– വി. ശ്രീകാന്ത്ആറാട്ടണ്ണൻ (സന്തോഷ് വർക്കി) വായ് തുറന്നാൽ സംഗതി വൈറലാണ്.അണ്ണൻ കഴിഞ്ഞദിവസം എറണാകുളം ലുലു മാളിൽ സിനിമ കാണാൻ പോയി അവിടെ അഭിപ്രായം പറഞ്ഞ ശേഷം ഓണ്‍ലൈൻ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ മറ്റൊരു തിയറ്ററിൽ വന്ന് അഭിപ്രായം പറഞ്ഞതോടെ ആകെ മൊത്തം പുകിലായി. ചിലർക്ക് പുള്ളി അഭിപ്രായം പറഞ്ഞത് അത്ര ബോധിച്ചില്ല. അതിപ്പോൾ ഫാൻസുകാരാണോ, സിനിമ കാണാൻ വന്ന സാധാരണക്കാരാണോ, അതോ സംഘടിതമായിട്ടുള്ള പരിപാടിയാണോയെന്ന സംശയം അതുപോലെതന്നെ നിലനിൽക്കുന്നു. സംഗതി വഷളാകും എന്ന് കണ്ടതോടെ ആറാട്ടണ്ണൻ വിവാദങ്ങൾക്ക് താനില്ലായെന്ന മട്ടിൽ അവിടെനിന്നു സ്ഥലംവിട്ടു. ശരിക്കും ഈക്കൂട്ടർ ഭയക്കുന്നത് ആറാട്ടണ്ണനെയോ അതോ അഭിപ്രായങ്ങളെയോ… ഒരാഴ്ചയെങ്കിലും….ഒരു വർഷവും ആറുമാസവുമെല്ലാം സിനിമ ഓടി ആ വിജയം വൻ ആഘോഷമാക്കി മാറ്റിയിരുന്ന കാലത്തുനിന്ന് ഒരാഴ്ചയെങ്കിലും സിനിമ ഓടണേ എന്ന അവസ്ഥയിലേക്ക് സിനിമ മേഖല വന്നെത്തിയിരിക്കുന്ന കാലത്ത് അഭിപ്രായങ്ങളെ സിനിമാക്കാർ ഭയന്നില്ലെങ്കിലെ അത്ഭുതമുള്ളു. അപ്പോഴാണ്…
Read MoreCategory: Today’S Special
മൈനപ്പെണ്ണിന് തത്തച്ചെക്കന് ! മധ്യപ്രദേശില്‍ പക്ഷിക്കല്യാണം ആഘോഷമാക്കി ഗ്രാമവാസികള്‍…
വ്യത്യസ്ഥമായ വിവാഹാഘോഷങ്ങള്‍ ഭാരതീയസംസ്കാരത്തിന്റെ ഭാഗമാണ്. ലക്ഷങ്ങള്‍ മുടക്കിയാണു പലരുടെയും വിവാഹാഘോഷങ്ങള്‍! പാരമ്പര്യ ചടങ്ങുകള്‍, പട്ടുവസ്ത്രങ്ങള്‍, രുചികരമായ ഭക്ഷണം, വിവിധ അലങ്കാരങ്ങള്‍, വിനോദങ്ങള്‍ എന്നിവയെല്ലാം ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നു. മലയാളികളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവാഹാചാരങ്ങള്‍ വളരെ വ്യത്യസ്തമാണ്. പണക്കാരുടെ കാര്യത്തിലാണെങ്കില്‍ വിവാഹം അത്യാഡംബരപൂര്വമായിരിക്കും. ഇതെല്ലാം മനുഷ്യരുടെ വിവാഹവിശേഷങ്ങള്‍. പറഞ്ഞുവരുന്നത് രണ്ടു പക്ഷികളുടെ വിവാഹക്കാര്യമാണ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ശ്വാനവിവാഹത്തിനുശേഷം മധ്യപ്രദേശില്‍ നടന്ന തത്തയുടെയും മൈനയുടെയും വിവാഹവാര്‍ത്തയും വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. മധ്യപ്രദേശിലെ കരേലിക്കു സമീപമുള്ള പിപാരിയ ഗ്രാമത്തിലായിരുന്നു തത്തയുടെയും മൈനയുടെയും വിവാഹം.കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഈ കൗതുകവിവാഹം. തത്തയുടെയും മൈനയുടെയും ജാതകങ്ങള്‍ പരിശോധിച്ച്, പരന്പരാഗത ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. മനുഷ്യരുടെ വിവാഹത്തില്‍ അനുഷ്ഠിക്കുന്ന ചടങ്ങുകളെല്ലാംതന്നെ പക്ഷികളുടെ വിവാഹത്തിലും ഉണ്ടായിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരുപക്ഷികളുടെയും ഉടമകള്‍ ഗ്രാമത്തിലെ പ്രധാനവ്യക്തികളെ ക്ഷണിച്ചിരുന്നു.പിപാരിയിലെ രാംസ്വരൂപ് പരിഹാറാണ് മൈനയുടെ ഉമസ്ഥന്. സ്വന്തം മകളെപ്പോലെയാണ്…
Read Moreകേക്ക് രാജാവ് ! ഈ അപൂര്‍വ കേക്കിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
ഹരുണി സുരേഷ് വൈപ്പിന്‍ ഖത്തര്‍ രാജാവായ തമീം ബിന്‍ ഹമദ് അല്‍താനിയുടെ രൂപത്തില്‍ സെബാസ്റ്റ്യന്‍ ചെറുവൈപ്പ് രൂപം നല്കിയ കേക്ക് ഒറിജിനില്‍ രാജാവിനെ വെല്ലും. മുഖത്തിന്റെ ചുളിവുകളും കണ്ണിന്റെയും മൂക്കിന്റെയും രൂപവും തലപ്പാവും വസ്ത്രധാരണവുമെല്ലാം ഒരു മാറ്റവുമില്ലാതെ അതേ പടി പകര്‍ത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍. രാജാവിന്റെ ഏറ്റവും പുതിയ ചിത്രമാണ് രൂപഭാവങ്ങള്‍ പകര്‍ത്താനായി സെബാസ്റ്റ്യന്‍ അവലംബിച്ചത്. തൂക്കം 11 കിലോ 11 കിലോയോളം തൂക്കം വരുന്ന അര്‍ധകായ രൂപത്തിലുള്ള ഈ കേക്ക് സെബാസ്റ്റ്യന്‍ കേക്ക് ഡിസൈനറായി ജോലി നോക്കുന്ന ഖത്തറിലെ ദോഹയിലുള്ള കേക്ക് കമ്പനിയിലാണ് ഇപ്പോള്‍ ഉള്ളത്. പൂര്‍ണമായും ഉറച്ച ചോക്ലേറ്റ്, പഞ്ചസാര പേസ്റ്റ് എന്നിവകൊണ്ടു രൂപം നല്‍കിയിട്ടുള്ള കേക്കിന് രണ്ട് അടി ഉയരമുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ശിഷ്യനും നാട്ടുകാരനുമായ രമേഷ് അയ്യമ്പിള്ളിയുടെ സഹായത്തോടെ ഒരു മാസംകൊണ്ടാണ് കേക്കിന്റെ പണി പൂര്‍ത്തീകരിച്ചത്. രാജാവിന് നേരിട്ട് സമ്മാനിക്കണം ഇനി…
Read Moreഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ! ഇറാക്കില്‍ കണ്ടെത്തിയ പുരാതന ഭക്ഷണശാലയില്‍ ഫ്രിഡ്ജും പ്ലേറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും
പുരാവസ്തുഗവേഷകര്‍ ഇറാക്കില്‍ നടത്തിയ കണ്ടെത്തലുകള്‍ ചരിത്രാന്വേഷികളെ മാത്രമല്ല, സാധാരണക്കാരെയും അദ്ഭുതപ്പെടുത്തുകയാണ്. തെക്കന്‍ ഇറാക്കില്‍ നടത്തിയ ഖനനങ്ങളില്‍ കണ്ടെത്തിയ ‘സത്രം’ പുരാതനമനുഷ്യരുടെ ജീവിതത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചംവീശുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. സത്രത്തിന് 5000 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സത്രത്തിന്റെ ഭക്ഷണശാലയും ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന പുരാതന ഫ്രിഡ്ജും ഭക്ഷണാവശിഷ്ടങ്ങളും ബെഞ്ചുകളും അടുക്കളയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ ആകൃതിയിലുള്ള പാത്രങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലേറ്റുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഓപ്പണ്‍ ഡൈനിംഗ് ഏരിയ ആയാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഒരു മുറിയും കണ്ടെത്തിയവയിലുണ്ട്. ഭക്ഷണശാലയില്‍ മദ്യവും വിളമ്പിയിരുന്നു. ഭക്ഷണശാല രാജാക്കന്മാരുടെ സേച്ഛാധിപത്യത്തിനു കീഴലായിരുന്നില്ലെന്നും പൊതുഇടമായിരുന്നെന്നും പുരാവസ്തു ശാസ്ത്രജ്ഞനായ ഗുഡ്മാന് അഭിപ്രായപ്പെടുന്നു. ഇറാക്കിലെ പുരാതന നഗരമായ ലഗാഷിലാണ് ഭക്ഷണശാല കണ്ടെത്തിയത്. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിനു സമീപമായ ഉറുക്ക് നഗരത്തിന്റെ കിഴക്കാണ് ലഗാഷ് സ്ഥിതിചെയ്യുന്നത്. ലഗാഷില്‍ വ്യത്യസ്തമായ ഖനനരീതിയാണ് നടത്തിയതെന്ന് ഇറ്റാലിയന്‍ സര്‍വകലാശാലയായ…
Read Moreപിഎം ആവാസ് യോജനയുടെ ആദ്യ ഗഡു കിട്ടി ! ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയത് നാലു യുവതികള്‍…
പണം മനുഷ്യന്റെ ചിന്തകളെ മാറ്റിമറിയ്ക്കുമെന്ന് പറയുന്നത് എത്ര ശരിയാണെന്ന് തെളിയിക്കുകയാണ് പുതി സംഭവങ്ങള്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണത്തിന്റെ ആദ്യ ഗഡു കൈവശം വന്നതിന് പിന്നാലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് നാലു സ്ത്രീകളാണ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിര്‍ബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ഇതില്‍ പ്രകാരം 50,000 രൂപയാണ് ആദ്യ ഗഡുവായി അക്കൗണ്ടിലെത്തിയത്. പിന്നാലെ നാല് സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി തിരിക്കുകയായിരുന്നു. വീടു നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജന്‍സിയില്‍ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഭാര്യമാരുടെ ഒളിച്ചോട്ടം…
Read More21കാരിയ്ക്ക് 15 വയസുള്ള മകള്‍ ! മകളുടെ സ്കൂള്‍ മീറ്റിംഗിനു പോയാല്‍ ആരും തന്നെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് യുവതി…
21 വയസുള്ള യുവതിയുടെയും അവളുടെ 15കാരി മകളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെന്റക്കിയിലെ ഹണ്ടര്‍ നെല്‍സണ്‍ എന്ന യുവതിയാണ് കഥാനായിക. തന്റെ കുടുംബം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. തനിക്ക് 15 വയസുള്ള ഒരു മകളുണ്ടെന്നും അവളുടെ സ്കൂളില്‍ മീറ്റിംഗിന് പോയാല്‍ തന്റെ പ്രായം മൂലം ആരും തന്നെ ഗൗരത്തില്‍ എടുക്കുന്നില്ലെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ടിക് ടോക്കിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ 82 ലക്ഷത്തിലധികം ആളുകള്‍ കണ്ടതോടെ യുവതി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. റോഡിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് യുവതി താന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.”മകളുടെ സ്കൂളിലെ മറ്റ് മാതാപിതാക്കളോ സ്റ്റാഫ് അംഗങ്ങളോ എന്നെ ഗൗരവമായി കാണുന്നില്ല. ഞാന്‍ അവളുടെ സ്കൂളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഞാന്‍ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന്…
Read Moreമൂന്നില്‍ ഒരു കുട്ടി ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ലൈംഗികചൂഷണത്തിന്റെ ഇര ! ചൂഷകര്‍ ആദ്യം ചെയ്യുന്നത് കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കല്‍..
ലോകത്ത് മൂന്നില്‍ ഒരു കുട്ടി വീതം ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍നിന്നും കുട്ടികളെ മോചിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി അബുദാബിയില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ ശിശു സംരക്ഷണ ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്. കുട്ടികള്‍ക്കെതിരായ മിക്ക കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സ്വാധീനമുണ്ടെന്ന് സമ്മേളനം അടിവരയിടുന്നു. ഇതില്‍ ലൈംഗിക ചൂഷണത്തിനു പുറമേ ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവയുമുണ്ട്. ‘ചില്‍ഡ്രന്‍സ് വെല്‍ബിയിങ് ഇന്‍ എ ഡിജിറ്റല്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ശിശുസംരക്ഷണ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കുട്ടികളുമായി ചങ്ങാത്തം കൂടി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പലരും പീഡിപ്പിക്കുന്നത്. വിസമ്മതിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ വഴങ്ങേണ്ടിവരുന്നുവെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. പഠനത്തിനു കളിക്കാനും സംവാദത്തിനുമെല്ലാം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവരുന്ന ഇന്നത്തെ കുട്ടികള്‍ ഡിജിറ്റല്‍ സ്വദേശികളാണെന്ന്…
Read Moreകടക്കൂ പുറത്ത് ! തീയറ്ററില്‍ നിന്നുള്ള റിവ്യൂവിന് വിലക്കേര്‍പ്പെടുത്തി ഫിയോക്; ഒരു മീഡിയയെയും അകത്ത് കയറ്റില്ലെന്ന് പ്രസിഡന്റ്…
തീയറ്ററില്‍ നിന്നുള്ള സിനിമാ റിവ്യൂവിന് വിലക്കേര്‍പ്പെടുത്തി തീയറ്റര്‍ സംഘടനയായ ഫിയോക്. ഇന്നുചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തീയറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ ഒരൊറ്റ മീഡിയക്കാരെയും കയറ്റില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവുണ്ടാകും. ഈ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കാമെന്നും കെ. വിജയകുമാര്‍ അറിയിച്ചു. വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തിയേറ്ററിനകത്ത് കയറിയുള്ള ഫിലിം റിവ്യൂ നിരോധിക്കാന്‍ തീരുമാനിച്ചു. തിയേറ്റര്‍ റിലീസിന് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് പാടുള്ളു എന്ന തീരുമാനം എടുത്തു. ഓണ്‍ലൈന്‍ മീഡിയ തെറ്റായ ഒരുപാട് ന്യൂസ് കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങളെ ലക്ഷ്യം വെച്ച് റിവ്യൂസ് ചെയ്യുമ്പോള്‍ കളക്ഷനെ അത് ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ…
Read Moreഅതിര്‍ത്തിയില്‍ പ്രവേശിച്ച ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു ! ചെന്നു വീണത് പാക്കിസ്ഥാന്റെ മണ്ണില്‍…
അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന പാകിസ്ഥാന് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. വെടിവച്ചിട്ട ഡ്രോണ്‍ പാക്കിസ്ഥാന്റെ ഭൂമിയിലാണ് പതിച്ചതെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. ഇന്നലെ അര്‍ധരാത്രി പഞ്ചാബിലെ അമൃത്സര്‍ സെക്ടറിലെ ബാബപിര് അതിര്‍ത്തി പോസ്റ്റില്‍ രാത്രി പട്രോളിങിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. കൗണ്ടര്‍ ഡ്രോണുകളെയും ബിഎസ്എഫ് വിന്യസിച്ചു. ഡ്രോണ്‍ തിരികെ പോകാന്‍ തുടങ്ങുന്നതിനിടെ വെടിവെച്ചതിനാല്‍ പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ പതിക്കുകയായിരുന്നെന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.
Read Moreവിശപ്പകറ്റിയത് ചവറ്റുകൊട്ടയിലെ ഭക്ഷണം കഴിച്ച് ! കൂടാതെ ലൈംഗികപീഡനവും; 13കാരി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത…
ഗുരുഗ്രാമില്‍ പതിമൂന്നുകാരി നേരിട്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. വീട്ടുജോലിക്കായി കൊണ്ടുവന്ന പെണ്‍കുട്ടിയെയാണ് ദമ്പതികള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പോലീസും സന്നദ്ധ പ്രവര്‍ത്തകരും വീട്ടിലെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ദമ്പതികള്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇവര്‍ മാസങ്ങളോളം പീഡിപ്പിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തിലാകമാനം മുറിവുകള്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. മൂന്നരവയസുകാരിയെ പരിപാലിക്കാനാണ് അഞ്ചുമാസം മുന്‍പ് റാഞ്ചിയില്‍ നിന്നുളള പെണ്‍കുട്ടിയെ ദമ്പതികള്‍ വീട്ടിലെത്തിച്ചത്. ദമ്പതികള്‍ പെണ്‍കുട്ടിയെ മറ്റ് ജോലി ചെയ്യിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ അനുവദിക്കാത്തതിനൊപ്പം പെണ്‍കുട്ടിക്ക് ഭക്ഷണവും നല്കാന് അവര്‍ തയ്യാറായില്ല. ശരീരത്തില്‍ എല്ലായിടത്തും മുറിവേറ്റ പാടുകളും വായ പൂര്‍ണമായി നീര് വന്ന് വീര്‍ത്ത നിലയിലുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ വലിച്ചെറിയുന്ന ഭക്ഷണമാണ് കുട്ടി കഴിച്ചിരുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില…
Read More