കോഴിക്കോട് സ്വദേശിനിയായ നടി നല്കിയ പീഡനപരാതിയില്‍ പോലീസ് ബലാല്‍സംഗക്കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പോലീസ് തന്നെയാണ് നടന് ഒളിവിലെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം ഗോവയില്‍ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്താലാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്.
Read MoreCategory: Top News
തനിക്കെതിരേ പീഡനക്കേസ് നല്കിയ നടിയുടെ പേര് വെളിപ്പെടുത്തി ! വിജയ് ബാബുവിനെതിരേ വീണ്ടും കേസെടുത്തേക്കും…
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പീഡനത്തിനു പുറമെ മറ്റൊരു കേസ് കൂടി എടുക്കാന്‍ സാധ്യത. പീഡനക്കേസില്‍ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ കേസെടുത്തേക്കുമെന്നാണ് സൂചന. പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. നടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ച വിജയ് ബാബു, പരാതിയില്‍ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാന്‍ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു പറഞ്ഞു.
Read Moreകഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണി; ഓട്ടോയിൽ എത്തുന്ന വികലാംഗനായ യുവാവ് ; പോലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ 3 കിലോ കഞ്ചാവുമായി പ്രദീപൻ വലയിൽ കുടുങ്ങി
മാവേലിക്കര: 3.5 കിലോ കഞ്ചാവുമായി യുവാവ് മാവേലിക്കര പോലീസിന്റെ പിടിയിലായി. കായംകുളം, പെരിങ്ങാല കൊയ്പ്പള്ളി കാരാഴ്മ ഭാഗത്ത് മാടന്പത്ത് വീട്ടിൽ പ്രദീപ് നന്ദനൻ (35) ആണ് പിടിയിലായത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത ഐപിഎസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐപിഎസ് നടത്തുന്ന എൻ.ഡി.പി.എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. 24ന് വൈകിട്ട് കുറഞ്ഞ അളവിൽ കഞ്ചാവുമായി 21കാരനെ കല്ലുമലയിൽ നിന്നും പിടികൂടിയിരുന്നു.ഇയാൾക്ക് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത് ഓട്ടോറിക്ഷയിൽ വരുന്ന വികലാംഗനായ യുവാവാണ് എന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ രാത്രി 10.15ന് മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാവേലിക്കര ബിവറേജസിനടുത്ത് വച്ച് ഓട്ടോറിക്ഷയിൽ വന്ന പ്രതിയെ പിടികൂടി. ഓട്ടോയിൽ…
Read Moreഅന്യായമായി തടങ്കലില്‍ വെച്ചു ഭീഷണിപ്പെടുത്തി ! വനിതാ പ്രൊഫസറുടെ പരാതിയില്‍ എ. എ റഹിമിന് അറസ്റ്റ് വാറന്റ്…
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്. എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നല്കിയ ഹര്‍ജിയിലാണ് വാറന്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല് റഹിമിന് സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.
Read Moreകൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി ! നടത്തിയത് 1.75 കോടിയുടെ ഇടപാടുകള്‍; ഓണ്‍ലൈന്‍ വായ്പ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി…
കൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. യുവതിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ്…
Read Moreലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാത ഹെപ്പറ്റൈറ്റിസ് ! ഒരു കുട്ടി മരിച്ചു; നിരവധി കുട്ടികളുടെ കരള്‍ മാറ്റിവയ്ക്കേണ്ട സ്ഥിതി…
കോവിഡിനു പിന്നാലെ അജ്ഞാത ഹെപ്പറ്റൈറ്റിസ് രോഗം ലോകത്ത് പടരുന്നു. ഇതിനോടകം 11 രാജ്യങ്ങളിലേക്ക് പടര്‍ന്ന രോഗം ഒരു കുട്ടിയുടെ ജീവനെടുക്കുകയും ചെയ്തു. ഒരു മാസം മുതല്‍ 16 വയസുവരെ പ്രായമുള്ള 169 കുട്ടികള്‍ ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന നല്കുന്ന വിവരം. ഇവരില്‍ ഏറെയും ബ്രിട്ടനിലുള്ളവരാണ്. കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്‍നിന്ന് വ്യത്യസ്തമാണിത്. പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഒരു മരണത്തിനു പുറമേ, 17 കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരിക്കുന്നതിനാല്‍ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. യു.എസ്, ഇസ്രയേല്‍, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ തോതില്‍ രോഗം വ്യാപിച്ചിട്ടുണ്ട്. വയറുവേദന, വയറിളക്കം,…
Read Moreമകൾ പ്രണയിച്ചു വിവാഹം കഴിച്ചു; മാനസിക സമ്മർദം താങ്ങാതെ ഭാര്യയെയും ഇളയ മകളെയും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു; പുറ്റടിയിലെ സംഭവത്തിൽ പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്…
കട്ടപ്പന : വണ്ടന്മേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുറ്റടിയിൽ ദന്പതികൾ പൊള്ളലേറ്റ് മരിച്ചു. ഇലവനാൽ തൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളും പ്ലസ് ടൂ വിദ്യാർഥിനിയുമായ ശ്രീ ധന്യ (18) യെ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് . കുടുംബപ്രശ്നമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം. ശ്രീധന്യയുടെ നിലവിളി കേട്ട് ഉണർന്ന അയൽവാസികൾ എത്തിയപ്പോഴേയ്ക്കു വീട് അഗ്നിക്കിരയായിരുന്നു. കിടപ്പുമുറിയിൽ പടർന്ന തീ വെള്ളമൊഴിച്ച് അണച്ച് അയൽവാസികൾ അകത്തു കയറിയപ്പോൾ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്. തീ പടർന്നപ്പോൾ ഉണ്ടായ സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന്…
Read Moreഉള്ളിലെ ചതി അവൾ തിരിച്ചറിഞ്ഞില്ല; വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിൽകയറ്റിയ ശേഷം വനത്തിലെത്തിച്ചു പീഡിപ്പിച്ചു; പിന്നെ ക്രൂരമായി കൊന്നു കിണറ്റിൽ തള്ളി; ഞെട്ടി നാട്ടുകാർ
ജയ്പൂർ: രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി. ദൗസാ ജില്ലയിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. ബസ്സി പോലീസ് സ്റ്റേഷന് പരിധിയിലെ കിണറ്റില്‍ നിന്നും തിങ്കളാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പോലീസ് പിടികൂടി. ദൗസയിലുള്ള മാതാപിതാക്കളെ കാണാനാണ് യുവതി ജയ്പൂരില്‍ നിന്നും ബസില്‍ പുറപ്പെട്ടത്. ദൗസയിലെത്തിയ ഇവര്‍ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ വാഹനത്തിലെത്തിയ പ്രതികള്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തിയ യുവതിയെ ഇവര്‍ കിണറ്റില്‍ ഉപേക്ഷിച്ചതിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങി. യുവതി വീട്ടിലെത്താതിരുന്നതോടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കുല്‍റാം മീണ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമനെ കണ്ടെത്താന്‍…
Read Moreഅവാര്‍ഡിന് പരിഗണിക്കപ്പെടുമ്പോൾ താൻ ആ സീറ്റിൽ പാടില്ല; ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി നടൻ ഇന്ദ്രൻസ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന് ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയർമാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യ ത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രൻസ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുണ്ട്. എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
Read Moreകാണാതായ പെൺകുട്ടികളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നു..! പ്രാദേശികമായി സംശയനിഴലില്‍ നില്ക്കുന്നവർ നിരീക്ഷണത്തിൽ
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് കടുത്തുരുത്തി പോലീസെടുത്ത കേസിന്റെ അന്വേഷണ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായം തേടി. കടുത്തുരുത്തി മേഖലയില്‍ നിന്നും അടുത്ത നാളുകളില്‍ കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെയും യുവതികളുടെയും ഉള്‍പെടെയുള്ള ഫോണ്‍കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കൂടാതെ പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെയും ഇവര്‍ പ്രണയത്തില്‍ കുരുക്കിയ പെണ്‍കുട്ടികളുടെയും ഇവരുമായും പ്രതികളുമായും ബന്ധപെട്ടിട്ടുള്ള സകല ആളുകളുടെയും ഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ പ്രണയ തട്ടിപ്പിനായി നാട്ടിലെത്തിയതായി സംശയിക്കുന്ന മുഴുവന്‍ യുവാക്കളുടെയും ഇവരെ സഹായിച്ചവരും ഇവരുമായി ബന്ധം പുലര്ത്തിയിരുന്നവരുടെയമെല്ലാം വിവരങ്ങളും ഫോണ്‍കോളുകളും ശേഖരിക്കുന്നുണ്ട്. ഇവരെ കൂടാതെ പ്രാദേശികമായി സംശയനിഴലില്‍ നില്ക്കുന്ന ചിലയാളുകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ ഉന്നത ബന്ധങ്ങളുള്ളവരും ഉള്പെടുമെന്നാണറിയുന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം ഇത്തരത്തില്‍ 30 തിലധികം ആളുകളുടെ ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് ഇതിനോടകം ശേഖരിച്ചിരിക്കുന്നത്. കടുത്തുരുത്തി പോലീസിന്റെ…
Read More