കോട്ടയം: ഇടതു ഭരണത്തില്‍ പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് യുഡിഎഫ് വന്നാല്‍ പണംകൊണ്ടു നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പുതുയുഗയാത്രയുടെ കോട്ടയത്തെ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്. ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ നെഞ്ചിലേറ്റിയ മുന്നണിയാണ് യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ ഇടതു ഭരണത്തിന് അന്ത്യം കുറിക്കും. യുഡിഎഫിന്റെ പുതുയുഗപ്പിറവി ഉണ്ടാകും. ഇരുണ്ടകാലം എന്നു പറഞ്ഞ് എല്‍ഡിഎഫ് നടത്തുന്ന പ്രചാരണം കഴിഞ്ഞ 10 വര്‍ഷത്തിനാണ് ചേരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി. ഇടതു ഭരണം കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ആറുലക്ഷം കോടി ബാധ്യത കേരളത്തിന്റെ തലയില്‍ കെട്ടിവച്ചിട്ടാണ് ഈ സര്‍ക്കാര്‍ ഭരണം വിട്ടുപോകുന്നത്. ഇന്ത്യയില്‍ വിലക്കയറ്റമുളള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. വിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയ്ക്ക് കോടിക്കണക്കിനു രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണ്. അഞ്ചു വര്‍ഷക്കാലമാണ് വയറ്റില്‍ കത്രിക കിടന്നത്. യുഡിഎഫ് വന്നാല്‍ ആരോഗ്യകേരളത്തെ ആരോഗ്യവതിയാക്കും. യുഡിഎഫ് സംഘടിപ്പിച്ച മെഡിക്കല്‍ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍…
Read MoreTag: vd satheeshan
പുതുയുഗയാത്ര നെടുങ്കണ്ടത്തെത്തിയപ്പോൾ ടിജിന്റെ ആഗ്രഹം സഫലീകരിച്ച് വി.ഡി. സതീശൻ; ആനന്ദക്കണ്ണീർ പൊഴിച്ച് ടിജിൻ
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാലയിട്ട് സ്വീകരിക്കണമെന്ന ടിജിന്റെ ആഗ്രഹം സഫലീകരിച്ച് പുതുയുഗയാത്ര. യൂത്ത് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം വൈസ് പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന് തോമസിന് അപൂർവ രോഗം ബാധിച്ചത് ഒന്നര വർഷം മുമ്പാണ് . തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച ടിജിന്റെ ജീവിതം തിരികെ കിട്ടിയതുതന്നെ അദ്ഭുതമാണ്.വയറിംഗ്, പ്ലംബിംഗ് ജോലിക്കാരനായ ടിജിന് ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ് രോഗം കണ്ടുപിടിച്ചത്. ശസ്ത്രകിയകൾക്കു മാത്രം 20 ലക്ഷത്തോളം രൂപ ചെലവായി. നെടുങ്കണ്ടത്തെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ ആളുകള്‍ ചേര്‍ന്ന് ടിജിന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയാണ് ചികിത്സ നടത്തിയത്.ജീവിതത്തിലേക്ക് തിരിച്ചെത്തിയ ടിജിന് പരസഹായമില്ലാതെ നടക്കാൻ പ്രയാസമാണ്. വീട്ടിൽത്തന്നെ വിശ്രമിക്കുന്ന ടിജിനെ കഴിഞ്ഞ…
Read Moreനിലപാടുകളുടെ സതീശൻ… വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ; എൻഎസ്എസിന്റെ വിരോധം തന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതും
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയത ആരുപറഞ്ഞാലും അതിനോട് വിട്ടുവീഴ്ച ചെയ്യില്ല. മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എൻഎസ്എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സൂക്കേട് ബാധ പോലീസും ഒഴിപ്പിക്കും…
Read Moreജയിലിൽ ക്രിമിനലുകൾക്ക് സുഖവാസം; ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങുന്ന കാലം; ഗോവിന്ദന് മറവി രോഗം; തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്ന് പരിഹസിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകുമെന്നും വി.ഡി. സതീശന് പറഞ്ഞു. ഗോവിന്ദന് ഇപ്പോൾ മറവിരോഗം ബാധിച്ചിരിക്കുകയാണ്. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ട. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളത്. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്. പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം.വി. ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍…
Read Moreടി.പി. വധക്കേസ് പ്രതികള്‍ക്ക് ചട്ടംലംഘിച്ചുള്ള പരോൾച; സഭയിൽ വാക്പോര്; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; പരിഹസിച്ച് ഭരണപക്ഷം
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു. ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം…
Read Moreഅതിവേഗ റെയില്‍പദ്ധതി ആര് കൊണ്ട് വന്നാലും എതിര്‍ക്കില്ല; ഇ.ശ്രീധരനെ മുന്‍പ് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുകയാണെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ വേണമെന്നാണ് യുഡിഎഫിന്റെ നിലപാട്. അതിവേഗ റെയില്‍പദ്ധതി ആര് കൊണ്ട് വന്നാലും എതിര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഇ.ശ്രീധരനെ മുന്‍പ് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ പദ്ധതി പ്രാരംഭ പഠനം പോലും നടത്താതെയുള്ളതാണ്.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്ഐടി കൂട്ടുനില്‍ക്കരുത്. ഹൈക്കോടതി പോലും ജാമ്യം നല്‍കാത്ത പ്രതികള്‍ക്ക് കുറ്റപത്രം സമയബന്ധിതമായി നല്‍കാത്തത് കാരണം സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എസ്ഐടി കുറ്റപത്രം നല്‍കുന്നത് വൈകിയാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഇങ്ങനെ പബ്ലിസിറ്റി തരല്ലേ… നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി; തനിക്ക് അത്രയും നിലവാരമില്ലെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നേമത്ത് മത്സരിക്കാമോ എന്ന വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്ന് പ്രതിപക്ഷനേതാവ് സതീശന് . ദിവസവും എനിക്ക് എതിരെ 10 കാർഡ് ഇറക്കുകയാണ്. നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണ്. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും തനിക്ക് ഇങ്ങനെ പബ്ലിസിറ്റി തരല്ലേ. ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു. എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു. എന്നെ തോട്ടയിട്ട് പിടിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന് എതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല.-സതീശന് പറഞ്ഞു.
Read Moreസ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളിക്ക് വ്യക്തമായ പങ്കുണ്ട്; എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടകംപള്ളിക്കുമേല് നടപടിയെടുക്കാതിരിക്കാന്‍ എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ്. 2019 ല്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയെന്നറിഞ്ഞിട്ട് 2025 ല്‍ വീണ്ടും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ഏല്‍പ്പിച്ചത് ദേവസ്വം മന്ത്രിയും പ്രസിഡന്റും അറിഞ്ഞ് കൊണ്ടാണ്. പ്രതിപക്ഷം മാതൃകാപരമായാണ് സഭയില്‍ പ്രതിഷേധിച്ചത്. സഭയില്‍ എങ്ങനെ പെരുമാറണമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി എം.ബി രാജേഷിനും വി.ശിവന്‍കുട്ടിക്കും സമനില തെറ്റിയോ എന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Moreഎ.കെ. ബാലന്റെ പ്രസ്താവന സംഘപരിവാര്‍ ശൈലിയിലുള്ളത്; വര്‍ഗീയവിഭജനത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വി .ഡി. സതീശന്
തിരുവനന്തപുരം: യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി ഭരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന സംഘപരിവാര്‍ ശൈലിയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബാലന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് സിപിഎമ്മും ബിനോയ് വിശ്വവും വിശദീകരിക്കണം. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തുന്ന പ്രസ്താവനകള്‍ കൂട്ടിവായിക്കേണ്ടതുണ്ട്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍. വര്‍ഗീയവിഭജനത്തിനുള്ള ശ്രമമാണ് നടത്തുന്നത്. വര്‍ഗീയ പ്രചാരണങ്ങളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും.ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി പോലും രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാക്കളായ പത്മകുമാറിനെയും കൂട്ടരെയും സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്. പത്മകുമാറിനെ എന്തുകൊണ്ട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നില്ലെന്നും സതീശന് ചോദിച്ചു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreവെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്… 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും; മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകി വി.ഡി. സതീശൻ
സുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്ന് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി. വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.…
Read More