ് 14ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് ജനിച്ചതെന്നും, താന്‍ ആരാണെന്നു രഹസ്യമാക്കി വച്ചത് ജയലളിതയുടെ ആദരവിന് ഇടിവ് തട്ടാതിരിക്കാനും കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടുത്താതിരിക്കാനുമാണെന്ന് അമൃത ഹര്‍ജിയില്‍…

Read More

മകള്‍ ഫേസ്ബുക്കിലൂടെ പ്രണയിച്ചത് സ്വന്തം അച്ഛനെ;ആളെ തിരിച്ചറിയാതെ പതിനെട്ടുകാരി ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്…

ന്യൂയോര്‍ക്ക്:സ്വന്തം അച്ഛനെ പ്രണയിക്കുകയും അച്ഛനുമായി ലൈംഗിക വേഴ്ച്ച നടത്തുകയും ചെയ്ത മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷത്തെ പ്രണയം വിവാഹത്തിലെത്താറായപ്പോള്‍ മകള്‍ തിരിച്ചറിഞ്ഞു താന്‍ വിലപ്പെട്ടതെല്ലാം നല്‍കിയത് ജന്മം നല്‍കിയ പിതാവിന് തന്നെയാണെന്ന്. ഫേസ്ബുക്ക് വഴി രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ മകള്‍ വിവാഹം കഴിക്കാന്‍ ആലോചിച്ചത് സ്വന്തം പിതാവിനെ തന്നെയായിരുന്നു. അമേരിക്കയിലെ ഗ്രേറ്റ് ലേക്ക് മേഖലയിലെ ഒരു 18 കാരിയാണ് തിരിച്ചറിയാതെ 36 കാരനായ പിതാവിനെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തത്.കടുത്ത പ്രണയത്തിനിടയില്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ശരീരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ ഈ മകളെ ഗര്‍ഭിണിയായിരിക്കെയാണ് പിതാവും മാതാവും വേര്‍ പിരിഞ്ഞത്. മാതാവിന്റെ മാനസീകാസ്വാസ്ഥ്യമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.മകള്‍ പിറന്ന ശേഷം മാതാവിന് ഈ അവസ്ഥ കൂടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രണ്ടു വയസ്സ് വരെ മാതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു. ഇതിനിടയില്‍ മുന്ന് നാലു…

Read More

അമ്മയായ സന്തോഷത്തില്‍ സണ്ണി ലിയോണ്‍; സണ്ണിയും ഭര്‍ത്താവും അനാഥാലയത്തില്‍ നിന്നു പെണ്‍കുഞ്ഞിനെ ദത്തെടുത്തു; കുഞ്ഞിന്റെ പേര് നിഷാ കൗര്‍ വെബ്ബര്‍

ഇന്ത്യന്‍ സിനിമയിലെ മാദക സുന്ദരി സണ്ണി ലിയോണും ഒടുവില്‍ അമ്മയായി. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ എന്നാണ് കുട്ടിയുടെ പേര്. മഹാരാഷ്ടയിലെ ലാത്തൂറില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. ബോളിവുഡ് നടിയും സണ്ണിയുടെ ഉറ്റ സുഹൃത്തുമായ ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് അന്നുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ…

Read More