വിവാഹം ബഹിരാകാശത്ത് ആഘോഷിക്കാന്‍ തലയൊന്നിന് ഒരു കോടി ! ഇതിനോടകം വിറ്റത് 1000 ടിക്കറ്റുകള്‍…

വിവാഹാഘോഷം വ്യത്യസ്തമാക്കാന്‍ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടുവന്നാലും മറ്റുള്ളവരെ കോപ്പിയടിച്ചെന്ന ആക്ഷേപമായിരിക്കും മിച്ചം. എന്നാല്‍ വിവാഹം ഭൂമിയിലാക്കാതെ ബഹിരാകാശത്താക്കിയാലോ എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. സ്പേസ് പെര്‍സ്‌പെക്റ്റീവ് എന്ന കമ്പനിയാണ് ഈ ആശയത്തിനു പിന്നില്‍. കമ്പനിയുടെ നെപ്ട്യൂണ്‍ ബഹിരാകാശ പേടകം ഉപയോഗിച്ച് നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുമെന്നാണ് കന്പനിയുടെ അവകാശവാദം. സാധാരണ ബഹിരാകാശ യാത്രപോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂര്‍ണമായ ഒരു യാത്രയായിരിക്കുമതെന്നും ബഹിരാകാശ യാത്ര നടത്താനുള്ള ശാരീരിക-സാന്പത്തിക യോഗ്യതയുള്ള ആരെയും തങ്ങള്‍ പരിഗണിക്കുമെന്നും കമ്പനി പറയുന്നു. ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്‌പേസ് ബലൂണ്‍ ഉപയോഗിച്ചായിരിക്കും ഉയര്‍ത്തുക. വധൂവരന്മാര്‍ക്ക് പേടകത്തിനുള്ളില്‍ വിശ്രമിക്കാനും കോക്ക്‌ടെയിലുകള്‍ പങ്കിടാനും സൗകര്യം ഒരുക്കിയിട്ടുണ്ടാകും. പേടകത്തിലെ ഒരു സീറ്റിന് വിലയായി നല്‍കേണ്ടത് 1,25,000 ഡോളര്‍ ആയിരിക്കും. അതായത് ഒരു കോടി രൂപയ്ക്കു മുകളില്‍. അടുത്തവര്‍ഷം പദ്ധതി ആരംഭിക്കും. ഇതിനോടകം…

Read More

തൃശൂരില്‍ ചങ്ങാതി പരീക്ഷയെഴുതിയത് 92 അതിഥി തൊഴിലാളികള്‍ ! പരീക്ഷയെഴുതിയവരില്‍ ഡിഗ്രിയുള്ളവരും…

തൃശൂര്‍: മലയാളം പരീക്ഷ നന്നായി എഴുതി വളരെ എളുപ്പം ആയിരുന്നു – പശ്ചിമബംഗാള്‍ സ്വദേശി സഫിക്കുള്‍ ഇസ്ലാം മണ്ഡല്‍ നല്ല തെളിഞ്ഞ മലയാളത്തില്‍ പറഞ്ഞപ്പോള്‍ കൂടിനിന്നവര്‍ കൈയടിച്ച് അഭിനന്ദിച്ചു. പശ്ചിമബംഗാളില്‍ നിന്ന് എത്തി കേരളത്തില്‍ നിന്നും മലയാളം പഠിച്ച് 92 പേരാണ് ഇന്നലെ തൃശൂര്‍ കോലഴിയില്‍ സംസ്ഥാന സാക്ഷരത മിഷന്റെ ചങ്ങാതി പദ്ധതി സാക്ഷരത പരീക്ഷ എഴുതിയത്. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം എന്ന മലയാളം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. കോലഴിയിലും പരിസരത്തും വിവിധ ജോലികള്‍ ചെയ്യുന്ന 92 പശ്ചിമബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികളാണ് മലയാളത്തില്‍ തങ്ങളുടെ പാടവം തെളിയിച്ചത്. കൂട്ടത്തില്‍ 51 കാരനായ സഫിക്കുള്‍ ഇസ്ലാം മണ്ഡല്‍ ആയിരുന്നു സീനിയര്‍.അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചതിന്റെ പരീക്ഷയായിരുന്നു സംസ്ഥാന സാക്ഷരതാ മിഷന്‍ ഇന്നലെ നടത്തിയത്. ചങ്ങാതി എന്ന ഈ പദ്ധതിക്ക് വേണ്ടി…

Read More

യൂ ടു കെഎസ്ആര്‍ടിസി ! നാളെ മുതല്‍ കെഎസ്ആര്‍ടിസിയും 2000 സ്വീകരിക്കില്ല…

2000 രൂപ നോട്ട് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍. മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചത്. ഇതിന് പിന്നിലെ കാരണവും ആര്‍ബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ രംഗപ്രവേശം ചെയ്തത്. ഇപ്പോള്‍ കറന്‍സിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ 500,200 നോട്ടുകള്‍ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍…

Read More

കാര്‍ത്തിയുടെ കുടുംബത്തില്‍ പൊട്ടിത്തെറി ! കാരണം തൃഷയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകന്‍…

തമിഴ്‌സിനിമയിലെ മിന്നും താരമാമ് കാര്‍ത്തി. സൂപ്പര്‍താരം സൂര്യയുടെ സഹോദരന്‍ എന്ന നിലയില്‍ സിനിമയില്‍ എത്തപ്പെട്ട താരം പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മികച്ച നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള കാര്‍ത്തിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ പൊന്നിയന്‍ സെല്‍വനിലെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കാര്‍ത്തിയെ കുറിച്ച് സിനിമ നടനും നിരൂപകനുമായ ബയല്‍വാന് രംഗനാഥന്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചര്‍ച്ചയായി മാറുന്നത്. കാര്‍ത്തിയുടെ കുടുംബജീവിതത്തിലെ ചില പ്രശ്നങ്ങളെ കുറിച്ചാണ് ബയല്‍വാന് രംഗനാഥന്‍ പറയുന്നത്. സിനിമയില്‍ നായകന്‍ ആകുമ്പോള്‍ ചിലപ്പോള്‍ കെട്ടണം, ചുംബിക്കണം കെമിസ്ട്രി വര്‍ക്ക് ഔട്ട് ചെയ്യണം. ബെഡ്റൂം സീന്‍ ചെയ്യണം കഥയ്ക്ക് ആവശ്യമാണെങ്കില്‍ സംവിധായകന്‍ പറയുന്നത് അനുസരിച്ച് ലിപ്പ് കിസ് അടക്കം ചെയ്യണം. ഇതിനെല്ലാം ഒരുങ്ങി തന്നെയാണ് നടന്‍മാര്‍ ഇപ്പോള്‍ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹിതരാണ് എങ്കില്‍ അയാളുടെ ഭാര്യ ത്യാഗിയായ സ്ത്രീയെ പോലെ പെരുമാറണം.…

Read More

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്നു ! 18കാരിയ്ക്ക് ദാരുണാന്ത്യം;വീഡിയോ

പെട്രോള്‍ പമ്പില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നിതിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. ഭവ്യയാണ് മരിച്ചത്. അമ്മ രത്‌നമ്മയ്ക്ക് (46) സാരമായി പൊള്ളലേറ്റു. ബുധനാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഭവ്യ പെട്രോള്‍ പമ്പില്‍ എത്തിയത്. ടൂവിലറില്‍ എത്തി കാനില് പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് തീ പടര്‍ന്നത്. മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്‍ക്കുന്നതും വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അമ്മ രത്‌നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

യുഎഇയില്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ ! വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടാനും തീരുമാനം

അബുദാബി: പുതിയ ട്രാഫിക് നിയമ പരിഷ്‌കരണവുമായി യുഎഇ. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണു നിയമങ്ങളിലെ മാറ്റം. നിയമങ്ങള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പിഴ. പുതുക്കിയ നിരക്കാണിത്. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണു പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിനു പുറമേ ബ്ലാക്ക് പോയിന്റുകളുമുണ്ടാകും. കൂടാതെ വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്യും. ഗതാഗതനിയന്ത്രണത്തോടു സഹകരിക്കാതിരിക്കുകയോ അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ആംബുലന്‍സ്, റെസ്‌ക്യൂ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

Read More

മിസോറാമില്‍ പുതിയ ഇനം പല്ലിയെ കണ്ടെത്തി ! അതി വേഗത്തില്‍ സഞ്ചരിക്കും; വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കും

ഐസോള്‍: മിസോറാമില്‍ ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഈ പല്ലികള്‍ക്കു വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. അവയുടെ ശബ്ദവും ഉച്ചത്തിലുള്ള ഇണചേരല്‍ വിളിയും മറ്റു പല്ലികള്‍ക്കിടയില്‍ ഇവയെ വ്യത്യസ്തമാക്കുന്നു. മിസോറാം സംസ്ഥാനത്തിന്റെ പേരാണ് പുതിയ ഇനത്തിന് നല്‍കിയത് – ‘ഗെക്കോ മിസോറമെന്‍സിസ്’. ഇവയ്ക്കു സഹോദര സ്പീഷിസായ ഗെക്കോ പോപ്പേന്‍സിസിനോട് സാമ്യമുണ്ട്. എന്നാല്‍ രൂപഘടനയിലും നിറത്തിലും പുതിയ ഇനം വ്യത്യസ്തമാണ്. മിസോറാം സര്‍വകലാശാലയിലെയും ജര്‍മനിയിലെ ട്യൂബിംഗനിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിയിലെയും ഗവേഷകരുടെ സംഘമാണ് പുതിയ ഇനം പല്ലിയെ കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഹെര്‍പെറ്റോളജി പഠനത്തെക്കുറിച്ചുള്ള ജര്‍മന്‍ ജേണലായ സലാമന്ദ്രയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

പത്തൊമ്പതുകാരി പയറ്റിയ തന്ത്രം പാളി ! വിമാനത്തില്‍ സംഭവിച്ചത്…

അഡ്ലെയ്ഡ്: പിഴയടയ്ക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാല്‍, ഓസ്ട്രേലിയക്കാരിയായ അഡ്രിയാന ഒകാമ്പോ എന്ന പത്തൊന്പതുകാരി പിഴ അടയ്ക്കാതിരിക്കാന്‍ കാട്ടിയ തന്ത്രം പാളിയെന്നു മാത്രമല്ല, ആകെ ചമ്മുകയും ചെയ്തു. അഡ്രിയാനയും സുഹൃത്തായ എമിലി അല്‍തമുറയും ഒരു ട്രിപ്പ് കഴിഞ്ഞ് മെല്‍ബണില്‍നിന്ന് ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലെ സ്വന്തം വീട്ടിലേക്കു വിമാനത്തില്‍ മടങ്ങുകയായിരുന്നു. വസ്ത്രങ്ങളും യാത്രയ്ക്കിടെ വാങ്ങിയ വസ്തുക്കളുമടക്കം ബാഗ് നിറയെ സാധങ്ങളുണ്ടായിരുന്നു. വിമാനത്തില്‍ കൊണ്ടുപോകാവുന്ന ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോ ആണെന്ന് ഇരുവര്‍ക്കുമറിയാം. എന്നാല്‍, വിമാനത്തില്‍ ബാഗ് ആരും പരിശോധിക്കില്ലെന്നാണ് അവര്‍ കരുതിയത്. പക്ഷേ, അവരുടെ പ്രതീക്ഷ തെറ്റി. വിമാനത്തില്‍ ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നത് കണ്ടതോടെ ഇവര്‍ക്കു വെപ്രാളമായി. അഡ്രിയാന ഉടന്‍തന്നെ ബാഗ് തുറന്നു വസ്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് ധരിക്കാന്‍ തുടങ്ങി. സുഹൃത്ത് എമിലിയും അങ്ങനെത്തന്നെ ചെയ്തു. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ തൂക്കം…

Read More

ഭാര്യ ‘എടാ, പോടാ’ എന്നു വിളിച്ചു ! മനംനൊന്ത് പുഴയില്‍ ചാടാനൊരുങ്ങി ഭര്‍ത്താവ്

തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നതിനെച്ചൊല്ലി പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മില്‍ കലഹം. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസെത്തി പിന്തിരിപ്പിച്ചു. എന്നാല്‍ താന്‍ അമിതമായി വേദന സംഹാരി ഗുളിക കഴിച്ചിട്ടുണ്ടെന്നു യുവാവു വെളിപ്പെടുത്തിയതോടെ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. തൊടുപുഴ നഗരത്തില്‍ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നു മാസം മാത്രം ആയതേയുള്ളു പ്രണയിച്ച് വിവാഹം കഴിച്ച വയനാട് സ്വദേശിയായ ആഷികും (28) വണ്ണപ്പുറം സ്വദേശിനിയായ മഞ്ജുഷയും (26) ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. പലപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നലെയും കലഹിച്ചതിനു ശേഷമാണ് ഇരുവരും തൊടുപുഴയിലെത്തിയത്. ഇതിനിടെയാണ് യുവാവ് തൊടുപുഴ പാലത്തില്‍നിന്നു പുഴയില്‍ ചാടാന്‍ ശ്രമിച്ചത്.

Read More

കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചുപൂട്ടുന്നു

ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റ് അടച്ചു പൂട്ടുന്നു. യൂണിറ്റിലുള്ള ബസുകളും സര്‍വീസുകളും തൊട്ടടുത്തുള്ള ഡിപ്പോകളിലേക്ക് കൈമാറാന്‍ ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പത്തനാപുരം ഗ്രാമ പഞ്ചായത്തുമായുള്ള പ്രശ്‌നങ്ങളാണ് യൂണിറ്റ് നിര്‍ത്തലാക്കുന്നതിന് കാരണമായിട്ടുള്ളത്. 39 സര്‍വീസുകളാണ് പത്തനാപുരം ഡിപ്പോയിലുള്ളത്. ഗ്രാമ പഞ്ചായത്ത് വിട്ടു കൊടുത്ത 1.40 ഏക്കര്‍ സ്ഥലത്തും കെട്ടിടത്തിലുമാണ്‌കെഎസ്ആര്‍ടിസിഡിപ്പോ പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷത്തേയ്ക്കാണ് ഈ സ്ഥലവും കെട്ടിടങ്ങളും ഗ്രാമ പഞ്ചായത്ത് കെ എസ്ആര്‍ടിസിക്ക് വിട്ടു കൊടുത്തിരുന്നത്. പത്തനാപുരം ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് പകരം സ്ഥലം കണ്ടെത്തി നല്‍കുന്ന മുറയ്ക്ക് സ്ഥലം പഞ്ചായത്തിന് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി തിരികെ നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിലും കരാറിലും അന്ന് സൂചിപ്പിച്ചിരുന്നു.

Read More