പ്രണയബന്ധങ്ങളും ബ്രേക്കപ്പും സമൂഹത്തില്‍ സാധാരണമാണ്. പലരും പലരീതിയിലാണ് തങ്ങളുടെ പ്രണയബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത്. ചിലര്‍ ഉടക്കിപ്പിരിയുമ്പോള് മറ്റു ചിലര്‍ കൈകൊടുത്ത് പിരിയുന്നു.ഇത്തരത്തില്‍ വേര്‍പിരിഞ്ഞ പഴയ കാമുകി തന്റെ മുന്‍ കാമുകന് അയച്ച ഒരു സമ്മാനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. പോസ്റ്റ് പങ്കുവച്ച ട്വിറ്റര്‍ ഉപയോക്താവിന്റെ റൂംമേറ്റാണ് കഥയിലെ നായകന്. തന്റെ റൂംമേറ്റിന്റെ പഴയ കാമുകി അയച്ച ഗിഫ്റ്റിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു യുവാവിന്റെ പോസ്റ്റ്. തനിക്ക് ചിരിയടക്കാനാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഗിഫ്റ്റ് അയക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ മുന്‍ കാമുകി ഒരു മെസേജും അയച്ചിരുന്നു. ആ മെസേജിന്റെ സ്ക്രീന്‍ ഷോട്ടും ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ” ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഒരു ഗിഫ്റ്റ് നിനക്ക് അയക്കുന്നുണ്ട്. അത് നിനക്ക് കറക്ട് അല്ലെങ്കില്‍ എന്നോട് പറയണം. മറ്റൊന്ന് ഓര്‍ഡര്‍ ചെയ്യാം ഞാന്‍,” എന്നായിരുന്നു കാമുകിയുടെ മെസേജ്. എന്നാല്‍ സമ്മാനത്തിനായി കാത്തിരുന്ന കാമുകനെ തേടിയെത്തിയത് ഗാര്‍ബേജ്…
Read MoreCategory: Today’S Special
വീട്ടുജോലിയ്ക്ക് നിര്‍ത്തിയ 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു ! പൈലറ്റിനെയും ഭര്‍ത്താവിനെയും ‘ശരിയാക്കി’ ആള്‍ക്കൂട്ടം;വീഡിയോ വൈറല്‍
വീട്ടുജോലിയ്ക്ക് നിര്‍ത്തിയ പത്തുവയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭര്‍ത്താവിനെയും പൊതിരെ തല്ലി ജനക്കൂട്ടം. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം പൈലറ്റ് യൂണിഫോമിലുളള യുവതിയെ ആള്‍ക്കൂട്ടം വലിച്ചിട്ട് തല്ലുന്നതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തല്ലരുതേയെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും അതു വകവെയ്ക്കാതെ ഒരുകൂട്ടം സ്ത്രീകള്‍ യുവതിയുടെ മുടിയില്പിടിച്ച് വലിച്ചിട്ട് തല്ലുന്നത് വീഡിയോയില്‍ കാണാം. യുവതി ക്ഷമ ചോദിച്ചെങ്കിലും ആള്‍ക്കൂട്ടം അതുകേള്‍ക്കാതെ മര്‍ദനം തുടരുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവിനെയും ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ടുമാസം മുന്‍പാണ് പെണ്‍കുട്ടി പൈലറ്റിന്റെ വീട്ടില്‍ ജോലിക്കായി എത്തിയത്. പെണ്‍കുട്ടിയുടെ കൈകളിലെ മുറിവുകള്‍ കണ്ട ബന്ധു ഇന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന വാര്‍ത്ത പ്രദേശമാകെ പരന്നു. പെണ്‍കുട്ടിയുടെ കൈയിലും കണ്ണിനും താഴെയുള്ള മുറിവേറ്റ…
Read Moreസീമ ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടു ! സച്ചിന്റെ തകര്‍ന്ന ഫോണില്‍ നിന്ന് ഡേറ്റ ശേഖരിക്കാന്‍ പോലീസ്
കാമുകനെത്തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദര്‍ അറസ്റ്റ് ഭയന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നോയിഡ പോലീസ്. തിങ്കളാഴ്ച അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ ഇവര്‍ ഡല്‍ഹിയിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനു ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2019ല്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിന് മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മെയില്‍ നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. ഡല്‍ഹിയിലേക്ക് ബസ് മാര്‍ഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിന് കൂട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിന് താന്‍ സീമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പോലീസിനു മൊഴി നല്കി. ഇന്ത്യന്‍ ജീവിതരീതി പിന്തുടരാമെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങള്‍ക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവര്‍ സമീപിച്ചു. എന്നാല്‍…
Read Moreഇവിടെയുള്ള എല്ലാവരേയും ഒരുപാട് മിസ് ചെയ്യും ! പ്രസവാവധിയില്‍ പോകുന്നതിനു മുമ്പ് കളക്ടര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു…
2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ടീന ദാബി. ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക് എന്ന അപൂര്‍വനേട്ടവും അന്ന് ടീന കരസ്ഥമാക്കിയിരുന്നു. ജയ്സാല്‍മീറിലെ ആദ്യ വനിതാ കളക്ടറായും ടീന ചരിത്രം കുറിച്ചിരുന്നു. കരിയറിലെ അവരുടെ നേട്ടങ്ങള്‍, ഐഎഎസ് ഉദ്യോഗസ്ഥന് അത്തര്‍ അമീര്‍ ഖാനില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടെയുമായുള്ള വിവാഹം, തുടങ്ങിയവയെല്ലാം വാര്‍ത്താ കോളങ്ങളില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ടീന ഗര്‍ഭിണായാണെന്ന വാര്‍ത്തയും സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രസവാവധി ആരംഭിക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ടീന പങ്കുവെച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. താന്‍ കളക്ടറായിരുന്ന സമയത്ത് ജയ്സാല്‍മീറിലെ ജനങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഈ ജില്ലയെ സേവിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജയ്സാല്‍മീര്‍ കളക്ടറായിരിക്കേ കൈവരിച്ച നേട്ടങ്ങളെ…
Read Moreആശുപത്രിയില്‍ മാനസികോല്ലാസം പകര്‍ന്ന് കൂട്ടിരിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ ! പുത്തന്‍ പരീക്ഷണവുമായി ആശുപത്രി
മൃഗങ്ങളുമായുള്ള സഹവാസം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ മൃഗങ്ങളെ ഏര്‍പ്പാടാക്കിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു പൊതു ആശുപത്രി. മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലാണ് മക്കാവു തത്ത മുതല്‍ സൈബീരിയന്‍ ഹസ്കി വരെയുള്ള പക്ഷി മൃഗാദികളുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തുന്നത്. ഒമ്പത് വയസ്സുള്ള അലെസിയ റാമോസ് എന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇവയെ പ്രയോജനപ്പെടുത്തിയിരുന്നു. തന്റെ ഉത്കണ്ഠ കുറയ്ക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും കൂടുതല്‍ ആശ്വാസം കണ്ടെത്താനും അതുവഴി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ചികിത്സാ സമ്പ്രദായത്തിലൂടെ കഴിഞ്ഞതായി അലെസിയ പറഞ്ഞു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) എന്ന രോഗത്തിന് ചികിത്സ തേടിയെത്തിയതാണ് അലെസിയ. നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശുപത്രിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. എട്ട് നായകളും ഇവിടെയുണ്ട്. ഒരു അപകടത്തില്‍ കണ്ണ്…
Read Moreകാമുകനെ കാണാന്‍ യുവതിയുടെ കടുംകൈ ! ഒരു ഗ്രാമം മുഴുവന്‍ ഇരുട്ടില്‍; ഒടുവില്‍ സംഭവിച്ചത്
പ്രണയ സാക്ഷാത്കാരത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് കമിതാക്കള്‍. ബിഹാറില്‍ കാമുകനെ കാണാനായി ഒരു കാമുകി ചെയ്ത കടുംകൈ ഒരു ഗ്രാമത്തെത്തന്നെയാണ് ഇരുട്ടിലാക്കിയത്. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനുമായി സൈ്വര്യവിഹാരം നടത്തുന്നതിനായി യുവതി ഗ്രാമത്തിലെ വൈദ്യുതി അപ്പാടെ വിച്ഛേദിച്ചിരിക്കുകയാണ് യുവതി ചെയ്തത്. ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തില്‍ നാട്ടുകാര്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാര്‍ സമ്മതം നല്‍കിയതോടെ, ഇരുവരുടെയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Read Moreഇത്രയും ഗതികെട്ട കള്ളന്മാര് വേറെയുണ്ടോ ! മോഷണം ലൈവായി വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാര് പിടിയില്‍
പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച കുട്ടിക്കള്ളന്മാര് ഒരിക്കലും വിചാരിച്ചു കാണില്ല ഇങ്ങനെയൊരു പണികിട്ടുമെന്ന്. സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിക്ക് സമീപം നിന്ന രണ്ടുപേരെ നേരത്തെ തന്നെ പള്ളിമേടയിലിരുന്ന് വികാരി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പള്ളിയകത്ത് കയറി ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വികാരി പള്ളിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കള്ളന് വന്നു കുത്തിത്തുറക്കുന്നു എന്നും കഴിയുന്നവര്‍ പള്ളിയില്‍ എത്തുകയെന്നും വികാരിയുടെ ശബ്ദസന്ദേശവും. പെട്ടന്നു തന്നെ ഇടവകക്കാര് ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ മോഷ്ടാക്കാള്‍ പെട്ടു. പ്രതികളെ തടിയിട്ടപറമ്പ് പോലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കല്‍ നിന്നു കണ്ടെടുത്ത ബൈക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമോഷണം പോയതാണെന്നും തെളിഞ്ഞു. ഇതില്‍ സെന്‍ട്രല്‍ പോലീസ് കേസ്…
Read Moreഉമ്മന്‍ചാണ്ടിയുടെ ജീവിത വഴികള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം
1943 ഒക്ടോബർ 31:പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ട ി- ബേബി ദന്പതികളുടെ രണ്ടാമത്തെ മകനായി ജനനം. മൂത്തയാൾ അച്ചാമ്മ. ഇളയ സഹോദരൻ അലക്സ് വി. ചാണ്ട ി. പുതുപ്പള്ളി ഗവണ്മെന്റ് എൽപി സ്കൂളിലും അങ്ങാടി എംഡി എൽപി സ്കൂളിലും പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. കോട്ടയം സിഎംഎസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റി. ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇക്കണോമിക്സ്. എറണാകുളം ലോ കോളജിൽനിന്നു ബിഎൽ. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ പഠിക്കുന്പോൾ കഐസ് യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം. 1967: കെഎസ് യു സംസ്ഥാന പ്രസിഡന്റ്. എ.കെ. ആന്റണി പദവിയൊഴിഞ്ഞതിനു പിന്നാലെയാണ് ഈ പദവിയിലെത്തുന്നത്. 1969: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. 1970: പുതുപ്പള്ളിയിൽനിന്ന് ആദ്യ നിയസമഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജിനെ 7,288 വോട്ടിനു പരാജയപ്പെടുത്തി അരങ്ങേറ്റം.…
Read Moreഅനുകരിക്കാനാവാത്ത വ്യക്തിത്വം ! വിപ്ലവകരമായ ഭരണപരിഷ്കാരങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടി
തിരുവനന്തപുരം: കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഒരേ ഒരാൾക്കു മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും അതേപോലെ പകരം വയ്ക്കാനാവാത്തതും അനുകരിക്കാനാവാത്തതുമായിരുന്നു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളും ആക്ഷേപങ്ങളുടെ കല്ലേറും അദ്ദേഹം തികഞ്ഞ നിർമമതയോടെ സ്വീകരിച്ചു. തന്നെ ആക്രമിച്ചവരോടും അദ്ദേഹം പറഞ്ഞത് ആരോടും പകയില്ല എന്നാണ്. ഭരണരംഗത്തും വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. 2004 ഓഗസ്റ്റ് 31നാണ് അദ്ദേഹം കേരളത്തിന്റെ 19-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണരംഗത്ത് നിരവധി മാറ്റങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലമുണ്ടായി. കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിൽ നിന്ന് ആരംഭിച്ചതും പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പണി തുടങ്ങിയതും അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂരിൽ വിമാനം പറത്തിയതും കൂടാതെ…
Read Moreപകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല; ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ്
എം. സുരേഷ്ബാബു തിരുവനന്തപുരം: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം. കഴിഞ്ഞ നാൽപ്പത്തിരണ്ട ് വർഷക്കാലമായി ഉമ്മൻചാണ്ട ി താമസിച്ച വസതിയാണ് ജഗതി സുദർശൻനഗറിലെ പുതുപ്പള്ളി ഹൗസ്. പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള ആത്മബന്ധമാണ് തന്റെ വസതിക്കും മണ്ഡലത്തിന്റെ പേര് നാമകരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം വീടിന്റെ പേര് മണ്ഡലത്തിന്റെ പേരാക്കി മാറ്റിയ ആദ്യ ജനപ്രതിനിധി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. എന്നും ജനങ്ങളോടൊപ്പം അടുത്തിടപഴകിയിരുന്ന ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ ഏത് സമയത്തും ആർക്കും കടന്ന് ചെല്ലാനായി അനുവാദം നൽകിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ അവഗണിച്ചായിരുന്നു അദ്ദേഹം പുതുപ്പള്ളി ഹൗസിന്റെ വാതായനങ്ങൾ ജനങ്ങൾക്കായി തുറന്നിട്ടിരുന്നത്. ആറരവർഷക്കാലം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൂടുതൽ വർഷവും അദ്ദേഹം താമസിച്ചിരുന്നത് പുതുപ്പള്ളി ഹൗസിലായിരുന്നു. പിന്നീട് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയെങ്കിലും പുതുപ്പള്ളി ഹൗസ്…
Read More