ഒത്തൊരുമിച്ചൊരു സെൽഫി അത് ഇന്ന് സർവസാധാരണമാണ്. യുവതലമുറ സെൽഫിക്കുള്ളിൽ എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ സെൽഫി. അടുത്തിടെ കല്പക് ഫോട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ അല്പം പ്രായമുള്ള ദമ്പതിമാര്‍ സെല്ഫിയെടുക്കുന്നതാണുള്ളത്. ട്രെയിനിലുള്ളില്‍ ഇരുന്നാണ് ഇവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇവര്‍ക്ക് ചിത്രം പകര്‍ത്താനാവുന്നില്ല. ഒടുവില്‍ ട്രെയിനില്‍ നിന്നിറങ്ങും മുമ്പാണ് ദമ്പതിമാര്‍ ഈ സെല്‍ഫി എടുക്കുന്നത്. ഏതായാലും ഇവരുടെ ഈ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. “ഇത് യഥാര്‍ഥ സ്നേഹത്തിന്റെ നേര്‍ചിത്രം’ എന്നാണൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നത്. https://www.instagram.com/p/ClOnra1At_w/ (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
Read MoreCategory: Today’S Special
മുത്തശ്ശിക്കഥയിലെ വെറും കെട്ടുകഥയല്ലിത്; കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 61 ഗ്രാമിന്റെ 18 സ്വര്‍ണനാണയങ്ങള്‍; അപ്പോ, കിണറുകുത്താൻ നിങ്ങൾക്കും നോന്നുണ്ടോ..!
ഇതൊരു മുത്തശ്ശിക്കഥയല്ല. ശരിക്കും നടന്ന സംഭവം തന്നെ. ഇതു കേള്‍ക്കുമ്പോള്‍ അത്തരത്തിലൊന്നു നമുക്കും കിട്ടിയിരുന്നെങ്കിലെന്ന് ചിലപ്പോൾ നിങ്ങളും ചിന്തിച്ചിരിക്കും. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്. ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം ലഭിക്കുകയുണ്ടായി. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണനാണയങ്ങള്‍. ഒന്നും രണ്ടുമല്ല 18 സ്വര്‍ണനാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്. ഏതായാലും 61 ഗ്രാം സ്വര്‍ണത്തിന്റെ 18 നാണയങ്ങളുടെ കാര്യം അദ്ദേഹം തഹസില്‍ദാറെ അറിയിക്കുകയുണ്ടായി. പിന്നീട് ഈ നാണയങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു. ഏതായാലും ഈ കാര്യം നാട്ടുകാരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയെത്ര കിണറുകള്‍ അവിടങ്ങളില്‍ കുത്തപ്പെടുമെന്ന് വൈകാതെ അറിയാം.
Read Moreവിവാഹാഭ്യർഥന നിരസിച്ച യുവതിയെ തട്ടിക്കൊ ണ്ടുപോകാനെത്തിയത് ജനക്കൂട്ടം; വീടാക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ച 24കാരിയെ യുവാവും സംഘവും വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. നൂറോളം ആളുകളടങ്ങുന്ന സംഘമാണ് യുവതിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയത്. യുവതിയെ പിന്നീട് പോലീസ് രക്ഷപെടുത്തി സുരക്ഷിതമായി വീട്ടിലെത്തിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ അഡിബത്ല ഗ്രാമത്തിലാണ് സംഭവം. വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ആള്‍ക്കൂട്ടം വീടുവളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ പിതാവിനെ വലിച്ചിഴച്ചുകൊണ്ടുവന്ന് മര്‍ദിച്ചശേഷമാണ് പെണ്‍കുട്ടിയുമായി സംഘം കടന്നുകളഞ്ഞത്. വീട്ടിലെ സിസിടിവി കാമറകളും വാഹനത്തിന്റെ ജനല്‍ചില്ലുകളും ആള്‍ക്കൂട്ടം തല്ലിതകര്‍ത്തു. സംഭവത്തില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ പരിചയക്കാരനായ നവീന്‍ റെഡ്ഡിയാണ് സംഭവത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. ഇതിന്റെ പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു.
Read Moreചിലന്തി വീര്യം ! ബിവറേജില്‍ നിന്നു വാങ്ങിയ മദ്യക്കുപ്പിയ്ക്കുള്ളില് ചിലന്തി; ഔട്ട്ലെറ്റിലെത്തി തിരികെയേല്‍പ്പിച്ചു…
ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് മദ്യം വാങ്ങിയ ആള് കുപ്പി ഔട്ട്ലെറ്റില് തിരികെയേല്‍പ്പിച്ചു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളില്‍ ആണ് ചിലന്തിയെ കണ്ടെത്തിയത്. ഇതോടെ മദ്യം വാങ്ങിയ ആള് കുപ്പി തിരികെ ഷോപ്പില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഈ ബാച്ചില്‍ ഉള്‍പ്പെട്ട മറ്റു മദ്യക്കുപ്പികള്‍ വില്‍പ്പന നടത്തുന്നതായി പരാതി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാര്‍ഡി ലെമന്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റില് തിരികെ ഏല്‍പ്പിച്ചു. ഈ മദ്യക്കുപ്പി ഇപ്പോഴും പവര്‍ഹൌസ് റോഡിലെ ഔട്ട്ലെറ്റിലുണ്ട്. എന്നാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്പനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണഗതിയില്‍ ഇത്തരത്തില്‍ പരാതി ഉയരുമ്പോള്‍…
Read Moreനടിയെ കാണാനെത്തിയവരുടെ തമ്മിലടി ! പിന്നെ പോലീസിന്റെ ലാത്തിയടി; വീഡിയോ വൈറല്‍…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ തടിച്ചു കൂടിയ ആളുകള്‍ നിലവിട്ടപ്പോള്‍ പോലീസിന്റെ വക ലാത്തിയടി. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിക്കെത്തിയ ഭോജ്പുരി നടി അക്ഷര സിങ്ങിനെ കാണാനാണ് ആളുകള്‍ തടിച്ചുകൂടിയത്. നടിയോട് ചിലര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. ചടങ്ങിനിടെ ബഹളം നിയന്ത്രണാതീതമായപ്പോള്‍ പോലീസ് ലാത്തി വീശിയത്. വലിയ ആള്‍ക്കൂട്ടം പരിപാടിക്ക് എത്തിയിരുന്നു. ലാത്തിച്ചാര്‍ജിലും മറ്റുമായി നിരവധിപേര്‍ക്കു പരുക്കേറ്റു. ചടങ്ങിനായി കൊണ്ടിട്ടിരുന്ന കസേരകള്‍ ജനം അടിച്ചുതകര്‍ത്തു. പോലീസ് കാവലിലാണ് അക്ഷരയെ പുറത്തെത്തിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറന് ഉദ്ഘാടനവും പ്രസംഗവും നിര്‍വഹിച്ചു പോയതിനു പിന്നാലെയായിരുന്നു സംഭവം. നടിമാരായ അക്ഷര സിങ്, നിഷ സിങ് എന്നിവരുടെ പാട്ടും നൃത്തവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ബിഹാറിലും ഝാര്‍ഖണ്ഡിലും ഏറെ ആരാധകരുള്ള ഭോജ്പുരി നടിയാണ് അക്ഷര സിങ്.
Read Moreഇത് ‘ പാര്‍ട്ട് ഓഫ് ദി ഗെയിം’ ആണെന്ന് അറിയാം ! അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നത് തനിക്ക് പ്രശ്നമല്ലെന്ന് അഹാന…
നടന് കൃഷ്ണകുമാറിന്റെ കുടുംബം മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടര്ന്ന് കൃഷ്ണകുമാറിന്റെ നാലു പെണ്മക്കളും സിനിമയിലെത്തിയിരിക്കുകയാണ്. 2014ല്‍ പുറത്ത് ഇറങ്ങിയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മൂത്ത മകള്‍ അഹാനയായിരുന്നു ആദ്യം സിനിമയില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വാരി വലിച്ച് സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന. സിനിമ വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ആദ്യ സിനിമ കഴിഞ്ഞ് അവസരങ്ങള്‍ ഒന്നും വരാതിരുന്നപ്പോള്‍ താന്‍ ഡിപ്രഷനിലേക്ക് പോവാതിരുന്നതിന്റെ കാരണം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അഹാന. അച്ഛന് നടനായതും കൊണ്ട് അച്ഛനെ കണ്ട് വളര്‍ന്നതിനാല്‍ അവസരങ്ങള്‍ നഷ്ടമാകും എന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അഹാന പറയുന്നത്. തനിക്ക് ഓര്‍മ്മ വച്ച കാലം…
Read Moreഎന്തൊരു കരുതലാണ് ഈ കുരുന്നിന് ! കൊടുംതണുപ്പില്‍ ആട്ടിന്‍കുട്ടിയ്ക്ക് ചൂടു പകരുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍…
വളര്‍ത്തു മൃഗങ്ങളോട് വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവര്‍ ഏറെയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് വീട്ടിലെ കുട്ടികള്‍ക്കാവും ഇവയോട് കൂടുതല്‍ സ്നേഹം. സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഒട്ടുമിക്ക കുട്ടികളും വളര്‍ത്തുമൃഗങ്ങളെ കാണുന്നത്. അത്തരത്തില്‍ ഒരു ബാലനും ആട്ടിന്‍ കുട്ടിയും തമ്മിലുള്ള മനോഹരമായൊരു വിഡിയോയാണിപ്പോള്‍ വൈറലാകുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തന്റെ ആട്ടിന്‍ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വൈറല്‍ വിഡിയോയില്‍. കൊടും തണുപ്പില്‍ തീ കായുകയാണ് ഈ ബാലനും ആട്ടില്‍ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിന്‍ കുട്ടിയുടെ കിടപ്പ്. ബാലന് തന്റെ കുഞ്ഞ് കൈകള്‍ കൊണ്ട് കനലില്‍ നിന്ന് ചൂട് പകര്‍ന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്. ആട്ടിന്‍ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുകയാണ്. വളര്‍ത്തുമൃഗത്തോടുള്ള ബാലന്റെ കരുതലിന് ഇഷ്ടവുമായെത്തിയത് നിരവധിപ്പേരാണ്. എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. എന്തായാലും ഈ കുരുന്നിന് അഭിനന്ദനങ്ങളറിയിച്ചുള്ള കമന്റുകളാണ് മുഴുവന്‍.
Read Moreസിനിമ കാണാന്‍ പെണ്‍സുഹൃത്തിനൊപ്പം തീയറ്ററില്‍ വന്ന യുവാവിനു നേരെ സദാചാര ആക്രമണം ! ഒപ്പമുണ്ടായിരുന്നത് 18കാരി…
പെണ്‍സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ സുള്ളിയയില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയില്‍ വഴി പരാതി നല്‍കിയതെന്നു പോലീസ് പറഞ്ഞു. സുള്ളിയയിലെ സന്തോഷ് തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെണ് സുഹൃത്തും. രാവിലെ 11നായിരുന്നു ഷോ. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാര്‍ക്കിംഗ് പരിസരത്ത് സംസാരിച്ചു നിന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികില്‍ എത്തി ചോദ്യംചെയ്യാന്‍ തുടങ്ങി. പിന്നാലെ യുവാവിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിയറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം മര്‍ദ്ദനം അവസാനിപ്പിച്ചത്. ഇംതിയാസിന്റെ പരാതിയില്‍ സുള്ളിയ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreപ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ! അഞ്ചാം ദിവസം മുങ്ങി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
പ്രവേശന യോഗ്യത നേടാത്ത പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. നാലു ദിവസമാണ് പെണ്‍കുട്ടി ക്ലാസിലിരുന്നത്. നവംബര്‍ 29നാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇവരോടൊപ്പമാണ് പെണ്‍കുട്ടി കയറിക്കൂടിയത്. പ്രവേശന പരീക്ഷ യോഗ്യത പോലുമില്ലാത്ത പെണ്‍കുട്ടി ദിവസങ്ങളോളം ക്ലാസിലിരുന്നിട്ടും അധികൃതര്‍ അറിഞ്ഞില്ല. അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അതേസമയം പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പ്ലസ്ടു വിദ്യര്‍ഥിനിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസിപിഎമ്മിന്റെ ഒരേയൊരു കനല്‍ത്തരിയും അണഞ്ഞു ! സിറ്റിംഗ് എംഎല്‍എ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു…
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. എക്സിറ്റ്പോളുകള് ബിജെപിയ്ക്കാണ് മുന്‍തൂക്കം പ്രഖ്യാപിച്ചതെങ്കിലും ഫലം വന്നപ്പോള്‍ അതെല്ലാം അപ്രസക്തമാവുകായിരുന്നു. 39 സീറ്റുമായി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 26 സീറ്റുകള്‍ മാത്രമാണ് ഭരണകക്ഷിയായ ബിജെപിയ്ക്ക് നേടാനായത്. എന്നാല്‍ ഇതിനിടെ കനത്ത പ്രഹരമേറ്റത് സിപിഎമ്മിനാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഏകസീറ്റും ഇത്തവണ സിപിഎമ്മിന് നഷ്ടമായിരിക്കുകയാണ്. ഹിമാചലിലെ ഷിംല ജില്ലയില്‍ തിയോഗ് മണ്ഡലമാണ് സിപിഎമ്മിന് നഷ്ടമായിരിക്കുന്നത്. തിയോഗിലെ സിറ്റിംഗ് സീറ്റില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയെ കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിംഗാണ് തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജയ് ശ്യാം, എഎപി സ്ഥാനാര്‍ത്ഥി അട്ടര്‍ സിംഗ് ചന്ദേല്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഇന്ദു വര്‍മ എന്നിവരായിരുന്നു മറ്റ് എതിരാളികള്‍. അജയ് ശ്യാമിനും ഇന്ദുവര്‍മ്മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് രാകേഷ് സിംഗ. ആകെ ലഭിച്ചത്…
Read More