ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ദേശീയ സുരക്ഷാ ഏജന്‍സിയുടെ റെയ്ഡ്. പരിശോധനയ്ക്കൊടുവില്‍ 19കാരനായ അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഐഎസ് ബന്ധം സംശയിക്കുന്ന അഞ്ച് പേരെ ബെംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരേ ഏജന്‍സി ബുധനാഴ്ച (ജൂലൈ 19) എഫ്ഐആര്‍ ഫയല്‍ ചെയ്തു. യുപിയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എഎംയു) വിദ്യാര്‍ത്ഥിയായ ഫൈസാന്‍ അന്‍സാരി എന്ന ഫായിസ് ആണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലെ ഇയാളുടെ വീട്ടിലും അലിഗഢിലെ വാടക മുറിയിലും ജൂലൈ 16, 17 തീയതികളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഐസിസ് ബന്ധം വ്യക്തമാക്കുന്ന വസ്തുക്കളും രേഖകളും കണ്ടെടുത്തു. എന്‍ഐഎ പറയുന്നതനുസരിച്ച്, ഫൈസാന്‍ തന്റെ കൂട്ടാളികള്‍ക്കും മറ്റ് അജ്ഞാതരായ വ്യക്തികള്‍ക്കും…
Read MoreCategory: Loud Speaker
വരുന്നു അതിഥി തൊഴിലാളി യൂണിയൻ ; മേഖലാതല യോഗങ്ങൾ വിളിച്ചുചേർക്കാൻ സിഐടിയു
തോമസ് വർഗീസ് തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്കും യൂണിയന് വരുന്നു. സിഐടിയുവിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണം ഒരുക്കുന്നത്. അതിഥി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലാതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ സിഐടിയു ജില്ലാ ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃയോഗം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഇതിനോടകം മേഖലാതല യോഗങ്ങള്ക്കുളള ക്രമീകരണങ്ങളും ആരംഭിച്ചു. മേഖലാതല കണ്‍വന്‍ഷനുകള്‍ക്കുശേഷം ജില്ലാതല കണ്‍വന്‍ഷനുകളും തുടര്‍ന്ന് സംസ്ഥാനതലത്തില്‍ വിപുലമായ ഒരു കണ്‍വന്‍ഷനുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനതല കണ്വന്ഷന് അതിഥിതൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ല കേന്ദ്രീകരിച്ച് നടത്താനാവും സാധ്യത. സംസ്ഥാനത്തേക്ക് അതിഥിതൊഴിലാളികളായി എത്തുന്നതില്‍ കൂടുതലും ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണ്. അതിഥി തൊഴിലാളികളുടെ സംസ്ഥാനതല കണ്‍വന്‍ഷനുശേഷം ഒരു സംഘടിത രൂപമായി സംഘടന എന്ന ആശയവും ലക്ഷ്യമിടുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തൊഴിലാളികളുടെ മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങള്ക്കെതിരേ പരമാവധി ബോധവത്കരണം ഉള്‍പ്പെടെയുള്ളവ മേഖലാതല കണ്വന്ഷനുകളിലൂടെ ലക്ഷ്യമിടുന്നുണ്ട് . അതിഥിതൊഴിലാളികള്‍ ഇല്ലെങ്കില്‍…
Read Moreഅടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികളും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. വരുന്ന മണിക്കൂറുകളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ടുമൂന്ന് ദിവസം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഒഡീഷക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരള തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 3.5 മുതല്‍ 3.8 മീറ്റര്‍ വരെ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളിയിൽ സെമിഫൈനൽ? കോൺഗ്രസ് സ്ഥാനാർഥിയാരെന്ന സൂചന ഇങ്ങനെ
എം. സുരേഷ്ബാബുതിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാകും. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക. ഇനി ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണം. നവംബർ, ഡിസംബർ മാസങ്ങളിലായി ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്പോൾ പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അടുത്തവർഷം ഏപ്രിലോ മേയിലോ ആകും ലോക്സഭാ തെരഞ്ഞെടുപ്പ്.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുക. പി.ടി. തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി.ടി. തോമസിന്റെ ഭാര്യ ഉമാതോമസ് വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സീറ്റ് നിലനിർത്തിയിരുന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന…
Read Moreഅപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതിയിൽ; ഇന്ന് അതിനിർണായകം
ന്യൂഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ ഹർജി നൽകിയിട്ടുണ്ട്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന’ രാഹുൽ ഗാന്ധിയുടെ പരാമർശം മോദി സമുദായത്തിന് അപമാനകരമായെന്ന പരാതിയാണ് കേസിനാധാരം. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ പ്രസംഗം. പൂർണേഷ് മോദി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ…
Read Moreമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം ! കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പു നല്കി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയില്‍ വസ്തുതയുണ്ടെങ്കില്‍ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നല്‍കുമെന്നും ബിരേന്‍ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു. ഹീനമായ കുറ്റകൃത്യമാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. തീര്‍ത്തും മനുഷ്യത്വരഹിതമായ സംഭവമാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ചുവെന്നും അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. അക്രമികള്‍ക്കെതിരെ തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം,…
Read Moreഉമ്മൻചാണ്ടിക്ക് അന്ത്യോപചാരം പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെ മനുഷ്യമതില്‍ തീര്‍ത്തു ജനം
ജോണ്സണ് വേങ്ങത്തടം കോട്ടയം: മലയാളികളായവരുടെ മനസ് ഒന്നാകെ പുതുപ്പള്ളിയിലേക്ക്. തിരുവനന്തപുരം പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര ഒരു പകലും രാവും പിന്നിട്ടാണ് കോട്ടയത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നായിരുന്നു അറിയിപ്പ്. കേരളജനതയ്ക്ക് ഉമ്മന്‍ചാണ്ടി എന്ന നേതാവ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് പാതയോരങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം സാന്നിധ്യത്തിലൂടെ സാക്ഷ്യപ്പെടുത്തി. തിരുവനന്തപുരത്തുനിന്നു ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയില്‍ സമാനതകളില്ലാത്ത ജനക്കൂട്ടമാണു കണ്ടത്. എംസി റോഡിന്റെ ഇരുവശവും മനുഷ്യമതില്‍ തീര്‍ത്ത് കേരളം ആദരണീയനായ നേതാവിന് അന്ത്യോപചാരം അര്‍പ്പിച്ചു. പെരുമഴപോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ക്യൂനിന്നു.കേരളത്തില്‍ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ യാത്ര. മനുഷ്യസ്നേഹത്തിന്റെ ഉറവവറ്റാത്ത നേതാവ്. അതുകൊണ്ടാണ് ജനം ഒഴുകിയെത്തിയത്. വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മകന് ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു.…
Read Moreപഴയ കാമുകനെ ലഹരി നല്കി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു ! കാമുകി അറസ്റ്റില്‍
ഉത്തരാഖണ്ഡില്‍ 30 വയസുള്ള ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകി അറസ്റ്റില്‍. യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കാനാണ് കാമുകിയായ യുവതി ശ്രമിച്ചത്. കേസില്‍ കാമുകിയും പാമ്പ് പിടിത്തക്കാരനും അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റു രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതായും പോലീസ് അറിയിച്ചു. ജൂലൈ പതിനഞ്ചിനാണ് അങ്കിത് ചൗഹാനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹല്‍ദ്വാനിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. അമിതമായ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതിനെ തുടര്‍ന്നാകാം മരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. പാമ്പിന് വിഷമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ കാമുകി മാഹി…
Read Moreപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ ; തിരുനക്കരയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും
കോട്ടയം: കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഉച്ചയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ അന്ത്യകര്‍മത്തില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും നടക്കുന്ന സംസ്കാരചടങ്ങുകളില്‍ രാഹുല്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടൻ ബംഗളൂരുവില്‍വച്ച് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കർണാടക മുൻമന്ത്രി ടി. ജോണിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുല്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ജനകീയ അടിത്തറയുള്ള നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് രാഹുല്‍ ട്വീറ്റും ചെയ്തിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കരയില്കോട്ടയം: ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി തിരുനക്കരയിലെത്തിയത് രാഷ്ട്രീ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, റോഷി അഗസ്റ്റ്യന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, പി.ജെ. ജോസഫ്. ജോസ് കെ. മാണി, തോമസ് ചാഴികാടന്, വൈക്കം വിശ്വന്, പി.സി.…
Read Moreപത്തുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു ! യുവതിയ്ക്ക് 30 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത(മഞ്ജു-36)യെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതിയാണ് യുവതിയെ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം. പല തവണ പീഡനത്തിന് ഇരയാക്കിയതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ…
Read More