കെഎസ്ആര്‍ടിസിയ്ക്ക് അടിയന്തരമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശമ്പളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്റ്രിസ് ദേവന് രാമചന്ദ്രന്റെ വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അന്‍പത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്തംബര്‍ ഒന്നാം തീയതിയ്ക്കകം അനുവദിക്കണമെന്നാണ്. ഇതിനെതിരായ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുളള ബാധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കോര്പറേഷന് നിയമപ്രകാരം രൂപീകരിച്ചതാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ മറ്റ് ബോര്‍ഡ്, കോര്പറേഷനുകള്ക്കുളള പരിഗണന മാത്രമേ കെഎസ്ആര്‍ടിസിയ്ക്കും സര്‍ക്കാരിന് നല്കാന് കഴിയൂ എന്നും അതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതിനിടെ കെഎസ്ആര്‍ടിസിയില്‍ ഇന്ന് പെന്ഷന് വിതരണം മുടങ്ങിയിരിക്കുകയാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് സാങ്കേതിക തകരാര്‍ മൂലം പെന്ഷന് വിതരണം മുടങ്ങിയത്.…
Read MoreDay: August 30, 2022
ഓണം പൊന്നോണം… അത്തം പിറന്നു…പൂവിളി ഉയർന്നു…പത്താംനാൾ പൊന്നോണം
കോട്ടയം: ഇന്ന് അത്തം, പത്താം നാൾ പൊന്നിൻ തിരുവോണം. ഓണത്തെ വരവേൽക്കാനായി ഇന്നു മുതൽ വീട്ടിലും നാട്ടിലും പൂക്കളങ്ങൾ ഒരുങ്ങും. രണ്ടു വർഷക്കാലത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം ഇത്തവണ ഓണം ആഘോഷമാക്കാനായി എല്ലാവരും ഒരുങ്ങുന്പോൾ പൂവിപണിയും സജീവമായി. പ്രാദേശികമായി പൂക്കൾ എത്തുന്നുണ്ടെങ്കിലും പതിവു പോലെ തമിഴ്നാട്ടിലെ കന്പം, തേനി, ബംഗളൂർ, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. കേരളത്തിലെ ഓണം സീസണുവേണ്ടി തമിഴ്നാട്ടിലെ കന്പം, തേനി ഭാഗത്ത് ഇപ്പോൾ പൂക്കളുടെ വിളവെടുപ്പു കാലം കൂടിയാണ്. ജമന്തി, ബന്തി, വാടമുല്ല, അരളി തുടങ്ങിയ പൂക്കളാണ് പൂക്കളത്തിനായി കൂടുതലും ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളേതിനേക്കാൾ ഇത്തവണ പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. ജമന്തിക്ക് 220 രൂപയും ബന്തിക്ക് 180 രൂപയുമാണ് കിലോയ്ക്ക് വില. അരളി പൂവിന് 300 രൂപയും വാടമുല്ലയ്ക്ക് 180 രൂപയുമാണ് ഇന്നലത്തെ വില. പൂക്കളുടെ ആവശ്യമേറുന്ന വരും ദിവസങ്ങളിൽ…
Read Moreഎന്നെ വിവാഹം ചെയ്യൂ ! സ്ത്രീധനമായി ബൈക്കും പണവും വാങ്ങി ശേഷം വിവാഹം വൈകിപ്പിച്ച യുവാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി; വീഡിയോ വൈറല്‍…
തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബീഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. സ്ത്രീധനമായി ഒരു ബൈക്കും അരലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. വിവാഹം നീട്ടിവയ്ക്കണമെന്ന് അടുത്തിടെ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി യുവാവിനെ കാണുകയായിരുന്നു. യുവാവിന്റെ കൈ പിടിച്ചുകൊണ്ട് ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് യുവതി അഭ്യര്‍ത്ഥിച്ചു. ബഹളമുണ്ടായതോടെ നാട്ടുകാര്‍ ഇവര്‍ക്ക് ചുറ്റും കൂടി. ഇതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയും ഓടി. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി, ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്കി. തുടര്‍ന്ന് യുവാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള അമ്പലത്തില്‍വച്ച് ഇരുവരും വിവാഹിതരായി.
Read MoreShort Article Shows The Simple Factual Statements About Pet Ramp And How It Can Affect You
Our prime decide is the Pet Gear Easy Step II Cat & Dog Stairs. The stairs are broad, deep, and gently sloped, which makes climbing simpler. They even have washable, removable stair treads and are straightforward to assemble. Maybe your tiny dog can’t leap up on the mattress or your senior pup has issue leaping onto the sofa. Even puppies and small canine breeds is not going to have any points climbing on and off any elevated platform. The PetSafe Solvit PupSTEP HitchStep Pet Stairs is a ramp that you…
Read Moreശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങുമ്പോള്‍ ആധാറും പാന്‍ കാര്‍ഡും ഒന്നും നോക്കാനാകില്ല ! പീഡനക്കേസില്‍ കോടതി വിധി പറഞ്ഞതിങ്ങനെ…
ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ജനനത്തീയതി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് മുന്‍പ് പങ്കാളിയുടെ പ്രായം അറിയുന്നതിനായി ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്കൂള്‍ രേഖകളോ പരിശോധിക്കണമെന്നില്ലെന്നാണ് കോടതി പറഞ്ഞത്. പെണ്‍കുട്ടി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മൂന്ന് വ്യത്യസ്ത ജനനതീയതികളാണുള്ളതെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന 01- 01- 1998 എന്ന ജനനതീയതി പ്രകാരം പീഡനം നടന്ന സമയം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധി. 2019ലും 2021ലും നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് ഏപ്രിലിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്രയും കാലതാമസമുണ്ടായതിന് പരാതിക്കാര്‍ തൃപ്തികരമായ കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ല. ഇത് ഹണി ട്രാപ്പിംഗ് കേസാണെന്നാണ് പ്രഥമാദൃഷ്ട്യാ മനസിലാകുന്നത്. 2019 മുതല്‍ പ്രതിയുമായി…
Read Moreതുരുമ്പുപിടിച്ച ഡോറും 20 വർഷത്തെ പഴക്കവും; ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗിക്ക് ദാരുണാന്ത്യം; നടക്കുന്ന സംഭവം കോഴിക്കോട്
കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി ആര്‍എംഒയോട് ഇതു സംബന്ധിച്ച വിശദീകരണം ഇന്നു തന്നെ നല്കാന് നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും. ഫറോക്ക് കരുവന്തിരുത്തി എസ്പി ഹൗസില്‍ കോയമോന് (66) ആണ് മരിച്ചത്. സ്കൂട്ടറിടിച്ച് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം അടഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്തുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടര്‍ ഇടിച്ചത്. ഉടനെ ബീച്ചാശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികില്‍സയ്ക്ക്…
Read Moreഭാര്യ ഭര്‍ത്താവിന്റെ ഓഫീസില്‍ പോയി പ്രശ്നമുണ്ടാക്കുന്നത് പൊറുക്കാനാവാത്ത തെറ്റ് ! വിവാഹമോചനത്തിനു ഹേതു എന്ന് ഹൈക്കോടതി
ഭര്‍ത്താവിന്റെ ഓഫീസിലെത്തി ഭാര്യ മോശം ഭാഷയില്‍ സംസാരിക്കുന്നത് വലിയ തെറ്റെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച റായ്പൂര്‍ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുടുംബ കോടതി വിധിക്കെതിരേ ഭാര്യ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവിന് ഓഫീസിലെ സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെ സ്ഥലം മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതും ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി വിലയിരുത്തി. ഭര്‍ത്താവ് മരിച്ച മരിച്ച 34കാരിയെ 2010ല്‍ ആണ് 32കാരനായ ഹര്ജിക്കാരന് വിവാഹം കഴിച്ചത്. എന്നാല്‍ അധികം വൈകാതെ വിവാഹ മോചന ഹര്‍ജിയുമായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും കാണുന്നതിനെ ഭാര്യ എതിര്‍ക്കുന്നു എന്നത് ഉള്‍പ്പെടെ ഒട്ടേറെ കാരണങ്ങളാണ് വിവാഹ മോചനത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. 2019ല്‍ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതി…
Read Moreകനത്ത മഴയിൽ കൊച്ചി മുങ്ങി; വാപിളർന്ന ഓടകൾക്ക് മീതേ വെള്ളം; ഭീതിയോടെ യാത്രക്കാർ; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
കൊച്ചി: ഇന്നു പുലർച്ചെ മുതൽ തിമിർത്തു പെയ്യുന്ന മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിലെ പല റോഡുകളിലും മുട്ടറ്റം വരെ വെള്ളം ഉയർന്നു. ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഹൈക്കോടതിയുടെ പ്രവർത്തനത്തെ ബാധിച്ചു. ഹൈക്കോടതിയിൽ 11 നാണ് സിറ്റിംഗ് ആരംഭിച്ചത്. എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, ഹൈക്കോർട്ട്, മേനക, കലൂർ ബസ് സ്റ്റാൻഡ്, കതൃക്കടവ് റോഡ്, എംജി റോഡ്, കലൂർ സ്റ്റേഡിയം റോഡ്, തേവര, പെരുമാനൂർ, നോർത്ത് ഇഎസ്ഐ റോഡ്, കടവന്ത്ര, പി ആൻഡ് ഡി കോളനി, ഉദയാ കോളനി, കുമാരനാശാൻ റോഡ്, പാലാരിവട്ടം, ലിസി എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിനു പുറത്തു നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ റോഡുകളിലും മുട്ടറ്റം വരെ…
Read Moreവിദേശത്തേക്ക് പോയപ്പോൾ വീടും, സ്ഥലവും നോക്കാൻ ഏൽപ്പിച്ചു; തിരികെയെത്തിയപ്പോൾ ബിജു കൂലിയായി ചോദിച്ചത് 20 ലക്ഷം രൂപ; വാക്കേറ്റത്തിനൊടുവിൽ സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടും…
കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല് സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ജോര്‍ജും കുടുംബവും വിദേശത്തായിരുന്നതിനാല്‍ ഇവരുടെ വീടും, സ്ഥലവും നോക്കിയിരുന്നത് ബിജുവായിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന ബിജുവിന് വീട് വയ്ക്കുന്നതിനായി ജോര്‍ജ് സ്വന്തം പുരയിടം ഈട് നൽകി 10 ലക്ഷം രൂപ ലോണ്‍ എടുത്തുകൊടുക്കുകയും ഇത് അടയ്ക്കാതെ കുടിശിക വരുത്തിയതു ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇവര്‍ നാട്ടിലെത്തിയശേഷം ബിജു വീടും സ്ഥലവും നോക്കിയതിന്റെ പ്രതിഫലമായി 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതു തരാന്‍ സാധിക്കില്ലെന്ന പറഞ്ഞതിലുള്ള വിരോധം മൂലമാണ് പ്രതി ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴിഞ്ഞ മൂന്നിനു അകലക്കുന്നം പൂവത്തിളപ്പ് ജംഗ്ഷനില്‍ വച്ചായിരുന്നു ഇയാള്‍ ജോര്‍ജിനെ ആക്രമിച്ചത്. ആക്രമത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയും ചെയ്തു. പീന്നിട് പള്ളിക്കത്തോട് പോലീസ്…
Read Moreബിഎംഡബ്ല്യുവിലും ബെന്സിലും വന്ന് റേഷനരി വാങ്ങുന്ന മലയാളിയുടെ ലാളിത്യം ! പിഴയായി ഈടാക്കിയത് 11,18,801 രൂപ…
ദരിദ്ര കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ അനര്‍ഹമായി വര്‍ഷങ്ങളോളം വാങ്ങി ഉപയോഗിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നു വിരമിച്ച,1500ല്‍ പരം ചതുരശ്ര അടിയിലേറെയുള്ള വീട്ടില്‍ താമസിക്കുന്ന ആഡംബരകാറുള്ളവര് വരെ റേഷന്‍ കടയ്ക്കു മുമ്പില്‍ ക്യൂ നില്ക്കുന്നു. വര്‍ഷങ്ങളായി റേഷന്‍കടയില്‍ നിന്നു കൈപ്പറ്റുന്നത് നിര്‍ധനര്‍ക്കുള്ള സൗജന്യ റേഷന്‍. മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു ധാന്യങ്ങള്‍ കൈപ്പറ്റിയിരുന്നവരെ ഭക്ഷ്യവകുപ്പ് പുകച്ചു പുറത്തുചാടിച്ചപ്പോള് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 6884 അനര്‍ഹര്‍. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ബിസിനസുകാരും വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലരും അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാര്‍ഡ് കൈവശം വച്ചതു വര്‍ഷങ്ങളോളം. തങ്ങള്‍ അനര്‍ഹരാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരില്‍ പലരുടെയും വിശദീകരണം. അനര്‍ഹമായി മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശംവച്ചു കൈപ്പറ്റിയ ധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കാന്‍…
Read More