നൂറുകണക്കിന് ആളുകളുടെ ജീവിതം ഇരുട്ടിലാക്കിയ കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ ഇരകള്‍ ഇപ്പോഴും ദുരിതത്തിലാണ്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരിലൊരാളും 16 വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ സഖാവ് ജോഷിയുടെ കത്താണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ”അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം. രാപകല്‍ കഠിനാധ്വാനംചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലാണ്”. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപമുളള ജോഷി ആന്റണി ചികിത്സാവശ്യത്തിനായി ചോദിച്ചപ്പോള്‍ രണ്ടു ലക്ഷം മാത്രമാണ് ബാങ്ക് കൊടുത്തത്. ബാങ്കിന്റെ മാപ്രാണം ശാഖാ മനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാസ്പ്പിലുടെ അയച്ച കത്തിലാണ് ഹൃദയഭേദകമായ ഈ വാക്കുകള്‍. പണം തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സര്‍ക്കാര്‍ വക്കീലും, ബാങ്കിന്റെ വക്കീലും ചേര്‍ന്നാണ് ജോഷിയോട്…
Read MoreTag: cpm
നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്; പാലായിൽ സിപിഎം മുട്ടുമടക്കി; സ്വതന്ത്ര അംഗം ജോസിൻ ബിനോ ചെയർപേഴ്സൺ; കറുപ്പണിഞ്ഞ് ബിനുപുളിക്കകണ്ടം
ജിബിൻ കുര്യൻ കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും നിർദേശത്തിനു മുന്നിൽ സിപിഎം മുട്ടുമടക്കിയതോടെ പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെ തഴഞ്ഞ് സിപിഎമ്മിന്റെ സ്വതന്ത്രാംഗം ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. സിപിഎം പാലാ ഏരിയാ കമ്മറ്റി ഓഫീസിൽ ഇന്നു രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മറ്റി യോഗവും തുടർന്നു ചേർന്ന നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗവുമാണ് ജോസിൻ ബിനോയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രാവിലെ നടന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിൽ ബിനുപുളിക്കകണ്ടത്തിന്റെ പേരിനായി ഏരിയാ കമ്മറ്റി ഒന്നടങ്കം ശബ്ദമുയർത്തിയെങ്കിലും ജോസ് കെ. മാണിയെ പിണക്കി ബിനുവിന സ്ഥാനാർഥിയാക്കിയാൽ അതു മുന്നണി ബന്ധത്തെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗംങ്ങൾ യോഗത്തിൽ അറിയിച്ചു. ഒടുവിൽ സംസ്ഥാന കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സ്വതന്ത്രാംഗമായ ജോസിൻ…
Read Moreകണ്ടാലേ വിശ്വസിക്കൂ ! സംഗതി സത്യമാണോയെന്ന് ‘പരിശോധിക്കാന്‍’ അശ്ലീല വീഡിയോകള്‍ ഒരുമിച്ചിരുന്ന് കണ്ട് സിപിഎം നേതാക്കള്‍…
സിപിഎം ഏരിയ കമ്മിറ്റിയംഗം എ പി സോണയ്ക്കെതിരായ ലൈംഗികാരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അശ്ലീല വീഡിയോ പ്രദര്‍ശനം പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്. സോണയ്ക്കെതിരായ ആരോപണം സത്യമാണോയെന്ന് പരിശോധിക്കാനാണ് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് എന്നാണ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്നം അന്വേഷിച്ച കമ്മിഷന് ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിച്ച വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വrഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്കുനേരെ…
Read Moreലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് ബ്രാഞ്ച് സെക്രട്ടറി ! സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം…
ലൈംഗികാരോപണങ്ങള്‍ ആലപ്പുഴ സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റിയിരിക്കുകയാണിപ്പോള്‍. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാര്‍ട്ടി നടപടി. രണ്ടാഴ്ച മുമ്പ് എല്‍.സി. അംഗം നല്കിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കുടുംബക്കാര് ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. നഗ്നദൃശ്യവിവാദത്തില്‍ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടി. പാര്‍ട്ടിയിലെ വനിതാ സഹപ്രവര്‍ത്തകരുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി. പോലീസില്‍ പരാതി നല്കാത്തതിനാല് ഇത്തവണയും പാര്‍ട്ടി തന്നെയാണ് നടപടിയെടുത്തത്. കരുനാഗപ്പള്ളിയില്‍ സി.പി.എം. ഏരിയാ…
Read Moreയുവതികളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി ! സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിതം…
നിരവധി യുവതികളുടെ അശ്ളീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം എ പി സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം. സോണക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്റ്റുകാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തി എന്ന് വിലയിരുത്തല്‍. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തുകയായിരുന്നു. അതേസമയം സോണയ്ക്കെതിരേ നടപടി എടുക്കുന്നതിനെ എതിര്‍ത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കള്‍ മറുപടി നല്കി. എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരേ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34…
Read Moreകുട്ടനാട്ടില്‍ കൂട്ടരാജി ! ഇതുവരെ സിപിഎം വിട്ടത് 250 പേര്; അടിമുടി അഴിമതിയെന്ന് ആരോപണം…
ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഏരിയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കൂട്ടരാജിയില്‍ കലാശിച്ചത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര് നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നാളെ കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും. കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്കിയപ്പോള് പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക്…
Read Moreകരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ കടത്തിയത് ‘കട്ട സഖാക്കള്‍’ ! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്‍. കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു. എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു. ഒരുകോടി രൂപയുടെ ഒന്നേകാല്‍ ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ(ഹാന്‍സ്) പായ്ക്കറ്റുകളാണ് ഞായര്‍ പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.…
Read Moreകുട്ടനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കൂട്ടരാജി തുടരുന്നു; കൊഴിഞ്ഞു പോകുന്നവരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും
മങ്കൊമ്പ്: കുട്ടനാട്ടിലെ സിപിഎമ്മിൽനിന്നു വിഭാഗീയതയെത്തുടർന്നുള്ള കൊഴിഞ്ഞുപോക്കു തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പാർട്ടിയിൽ തുടർന്നുവന്നിരുന്ന കൂട്ടരാജിയാണ് ഇപ്പോഴും തുടരുന്നത്. കാവാലം ലോക്കൽ കമ്മിറ്റിയിൽനിന്നുമാണ് ഇന്നലെ ഏറ്റവുമധികം രാജിക്കത്തുകൾ നൽകിയത്. അറുപതോളം പ്രവർത്തകരാണ് ഇന്നലെ ജില്ലാ നേതൃത്വത്തിനു രാജി സമർപ്പിച്ചത്. ഇവ സംസ്ഥാന നേതൃത്വത്തിനു ഇമെയിൽ ചെയ്തതായി പ്രവർത്തകർ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം എട്ടു വനിതകളും രാജിവയക്കുന്നവരിൽ ഉൾപ്പെടുന്നു. ഏരിയ നേതൃത്വത്തിന്റെ വിഭാഗീയതയിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് നേതാക്കൾ പറയുന്നത്. ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരേ വനിതാ അംഗം നൽകിയ പരാതി പരിഗണിക്കുക പോലും ചെയ്യാതെ ഏരിയാ നേതൃത്വം തള്ളിക്കളഞ്ഞതായും നേരത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ പരാതി ഉയർന്നിരുന്നു.
Read Moreഅധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…
Read Moreത്രിപുര മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പൂജയ്ക്കെത്തിയ പൂജാരിമാരെ ഓടിച്ചിട്ടടിച്ചു! പിന്നില്‍ സിപിഎം എന്ന് ആരോപണം…
ത്രിപുര മുന്‍ മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേബിന്റെ വീട്ടില്‍ പൂജയ്ക്കായെത്തിയ പൂജാരിമാരെ അജ്ഞാതര്‍ മര്‍ദ്ദിച്ചതായി ആരോപണം. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ത്രുപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂരിലെ ജാംജുരിയിലെ രാജ്ധാനഗറിലെ വീട്ടില്‍ എത്തിയ പൂജാരിമാരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിപ്ലബ് ദേബിന്റെ പിതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്താനിരിക്കുന്ന പൂജയ്ക്ക് എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരുടെ സംഘം സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുകയും ഇടപെടുകയും ചെയ്തതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രദേശവാസികളുടെ കനത്ത പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാര്‍ അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ കടകള്‍ അടിച്ചുതകര്‍ത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അക്രമം നടത്തിയത് സിപിഎമ്മുകാരോ അവരുമായി ബന്ധമുള്ളവരോ…
Read More