നാഗ്പൂരില്‍ 24കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഏഴാംമാസം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു. യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് യുട്യൂബ് വിഡിയോകള്‍ നോക്കി ഗര്‍ഭഛിദ്രം നടത്തിയ യുവതി ഇതിനുശേഷം പൊക്കിള്‍ക്കൊടി മുറിച്ചെടുത്തു. 2016മുതല്‍ യുവതിയെ കാമുകനായ സൊഹൈല്‍ വഹാബ് ഖാന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചിരുന്നു. യുവതി ഗര്‍ഭിണിയായതോടെ താന്‍ വിവാഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു. ഇതോടെ വീട്ടുകാര്‍ മുംബയില്‍ പോയിരുന്ന സമയം നോക്കി യുവതി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭ്രൂണത്തില്‍ നിന്ന് പൊക്കിള്‍കൊടി വേര്‍പ്പെടുത്തി. തുടര്‍ന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാന് നശിപ്പിച്ചു. ആഴ്ചകള്‍ക്ക് ശേഷം സംഭവം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. താജ് നഗറിലെ ശ്മശാനത്തില്‍നിന്ന് ഭ്രൂണം കണ്ടെത്താന്‍…
Read MoreCategory: Top News
മോഷ്ടിച്ച ഫോണിന്റെ സിം ഊരാൻ യുവാക്കളെ ആശ്രയിച്ചു; അവരുടെ സംശയം ശരിയായപ്പോൾ കുടുങ്ങിയത് 30 വർഷത്തോളം ഒളിവിലായിരുന്ന പ്രതി; ചാലക്കുടി സംഭവം ഇങ്ങനെ…
ചാലക്കുടി: തൃശൂർ ടൗണിൽ നിന്നും മോഷ്ടിച്ച മൊബൈലുമായി കുപ്രസിദ്ധ തമിഴ് മോഷ്ടാവിനെ പിടികൂടി.തമിഴ്നാട് കന്യാകുമാരി മുരുന്നം പാറൈ സ്വദേശി ജ്ഞാനദാസൻ എന്ന ദാസൻ (49 ) ആണ് പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറിൽപരം മോഷണ കേസുകളിലും പോക്കറ്റടിക്കേസുകളിലും പ്രത്രിയായ ദാസൻ മുപ്പതിൽപരം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ടൗണിൽ ജോലി ആവശ്യത്തിനായി എത്തിയ പാലക്കാട് സ്വദേശി ശക്തൻമാർക്കറ്റിനു സമീപം സിനിമാ ഷൂട്ടിംഗ് നടക്കുന്നത് കണ്ട് അൽപ നേരം ഷൂട്ടിംഗ് കണ്ടുനിന്ന ശേഷം ബസിൽ കയറാൻ ശ്രമിക്കവേയാണ് വില കൂടിയ മൊബൈൽ ഫോണ്‍ മോഷണം പോയതായി മനസിലായത്. വീണു പോയതാവാമെന്ന ധാരണയിൽ പരിസരത്താകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീപത്തുണ്ടായിരുന്ന ആളുടെ ഫോണ്‍ വാങ്ങി വിളിച്ചു നോക്കിയെങ്കിലും രണ്ട് റിംഗിനു ശേഷം സ്വിച്ചോഫായി. ഇതോടെ സിനിമാ ഷൂട്ടിങ്ങിനിടയിലെ തിരക്കിൽ ഫോണ്‍ ആരോ മോഷ്ടിച്ചതാണെന്ന ധാരണയിൽ തൃശൂർ ടൗണ്‍…
Read Moreതാന്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്നു മോന്സന് മാവുങ്കല്‍; പ്രതിയുടെ മൊഴി മുഖവിലയ്ക്കെടുക്കാതെ പോലീസ്! കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയതായി വിവരം
കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയതായി വിവരം. ഇയാൾക്കെതിരേ പാലാ സ്വദേശി രാജീവ് പരാതി നല്‍കിയതായാണു വിവരം. പ്രതി ഒന്നരക്കോ ടി രൂപ തട്ടിയെന്നാണ് രാജീവ് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. ബ്രൂണെ സുല്‍ത്താന്‍ പുരാവസ്തു വിറ്റ വകയില്‍ കിട്ടിയ 67,000 കോടി രൂപ കേന്ദ്ര ഏജന്‍സികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ക്കായി ഒന്നരക്കോടി രൂപ നല്കി സഹായിച്ചാല്‍ ഉയര്‍ന്ന തുക തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെയാണ് പ്രതിക്ക് രാജീവ് പണം കൊടുത്തതെന്നാണ് വിവരം. മോന്‍സന്റെ തട്ടിപ്പ് സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര് വരും ദിവസങ്ങ ളിൽ പോലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പലര്‍ക്കും പണം നല്‍കാനുണ്ടെന്ന് മോന്സന് ക്രൈം ബ്രാഞ്ചിനു മൊഴി നല്കി. താന്‍ ആരെയും…
Read Moreഇതല്ലേ നിന്റെ ആഗ്രഹം, നിനക്ക് ഞങ്ങളെ കൊല്ലണ്ടേ, നോക്ക്..! ഭാര്യക്ക് അവിഹിതമെന്ന് സംശയം; മക്കളെ കൊന്ന് വീഡിയോ അയച്ചശേഷം പിതാവ് ജീവനൊടുക്കി
സേലം: മക്കളെ കൊന്ന് വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു സംഭവം. മക്കളായ ശ്രീനിവാസൻ(ഒമ്പത്), മകൾ കൃഷ്ണപ്രിയ(അഞ്ച്) എന്നിവരെ കൊന്ന ശേഷമാണ് പിതാവായ ജീവനൊടുക്കിയത്. ഹോട്ടൽ ജീവനക്കാരനായ മുരുകൻ അപകടത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഭാര്യ മറ്റാരോടോ ഫോണിൽ സംസാരിക്കുന്നതായി ഇയാൾക്ക് സംശയം തോന്നിയത്. ഇതേത്തുടർന്നു ഭാര്യയുമായി ഇയാൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് ബന്ധുക്കൾ കാണുന്നത് കുട്ടികളെ കൊലപാതക വീഡിയോയായിരുന്നു. “ഇതല്ലേ നിന്റെ ആഗ്രഹം. നിനക്ക് ഞങ്ങളെ കൊല്ലണ്ടേ. നോക്ക്, ഞങ്ങൾ ഇപ്പോൾ മരിച്ചു’ – ബന്ധുക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം അയച്ച ശേഷം യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. യുവതിയും ബന്ധുക്കളും ഉടൻ തന്നെ സങ്കഗിരി പോലീസ്…
Read Moreഅഫ്ഗാനില്‍ നിന്നും അമേരിക്ക ജര്‍മനിയിലെ ക്യാമ്പിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ അമേരിക്കന്‍ യാത്ര നീളുന്നതിന്റെ ആശങ്കയില്‍ ജര്‍മനി…
താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക ഒഴിപ്പിച്ച അഫ്്ഗാന് പൗരന്മാരെ വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലാണെത്തിച്ചത്. ഇതുപ്രകാരം യൂറോപ്പില്‍ പതിനായിരം അഫ്ഗാന് പൗരന്മാര് ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ എത്തുകയും ചെയ്തു. പത്ത് ദിവസത്തിനകം ഇവരെ ഇവിടെ നിന്നും മാറ്റാം എന്ന ഉറപ്പിലാണ് അഭയാര്‍ത്ഥികളെ ജര്‍മ്മനിയില്‍ എത്തിച്ചത്. റാംസ്റ്റീന്‍ എയര്‍ബേസിലെ കിലോമീറ്ററുകള്‍ നീളമുള്ള റണ്‍വേയില്‍ താത്കാലിക കൂടാരങ്ങളിലാണ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നത്. അഭയാര്‍ത്ഥികളില്‍ മൂവായിരത്തോളം പേര് സ്ത്രീകളായിരുന്നു. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഇതുവരെ ഇരുപത്തിരണ്ടോളം പേര് ക്യാമ്പില്‍ വച്ച് കുട്ടികള്‍ ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്യാമ്പിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗര്‍ഭിണികളാണെന്നാണ്, അതായത് രണ്ടായിരം ഗര്‍ഭിണികളെങ്കിലും ജര്‍മ്മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ ഇപ്പോഴുണ്ട്. റാംസ്റ്റീന്‍ എയര്ബേസിനിലെ ആരോഗ്യപ്രവര്‍ത്തകര്‍ മുള്‍മുനയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇത്രയും ഗര്‍ഭിണികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട…
Read Moreകോപ്പിയടിയുടെ പുതിയ വഴികള്‍ ! യോഗ്യതാ പരീക്ഷ വിജയിക്കാന്‍ ചെരുപ്പില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചെത്തി; അഞ്ചുപേര്‍ പിടിയില്‍…
ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ പിടിയില്‍. സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലാണ് ഇവര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ചെരുപ്പ് ധരിച്ചെത്തിയത്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തിയത്. മൂന്നുപേര്‍ പരീക്ഷ എഴുതാനും രണ്ട് പേര് പുറത്തുനിന്ന് സഹായിക്കാനും എത്തിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന് എലിജിബിളിറ്റി എക്സാമിനേഷന് ഫോര്‍ ടീച്ചേഴ്സ് (REET) പരീക്ഷ സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ തുടങ്ങും മുന്‍പ് തന്നെ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു. തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു. 16 ലക്ഷം പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിവുള്ള 31,000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
Read Moreസരിത, സ്വപ്ന, മോൻസൺ..! പ്രമുഖരെ വീഴ്ത്തുന്ന തട്ടിപ്പിന് ഒരേ സ്റ്റൈൽ; ഈ തട്ടിപ്പുകാരിലെല്ലാം പൊതുവായി കാണുന്നത്…
കോട്ടയം: കേരളത്തിലെ രാഷ്ട്രീയ -ഉദ്യോഗസ്ഥ വൃന്ദങ്ങളെ പിടിച്ചുകൂലുക്കി മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. സമൂഹത്തെയും അധികാര കേന്ദ്രങ്ങളെയുമൊക്കെ വാഗ്വിലാസംകൊണ്ടും കെട്ടുകാഴ്ചകൾക്കൊണ്ടും കബളിപ്പിക്കാൻ കഴിയുന്ന തട്ടിപ്പുകാർ ഇപ്പോഴും സമൂഹത്തിൽ വിലസുന്നുണ്ടെന്നാണ് മോൻസൺ മാവുങ്കൽ അറസ്റ്റിലായതോടെ വ്യക്തമാകുന്നത്. മുൻ തട്ടിപ്പുകാരെപ്പോലെ തന്നെ ഏതാണ്ട് വലിയൊരു ഗണം ഉദ്യോഗസ്ഥരെയും രാഷ്ട്രീയ സാമൂഹിക നേതാക്കളെയുമൊക്കെ വലയിലാക്കാൻ മോൻസനു കഴിഞ്ഞിരുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകളൊക്കെ കണ്ടുപിടിച്ചു സമൂഹത്തിനും അധികാരികൾക്കും മുന്നറിയിപ്പു നൽകേണ്ട പോലീസ് ഉദ്യോഗസ്ഥർത്തന്നെ അദ്ദേഹത്തിന് ഏറ്റവും വലിയ തുണയായി മാറിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഐജി അടക്കമുള്ളവരുമായി അടുപ്പം സൂക്ഷിച്ചിരുന്ന മോൻസൺ ഇതൊക്കെ കാണിച്ചാണ് പണം കടം നൽകിയവരെയും സമൂഹത്തെയും മാധ്യമങ്ങളെയുമൊക്കെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ളവർ മോൻസന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രമുഖരുമായി അടുപ്പം സ്ഥാപിക്കുകയും അതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും…
Read Moreഗുലാബിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ശക്തമായ മഴ ! ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ വ്യാപക മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ 41 മുതല്‍ 61 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍. ഇന്ന് ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലും സെപ്റ്റംബര്‍ 28ന് കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍…
Read Moreമോൻസൺ തട്ടിപ്പുകാരുടെ മോൺസ്റ്റർ..! മറയാക്കിയത് പോലീസ്, രാഷ്ട്രീയ ബന്ധങ്ങൾ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ സംരക്ഷിച്ചത് ഉന്നതരെന്ന് റിപ്പോർട്ടുകൾ. കേരള പോലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്സണ് അടുപ്പം പുലര്‍ത്തിയിരുന്നതായാണ് തെളിവുകൾ പുറത്തുവരുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവരുമായി മോൻസൺ നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ്…
Read Moreഇതൊക്കെ അവന്റെ നമ്പരല്ലേ..! കൊടി സുനിക്ക് ജയിൽ മാറ്റം കിട്ടാനുള്ള കളികളെന്ന് പോലീസ്; ജയിൽ അധികൃതര്‍ പറയുന്നത് ഇങ്ങനെ…
തൃശൂർ: വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദ തന്ത്രമെന്ന് പോലീസ്. കൊടി സുനിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിയ്യൂർ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. സുനിയെ പാർപ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്. മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ടെന്നും ജയിൽ അധികൃതരും വ്യക്തമാക്കി. വിയ്യൂരില്‍ സുനിയുടെ കൈയിൽ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോളില്‍ നിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്നു ജയില്‍ വകുപ്പിനും സൂചന ലഭിച്ചിട്ടുണ്ട്.
Read More