തൃശൂര്‍: മഴയൊഴിഞ്ഞു നിന്ന കര്‍ക്കിടക പുലരിയില്‍ വടക്കുന്നാഥന്റെ തിരുമുറ്റത്ത് കണ്‍നിറയെ കരിവീരക്കാഴ്ചയൊരുക്കിയതിനൊപ്പം അണിനിരന്ന ഗജഗണങ്ങള്ക്കെല്ലാം ആനവയര്‍ നിറയെ മൃഷ്ടാന്ന ഭോജനവും!! മേടത്തിലെ പൂരം നാളില്‍ നാല്‍പ്പത്തിയൊന്നാമത് ആനയൂട്ട് പൂരനഗരിക്ക് മറ്റൊരു പൂരമായി. ലക്ഷ്മിക്കുട്ടിയെന്ന് വിളിക്കുന്ന പൂരനഗരിയുടെ ഗജറാണി തിരുവമ്പാടി വിജയലക്ഷ്മിക്ക് ആദ്യ ചോറുരുള നല്കി വടക്കുന്നാഥ ക്ഷേത്രം മേല്‍ശാന്തി പയ്യപ്പിള്ളി മാധവന് നമ്പൂതിരി ആനയൂട്ടിന് തുടക്കം കുറിച്ചു. രാവിലെ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ സിംഹോദരപ്രതിഷ്ഠയ്ക്കു സമീപം അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും നടത്തിയ ശേഷമാണ് ആനയൂട്ട് ആരംഭിച്ചത്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും കൊച്ചിന് ദേവസ്വം ബോര്‍ഡ് കൊമ്പന് എറണാകുളം ശിവകുമാറുമുള്പ്പടെ 52 ആനകള്‍ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നും ആനയൂട്ടിനെത്തി. അഞ്ച് പിടിയാനകളും ആനയൂട്ടിനെത്തി.
Read MoreCategory: Today’S Special
വീടുകളിലെ വാട്ടര്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ നേരിട്ടിറങ്ങി മൂന്നു മണിക്കൂറില്‍ നല്‍കിയത് 85 ബില്ലുകള്‍ ! യൂണിയന്‍കാരെ ഞെട്ടിച്ച് വനിത ഐഎഎസ് ഓഫീസര്‍
ജല അതോറിറ്റിയിലെ ഭരണപക്ഷ യൂണിയനുകള്‍ അടക്കമുള്ളവയുടെ വാദങ്ങള്‍ പൊളിച്ചടുക്കി മാനേജിങ് ഡയറക്ടറും വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ജല അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍മാരുടെ ടാര്‍ഗറ്റ് ഇരട്ടി വരെയായി വര്‍ധിപ്പിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഭണ്ഡാരി വീടുകളില്‍ കയറി ഇറങ്ങി മീറ്റര്‍ റീഡിംഗ് നടത്തി ബില്‍ നല്‍കിയത്. തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ മീറ്റര്‍ റീഡര്‍ പ്രതിദിനം 80 ബില്‍ നല്‍കണമെന്നാണു പുതിയ ഉത്തരവ്. വീടുകളില്‍ എത്തി മൂന്നു മണിക്കൂര്‍ കൊണ്ട് 85 ബില്ലുകള്‍ നല്‍കിയാണ് എംഡി യൂണിയന്‍കാരുടെ വായടച്ചത്. എംഡി ബില്‍ നല്‍കിയതിനു പിന്നാലെ മീറ്റര്‍ റീഡര്‍മാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് (കെഡബ്ല്യുഎഎസ്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബിജുവും കോര്പറേഷന് പരിധിയില്‍ മീറ്റര്‍ റീഡിംഗിന് ഇറങ്ങിയെങ്കിലും 50 വീടുകളില്‍ ബില്‍ നല്‍കാനേ കഴിഞ്ഞുള്ളൂ. ചര്‍ച്ച നടത്താതെയും അടിസ്ഥാന സൗകര്യങ്ങള്‍…
Read Moreപൂച്ചയാണെന്നു കരുതി കാട്ടില്‍ നിന്ന് എടുത്തു കൊണ്ടുവന്നത് പുലിക്കുഞ്ഞുങ്ങളെ ! പിന്നെ സംഭവിച്ചത്…
പൂച്ചകളെ ഇഷ്ടമല്ലാത്ത മനുഷ്യര്‍ കുറവാണെന്നു തന്നെ പറയാം.മനുഷ്യനോട് പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ് പൂച്ച. എന്നാല്‍ ഇത്തരത്തില്‍ പൂച്ചകളെ സ്നേഹിക്കാന്‍ പോയി പണി കിട്ടിയ കഥയാണ് ഒരു കുടുംബത്തിന് പറയാനുള്ളത്. ഇവര്‍ പൂച്ചയാണെന്ന് കരുതി കാട്ടില്‍ നിന്ന് എടുത്തുകൊണ്ട് വന്നത് പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെയാണ്. ഹരിയാനയിലാണ് രസകരമായ ഈ സംഭവം. ഒരു കര്‍ഷകനും കുടുംബവുമാണ് കാട്ടില്‍ നിന്നും പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നത്. ഒടുവില്‍, ഹരിയാന വനം വകുപ്പ് ഈ രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെയും സുരക്ഷിതമായി അമ്മ പുള്ളിപ്പുലിയുടെ അടുത്തെത്തിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്ല ഗ്രാമത്തില്‍ നിന്നുള്ള ഒരു കര്‍ഷക കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ അടുത്തുള്ള വനത്തില്‍ പോയപ്പോള്‍ സാമാന്യം വലിയ രണ്ട് വലിയ ‘പൂച്ചക്കുട്ടികളെ’ കാണുന്നത്. അവയുമായി കുടുംബം തങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ തിരികെ എത്തി.…
Read Moreഎയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ യാത്രക്കാരന് തല്ലി ! തല വളച്ചൊടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി വിവരം
എയര്‍ ഇന്ത്യ വിമാനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ യാത്രക്കാരന് ആക്രമിച്ചതായി റിപ്പോര്‍ട്ട്. സിഡ്നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പറന്ന വിമാനത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ യാത്രികന് തല്ലിയത്. വിമാനത്തിനുള്ളിലെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് തിരുത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ യാത്രക്കാരന് തല്ലുകയും തല വളച്ചൊടിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. ഇക്കാര്യം ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചിരുന്നു ജൂലൈ ഒമ്പതിന് സിഡ്നി-ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന AI301 വിമാനത്തിലെ ഒരു യാത്രക്കാരന് ഫ്ളൈറ്റിനിടെ അസ്വീകാര്യമായ രീതിയില്‍ പെരുമാറി, വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകള്‍ അവഗണിച്ച്, ഞങ്ങളുടെ ഒരു ജീവനക്കാരന് ഉള്‍പ്പെടെയുള്ള മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി,’ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം, യാത്രക്കാരനെ സുരക്ഷാ ഏജന്‍സിക്ക് കൈമാറി, യാത്രക്കാരന് പിന്നീട്…
Read More17കാരിയുടെ ട്രൗസര്‍ അഴിഞ്ഞു പോയപ്പോള്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചത് ‘ വെറും തമാശ’ ! 66കാരനെ വെറുതെവിട്ട് കോടതി; പ്രതിഷേധം വ്യാപകം
17 വയസ്സുള്ള വിദ്യാര്‍ഥിനിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ 66കാരനെ കുറ്റവിമുക്തനാക്കിയ ഇറ്റാലിയന്‍ കോടതിയുടെ നടപടിയ്ക്കെതിരേ വ്യാപക പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥന്റേത് വെറും ‘തമാശ’ മാത്രമായിരുന്നെന്ന് വ്യാഖ്യാനിച്ചാണ് ഇയാളെ കോടതി വെറുതെ വിട്ടത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. റോമിലെ ഒരു സ്കൂളില്‍ 2022 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ഥിനി ഒരു സുഹൃത്തിനൊപ്പം സ്കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസര്‍ അഴിഞ്ഞുപോകുകയും ഈ സമയം ഇവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ അന്റോണിയോ അവോള വിദ്യാര്‍ഥിനിയുടെ അടിവസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പര്‍ശിക്കുകയുമായിരുന്നു. ‘ഞാന്‍ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ’ എന്ന് അന്റോണിയോ പറഞ്ഞെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. വിചാരണയ്ക്കിടെ അന്റോണിയോ അവോള കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ അത് ഒരു ‘തമാശ’ എന്ന നിലയിലാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. പെണ്‍കുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു പ്രവൃത്തിയെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.…
Read Moreതക്കാളിയെച്ചൊല്ലിയുണ്ടായ വഴക്കിനു പിന്നാലെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ! ഒടുവില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയത് ഇങ്ങനെ…
തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഇതേച്ചൊല്ലിയുള്ള നിരവധി കഥകളാണ് ദിനം പ്രതി സോഷ്യല്‍ മീഡിയയിലും മറ്റും നിറയുന്നത്. തക്കാളി കാരണം കുടുംബകലഹം വരെയുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ട് പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ പോലീസ് ഒന്നിപ്പിച്ചതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കൗതുകകരമായ ഒരു വാര്‍ത്ത. മദ്ധ്യപ്രദേശിലാണ് സംഭവം. ഷാഹ്ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയും ഭാര്യ ആരതിയുമാണ് തക്കാളിയുടെ പേരില്‍ വിവാഹമോചനത്തിന്റെ വക്കുവരെയെത്തിയത്. ഗ്രാമത്തില്‍ ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കിടുകയായിരുന്നു. ഒടുവില്‍ വാക്കേറ്റം ശക്തമായതോടെ സഞ്ജീവിനോട് പറയാതെ മകളെയുമെടുത്ത് ആരതി വീട് വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍…
Read Moreതക്കാളിവിറ്റ് കര്ഷകന് നേടിയത് ഒന്നരക്കോടി രൂപ ! ഒരു ദിവസത്തെ മാത്രം വരുമാനം 18 ലക്ഷം
രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയാണ് തക്കാളിയ്ക്ക്. തക്കാളിയുടെ വില കുതിച്ചു പൊങ്ങിയതോടെ പല കര്‍ഷകരും കോടിശ്വരന്മാര് ആയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഒരു മാസം കൊണ്ട് തുക്കാറാം എന്ന കര്ഷകന് സമ്പാദിച്ചത് 1.5 കോടി രൂപയാണ്. തക്കാളി വില്പനയിലൂടെ മാത്രം ഒരു ദിവസം തുകാറാം സമ്പാദിച്ചത് 18 ലക്ഷം രൂപയാണ്. ഒരു പെട്ടിക്ക് 2,100 രൂപ നിരക്കിലാണ് കര്ഷകന് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 900 പെട്ടികള്‍ വരെ വിറ്റതായി കര്ഷകന് പറഞ്ഞു. തുകാറാം മാത്രമല്ല നിരവധി കര്‍ഷകര്‍ക്ക് തക്കാളി വിലയിലെ കുതിപ്പ് നേട്ടമായിട്ടുണ്ട്. കര്‍ണാടകയില്‍ 2000 പെട്ടി തക്കാളി വിറ്റതിലൂടെ കര്ഷകന് ഒറ്റയടിക്ക് 38 ലക്ഷം ലഭിച്ചത് വാര്‍ത്തയായിരുന്നു. പൂനെയിലെ ജുന്നാറില്‍ കര്‍ഷക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ 80 കോടിയുടെ തക്കാളി വില്‍പ്പന നടന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രദേശത്തെ നൂറുകണക്കിന് വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചെന്നും കമ്മിറ്റി…
Read Moreആദ്യം എടിഎമ്മില്‍ പേപ്പര്‍ തിരുകിക്കയറ്റി ബ്ലോക്കാക്കും ! പിന്നീട് സഹായിക്കാനെന്ന പേരിലെത്തി പണം തട്ടും
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് എടിഎം തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്നാട് സ്വദേശിയായ തമ്പിരാജിനെ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടിയെടുത്തു കൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന്…
Read More‘ഡീപ് ഫേക്ക്’ തട്ടിപ്പ് കേരളത്തിലും ! കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ചമച്ച് പണം തട്ടി
നിര്‍മിതബുദ്ധി(എഐ)യുടെ സഹായത്തോടെ കോഴിക്കോട്ട് വയോധികനില്‍ നിന്ന് പണം തട്ടി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്സാപില്‍ അയച്ചു വിശ്വസിപ്പിച്ചാണ് വയോധികനില്‍ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നു കരുതുന്നു. ‘ഡീപ് ഫേക്ക് ടെക്നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാര്‍ഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരേ ജാഗ്രത പാലിക്കാന്‍ സൈബര്‍ പോലീസ് മുന്നറിയിപ്പു നല്കി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്നു വാട്സാപ്പില്‍ കണ്ടു. മുന്‍പ്…
Read Moreന്യൂജെൻ ദോശയും എത്തി! പേര് “സേവ് പൂരി ദോശ; സ്റ്റാൻഡേർഡ് ഹോട്ടലുകളുടെ മെനുവിലും ഇടം നേടി ദോശ
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വന്ന ഹിറ്റ് വിഭവങ്ങളായിരുന്നു വറുത്ത ഐസ്ക്രീമും മുട്ട പാനിപൂരിയും. ഇപ്പോൾ മറ്റൊരു പുതിയ വിഭവം കൂടി രംഗത്തുവന്നിരിക്കുന്നു. സേവ് പൂരി ദോശ ആണത്. നോർത്ത് ഇന്ത്യൻ നഗരങ്ങളിൽ ഹിറ്റായ ഈ വിഭവത്തെ സൗത്ത്-നോർത്ത് കോംബോ എന്നും വിശേഷിപ്പിക്കാം. കാഴ്ചയ്ക്ക് മസാലദോശ പോലെയിരിക്കും. തയാറാക്കുന്ന രീതിയും അങ്ങനെതന്നെ. ദോശക്കല്ലിൽ മസാലദോശ തയാറാക്കുന്നതുപോലെ ആദ്യം ദോശ പരത്തുന്നു. തുടർന്ന് ഒരു പ്ലെയിറ്റ് സേവ് പൂരി ദോശയിലേക്കു ചേർക്കുന്നു. സേവ് പൂരി നന്നായി ഉടച്ചശേഷം ചീസും കുറച്ച് സേവും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ കഷണങ്ങളാക്കി മുറിക്കുന്നു. ചട്ണിയും സോസും ഉൾപ്പെടെ ചേർത്ത് സേവ് പൂരി ദോശ വിളന്പുന്നു. ഇത് തയാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തട്ടുകടയിൽനിന്നു സ്റ്റാൻഡേർഡ് ഹോട്ടലുകളുടെ മെനുവിലും ദോശയുടെ ഈ ന്യൂജെൻ അവതാരം ഇടംപിടിച്ചു. മിക്കവരും ഇതിനെ സ്വീകരിച്ചപ്പോൾ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തി.
Read More