അടി സക്കെ, അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍ ! പ്രളയത്തില്‍ എല്ലാം തകര്‍ന്നവര്‍ക്ക് നാലുലക്ഷം കിട്ടിയപ്പോള്‍ മഴ പരിസരത്തു കൂടി പോലും പോകാഞ്ഞ സിപിഎം നേതാവിന് 10 ലക്ഷവും…

പ്രളയത്തില്‍ സര്‍വസ്വവും തകര്‍ന്നവര്‍ക്ക് നാലുലക്ഷം രൂപ മാത്രം കിട്ടിയപ്പോള്‍ ഒരു പുല്‍ക്കൊടി പോലും നഷ്ടമാകാത്ത സിപിഎം നേതാവിന് പ്രളയസഹായമായി കിട്ടിയത് 10 ലക്ഷം രൂപ. സംഭവം വിവാദമായതോടെ തുക കളക്ടര്‍ തിരിച്ചുപിടിക്കുകയും കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുകയും ചെയ്തു. എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലാണ് പണം വന്നത്. സംഭവത്തില്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ സസ്‌പെന്റ് ചെയ്തു. അവസാന ഗഡു ജനുവരിയില്‍ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രളയ ദുരിതാശ്വാസത്തില്‍ ദുരിത ബാധിതര്‍ക്കുള്ള സഹായത്തിലെ പണമായിരുന്നു ഇത്. പ്രളയത്തിന്റെ യാതൊരു പ്രശ്‌നവും ഇല്ലാത്ത നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസം എന്ന ഇനത്തില്‍ ജില്ലാ ഭരണകൂടം പല ഗഡുക്കളായി ഇട്ടുകൊടുത്തത് പത്തര ലക്ഷം രൂപയായിരുന്നു. ഇതില്‍ അഞ്ചു…

Read More

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നു കയറിയിട്ടുണ്ട് ! രൂക്ഷ വിമര്‍ശനവുമായി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകയറിയിട്ടുണ്ടെന്ന് തുറന്നടിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി. ബിസിനസ് രാഷ്ട്രീയമാണ് സിപിഎമ്മില്‍. എറണാകുളം പിറവത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തിനെതിരേ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു വിമര്‍ശനം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് സിപിഐ പിറവത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ സിപിഎമ്മിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി. അക്രമികളെ സിപിഎം സംരക്ഷിക്കുന്നെന്ന വിമര്‍ശനമായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിന്റെ കാതല്‍. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലുകുത്താനാകാത്ത സ്ഥിതിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. അത്തരം സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. പിറവം നഗരസഭ കൗണ്‍സിലര്‍ മുകേഷ് തങ്കപ്പന്‍ ഉള്‍പ്പെടെയുളളവര്‍ക്കു നേരെയുണ്ടായ അക്രമണമാണ് എറണാകുളത്ത് വീണ്ടും സിപിഎം-സിപിഐ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുന്നത്.

Read More

വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയതിനെ ചോദ്യം ചെയ്തു ! വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎമ്മുകാര്‍…

പാര്‍ട്ടിക്കാര്‍ വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും സിപിഎമ്മുകാരുടെ വക ക്രൂരമര്‍ദ്ദനം. അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് ബിംബുങ്കാലിലെ ബനാര്‍ദ്ദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാസര്‍കോട് ബിംബുങ്കാലാല്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് ജനാര്‍ദ്ദനന്റെ വീട് സ്ഥിതിചെയ്യുന്നത്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അടുത്തിടെ ജനാര്‍ദ്ദനന്റെ കുടുംബം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് അന്യായമായി സിപിഎം കൊടിനാട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം കൊടിമരം മാറ്റാന്‍ തയ്യാറായില്ലെന്നും എന്നാല്‍ വീട്ടുകാര്‍ നേരിട്ട് കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീടിന് എതിര്‍ വശത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഓടിയെത്തി ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതിയേയും മകനേയും ആക്രമിക്കുകയാണെന്നുമാണ് പരാതി. എന്നാല്‍ വീടിന്റെ സമീപത്തായി…

Read More

പോലീസിനെ ‘ശരിയാക്കാന്‍’ ഊരാളുങ്കല്‍ സൊസൈറ്റി ! കേരളാ പോലീസിന്റെ ഡേറ്റാബേസിലെ മുഴുവന്‍ വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കു കൈമാറി; കൂടെ 35 ലക്ഷവും; ഉത്തരവ് തിരികൊളുത്തുന്നത് വന്‍വിവാദത്തിന്…

ഇനി പോലീസിനെ ഊരാളുങ്കല്‍ സൊസൈറ്റി ശരിയാക്കും.സംസ്ഥാന പോലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം വന്‍വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. വഴിവിട്ട നീക്കത്തിലൂടെ അനുമതി നല്‍കുന്നതിനെ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തത്. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ്‌വെയറിനായി ഊരാളുങ്കല്‍ നല്‍കിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഊരാളുങ്കലിന് ഒരു തുകയും നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. പോലീസിന്റെ പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാന്‍ നല്‍കുന്ന അനുമതി സംസ്ഥാനത്തെ മുഴൂവന്‍ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്നാണ് വിമര്‍ശനം. പാസ്‌പോര്‍ട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ…

Read More

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് ! മന്ത്രി എ. കെ ബാലന്റെ വാദങ്ങള്‍ പൊളിയുന്നു…

വാളയാര്‍ പീഡനക്കേസിലെ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുളളവര്‍. പ്രതികളെ രക്ഷപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധകോണുകളില്‍ നിന്നും ഉയരുകയാണ്. പ്രതികള്‍ രക്ഷപെടാന്‍ അനുവദിക്കരുതെന്ന് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. കോടതിയില്‍ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്നു പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരണം വന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയബന്ധം ചര്‍ച്ചയാകുകയാണ്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനം നടത്തുന്ന പ്രതിയായ എം മധുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നിതിന്‍ കണിച്ചേരിയോടൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. എന്നാലിത് തിരഞ്ഞെടുപ്പ് കാലത്തേതാണെന്നും മറ്റ് യാതൊരു ബന്ധവുമില്ലെന്നുമാണ് നിതിന്‍ കണിച്ചേരി പറയുന്നത്.…

Read More

വാളയാറിലെ ഇളയകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നു സംശയം ! കൊലപാതകമാവാമെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഗൗനിച്ചതേയില്ലെന്നു കുട്ടിയുടെ പിതാവ്; മൂന്നരമീറ്റര്‍ ഉയരത്തില്‍ ഇരിക്കുന്ന ഉത്തരത്തില്‍ എങ്ങനെ…?

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായി സൂചന. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. എട്ടു വയസ്സുകാരിയായ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് താന്‍ പല തവണ പോലീസിനോട് അവര്‍ത്തിച്ചു പറഞ്ഞിട്ടും അവര്‍ കേട്ട ഭാവം നടിച്ചില്ലെന്ന് പിതാവ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. മകളെ കൊന്ന ശേഷം കെട്ടിത്തൂക്കിയതായി സംശയിക്കുന്നതായും പിതാവ് പ്രതികരിച്ചു. കേസില്‍ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചതിന് പിന്നാലെയാണ് പിതാവും വന്നത്. എട്ടു വയസ്സ് മാത്രമുള്ള കുട്ടി എങ്ങിനെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും മകളെ കൊന്നുകെട്ടിത്തൂക്കി എന്നാണ് സംശയിക്കുന്നതെന്നും പോലീസിനോട് പറഞ്ഞപ്പോള്‍ അവര്‍ ആത്മഹത്യയാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. അക്കാര്യം പല തവണ പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം പറയുകയും ചെയ്തു. കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത് ഓടിട്ട വലിപ്പമില്ലാത്ത ചെറിയ വീട്ടിലായിരുന്നു. ഇവിടെ ഉത്തരം മുതല്‍…

Read More

വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ രഹസ്യ സര്‍വെ ! ഇതിനായി എത്തിയിരിക്കുന്നത് മണ്ഡലത്തിലും ജില്ലയ്ക്കും പുറത്തുള്ള പ്രവര്‍ത്തകര്‍; സര്‍വെ നടത്താന്‍ തിരഞ്ഞെടുത്തത്…

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ മനസ്സറിയാനുള്ള രഹസ്യനീക്കവുമായി സിപിഎം. മണ്ഡലത്തിലെ ട്രെന്‍ഡ് മനസ്സിലാക്കാനായി രഹസ്യ സര്‍വെ നടത്തുന്നുവെന്നാണ് വിവരം. ജില്ലയ്ക്കും മണ്ഡലത്തിനും പുറത്തുള്ള പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ബസുകള്‍,ബസ് സ്‌റ്റോപ്പുകള്‍, ചായക്കടകള്‍, തുടങ്ങി ജനങ്ങള്‍ ഒത്തുകൂടുന്ന പ്രദേശങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ നിരീക്ഷിച്ച് ട്രെന്‍ഡ് വിലയിരുത്താനാണ് നീക്കം. സിപിഎം യുവജന-വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളും ഈ സ്‌ക്വാഡിലുണ്ട്‌. നിലവിലെ ട്രെന്‍ഡില്‍ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്താണ ്പാര്‍ട്ടി നില്‍ക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനോടുള്ള ആളുകളുടെ മനോഭാവം പ്രത്യേകിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ സര്‍വെ. മാത്രമല്ല വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുറുമുറുപ്പുള്ള ഒരു വിഭാഗം പാര്‍ട്ടിയ്്ക്കുള്ളില്‍ തന്നെയുണ്ട്. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു വന്ന പ്രശാന്തിന് സീറ്റ് കൊടുത്തത് പലര്‍ക്കും അത്ര ദഹിച്ചിട്ടില്ല. ഇവര്‍ പ്രശാന്തിനെതിരേ പ്രവര്‍ത്തിച്ചേക്കുമെന്നും പാര്‍ട്ടിയ്ക്കു വിവരം ലഭിച്ചിരുന്നു. ഇത്തരക്കാരെ കണ്ടെത്തുന്നതിനു കൂടിയാണ് സര്‍വെ എന്നും സൂചനയുണ്ട്.

Read More

ജീവനൊടുക്കിയ പ്രവാസിയുടെ ഓഡിറ്റോറിയത്തിനു സമീപമുള്ള പുറമ്പോക്ക് കൈയ്യേറി സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ്; മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയത് സാജനും; പാര്‍ട്ടി ഓഫീസ് പെര്‍മിറ്റും ലൈസന്‍സും നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ…

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ സമീപം ജീവനൊടുക്കിയ സാജന്‍ മലയാളികള്‍ക്ക് വേദനയാവുകയാണ്. എന്നാല്‍ ഈ കെട്ടിടത്തിനു സമീപം തന്നെയുള്ള സിപിഎം ഓഫീസ് പുറമ്പോക്ക് ഭൂമി കൈയ്യേറിയുള്ളതാണെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. പാര്‍ട്ടി കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മിക്കാന്‍ പണം നല്‍കിയതാവട്ടെ സാജനും. സിപിഎം. ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനാണ് ആന്തൂര്‍ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെര്‍മിറ്റും െലെസന്‍സും നല്‍കിയത്. ബക്കളം പഴയ ദേശീയപാതയോടു ചേര്‍ന്ന്, സാജന്റെ പാര്‍ത്ഥാ ഓഡിറ്റോറിയത്തിന് 50 മീറ്ററടുത്താണു പാര്‍ട്ടി ഓഫീസ്. ഒരാള്‍ സൗജന്യമായി നല്‍കിയ രണ്ടു സെന്റൊഴികെ, ബാക്കി പുറമ്പോക്ക് കൈയേറിയതാണെന്നാണു സൂചന. മൂന്നുനിലകളിലായി, കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിനാണു നഗരസഭ വേഗത്തില്‍ അനുമതി നല്‍കിയത്. കെട്ടിടനമ്പര്‍ ലഭിച്ചതോടെ താഴത്തെ നില വാടകയ്ക്കു നല്‍കി. സിപിഎം. ഓഫീസിനു സാജന്‍ സാമ്പത്തികസഹായം നല്‍കുമ്പോഴും തൊട്ടടുത്ത് അദ്ദേഹം നിര്‍മിച്ച കണ്‍വെന്‍ഷന്‍…

Read More

ശ്യാമളയുടെ ദ്രോഹത്തിനിരയായവര്‍ നിരവധി ! 10 ലക്ഷം മുതല്‍മുടക്കിയവരെ 40 ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണെന്ന് വനിതാ വ്യവസായി…

കണ്ണൂര്‍: പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ നിരവധി പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ ചെയര്‍പേഴ്‌സണ്‍ ഉപദേശിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്ന് ആരോപിക്കുന്നത്, സിപിഎം അനുഭാവി കൂടിയായ സംരംഭകയാണ് സോഹിത. പത്ത് ലക്ഷം മുതല്‍ മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫേസ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു…

Read More

അത്യാവശ്യമായി എകെജി സെന്ററില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണം; കോടിയേരിയുടെ രണ്ട് മക്കളെയും വേറെ ചിലത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു; കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവനയില്‍ ഞെട്ടി സിപിഎം

സിപിഎമ്മിന്റെ നേതാക്കള്‍ തുടര്‍ച്ചയായി പീഡന പരാതികളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ എ.കെ.ജി സെന്ററില്‍ ഡി.എന്‍.എ ഡെസ്റ്റ് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയെപ്പറ്റി ഒരു ന്യൂസ് ചനലില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പീഡന പരാതിയില്‍ തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കാന്‍ ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ മതിയല്ലോ എന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഈ വിഷയത്തില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കെ നിയമസഭയില്‍ പലരെയും കുറിച്ചും മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ? കോടിയേരിയുടെ മകന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്താണെന്നും ജ്യോതികുമാര്‍ ചോദിച്ചു. നവോത്ഥാന നായകന്‍മാരെവിടെ? സാംസ്‌ക്കാരിക നായകന്‍മാരെവിടെ? ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കം ഒളിച്ചോടുകയാണ്. ഇത് പോലൊരു സംഭവം ഏതെങ്കിലും യു.ഡി.എഫ്…

Read More