മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്മയി. തന്റെ ആലാപന മികവിലൂടെ ആരാധകരെ കയ്യിലെടുത്ത അഭയ മോഡലിംഗിലൂടേയും കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭയ. അതേസമയം സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ലിവിംഗ് ടുഗെദര്‍ ബന്ധത്തെത്തുടര്‍ന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങള്‍ക്ക് താരം ഇരയായിട്ടുണ്ട്. പിന്നീട് ബന്ധം പിരിഞ്ഞെങ്കിലും ചിലര്‍ വസ്ത്രധാരണത്തിന്റെയും മറ്റും പേരില്‍ അഭയയെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കെതിരെയുള്ള സാദാചര ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് അഭയ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നിരിക്കുന്നത്. താന്‍ എന്തു ധരിക്കണമെന്നുള്ള തന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പറ്റുന്നത് എങ്ങനെയെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്ന് അഭയ പറയുന്നു. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്നമല്ല എന്നാണ് സദാചാര വാദികളോടായി അഭയ പറയുന്നത്. താന്‍ ബോധം വച്ച കാലം മുതലേ ഷോര്‍ട്സ് ധരിക്കാറുണ്ടെന്നും അന്ന് ചുറ്റുമുള്ളവരാണ് കുറ്റം…
Read MoreCategory: Today’S Special
ജര്‍മനിയില്‍ നിന്നു പഠിക്കാന്‍ വന്ന സുന്ദരി മലയാളത്തിന്റെ മരുമകളായി ! സംഗീത സംവിധായകന് രാഹുല്‍ രാജിന്റെയും മിറിയത്തിന്റെയും പ്രണയകഥ ഇങ്ങനെ…
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് രാഹുല്‍രാജ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള രാഹുല്റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ്. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ടോപ് സിംഗറിലെ വിധി കര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് രാഹുല്‍ രാജ്. കഴിഞ്ഞ ദിവസം ഷോയില്‍ അതിഥിയായി രാഹുലിന്റെ ഭാര്യ മിറിയം എത്തിയിരുന്നു. രാഹുല്‍ രാജിന് സര്‍പ്രൈസ് നല്കി കൊണ്ടായിരുന്നു മിറിയം ഷോയിലെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ രാഹുലിന്റേയും മിറിയത്തിന്റെയും പ്രണയകഥയും വീണ്ടും വൈറലാകുകയാണ്. മുമ്പ് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. പുള്ളിക്കാരി ജര്‍മ്മനിയില്‍ നിന്നും ഇവിടെ പഠിക്കാന്‍ വന്നതാണ്. അമൃത കോളേജിലായിരുന്നു പഠിച്ചത്. അമ്മയെ കാണാനായി ഞാന്‍ അവിടേക്ക് പോവാറുണ്ടായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നൊരു പങ്കാളിയെ വേണമെന്നായിരുന്നു മിറിയം ആഗ്രഹിച്ചത്. ഇന്ത്യന്‍ സംസ്കാരത്തെ ഇഷ്ടപ്പെട്ടിരുന്ന…
Read Moreവിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രം ഒഴിച്ചത് വ്യവസായി ! ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്…
വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചയാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായിയാണ് വനിതാ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 വയസ് പ്രായം വരുന്ന ശേഖര്‍ മിശ്രയാണെന്നാണ് വിവരം. വ്യവസായി എവിടെയാണ് എന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. കര്‍ണാടക സ്വദേശിയായ വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന് മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26നാണ് സംഭവം നടന്നത്.തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാരി എയര്‍ഇന്ത്യയ്ക്ക് പരാതി നല്കി. എന്നാല്‍ ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 28നാണ് എയര്‍ഇന്ത്യ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡല്‍ഹി പോലീസ് പറയുന്നു. വ്യവസായിക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് വ്യവസായിക്കെതിരെ ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും വിമാനം പുറപ്പെടുമ്പോള്‍ യാത്രക്കാരന്…
Read Moreഎനിക്ക് ലിപ്സ്റ്റിക് ഇടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു തന്നത് മമ്മൂക്കയാണ് ! തുറന്നു പറച്ചിലുമായി നടി അഞ്ജു…
ബാലതാരമായി എത്തി മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച നടിയാണ് അഞ്ജു. മലയാളത്തിന് പുറമെ തമിഴിലും അഞ്ജു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. താഴ്വാരം, കൗരവര്‍, പണ്ട് പണ്ട് ഒരു രാജകുമാരി, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം, അര്ജുനന് പിള്ളയും അഞ്ചു മക്കളും തുടങ്ങി മലയാളത്തില്‍ മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ അഞ്ജു നായികയായും സഹതാരമായും ഒക്കെ എത്തിയിട്ടുണ്ട്. അതേ സമയം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിനെ തന്റെ കരിയറിനെ കുറിച്ചും കുറിച്ചുമെല്ലാം അഞ്ജു തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ..ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ നടന്മാരും സംവിധായകരും വളരെ ഡെഡിക്കേഷന് ഉള്ള ആളുകളാണ്. എല്ലാവരും സീനിയേഴ്സാണ്. മമ്മൂക്ക, ലാലേട്ടന്, രജനികാന്ത്, കമല്ഹാസന് തുടങ്ങി എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്ക്…
Read Moreഇരട്ടകളെന്നറിയാതെ 30 വര്‍ഷം! കൂടപ്പിറപ്പിനെ കണ്ടെത്താൻ ഡിറ്റക്ടീവിന്റെ സഹായവും; ഒടുവില്‍…
ജനിച്ചുവീണ് വൈകാതെ അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികള്‍. അവിടെനിന്ന് ഒരാളെ മൂന്നാം മാസവും മറ്റേയാളെ ആറാം മാസവും മക്കളില്ലാത്ത രണ്ടു ദമ്പതികൾ ദത്തെടുത്തു. ഒരാൾ എത്തിയത് തിരുവനന്തപുരത്തും മറ്റേയാൾ കണ്ണൂരും. മുപ്പതു വര്‍ഷത്തിനുശേഷം 2022 ഡിസംബറില്‍ ഇവര്‍ ദിവ്യശ്രീയും വിജയ ലക്ഷ്മിയും ആദ്യമായി കണ്ടുമുട്ടി. പുതുവർഷപ്പുലരിയിൽ പുനഃസമാഗമത്തിന്റെ ആഹ്ലാദത്തിലാണ് ഇരട്ട കൂടപ്പിറപ്പുകള്‍… ബാല്യത്തില്‍ ഇരുവര്‍ക്കും അറിവില്ലായിരുന്നു തങ്ങള്‍ ദത്തുപുത്രിമാരാണെന്ന്. തിരിച്ചറിവായപ്പോള്‍ വിജയലക്ഷ്മി അറിഞ്ഞു, താൻ അനാഥയാണെന്ന്. പിന്നീട് തനിക്കൊരു ഇരട്ടസഹോദരി ഉണ്ടെന്നും അവളെയും ആരോ ദത്തെടുത്തുവെന്നും അവള് തിരിച്ചറിഞ്ഞു. അന്നു തുടങ്ങിയതാണ് കൂടപ്പിറപ്പിനായുള്ള വിജയലക്ഷ്മിയുടെ അന്വേഷണം. നിരന്തരമായ ആ തെരച്ചിലിനൊടുവില്‍ കോട്ടയത്തെ ഒരു കോളജില്‍ അധ്യാപികയായ ഇരട്ടസഹോദരി ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി. എറണാകുളത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ് വിജയലക്ഷ്മി. കേള്‍ക്കുമ്പോള്‍ ഇതൊരു സസ്പെന്‍സ് നിറഞ്ഞ സിനിമാക്കഥ പോലെ തോന്നിയേക്കാം. ദിവ്യശ്രീയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ പുനഃസമാഗമം…
Read Moreമലയാളി യുവനടനുമായി നയന്‍താര ലിവിങ് ടുഗെദറില്‍ ആയിരുന്നു ! പക്ഷെ അക്കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല; വെളിപ്പെടുത്തലുമായി നടന്
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് നയന്‍താര. സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നയന്‍താരയുടെ ഭാവി മാറ്റിയത് തമിഴ് സിനിമയാണ്. തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച താരം ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍സ് വേഷമിട്ടു കഴിഞ്ഞു. അതേ സമയം സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയന്‍സ് അടുത്ത കാലങ്ങളിലായി തിരഞ്ഞെടുത്തവ എല്ലാം. സൂപ്പര്‍ നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ സിനിമകള്‍ തിയേറ്ററുകളില്‍ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുക. ഇതിനിടെ സംവിധായകന് വിഘ്നേഷുമായുള്ള പ്രണയവും ആഡംബര വിവാഹവുമെല്ലാം താരത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നടന് ബലൈവന് രംഗനാഥന്. വളരെ ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു നയന്‍താരയുടെ ജീവിതം. സിമ്പു മുതല്‍ വിഘ്നേഷ് വരെ നിരവധി പേരുമായി താരത്തിന്…
Read Moreഅമ്മായിയമ്മയെയും കൊണ്ട് മരുമകന് ഒളിച്ചോടി ! നാടുവിടല്‍ അമ്മായിയപ്പനെ മദ്യം നല്കി മയക്കിക്കിടത്തിയ ശേഷം…
മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം മരുമകനൊപ്പം ഒളിച്ചോടി അമ്മായിയമ്മ. സംഭവ ദിവസം വീട്ടിലെല്ലാവര്‍ക്കും മട്ടന്‍ കറി നല്കി സല്‍ക്കരിച്ച ശേഷമാണ് ഇവര്‍ പദ്ധതി നടപ്പാക്കിയത്. അമ്മായിയമ്മയും മരുമകനും തമ്മില്‍ മൊട്ടിട്ട പ്രണയം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല. ഒരിക്കലും വിചാരിക്കാത്ത സംഭവത്തിന്റെ നടുക്കത്തിലാണ് വീട്ടുകാര്‍. അമ്മായിയമ്മയും മരുമകനും തമ്മില്‍ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. മട്ടന്‍ കറി പാര്‍ട്ടി നടത്തിയ സംഭവ ദിവസം അമ്മായിയപ്പനെ ഇവര്‍ പതിവിലുമേറെ മദ്യം നല്‍കിയിരുന്നു. ശേഷം ഇദ്ദേഹം മയങ്ങുകയും നന്നായി എന്ന് ഉറങ്ങി എന്ന് മരുമകന് ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മരുമകനും സ്ഥലംവിട്ട കാര്യം ഇദ്ദേഹം മനസിലാക്കിയത്. തുടര്‍ന്ന് രണ്ടുപേരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസില്‍ പരാതി നല്കി. ര നാരായണ്‍ ജോഗി എന്നയാള്‍ക്ക് രമേശ് തന്റെ…
Read Moreഫ്രാന്‍സില്‍ യുവാക്കള്‍ക്ക് സൗജന്യമായി കോണ്ടം നല്കി തുടങ്ങി ! പ്രായപൂര്‍ത്തിയാവാത്തവരും ഗുണഭോക്താക്കള്‍…
മുമ്പ് പ്രഖ്യാപിച്ച സൗജന്യ കോണ്ടം പദ്ധതി ഫ്രാന്‍സ് നടപ്പാക്കിത്തുടങ്ങി. ഇതേത്തുടര്‍ന്ന് 26 വയസിന് താഴെയുള്ള എല്ലാവര്ക്കും സൗജന്യമായി കോണ്ടം ലഭിക്കും. ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നീക്കം. പുതുവല്‍സര ദിനത്തിലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് പ്രായപൂര്‍ത്തിയാകാത്തവരിലേക്കും വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും കുറിപ്പടി ഇല്ലാതെ ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വക്താവ് ഒലിവിയര്‍ വെരാന്‍ ട്വീറ്റ് ചെയ്തു. ഫ്രാന്‍സിലെ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി ലഭിക്കും. യുവാക്കള്‍ക്കിടയില്‍…
Read Moreത്രിപുര മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പൂജയ്ക്കെത്തിയ പൂജാരിമാരെ ഓടിച്ചിട്ടടിച്ചു! പിന്നില്‍ സിപിഎം എന്ന് ആരോപണം…
ത്രിപുര മുന്‍ മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേബിന്റെ വീട്ടില്‍ പൂജയ്ക്കായെത്തിയ പൂജാരിമാരെ അജ്ഞാതര്‍ മര്‍ദ്ദിച്ചതായി ആരോപണം. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ത്രുപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂരിലെ ജാംജുരിയിലെ രാജ്ധാനഗറിലെ വീട്ടില്‍ എത്തിയ പൂജാരിമാരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിപ്ലബ് ദേബിന്റെ പിതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്താനിരിക്കുന്ന പൂജയ്ക്ക് എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരുടെ സംഘം സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുകയും ഇടപെടുകയും ചെയ്തതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രദേശവാസികളുടെ കനത്ത പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാര്‍ അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ കടകള്‍ അടിച്ചുതകര്‍ത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അക്രമം നടത്തിയത് സിപിഎമ്മുകാരോ അവരുമായി ബന്ധമുള്ളവരോ…
Read Moreആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി ! പിന്നെ ആശുപത്രിയില്‍ പൊടിച്ചത് 70,000 രൂപ; വെളിപ്പെടുത്തലുമായി അല്‍ഫോണ്‍സ് പുത്രന്…
സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും കാട്ടാത്ത ആളാണ് സിനിമാ സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവയിലെ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ആശുപത്രിവാസത്തേക്കുറിച്ചാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്. അന്ന് നടന് ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നുവെന്നും ഷവര്‍മയും മയോണൈസും കഴിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായെന്നും അല്‍ഫോണ്‍സ് പറഞ്ഞു. അന്ന് ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോട് കടുത്ത ദേഷ്യം തോന്നിയെന്നും ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവായതെന്നും അല്‍ഫോണ്‍സ് പറയുന്നു. അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ…
Read More