ആണ്‍സുഹൃത്തിനു വേണ്ടി 17കാരി പെണ്‍കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചത് 1.9 കിലോ ഗ്രാം സ്വര്‍ണ്ണവും 5 കിലോ ഗ്രാം വെള്ളിയും. ഇതു കൂടാതെ പണവും കാമുകനു നല്കി. വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആണ്‍സുഹൃത്ത് തന്നെ ബ്ലാക്മെയില്‍ ചെയ്ത് സ്വര്‍ണ്ണവും വെള്ളിയും തട്ടിയെടുക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് പിതാവ് ബ്യാതരായണപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് 20കാരനായ ബി കോം വിദ്യാര്‍ഥിയെ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. 45കാരനായ പെണ്‍കുട്ടിയുടെ പിതാവ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയിരുന്നു. 2018ല്‍ അദ്ദേഹത്തിന്റെ പിതാവും 2021ല്‍ ഭാര്യയും മരിച്ചിരുന്നു. ഇതില്‍ മാനസികമായി തളര്ന്നതിനാല് വീട്ടില്‍ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. ജൂലൈയില്‍…
Read MoreCategory: Today’S Special
ലഹരിയ്ക്കെതിരേ പോരാടാന്‍ ‘ജനകീയ കവച’വുമായി ഡിവൈഎഫ്ഐ ! രഹസ്യസ്ക്വാഡുകള് രൂപീകരിക്കും; പരിപാടികള്‍ ഇങ്ങനെ…
ലഹരിമാഫിയക്കെതിരേ ശക്തമായ പ്രതിരോധവുമായി ഡി.വൈ.എഫ്.ഐ. ശക്തമായ സാമൂഹിക ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി പി.കെ. സനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനകീയസദസ്സുകള്‍, ജാഗ്രതാസമിതികള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയുണ്ടാവും. സെപ്റ്റംബര്‍ ഒന്നുമുതലാണ് ‘ലഹരിക്കെതിരേ ജനകീയകവചം’ എന്നപേരില്‍ പരിപാടികള്‍ ആരംഭിക്കുന്നത്. സ്കൂള്‍കുട്ടികളില്‍ പോലും ലഹരിയുപയോഗം വ്യാപകമാവുന്ന സാഹചര്യത്തില്‍ യുവജനങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന വിപത്തിനെതിരേ സെപ്റ്റംബര്‍ 18-ന് 25,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധപ്രതിജ്ഞയുണ്ടാവും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധപ്രവര്‍ത്തനം വിപുലപ്പെടുത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധസ്ഥലങ്ങളില്‍ കലാജാഥകള്‍, ഹ്രസ്വചിത്രപ്രദര്‍ശനം, കലാകായികമത്സരങ്ങള് എന്നിവ നടത്തും. ലഹരിവില്പന നിയന്ത്രിക്കാനും അധികൃതരെ അറിയിക്കാനും ലഹരിവിരുദ്ധ രഹസ്യസ്ക്വാഡുകള് രൂപവത്കരിക്കും. സ്കൂള്‍ അധ്യാപകര്‍, പി.ടി.എ., പൊതുപ്രവര്‍ത്തകര്‍, വായനശാലകള്‍, ക്ലബ്ബുകള്‍, ഭരണരംഗത്തുള്ളവര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തും. തൊഴിലില്ലായ്മയ്ക്കും കരാര്നിയമനങ്ങള്ക്കുമെതിരേ നവംബര്‍ മൂന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ 211 കേന്ദ്രങ്ങളില്‍ ഇതിനായി പ്രചാരണജാഥകള്‍…
Read Moreപലചരക്ക് കടയില്‍ നിന്ന് പൈസ മോഷ്ടിച്ചെന്നാരോപിച്ച് 14കാരനെ കെട്ടിയിട്ട് കടയുടമ ! മണിക്കൂറുകള്‍ മര്‍ദ്ദിച്ചു; വീഡിയോ
ഉത്തര്‍പ്രദേശില്‍ 14കാരനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പലചരക്ക് കടയില്‍ നിന്ന് 600 രൂപ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 14കാരനെ മണിക്കൂറുകളോളം തല്ലിയതെന്ന് പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 22ന് ഷാജഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ തല്ലുന്ന ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദലിത് ബാലനെയാണ് മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ എസ്സി/ എസ്ടി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കുട്ടിയെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയുടമയായ മുകേഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും പോലീസ് പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കൂലിവേല ചെയ്യുന്നവരാണ്. പലചരക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയ സമയത്ത് കടയുടമ അവിടെ എത്തി തന്റെ മുഖത്തടിച്ചതായി കുട്ടി പറയുന്നു. ‘ഞാന്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ്…
Read Moreഒപ്പം താമസിക്കുന്ന കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചു ! കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി;യുവാവ് ജീവനൊടുക്കി…
ഗുജറാത്തിലെ സൂറത്തില്‍ കാമുകിയ്ക്കൊപ്പം കഴിഞ്ഞ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയ്ക്കെതിരേ പരാതിയുമായി യുവാവിന്റെ കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങി(27)ന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മകന് ജീവനൊടുക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ജൂണ്‍ 27-നാണ് ഉദ്ദ്ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയായ സോനം അലിക്കൊപ്പമാണ് യുവാവ് ഇവിടെ താമസിച്ചിരുന്നത്. സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാഹുലിനെ കണ്ടതെന്നായിരുന്നു സംഭവദിവസം യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ തുണിമില്ലിലെ ജോലിയ്ക്കായാണ് സൂറത്തില്‍ എത്തിയത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ സോനം അലിയുമായി അടുപ്പത്തിലായത്.…
Read Moreനിര്‍മ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ ആവുമായിരുന്നില്ല ! ദുരനുഭവം വെളിപ്പെടുത്തി ഹണി റോസ്…
മലയാള സിനിമയിലെ ഗ്ലാമര്താരമാണ് ഹണി റോസ്. 2005ല്‍ വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഹണി പിന്നീട് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയയാകുകയായിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്ത് സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ ഹണിറോസ് പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ധ്വനിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഈ സിനിമയ്ക്കു ശേഷം ചിലര്‍ തന്നെ ധ്വനി എന്നാണ് വിളിക്കുന്നതെന്നും ഹണി പറയുന്നു. ഹണി പറയുന്നതിങ്ങനെ…ധ്വനി എന്ന് വിളിക്കുമ്പോള്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴെല്ലാം വേറെ വേറെ പേരുകളാണ് വിളിച്ചത്. പേരുണ്ടാക്കാന്‍ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്താണ് സിനിമയില്‍ അവസരം ലഭിച്ചത്. വിനയന് സാറിന്റെ ലൊക്കേഷനില്‍ പോയി കണ്ടിരുന്നു. അപ്പോള്‍ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.…
Read Moreപത്തനംതിട്ട ജില്ലയിലെ റോഡുകളിലെ കുഴിയെണ്ണി പോലീസുകാര്‍ ! എണ്ണിയെടുത്ത കുഴികളുടെ എണ്ണം കണ്ട് ഞെട്ടി പോലീസ് മേധാവി…
റോഡിലെ കുഴികള്‍ എണ്ണാന്‍ പോലീസുകാരെ ചുമതലപ്പെടുത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉദ്യമം പൂര്‍ത്തിയാക്കി പോലീസ്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ട ജില്ലയില്‍ 38 സ്ഥലങ്ങളില്‍ റോഡില്‍ കുഴിമൂലം അപകട സാധ്യത നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്എച്ച്ഒമാരാണ് സ്റ്റേഷന് പരിധിയിലെ കുഴികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി കര്‍ശന നടപടിവേണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡില്‍ കുഴിയില്‍ വീണുള്ള അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം എത്തിയത്. സ്വന്തം സ്റ്റേഷന് പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികള്‍ എണ്ണി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മറ്റു പല ജില്ലകളിലും സമാന നിര്‍ദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം…
Read Moreപത്താംക്ലാസില്‍ ഒരു കുട്ടിയെപ്പോലും വിജയിപ്പിക്കാനായില്ല ! 34 സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടാനൊരുങ്ങുന്നു…
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഒരു കുട്ടി പോലും വിജയിക്കാതിരുന്ന 34 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടാനൊരുങ്ങി അസം സര്‍ക്കാര്‍. 34 സ്കൂളുകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെങ്കിലും ഒരാള്‍പോലും വിജയിച്ചില്ല. അടച്ചു പൂട്ടുന്ന സ്കൂളുകള്‍ സമീപത്തെ സര്‍ക്കാര്‍ സ്കൂളുകളുമായി ലയിപ്പിക്കും. അധ്യാപകരെയും വിദ്യര്‍ത്ഥികളെയും സെക്കന്‍ഡറി സ്കൂളുകളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ പത്താം തരം കടക്കാത്തതും 10 ശതമാനത്തില്‍ കൂടുതല്‍ വിജയശതമാനമില്ലാത്തതുമായ 102 സ്കൂളുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. 30ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള 800 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിനുള്ള പദ്ധതികളുളളതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. നാലു ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 56.49 ശതമാനമായിരുന്നു ഈ വര്‍ഷത്തെ വിജയ ശതമാനം. 2018ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് 2021ല്‍ പരീക്ഷ നടത്തിയിരുന്നില്ല. മുന്‍…
Read Moreമമ്മൂക്ക അഭിനയിച്ചില്ലേ? മമ്മൂക്കയും വക്കീലായിരുന്നു, എന്റെ മോളും വക്കീലായിരുന്നു… നിപ്പയുടെ പ്രമോഷന് ജിഷയുടെ അമ്മ രാജേശ്വരിയും
മമ്മൂക്ക അഭിനയിച്ചില്ലേ? മമ്മൂക്കയും വക്കീലായിരുന്നു, എന്റെ മോളും വക്കീലായിരുന്നു…ജിഷയുടെ അമ്മ രാജേശ്വരി നിപ്പ എന്ന സിനിമയുടെ പ്രമോഷനു വന്നപ്പോൾ ചോദിച്ചതാണിത്. ഏറെ കോളിളക്കമുണ്ടാക്കിയ പെരുന്പാവൂർ ജിഷ കൊലക്കേസ് ആണ് നിപ്പ യുടെ ഉള്ളടക്കം.നിപ്പയിൽ നായികയുടെ അമ്മയായി അഭിനയിക്കുന്നത് കുളപ്പുള്ളി ലീല എന്ന നടിയാണ്. ആദ്യ കൂടിക്കാഴ്ചയിൽ കുളപ്പുള്ളി ലീലയും രാജേശ്വരിയും കെട്ടിപ്പിടിച്ച് കരഞ്ഞു.സിനിമയിലെ നായികയുടെ അമ്മയും ദുരന്തത്തിലെ നായികയുടെ അമ്മയും ദുഃഖങ്ങൾ പങ്കുവച്ചു. രുവരുടെയും കൂടിക്കാഴ്ച ഇപ്പോൾ യൂ ട്യൂബിൽ വൈറലാണ്. തന്നെ ചതിച്ച രാഷ്ട്രീയ പാർട്ടിക്കെതിരേ ആഞ്ഞടിക്കുകയാണ് രാജശ്വരി ഈ വീഡിയോയിൽ. സിനിമയിൽ കാണിക്കുന്നതു പോലെ വിവാഹത്തിനു മുന്‍പ് എനിക്കു പ്രണയ മൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സിനിമയ ല്ലേ, സിനിമയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കയറ്റേണ്ടേ എന്നും രാജേശ്വരി പറഞ്ഞു. നിപ്പ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്.
Read Moreവിയറ്റ്നാം കോളനിയെ കിടുകിടാ വിറപ്പിച്ച ആ പഴയ റാവുത്തര്‍ ഇവിടെയുണ്ട്! ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാള സിനിമയില്‍ രൂപം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച വില്ലനായിരുന്നു വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ റാവുത്തര്‍. 1992ല്‍ റിലീസിലെത്തിയ ചിത്രത്തില്‍ റാവുത്തറെ അവതരിപ്പിച്ചത് വിജയ രംഗരാജു എന്ന മഹാരാഷ്ട്രക്കാരനാണ്. ‘വിയറ്റ്നാം കോളനി’ ഹിറ്റായതിനൊപ്പം തന്നെ ചിത്രത്തിലെ സൂപ്പര്‍ വില്ലനും മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. നടന് എന്‍ എഫ് വര്‍ഗ്ഗീസാണ് വിയറ്റ്നാം കോളനിയില്‍ റാവുത്തര്‍ക്ക് ശബ്ദം നല്‍കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയിലും വിജയ രംഗരാജു അതിഥിയായി എത്തിയിരുന്നു. ”വിയറ്റ്നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും പേടിയായിരുന്നു. പക്ഷേ ഇത്രയും പാവമായ മറ്റൊരു മനുഷ്യനെ ലോകത്ത് കാണാന്‍ കിട്ടില്ല,” എന്ന മുഖവുരയോടെയാണ് വിജയ രംഗരാജുവിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ”സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയോടാണ് ഞാന്‍ നന്ദി പറയേണ്ടത്. അദ്ദേഹമാണ് എന്നെ ഫാസില്‍ സാറിന്…
Read Moreഒരു വര്‍ഷം പത്തു ലക്ഷം കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടര ലക്ഷം മാത്രം ! പൗരന്മാരുടെ മനോഭാവം ഈ രാജ്യത്തെ വെട്ടിലാക്കുമോ ?
ജനനനിരക്ക് കുറവുള്ള പ്രദേശമായാണ് യൂറോപ്പിനെ കണക്കാക്കുന്നത്. ഇപ്പോള്‍ ആ പാതയിലാണ് ദക്ഷിണ കൊറിയയും. 2021ലെ രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്കുകളെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ നവജാത ശിശുക്കളുടെ എണ്ണം 266,000 ആയി കുറഞ്ഞിരിക്കുകയാണ്. ഇത് മുന്‍വര്‍ഷത്തേക്കാളും 11,800 എണ്ണം (4.3 ശതമാനം) കുറവാണ്. എന്നാല്‍ 35 വയസിനു മുകളിലുള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. 1970 വരെ പ്രതിവര്‍ഷം പത്തുലക്ഷത്തോളം നവജാത ശിശുക്കള്‍ക്കാണ് ദക്ഷിണ കൊറിയ ജന്മം നല്‍കിയിരുന്നത്. എന്നാല്‍ ഇത് 2001 ആയപ്പോള്‍ നേര് പകുതിയായി കുറയുകയായിരുന്നു. പിന്നീട് ഇത് അവിടെ നിന്നും താഴേക്ക് വരുന്ന കാഴ്ചയാണുണ്ടായത്. 2002 ല്‍ 400,000 ആയും 2017ല്‍ ഇത് 300,000 ആയും കുറഞ്ഞു. ലോകത്താകമാനം കൊവിഡ് പിടിപെട്ട് ആളുകള്‍…
Read More