തമിഴ്നാട്ടില്‍ ഡിഎംകെ നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച് 17കാരനെ പോലീസ് പിടിയില്‍. ധര്‍മപുരിയിലെ ഡിഎംകെ കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ (23)ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ 17കാരനാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഹൊസൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ഹര്‍ഷ. ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയില്‍ ഹര്‍ഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് അവസാനമായി വിളിച്ചത് 17കാരനെയാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.കൊല്ലപ്പെട്ട ഹര്‍ഷയും 17കാരനും പ്രണയത്തിലായിരുന്നുവെന്നാണ്…
Read MoreCategory: Top News
15കാരിയെ പീഡിപ്പിച്ചതിന് ഇരട്ട ജീവപര്യന്ത്യം ! അടുത്ത പോക്സോ കേസില്‍ അഞ്ച് ജീവപര്യന്തം; 60കാരന് അപൂര്‍വ ശിക്ഷ
പോക്സോ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വൃദ്ധന് മറ്റൊരു ബലാത്സംഗ കേസില്‍ അഞ്ച് ജീവപര്യന്ത്യവും 5.25 രൂപ പിഴയും ശിക്ഷ. കുന്നംകുളം ചെമ്മന്തട്ട പുതുശേരി പാമ്പുങ്ങല്‍ വീട്ടില്‍ അജിതനെ (60)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. പോക്സോ കേസുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ നിരവധിതവണ ക്രൂരമായി ബലാത്സംഗം ചെയ്ത പോക്സോ കേസില്‍ അഞ്ച് ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. 2017 കാലഘട്ടത്തില്‍ പ്രതി മാനസിക ക്ഷമത കുറവുള്ള 15കാരിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയില്‍ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലര്‍ത്തി മയക്കി അതിജീവിതയെ അതിക്രൂരമായ രീതിയില്‍ പലതവണ ബലാത്സംഗം ചെയ്ത കേസിലുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ…
Read Moreനൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഇന്ന് നാട്ടിലെത്തും
കൊച്ചി: നൈജീരിയന്‍ കടലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും, നൈജീരിയന്‍ നാവികസേനയുടെ ഉത്തരവുകള്‍ അവഗണിച്ചെന്നും ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ട മലയാളികള്‍ ഇന്ന് നാട്ടിലെത്തും. കപ്പലിലെ ജീവനക്കാരായിരുന്ന 16 ഇന്ത്യന്‍ നാവികരില്‍ മലയാളികളായ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന് നഗറിലെ താമസക്കാരനായ സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് ഇന്ന് ഉച്ചക്ക് ഒന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചിട്ടുള്ളത്. കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 2022 ഓഗസ്റ്റിലാണ് എംടി ഹീറോയിക് ഇഡൂണ്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ നൈജീരിയ കസ്റ്റഡിയിലെടുത്തത്. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. 16 ഇന്ത്യക്കാര്‍, എട്ട് ശ്രീലങ്കക്കാര്‍, ഒരു ഫിലിപ്പിനോ, ഒരു പോളിഷ് പൗരന് എന്നിവരടങ്ങുന്ന 26 അംഗ സംഘമാണ് എംടി ഹീറോയിക് ഇഡൂണിന്റെ…
Read Moreവിമാനം തകര്‍ന്ന് ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി ! സന്തോഷക്കണ്ണീര് പൊഴിച്ച് ലോകം…
ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു കാണാതായ നാലു കുട്ടികളെ 40 ദിവസത്തെ തെരച്ചിലിനുശേഷം ജീവനോടെ കണ്ടെത്തി. പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള സഹോദരങ്ങളെയാണ് ദുര്ഘടവനമേഖലയില്നിന്നു സൈന്യം രക്ഷപ്പെടുത്തിയത്. നാലും ഒന്‍പതും പതിമൂന്നും വയസുള്ളവരാണു മറ്റു കുട്ടികള്‍. കുഞ്ഞുങ്ങള്‍ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു സൈന്യം അറിയിച്ചു. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്. അസാധാരണവും വിസ്മയകരവുമായ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടെന്ന വാര്‍ത്ത കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. രാജ്യത്തിനാകെ സന്തോഷമെന്നു പ്രസിഡന്റ് പറഞ്ഞു. മേയ് ഒന്നിനാണ് വിമാനം തകര്‍ന്നുവീണ് കുട്ടികള്‍ കാട്ടില്‍ അകപ്പെട്ടത്. വിമാനത്തിന്റെ എഞ്ചിനു സംഭവിച്ച തകരാറാണ് അപകടകാരണം. ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം ആമസോണിലെ അരാറക്വാറയില്നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാമധ്യേ ആമസോണ്‍ വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. നാലു കുട്ടികള്‍ അടക്കം ഏഴു പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍.…
Read Moreഅരിക്കൊമ്പന് കന്യാകുമാരി വന്യജീവിസങ്കേതത്തില്‍ ! ഇവിടം അരിക്കൊമ്പന് പ്രിയപ്പെട്ടതാകും എന്ന് വനംവകുപ്പ്
കോട്ടൂര്‍ സുനില്‍ കാട്ടാക്കട: അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി സൂചന. റേഡിയോ കോളര്‍ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോതയാര്‍ ഡാമിനടുത്താണ് അരിക്കൊമ്പന് ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കന്യാകുമാരി വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്‍ക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. നേരത്തെ മുത്തുക്കുഴി വയല്‍ പ്രദേശത്താണ് ആന നിന്നിരുന്നത്. നല്ല തണുപ്പുള്ള പ്രദേശമാണിത്. മൂന്നാറിനേക്കാള്‍ തണുപ്പ് ഇവിടെ അനുഭവപ്പെടും. ഈ ഭാഗത്ത് ഏക്കറുകണക്കിന് പ്രദേശം പുല്ല് വളര്‍ന്നു കിടപ്പുണ്ട്. മാത്രമല്ല ചെറിയ തടാകങ്ങളുമുണ്ട്. മനുഷ്യ സാന്നിധ്യമില്ലാത്ത…
Read More‘ഡിന്നറും ബെല്ലി ഡാൻസും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ഫോണ്‍ പദ്ധതിക്കെതിരേ സ്വപ്ന സുരേഷ്
തിരുവനന്തപുരം: കെ ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ പദ്ധതിക്കെതിരേ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നുവെന്നും തന്നെപ്പോലെത്തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തുവെന്നും സ്വപ്ന പറയുന്നു. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് വിനോദ് എന്നും സ്വപ്ന ആരോപണമുന്നയിക്കുന്നു. പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി ദയവായി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വാർത്തകൾ പുറത്തു…
Read Moreജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി മൂന്ന് വിവാഹം ചെയ്തയാൾ; കല്യാണവീരനെ ആന്ധ്രയിൽ നിന്ന് പൊക്കി പോലീസ്
തൊടുപുഴ: ഹോം നഴ്സിംഗ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂർ കൂവപ്പള്ളി കുന്നത്തുപറന്പിൽ അനിൽപ്രഭ(36) യെ ആണ് തൊടുപുഴ എസ്ഐ ജി. അജയകുമാറും സംഘവും ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽനിന്നു പിടികൂടിയത്. ഇയാൾ ഗോദാവരി ജില്ലയിലെ ബോറന്പാലം എന്ന സ്ഥലത്ത് യുപി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ നാലിനാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഡിജിപിക്ക് പീഡനപരാതി നൽകിയത്. തുടർന്ന് കേസ് തൊടുപുഴ പോലീസിനു കൈമാറുകയായിരുന്നു. പ്രതിയും സുഹൃത്തും ചേർന്ന് തൊടുപുഴ മണക്കാട് ജംഗ്ഷനിൽ വീട്ടുജോലിക്കാരെയും ഹോംനഴ്സുമാരെയും മറ്റും നൽകുന്ന ജോബ് കണ്‍സൾട്ടൻസി നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടർന്ന് ജോലി ശരിയായിട്ടുണ്ടെന്ന്…
Read Moreഇൻസ്റ്റഗ്രാം ബന്ധം പ്രണയത്തിലേക്ക്; പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയത് പതിനെട്ടുകാരൻ; എല്ലാത്തിനും കൂട്ടുനിന്ന അച്ഛനും മകനും പോലീസ് പിടിയിൽ
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹവാഗ്ദാനം നൽകി വീട്ടിൽനിന്നു വിളിച്ചിറക്കികൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പതിനെട്ടുകാരനും ഇയാൾക്ക് ഒത്താശ ചെയ്ത അച്ഛനും അറസ്റ്റിൽ. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ് (18), അച്ഛൻ തമിഴ്നാട് തെങ്കാശി സ്വദേശി ഗണേശൻ (44) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 31ന് രാവിലെ എട്ടിനാണ് 17കാരിയെ വീട്ടിൽ നിന്നു കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കുട്ടിയെ കാണാതായതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം, പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഗണേശൻ താമസിക്കുന്ന തെങ്കാശി ഭാഗത്ത് പെൺകുട്ടി ഉള്ളതായി വ്യക്തമായി. സുഹൃത്ത്പ്രകാശ് കുട്ടിക്കൊപ്പമുള്ളതായും മനസിലാക്കി. എസ്ഐ സായ് സേനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഫ്ത്തിയിൽ സ്ഥലത്തെത്തി, വനമേഖലയിൽ സാഹസികമായി നടത്തിയ…
Read Moreപാഠം പഠിപ്പിച്ച് വിദ്യാർഥിനി..! വീടുകളിലെത്തി കുട്ടികളെ പഠിക്കുന്ന ട്യൂഷൻ സാറിന്റെ തോന്ന്യാസം തടഞ്ഞ് വിദ്യാർഥിനി; അറുപതുകാരനായ ബിജു സാർ ഇനി അഴിയെണ്ണും
മാന്നാർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറുപതുകാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായത്. ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവി (60) നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിലാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ അറിനാണ് സംഭവം നടന്നത്. വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുകയും മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകുകയും ആയിരുന്നു. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreആറു വയസുകാരി മകളെ കൊലപ്പെടുത്താൻ പിതാവ് മഴു പ്രത്യേകം ഉണ്ടാക്കി; മകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മഹേഷ് കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയില്ലെന്ന് പോലീസ്
മാവേലിക്കര: മകളെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ് നിഗമനം. കൊലയ്ക്കായി പ്രത്യേകം മഴു തയാറാക്കിയതായി പോലീസ് കണ്ടെത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര (6) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിൽ എടുത്തത്. മഹേഷ് നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നുവെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈക്കു വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്…
Read More