ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയര്‍, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും സതീശന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ അവര്‍ മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’ എന്നും വി.ഡി. സതീശന് പറഞ്ഞു. കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണെന്ന് ആരോപിച്ച അദ്ദേഹം, എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മൈക്കിന് എന്ത് സംഭവിച്ചു എന്ന്…
Read MoreCategory: All News
വോട്ടര്‍മാര്‍ക്കെല്ലാം ഓരോ കിലോ ആട്ടിറച്ചി വീതം നല്‍കിയിയിട്ടും ഞാന്‍ തെരഞ്ഞെടുപ്പില്‍ പൊട്ടി ! നിതിന്‍ ഗഡ്കരിയുടെ തുറന്നു പറച്ചില്
ബാനറുകള്‍ സ്ഥാപിച്ചും ആട്ടിറച്ചി വിതരണം ചെയ്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയാണ് തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗണ്‍സിന്റെ (എംഎസ്ടിസി) ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടും താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ കാര്യവും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. വോട്ടര്‍മാര്‍ മിടുക്കരാണെന്നും എല്ലാ സ്ഥാനാര്‍ഥികളില്‍ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാല്‍ അവര്‍ വോട്ടു ചെയ്യുന്നത് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് മാത്രമാണെന്നും ഗഡ്കരി പറഞ്ഞു. ”സ്ഥാനാര്‍ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികങ്ങള്‍ നല്‍കിയുമാണ്. പക്ഷേ, അത്തരം തന്ത്രങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്” അദ്ദേഹം…
Read Moreയമുനയില്‍ നിന്ന് ഡോള്‍ഫിനെ പിടികൂടി പാകം ചെയ്തു കഴിച്ചു ! നാലു പേര്‍ക്കെതിരേ കേസ്
മത്സ്യമാണെന്നു കരുതി യമുനയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചെയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവീന്ദ്ര കുമാറാണ് പരാതി നല്‍കിയത്. ജൂലൈ 22ന് രാവിലെ നസീര്‍പുര്‍ ഗ്രാമത്തില്‍ യമുന നദിയില്‍നിന്ന് ഒരു ഡോള്‍ഫിന്‍ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പിപ്രി സ്റ്റേഷന് ഓഫിസറായ ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. ഡോള്‍ഫിനെ പിടികൂടിയ ഇവര്‍ വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്ത് കഴിച്ചു. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ പിടിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ ചിത്രീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്‍ജീത്ത് കുമാര്‍, സഞ്ജയ്, ദേവന്, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ പിടിയിലായ രണ്‍ജീത് കുമാറിനെ ചോദ്യം ചെയ്തു വരികയാണെന്നും…
Read Moreബിജെപി പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ! ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ കേസ്
യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്കി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസ്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരേ കുന്നമംഗലം പോലീസ് കേസെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് താല്‍ക്കാലിക ജോലിക്കായി യുവതി ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിലെത്തുന്നത്. തെരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ ഫോട്ടോകള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് യുവതി അസി. കമ്മിഷണര്‍ കെ സുദര്‍ശനു പരാതി നല്കി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു.…
Read Moreഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം; പുതുപ്പളളിയിലും കോട്ടയത്തും സ്മാരകം; താൻ ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനല്ലെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കു ജനപ്രവാഹം. ഉമ്മന്‍ചാണ്ടി മരിച്ച് മൂന്നാം ദിനമായ ഇന്നുരാവിലെ പള്ളിയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാനയും കബറിങ്കല്‍ ധുപ പ്രാര്‍ഥനയുമുണ്ടായിരുന്നു. കുടുംബംഗങ്ങള്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു. പള്ളിയിലെത്തിയവരും നാട്ടുകാരുമാണ് കബറിടം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. പൂക്കള്‍ അര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചും ആളുകള്‍ പ്രാര്‍ഥിക്കുകയാണ്. ഉമ്മന്‍ചാണ്ടിയില്‍നിന്നു സാഹയം ലഭിച്ച ആളുകളാണ് കൂടുതലും എത്തുന്നത്. പലരും വൈകാരികമായിട്ടാണ് കബറിടത്തിൽ നില്‍ക്കുന്നത്. വിലാപയാത്രയിലും സംസ്കാര ശുശ്രുഷയിലും പങ്കെടുത്ത പലരും പുതുപ്പള്ളിയിൽനിന്നു മടങ്ങിയിട്ടില്ല. ഇന്നലെ രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷവും പുലരുംവരെ കബറിടത്തിലും പള്ളിപരിസരത്തും ആളുകള്‍ കൂട്ടമായി ഉണ്ടായിരുന്നു. എല്ലാവര്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്മലയാളക്കര കണ്ട ഏറ്റവും വലിയ യാത്രയയപ്പ് തന്റെ അപ്പയ്ക്കു നല്കിയ കേരള സമൂഹത്തോടു നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും ഭരണാധികാരികള്‍ക്കും ചാണ്ടി…
Read Moreകാസര്ഗോട്ടുകാര് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന നേതാവ്
കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്. ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും…
Read Moreഅടൂരിലെ 17കാരി ഇരയായത് ക്രൂരപീഡനത്തിന് !
അടൂര്‍: സുഹൃത്തായ യുവാവും അയാളുടെ സുഹൃത്തുക്കളുമടക്കം പതിനേഴുകാരികാരിയെ ഒറ്റയ്ക്കും കുട്ടായും പീഡിപ്പിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തിനുള്പ്പെടെയുള്ള കുറ്റങ്ങളില്‍ അഞ്ചുപേരാണ് ഇന്നലെ അടൂരില്‍ റിമാന്‍ഡിലായത്. പെണ്‍കുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴി സ്വദേശിയും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്നയാളുമായ സുമേഷ് (19), ആലപ്പുഴ നൂറനാട് പണയില്‍ ശക്തി (18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് സ്വദേശി അനൂപ് (22), ആലപ്പുഴ നൂറനാട് പണയില്‍ അഭിജിത്ത് (20), ആലപ്പുഴ നൂറനാട് സ്വദേശി അരവിന്ദ് (28) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി രാത്രിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്തു. മറ്റൊരു ദിവസം ശക്തി, അനൂപ് സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി, സുഹൃത്തായ അരവിന്ദിന്റെ സാന്നിധ്യത്തില്‍ മൂന്നു പേരും പെണ്‍കുട്ടിയെ…
Read Moreപെറ്റ് ഫുഡ് നൽകിയില്ല ! ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ഉത്പന്നം യഥാസമയം ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ ഓൺലൈൻ വ്യാപാരി ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പള്ളുരുത്തി സ്വദേശിയായ എൻജനിയറിംഗ് വിദ്യാർഥി ഹരിഗോവിന്ദ് സമർപ്പിച്ച പരാതിയിൽ ചെന്നൈയിലെ ജെജെ പെറ്റ് സോൺ എന്ന ഓൺലൈൻ സ്ഥാപനത്തിനെതിരേയാണ് കോടതി ഉത്തരവ്. 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിർദേശം നൽകി. പരാതിക്കാരൻ 5,517 രൂപ നൽകി 10 കിലോ വരുന്ന രണ്ട് പാക്കറ്റ് “പപ്പി ഡ്രൈ ഫുഡ് ” ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു. ഡെലിവറി ചാർജ് ഈടാക്കാതെ രണ്ട് ദിവസത്തിനകം ഉത്പന്നം വീട്ടിലെത്തിക്കും എന്നതാണ് എതിർ കക്ഷിയുടെ വാഗ്ദാനം. എതിർ കക്ഷിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . പണം സ്വീകരിച്ചതിനു…
Read Moreആ ഒഴിവാക്കൽ നല്ലതായി മാറി; തമിഴിൽ നിന്നും ചേക്കേറിയത് ബോളിവുഡിലേക്ക്…
എന്റെ ഭൂതകാലത്ത് മോശമായി പെരുമാറിയവരോടൊന്നും എനിക്ക് യാതൊരു വിദ്വേഷവും ഇല്ല. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഞാന്‍ അങ്ങനെയാണ്. നമ്മള് ഒന്നും മനസില്‍ കൊണ്ടു നടക്കരുത്. മറക്കാനും പൊറുക്കാനുമാണ് ശ്രമിക്കേണ്ടത്. എന്റെ കരിയറിന്റെ തുടക്കകാലത്ത് നാലു ദിവസം അഭിനയിച്ച ശേഷം ഒരു സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ഞാന്‍ വലിയ താരമായി മാറിയപ്പോള്‍ അയാള്‍ തന്നെ നായികയാക്കാന്‍ തയാറായി. ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന റിജക്ഷന് എനിക്ക് നല്ലതായി മാറി. അതോടെ എനിക്ക് സ്വയം തെളിയിക്കാനുള്ള വാശിയായി. അന്ന് എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും തമിഴ് സിനിമകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്നേനെ. ബോളിവുഡിലേക്ക് എത്തില്ലായിരുന്നു. -ഹേമ മാലിനി
Read Moreഎല്ലാം തുറന്നു പറയാൻ കെഎസ്ആർടിസി; വരവ് ചെലവ് കണക്കുകളും സാമ്പ ത്തികാവസ്ഥയും വിവരിച്ച് ഫേസ്ബുക്കിൽ എംഡി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാൻ കെഎസ്ആർടിസി. ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈമാസം 20നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും ജനങ്ങളോട് പറയുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്നു മുതൽ തുടർച്ചയായ അഞ്ചു ദിവസങ്ങളിൽ വൈകുന്നേരം ആറിനാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ജനങ്ങളിലേക്കെത്തുന്നത്. തീരുമാനിച്ചത്. ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍.എപ്പിസോഡ്1- കെഎസ്ആർടിസിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി. എപ്പിസോഡ് 2- എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്, എന്തിനാണ് കെഎസ്ആർടിസി സ്വിഫ്റ്റ്,…
Read More