മലയാളികൾ ആവേശത്തോടെ കാത്തിരുന്ന കണ്ട ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. നാളുകൾക്ക് ശേഷം കേരളത്തിലെത്തിയ ഈ അന്താരാഷ്ട്ര മത്സരം ഞൊടിയിടയിൽ തീർന്നതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. പ്രവചനങ്ങൾ പോലെ മഴയും പെയ്തില്ല, റൺമഴയും പെയ്തില്ല; കാര്യവട്ടത്ത് ട്രോൾമഴയാണ് ഇപ്പോൾ. ഒരു കലിപ്പ് മത്സരം പ്രതീക്ഷിച്ചു പോയ ആരാധകർക്കു മുമ്പിൽ 31.5 ഓവറിൽ 104 റണ്‍സ് മാത്രം വെസ്റ്റ് ഇൻഡീസ് ടീം സ്വന്തമാക്കിയപ്പോൾ, 14.5 ഓവറിൽ ഇന്ത്യ വിജയം കണ്ടു. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട വിജയം കൊയ്തുവെങ്കിലും മത്സരത്തിനു ശേഷം സ്റ്റേഡിയത്തിനു പുറത്ത് ആർപ്പുവിളിയുടെ പൂരപ്പറമ്പൊരുക്കാൻ തീരുമാനിച്ച ആരാധകർക്ക് അന്തിമയങ്ങുന്നതിനു മുമ്പേ വീട്ടിൽ തിരികെ കയറേണ്ടി വന്നു. കളി കണ്ടുവരുന്ന ആരാധകരെ ലക്ഷ്യമിട്ട തട്ടുകട മുതലാളിടെ ദുഃഖ ഭാവവും വീട്ടിലേക്ക് വിളിച്ച് അമ്മയോട് ചോറിൽ വെള്ളമൊഴിക്കണ്ട ഞാൻ ഇപ്പോ വരുമെന്ന് പറയുന്ന ആരാധകന്റെ ദയനീയ…
Read MoreCategory: RD Special
ഗൂഗിൾ ഫോണിൽ എടുത്ത ഫോട്ടോകൾ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു; അജ്മലിന് ലഭിച്ചത് 83,000 രൂപയുടെ ഫോൺ
മുക്കം: തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമ്പോൾ കൊടിയത്തൂര്‍ സ്വദേശി അജ്മല്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല ഗൂഗിള്‍ തന്നെ ഇത്രയധികം അതിശയിപ്പിക്കുമെന്ന്. പ്രകൃതിയോടും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളോടും ഏറെ താൽപര്യമുള്ള അജ്മൽ ആദ്യം ഉപയോഗിച്ചിരുന്ന ഗൂഗിളിന്റെ പിക്സല്‍ ഫോണിലും പിന്നീട് ഉപയോഗിച്ച വണ്‍പ്ലസ് മൊബൈൽ ഫോണിലും എടുത്ത ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഗൂഗിള്‍ പിക്സല്‍ ഹാഷ്ടാഗില് പബ്ലിഷ് ചെയ്തത്. എടുത്ത ഫോട്ടോകള്‍ ഇഷ്ടപ്പെട്ട ഗൂഗിള്‍ അംഗങ്ങൾ അജ്മലിനെ വിളിച്ച് ഒറിജിനല്‍ ഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ഫോട്ടോ കിട്ടിയതോടെ അജ്മലിന്റെ അഡ്രസ് വാങ്ങിയ ഗൂഗിള്പ്രവർത്തകർ അജ്മലിന് ഒരു സര്‍പ്രൈസ് തരുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഈ സർപ്രൈസ് അജ്മലിനെ തേടിയെത്തിയത്. ഗിഫ്റ്റ്പാക്ക് ലഭിച്ച അജ്മൽ ഏറെ സന്തോഷത്തിലായിരുന്നു.83000 രൂപ വിലയുള്ള അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഗൂഗിൾ പിക്സൽ 3 എക്സ് എൽ സ്മാര്‍ട്ട് ഫോണാണ് സമ്മാനമായി ലഭിച്ചത്. ഗൂഗില്‍…
Read Moreഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹം; ജ്വലിക്കുന്ന ഓർമകൾക്ക് 87 വയസ്
ഗുരുവായൂർ; കേരള ചരിത്രത്തിന്റെ നവോഥാനത്തിന് പ്രധാന പങ്കു വഹിച്ച് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മക്ക് ഇന്ന് 87.കരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കെ.കേളപ്പൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് തുടങ്ങിയത്. സത്യാഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21ന് സത്യാഗ്രഹ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്ന് എ.കെ.ഗോപാലൻ ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുന്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. ഒക്ടോബർ 31ന് ഗുരുവായൂരിൽ എത്തിയ ജാഥക്ക്് വൻ വരവേൽപ്പ് നൽകി.1931 നവംബർ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തിൽ സത്യാഗ്രഹം തുടങ്ങി. സത്യാഗ്രഹികളെ നേരിടാൻ ക്ഷേത്രം അധികൃതർ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടർന്നു. ജാഥാ ക്യാപ്റ്റനായ എകെജിക്ക് ക്രൂര മർധനമേൽക്കേണ്ടി വന്നു.സത്യാഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യൻ തിരുമുന്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന് കൃഷ്ണപിള്ളക്കും…
Read Moreകൊച്ചുകുട്ടികളെ പറഞ്ഞു പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങും ! തിരുവനന്തപുരത്തെ സ്കൂളുകളില്‍ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി അജ്ഞാത സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ പിടികൂടാന്‍ പോലീസ്…
കാട്ടാക്കട: അജ്ഞാത സ്ത്രീയുടെ വിളയാട്ടത്തില്‍ ഭീതിപൂണ്ട് തിരുവനന്തപുരത്തെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീരണകാവിലുള്ള ഒരു സ്കൂളില്‍ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്കൂള്‍ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. സ്കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാന്‍ കമ്മല്‍ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.…
Read Moreനാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…
നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന് ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്നിന്റെ പശ്ചാത്തലത്തില്‍…
Read Moreഎനിക്ക് ഒരിക്കല്‍ പോലും സിനിമയില്‍ നിന്ന് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല, പിന്നെന്തിന് താന്‍ തുറന്നുപറയണം, ജയലളിതയുടെ കഥപറയുന്ന ചിത്രത്തില്‍ അഭിനയിക്കില്ല, ഐശ്വര്യ രാജേഷ് പറയുന്നു
മലയാളത്തില്‍ അടുത്തകാലത്ത് മികച്ച വേഷങ്ങളിലൂടെ തകര്‍ത്തഭിനയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷങ്ങള്‍ ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങൡ തിളങ്ങിയ ഐശ്വര്യ അടുത്തിടെ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്ന് അവര്‍ പറയുന്നു. മീ ടുവിനെക്കുറിച്ചും അവര്‍ തുറന്നുപറയുന്നു. സിനിമാ രംഗത്ത് നിന്നും തനിക്ക് ഈ നിമിഷം വരെ ദുരനുഭവങ്ങളുണ്ടായിട്ടില്ല. അതുകൊണ്ട് മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നും ഐശ്വര്യ പറഞ്ഞു. കൂടുതല്‍ സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങള്‍ ഉണ്ടാകണം. ഇന്നത്തെ കാലത്ത് 20 ശതമാനം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ മാത്രമേ പുറത്തുവരുന്നുള്ളൂ. അത് 50 ശതമാനത്തിലേക്കെങ്കിലും ഉയരണം. ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ താന്‍ ഒരിക്കലും ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്നും ഐശ്വര്യ പറഞ്ഞു. സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നു പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്.…
Read Moreസാനിയയ്ക്കും മാലിക്കിനും ആൺകുഞ്ഞ്
ന്യൂഡൽഹി: ടെന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനും ആൺകുട്ടി പിറന്നു. മാലിക് ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതൊരു ആൺകുട്ടിയാണെന്നും സാനിയയും സുഖമായിരിക്കുന്നുവെന്നും കുറിച്ച ഷോയ്ബ് ആശംസകൾക്കും പ്രാർഥനകൾക്കും നന്ദിയും അറിയിച്ചു. 2010ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. കുട്ടിയുടെ ജനനത്തിനു ശേഷം 2020 ടോക്കിയോ ഒളിംപിക്സോടെ ടെന്നീസ് കോർട്ടിലേക്കു സാനിയ മടങ്ങിയെത്തുമെന്നാണ് സൂചന.
Read Moreഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലേ ? കാഞ്ഞിരപ്പള്ളിക്കു പോരേ.. സ്നേഹസദ്യയുണ്ണാം
കാഞ്ഞിരപ്പള്ളി നഗരത്തിൽ ഇനി ആരും വിശന്നിരിക്കേണ്ട. പണമില്ലാത്തതിന്റെ പേരിൽ പട്ടിണി ഇരിക്കുന്നവർക്ക് ഇനി മുതൽ നഗരത്തിലെ ഇരുപത്തെട്ട് ഹോട്ടലുകൾ സ്നേഹസദ്യ വിളന്പും. കാഞ്ഞിരപ്പള്ളിയിലെ നവ മാധ്യമ-സന്നദ്ധ കൂട്ടായ്മയായി രൂപം കൊണ്ട സോഷ്യൽ ആക്ടീവ് ഫ്രണ്ട്സ് (സാഫ്), കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലുള്ള വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് കേരള പിറവി ദിനമായ നവംബർ ഒന്നിന് തുടക്കമാവും. ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന അർഹരായ ആർക്കും പട്ടണത്തിന്റെ നാല് ഭാഗങ്ങളിലുള്ള കൗണ്ടറുകളിലെത്തി കൂപ്പണ്‍ കൈപ്പറ്റി നിർദിഷ്ട ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. ഇതു കൂടാതെ സാഫ് വോളണ്ടിയർമാർ കണ്ടെത്തുന്ന അർഹരായവർക്കും ഭക്ഷണം നൽകും. കാഞ്ഞിരപ്പള്ളി ടൗണ്‍ ഉൾപ്പെടുന്ന എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം എം.എ. റിബിൻ ഷാ മുന്നോട്ടുവച്ച ആശയത്തെ പിന്തുണച്ച് സാഫ് വോളണ്ടിയർമാരായ ഷാജി വലിയകുന്നത്ത്, റിയാസ് കാൾടെക്സ്, ബാബു പൂതക്കുഴി,…
Read Moreനാരങ്ങാവെള്ളത്തില്‍ എട്ടിന്റെ പണി! ജ്യൂസിനൊക്കെ തിരുവനന്തപുരത്ത് 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭക്ഷണത്തിന് കഴുത്തറപ്പൻ ബില്ല് ഈടാക്കുന്ന ഭക്ഷണശാലകൾ എല്ലാ നഗരത്തിലുമുണ്ട്. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും പതിവാണ്. അത്തരമൊരു പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. തിരുവനന്തപുരം വഴുതക്കാട്ടെ ഒരു സ്വകാര്യ ഭക്ഷണ ശാലയിൽ നിന്നും നാരങ്ങാവെള്ളം കുടിച്ച അബ്ദുൾ ലത്തീഫ് എന്നയാളാണ് ബില്ല് സഹിതം ഫേസ്ബുക്കിൽ പ്രതിഷേധക്കുറിപ്പിട്ടത്. രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളത്തിന് 230 രൂപയാണ് നൽകേണ്ടി വന്നത്. മെനു കാർഡിലെ വില പരിശോധിക്കാതിരുന്നതിനാൽ ഒന്നും പറയാതെ പണം നൽകി അടുത്തുള്ള കടയിൽ നിന്നും പന്ത്രണ്ട് രൂപ നൽകി നാരങ്ങ വെള്ളം കുടിച്ചപ്പോഴാണ് തന്റെ ദാഹം മാറിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആദ്യം കയറിയ റസ്റ്റൊറന്റിലെയും രണ്ടാമത് കയറിയ ജ്യൂസ് പാർലറിലെയും ബില്ല് സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അബ്ദുൾ ലത്തീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Read Moreഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…
പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്മാന് ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി…
Read More