പതിവായി പ്രാര്‍ഥിച്ചിട്ടും ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം മാറിയില്ല ! വിഗ്രഹങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍…

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നമാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. 27 വയസ്സുള്ള ദിവസക്കൂലിക്ക് പണിയെടുക്കുന്ന വിനോദ് കുമാറാണ് പിടിയിലായത്. ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വിനോദ് കുമാറില്‍ എത്തിച്ചേരുകയായിരുന്നു. വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ വിനോദ് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി തന്റെ ഭാര്യയും അഞ്ചുവയസ്സുള്ള കുഞ്ഞും അസുഖബാധിതരാണെന്ന് വിനോദ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ദൈവത്തോട് നിരന്തരം പ്രാര്‍ഥിച്ചിട്ടും അവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. അടുത്തിടെ അമ്മായിയും മരിച്ചു. നിരാശയിലാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതെന്ന് യുവാവ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.

Read More

മെക്കാനിക്കിന്റെ വേഷത്തിലെത്തി കെഎസ്ആര്‍ടിസി ബസുമായി കടന്നു ! പോകുന്നതിനിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചു…

ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കൊണ്ടുപോയി.വ്യാഴാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ മോഷണം പോയ ബസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയില്‍ നിന്ന് ബസ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ബസുമായി കടന്നുകളയുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമിത വേഗതയില്‍ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍തന്നെ ഡിപ്പോയില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂര്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇന്നു ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്.

Read More

അധ്യാപകന്റെയും വിദ്യാര്‍ഥിനിയുടെയും കോക്പിറ്റില്‍ നിന്നുള്ള ലൈംഗികബന്ധ വീഡിയോ വൈറലായി ! ഇരുവരെയും പുറത്താക്കി…

കോക്ക്പിറ്റില്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പൈലറ്റ് പരിശീലകനെ ജോലിയില്‍ നിന്ന് പുറത്താക്കി. അധ്യാപകനും വിദ്യാര്‍ഥിനിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് ഫ്‌ളൈറ്റ് സ്‌കൂള്‍ സംഭവം അറിയുന്നത്. ഇതിനെ തുടര്‍ന്ന്, പൈലറ്റിനെയും, വനിതാ കേഡറ്റിനെയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റഷ്യയിലെ റിയാസാന്‍ മേഖലയിലെ റഷ്യന്‍ ഫെഡറല്‍ സബ്ജക്ടിലായിരുന്നു സംഭവം. റഷ്യയിലെ സാസോവോ ഫ്‌ലൈറ്റ് സ്‌കൂള്‍ ഓഫ് സിവില്‍ ഏവിയേഷനിലെ പരിശീലകനായിരുന്നു ഇത്തരമൊരു കൃത്യത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപകനായ യുവാവിന് 28ഉം, വിദ്യാര്‍ത്ഥിനിയ്ക്ക് 21ഉം ആണ് പ്രായം. വിവാഹിതനായ അയാള്‍ വിദ്യാര്‍ത്ഥിനിയോടൊപ്പം സെസ്ന 172 വിമാനത്തില്‍ കയറി. താനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചു. അയാള്‍ വിവാഹിതനായതിനാല്‍ വിദ്യാര്‍ത്ഥിനി അതിന് ഒരുക്കമായിരുന്നില്ല. എന്നാല്‍, തനിക്ക് സെക്‌സ് അനുവദിച്ചാല്‍ കൂടുതല്‍ സമയം പറക്കാന്‍ വിടാമെന്ന് പിന്നീട് അയാള്‍ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. കൂടുതല്‍ ക്ലാസ് അനുവദിക്കുമെന്ന് കേട്ട പെണ്‍കുട്ടി അധ്യാപകന്റെ നിര്‍ദ്ദേശം…

Read More

ജോണി ഈ കുട്ടി നിങ്ങളുടതാണ്…എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത് ! കോടതി മുറിയില്‍ എത്തിയ യുവതി പറഞ്ഞത്…

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസ് വിസ്താരത്തിനിടെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുവതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചിതരാകുകയായിരുന്നു. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ്…

Read More

17 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം അവര്‍ വിവാഹിതരായി ! സാക്ഷികളായി രണ്ടു കുട്ടികളും…

17 വര്‍ഷത്തെ ലിവിംഗ് ടുഗെദറിനു ശേഷം സംവിധായകന്‍ ഹന്‍സല്‍ മേത്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മേത്ത പങ്കുവച്ചു. ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്‍മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്‍ക്കുന്നു”.ഹന്‍സല്‍ മേത്ത കുറിച്ചു.

Read More

ജോഗിംഗ് വിത്ത് ‘അണ്ണാന്‍സ്’ ! യുവാവിനൊപ്പം ജോഗിംഗ് നടത്തുന്ന അണ്ണാന്മാര്‍; വീഡിയോ വൈറല്‍…

യുവാവിനൊപ്പം ജോഗിംഗ് നടത്തുന്ന ഒരുകൂട്ടം അണ്ണാന്മാര്‍ സോഷ്യല്‍മീഡിയയുടെ മനംകവരുകയാണ്. നായകളും പൂച്ചകളും മറ്റും ജോഗിങ്ങിനിടയില്‍ ആളുകളെ പിന്തുടരുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അണ്ണാന്മാര്‍ ജോഗിംഗ് നടത്തുന്നയാളെ പിന്തുടരുന്ന കാഴ്ച ലോകം കണ്ടത്. പാര്‍ക്കിലൂടെ ജോഗിംഗ് നടത്തിയ യുവാവിന്റെ പിന്നാലെയാണ് അണ്ണാന്‍മാരെത്തിയത്. അലിസണ്‍ ക്യാമറോണ്‍ ആണ് ട്വിറ്ററിലൂടെ മനോഹരമായ ഈ ദൃശ്യം പങ്കുവച്ചത്. യുവാവിന്റെ പിന്നാലെ അണ്ണാന്‍മാര്‍ എത്തുന്നതിന്റെ പിന്നിലെ രഹസ്യവും ഇവര്‍ വ്യക്തമാക്കി. പോക്കറ്റില്‍ കരുതിയിരിക്കുന്ന നട്‌സ് ജോഗിങ്ങിനിടയില്‍ യുവാവ് അണ്ണാന്മാര്‍ക്ക് നല്‍കുന്നുണ്ട്. ഭക്ഷണം കിട്ടാനാണ് അണ്ണാന്‍മാര്‍ കൂട്ടത്തോടെ യുവാവിന് പിന്നാലെ പായുന്നത്. യുവാവും അണ്ണാന്‍മാരും പാര്‍ക്കിലെ പതിവു കാഴ്ചയാകാമെന്നും ഇവര്‍ വിശദീകരിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

Read More

പൊന്നമ്മചേച്ചിയുടെ മുന്നിൽവെച്ച്  മമ്മൂക്ക  തന്നോട് ചെയ്തത്; കുട്ടനാടന്‍ ബ്ലോഗ് സിനിമയുടെ പിന്നാമ്പുറ കഥകൾ തുറന്ന് പറഞ്ഞ് അനുസിതാര

അനു സിത്താര എപ്പോഴും പറയാറുള്ള പേരാണ് മമ്മൂട്ടിയുടേത്. താരരാജാവിനോട് വലിയ ആരാധന കൊണ്ട് നടക്കുന്നയാളാണ് അനു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും താരസുന്ദരി അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മോഹന്‍ലാലിന്‍റെ ട്വല്‍ത്ത് മാന്‍ എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം അനു സിത്താര അവതരിപ്പിച്ചു. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. കൂടെ അഭിനയിച്ച താരങ്ങളെ ക്കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടായ, എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു സംഭവത്തെ കുറിച്ചുമെല്ലാം അനു സിത്താര വെളിപ്പെടുത്തി. മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കില്‍ ചെന്നൈയില്‍ വച്ച് പേരന്‍പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി മമ്മൂക്കയെ കണ്ടതെന്ന് അനു പറയുന്നു. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ പിന്നാമ്പുറ കഥയാണ് അനു വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആ സീനിലുള്ള എല്ലാവരെയും വിളിച്ച് നമുക്ക് പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്കത്…

Read More

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തു ! യുപിയില്‍ 15കാരന് ശിക്ഷയായി വിധിച്ചത് ഗോശാല വൃത്തിയാക്കല്‍…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച 15 വയസ്സുകാരന് കൗതുകകരമായ ശിക്ഷ വിധിച്ച് ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡ്. 15 ദിവസം ഗോശാലയില്‍ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷയായി ഉത്തരവിട്ടിരിക്കുന്നത്. ഇതുകൂടാതെ 10,000 രൂപ പിഴയടക്കാനും ബോര്‍ഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രസിഡന്റ് അഞ്ജല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 505 ഐടി ആക്ട് സെക്ഷന്‍…

Read More

നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ല ! ആരോപണം നിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍…

പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍. അര്‍ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പോലീസുകാരന്‍ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നുമാണ് ഇയാളുടെ ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പോലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി രാത്രി യാത്ര നടത്തുന്നതിനിടെ കൊച്ചിയില്‍ പോലീസുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു വീട്ടിലേക്കു പോകുന്നത് എന്നായിരുന്നു പോലീസുകാര്‍ ചോദിച്ചതെന്നും കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളില്‍ പങ്കുവച്ച പോസ്റ്റില്‍ അര്‍ച്ചന പറയുന്നു.

Read More

വിവാഹവേദിയില്‍ വീണപ്പോള്‍ വരന്റെ വിഗ് ഊരിപ്പോയി ! വിവാഹത്തില്‍ നിന്നു പിന്മാറിയ വധുവിന് വരന്‍ കൊടുത്തത് 5.66 ലക്ഷം രൂപ…

വിവാഹവേദിയില്‍ വരന്റെ കഷണ്ടി തെളിഞ്ഞതോടെ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹ വേദിയില്‍ വരന്‍ കാല്‍വഴുതി വീണപ്പോള്‍ തലയിലിരുന്ന വിഗ് ഊരി വീണതോടെയാണ് വധു വരന്‍ കഷണ്ടിയാണെന്ന കാര്യം അറിഞ്ഞത്. വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാര്‍ക്കോ മുമ്പ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്.

Read More