കുട്ടികളുടെ നിഷ്കളങ്കത ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല. ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തങ്ങളുടെ മനസിലുള്ള കാര്യങ്ങളായിരിക്കുമല്ലൊ അവര്‍ പറയുക. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രിക്കും ഇത്തരത്തിലൊരു രസകരമായ അനുഭവമുണ്ടായി. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നിന്നുള്ള എംപിയാണ് അനില്‍ ഫിറോജിയ. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെയും കുടുംബത്തെും പര്‍ലമെന്റ് ഹൗസില്‍വച്ച് നരേന്ദ്ര മോദി കാണുകയുണ്ടായി. അനില്‍ ഫിറോജിയയുടെ അഞ്ചു വയസുകാരി മകള്‍ അഹാനയും അവിടെയുണ്ടായിരുന്നു. കുട്ടിയോട് താനാരാണെന്ന് അറിയാമൊയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തനിക്കറിയാമെന്നും “താങ്കള്‍ മോദിയല്ലെ. എല്ലാ ദിവസവും ടെലിവിഷനില്‍ കാണാറുണ്ട്’ എന്നായിരുന്നു അഹാനയുടെ മറുപടി. കുട്ടിയുടെ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്നറിയാമൊ എന്ന് തിരക്കി. “താങ്കള്‍ ലോക്സഭയില്‍ ജോലി ചെയ്യുന്നു’ എന്നായിരുന്നു കുട്ടിയുടെ മറുപടി. ഏതായാലും അഹാനയുടെ മറുപടി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചിരിപ്പിച്ചുകളഞ്ഞു. പ്രധാനമന്ത്രി അഹാനയ്ക്ക് ഒരു ചോക്ലേറ്റ് സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മോദിയും അഹാനയും…
Read MoreCategory: Top News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിനില്‍ പാമ്പുണ്ട്… സൂക്ഷിക്കുക! ട്രെയിനില്‍ പാമ്പ്, ഭയന്നു നിലവിളിച്ച് യാത്രക്കാർ; ഒടുവില്‍…
തിരൂർ: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാന്പിനെ കണ്ടെത്തി. ട്രെയിൻ ബുധനാഴ്ച മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഇതേ തുടർന്ന് ആർപിഎഫും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. പിന്നീട് ട്രെയിൻ യാത്ര തുടർന്നെങ്കിലും യാത്രക്കാരുടെ ഭീതിയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. ഇതിനിടെ അഗ്നിശമനസേനയും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും പാമ്പിനെ പിടിക്കാൻ തയാറായി സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. കമ്പാർട്ടുമെന്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം രാത്രിയോടെ ട്രെയിൻ യാത് തുടർന്നു.
Read Moreകരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമിട്ടത് 30 ലക്ഷം ! ചികിത്സയ്ക്ക് സ്വന്തം പണം ചോദിച്ചപ്പോള്‍ ബാങ്കുകാര് കൈമലര്‍ത്തി; ഒടുവില്‍ മരണം…
സ്വന്തമായി 30 ലക്ഷം രൂപ ബാങ്കില്‍ കിടക്കുന്നയാള്‍ രോഗത്തിന് ചികിത്സിക്കാന്‍ കാശില്ലാതെ മരിക്കേണ്ടുന്ന ദുരവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഒരു പക്ഷെ ഈ നമ്പര്‍ വണ്‍ കേരളത്തിലായിരിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അവരെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന 80 വയസുള്ള ദേവസിയുടെ ദുര്‍വിധി നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്. ബാങ്കിലെ സ്വന്തം കാശ് ചോദിക്കുമ്പോള്‍ പട്ടിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും തന്റെ ഭാര്യയെ തിരിച്ചു തരാന്‍ അവര്ക്കാകുമോയെന്നും കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെ മരിച്ചു. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍…
Read Moreലഹരിമരുന്ന് ഉപയോഗിച്ച ശേഷം അപകടരമായ ഡ്രൈവിംഗ് ! നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; നടിയും കൂട്ടാളിയും പിടിയില്‍…
അമിതമായ ലഹരിമരുന്നിന്റെ ഉന്മാദത്തില് അപകടകരമായി വണ്ടിയോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നേരത്തെയും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുസാറ്റ് സിഗ്നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്നാണ് പിന്തുടര്ന്നു വന്ന ഒരാള്‍ വാഹനം…
Read Moreപകപോക്കലെന്ന്..! അക്രമിസംഘം എത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ; കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കാസർഗോഡ്: യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരു (32) വെട്ടേറ്റു മരിച്ചു. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി സുള്ള്യ താലൂക്കിലെ ബെല്ലാരെയില്‍ പ്രവീണിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. തലയ്ക്ക് വെട്ടിവീഴ്ത്തി അക്രമിസംഘത്തെ കണ്ട പ്രവീണ്‍ തൊട്ടടുത്ത കടയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്കിലിരുന്ന അക്രമികള്‍ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടിവീഴ്ത്തുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ തന്നെ അക്രമിസംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പകപോക്കലെന്ന് തൊട്ടടുത്ത സ്ഥലത്ത് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിയായ യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രവീണിന്റെ കൊലപാതകത്തെ തുടര്‍ന്ന് സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘർഷാവസ്ഥ വേഗത്തിലുള്ള അറസ്റ്റ് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ…
Read Moreനിര്‍മ്മാണ ലൈസന്‍സില്ല! സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്
പനജി: സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് റെസ്റ്റോറന്റ് ആന്‍ഡ് ബാറിന് നിര്‍മ്മാണ ലൈസന്‍സില്ലെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നു. ബാര്‍ പ്രവര്‍ത്തിക്കുന്ന ഗോവയിലെ അസഗാവ് പഞ്ചായത്താണ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്. 2019 മുതല്‍ സില്ലി സോള്‍സ് എന്ന സ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നു പഞ്ചായത്തിന്റെ മറുപടിയില്‍ പറയുന്നു. മകളുടെ ഉടമസ്ഥതയില്‍ ഇത്തരത്തില്‍ ഒരു ബാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും, ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നുമുള്ള നിലപാടാണ് സ്മൃതി ഇറാനി ആദ്യം മുതല്‍ സ്വീകരിച്ചത്. എന്നാല്‍ സ്ഥാപനത്തെ പിന്തുണച്ചുകൊണ്ടും, മകള്‍ ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതില്‍ അഭിമാനമുണ്ടെന്നും ഇവര്‍ ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവച്ച പോസ്റ്റുകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില ഫുഡ് വ്ളോഗറുമാര് ഈ സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമയായി സോയിഷ് ഇറാനി ഇവിടെ നില്ക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.
Read Moreലക്ഷങ്ങളുടെ ബ്രൗണ്‍ഷുഗറുമായി ‘അതിഥിത്തൊഴിലാളി’ പിടിയില്‍ ! ജഹറുള്‍ ഇസ്ലാം മയക്കുമരുന്ന് വിറ്റിരുന്നത് അസം തൊഴിലാളികള്‍ക്ക്…
കൊച്ചി: ലക്ഷങ്ങള്‍ വിലയുള്ള ബ്രൗണ്‍ ഷുഗറുമായി പിടിയിലായ അസം സ്വദേശി ജഹറുള്‍ ഇസ്ലാം (21) ബ്രൗണ്‍ഷുഗര്‍ വിറ്റിരുന്നത് അന്യസംസ്ഥാന തൊഴിലാളികളായ അസംകാര്ക്കിടയില്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണറുടെ കീഴിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫും തൃക്കാക്കര പോലീസും ചേര്‍ന്നാണ് ജഹറുളിനെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 23 ഗ്രാം ബ്രൗണ്‍ ഷുഗറും 78 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് അസമില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് ഇയാള്‍ ബ്രൗണ്‍ ഷുഗര്‍ കൊച്ചിയിലേക്ക് കൊണ്ടു വന്നതെന്നു പോലീസിനോടു സമ്മതിച്ചു. അസം ഭാഷ മാത്രം സംസാരിക്കുന്നവര്‍ താമസിക്കുന്ന കോളനികളിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇത്തരം കോളനികളെ നിരീക്ഷിച്ച് സാഹസികമായാണ് പോലീസ് ബ്രൗണ്‍ ഷുഗറും കഞ്ചാവും പ്രതിയില്‍നിന്ന് കണ്ടെടുത്തത്. പിടികൂടിയ ബ്രൗണ്‍ ഷുഗര്‍ അസമില്‍നിന്നു വരുന്നവരുടെ കൈയില്‍ മാത്രം കാണപ്പെടുന്നതാണെന്ന് നര്‍ക്കോട്ടിക് സെല്‍ എസി കെ.എ.അബ്ദുള്‍ സലാം പറഞ്ഞു. പ്രതിയെ…
Read Moreമുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…
കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത. കെ.കെ. രമയ്ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും…
Read Moreയുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ! നടന് വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍; നടനെ പ്രകോപിപ്പിച്ചത് പണം തിരികെ ചോദിച്ചത്…
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് വിനീത് തട്ടില്‍ ഡേവിഡ്(45) അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. പുത്തന്‍പീടിക സ്വദേശിയാണ് വിനീത്. ആക്രമണത്തില്‍ പരിക്കേറ്റ അലക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാന്‍ വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ മലമ്പാമ്പിനെ കറിവെച്ചു തിന്നുന്ന ബെന്നിച്ചേട്ടനെ അവതരിപ്പിച്ച് ശ്രഗ്ഘേയനായ നടനാണ് വിനീത് തട്ടില്‍.
Read Moreമെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു ! മലയാളി ഡോക്ടര്‍ ലത്തീഫ് മുര്ഷിദിനോട് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി…
വിവാഹ വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്കി. വിവാഹ വാഗ്ദാനം നല്കി തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് അറസ്റ്റിലാവുന്നത്. മാര്‍ച്ച് മൂന്നിന് അറസ്റ്റു ചെയ്ത ലത്തീഫ് മുര്‍ഷിദ് റിമാന്‍ഡിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം ലഭിച്ചു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന് ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫോണ്‍ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി…
Read More